മുണ്ടക്കൈ ദുരന്തം ; കേന്ദ്രസഹായം നീളുന്നു

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കേന്ദ്രസഹായത്തിനായുള്ള കേരളത്തിന്റെ കാത്തിരിപ്പ് നീളുന്നു. കേരളത്തിലുണ്ടായ പ്രകൃതിദുരന്തങ്ങളിലൊന്നും ആവശ്യപ്പെട്ട കേന്ദ്രസഹായം ലഭ്യമായിട്ടില്ലെന്ന് സംസ്ഥാന സർക്കാർ കുറ്റപ്പെടുത്തി. അടിയന്തരസഹായം ലഭിക്കില്ലെന്ന സൂചനയാണ് കഴിഞ്ഞദിവസം രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിനുള്ള മറുപടിയായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയതും. ജൂലൈ 29-ന് അർധരാത്രി കഴിഞ്ഞാണ് വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകള്‍ ഉള്‍പ്പെടുന്ന മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമറ്റം പ്രദേശങ്ങള്‍ ഉരുള്‍പൊട്ടലില്‍ ഇല്ലാതായത്. കേരളത്തിന്റെ ചരിത്രത്തിലൊരിക്കലുമില്ലാത്ത ദുരന്തമായിരുന്നു മുണ്ടക്കൈയില്‍ ഉണ്ടായത്. എന്നാല്‍ ഈ ദുരന്തത്തെ കേന്ദ്രം ഇനിയും അതിതീവ്ര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കേരളം പലകുറി ആവശ്യപ്പെട്ടിട്ടും രാഷ്ട്രീയ പകപോക്കല്‍ സമീപനമാണ് കേന്ദ്രത്തിന്. ആഗസ്ത് 10-ന് വയനാട്ടില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അടിയന്തര സഹായത്തിനുള്ള നിവേദനം മുഖ്യമന്ത്രി കൈമാറിയിരുന്നു. വിശദമായ അപേക്ഷ നല്‍കാനായിരുന്നു നിർദേശം. ആഗസ്ത് 17-ന് വിശദനിവേദനം നല്‍കി. മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് ആവശ്യമായ സഹായം നല്‍കുമെന്ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ ആവർത്തിക്കുന്നതല്ലാതെ സഹായം എത്തുന്നില്ല. കേരളം നല്‍കിയ വിശദമായ റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നതേയുള്ളു. 2219.033 കോടിയുടെ പ്രത്യേക പാക്കേജാണ് കേരളം ആവശ്യപ്പെട്ടത്. കേന്ദ്ര മാനദണ്ഡപ്രകാരം കുറഞ്ഞ തുകയേ അനുവദിക്കാൻ സാധ്യതയുള്ളൂ. 2012 ലെ ഉരുള്‍പൊട്ടല്‍, വരള്‍ച്ച, 2016-17 വരള്‍ച്ച, ഓഖി ദുരന്തം, 2018-ലെ പ്രളയം എന്നിവയില്‍ കേരളം ആവശ്യപ്പെട്ടതിന്റെ ചെറിയ ശതമാനമാണ് അനുവദിച്ചത്. 2019-ലെ പ്രളയം, പുറ്റിങ്ങല്‍ വെടിക്കെട്ടപകടം, 2013-ലെ ഉരുള്‍പൊട്ടല്‍ എന്നിവയില്‍ കേന്ദ്രം സഹായിച്ചില്ല. 2019-20ല്‍ പ്രളയം, ഉരുള്‍പൊട്ടല്‍ ദുരന്ത നിവാരണത്തിനായി ഉന്നതാധികാര സമിതി 460.77 കോടി രൂപ അംഗീകരിച്ചെങ്കിലും എൻഡിആർഎഫില്‍നിന്ന് സഹായമുണ്ടായില്ല.

അസമിൽ തന്ത്രങ്ങൾ പാളിയെന്ന് കോൺ​ഗ്രസ്; പ്രവചനങ്ങൾ തള്ളി തൃണമൂൽ, എക്സിറ്റ് പോളില്‍ അമ്പരന്ന് കോൺ​ഗ്രസും ടിഎംസിയും

പശ്ചിമ ബംഗാളിലെയും അസമിലെയും എക്സിറ്റ് പോൾ ഫലങ്ങളില്‍ അമ്പരന്ന് കോൺ​ഗ്രസും ടിഎംസിയും. പ്രവചനങ്ങൾ പാടേ തള്ളിയ തൃണമൂൽ കോൺ​ഗ്രസ് നേതാക്കൾ ബിജെപി അമ്പത് സീറ്റ് കടക്കില്ലെന്ന് പറഞ്ഞു. അസമിൽ തന്ത്രങ്ങൾ പാളിയെന്നാണ് കോൺ​ഗ്രസ് ക്യാമ്പിലെ

അഭിമുഖം മെയ് അഞ്ചിന്

വയനാട് ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് അഡ്ഹോക് വ്യവസ്ഥയിൽ ഡോക്ടർമാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. എം.ബി.ബി.എസും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. 179 ദിവസത്തേക്കാണ് നിയമനം. പ്രതിമാസം 60,410 രൂപ വേതനം ലഭിക്കും. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ

സൗജന്യ കൗൺസിലിങ് ആരംഭിച്ചു.

തരിയോട് കുടുംബശ്രീ ജെൻഡർ റിസോഴ്സ് സെന്ററിന് കീഴിൽ സൗജന്യ കൗൺസിലിങ് സേവനം ആരംഭിച്ചു. ചൊവ്വ, വെള്ളി ദിവസങ്ങളിൽ കൗൺസിലറുടെ സേവനം ലഭ്യമാണ്. സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉപയോഗപ്പെടുത്താം. ഫോൺ: 8111821532 Facebook Twitter

ആരാകണം മുഖ്യമന്ത്രി? മുൻതൂക്കം പിണറായിക്ക്; UDF നേതാക്കളിൽ സതീശൻ ഫസ്റ്റ്, കെ സി മൂന്നാമതെന്നും എക്സിറ്റ് പോൾ

ആരാകണം കേരളാ മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് പിണറായി വിജയന് മുന്‍തൂക്കം പ്രവചിച്ച് ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. മുഖ്യമന്ത്രി തെരഞ്ഞെടുപ്പില്‍ 33 ശതമാനം പേർ പിണറായി വിജയനാണ് മുന്‍തൂക്കം നൽകുന്നത്. യുഡിഎഫ് നേതാക്കളില്‍ വി

ഒറ്റമണിക്കൂറിൽ ഒറ്റപ്പെയ്ത്ത്; ബെംഗളൂരു കുളമായി; മതിലിടിഞ്ഞു, കടപുഴകി മരങ്ങൾ, വൈദ്യുതാഘാതം

ബെംഗളൂരു: ഒറ്റമണിക്കൂറിനിടെ പെയ്ത ഒറ്റപ്പെയ്ത്തിൽ കുളമായി ബെംഗളൂരു നഗരം. ബുധനാഴ്ച വൈകുന്നേരം അഞ്ചേകാലോടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ ആണ് ആലിപ്പഴം വീഴ്ചയോടെ ശക്തമായ മഴ

‘എക്സിറ്റ് പോളുകൾ എല്ലായ്പ്പോഴും ശരിയല്ല, ചെറിയ ഭൂരിപക്ഷത്തിലെങ്കിലും എൽഡിഎഫ് വരും’; ഇത് തന്റെ ആ​ഗ്രഹമായിരിക്കാമെന്നും വെള്ളാപ്പള്ളി

എക്സിറ്റ് പോൾ ഫലങ്ങൾ എല്ലായ്പ്പോഴും ശരിയല്ലെന്നും നാലാം തീയതി വരെ കാത്തിരിക്കുന്നതല്ലേ ശരിയെന്നും വെള്ളാപ്പള്ളി നടേശൻ. ചെറിയ ഭൂരിപക്ഷത്തിൽ എങ്കിലും പിണറായി സർക്കാർ വരുമെന്ന പറഞ്ഞ വെളളാപ്പള്ളി ഒരുപക്ഷെ അത് തന്റെ ആഗ്രഹമായിരിക്കാമെന്നും കൂട്ടിച്ചേർത്തു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.