മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണം: ഗാന്ധിജി കൾച്ചറൽ സെന്റർ

വർത്തമാനകാലത്ത് ലോകം എമ്പാടും നടത്തുന്ന മനുഷ്യാവകാശ ധ്വംസനങ്ങൾ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഗാന്ധിയൻ ദർശനങ്ങൾക്കു മാത്രമേ മനുഷ്യാവകാശം സംരക്ഷിക്കപ്പെടുന്ന അവസ്ഥയിലേക്ക് ലോകത്ത് നയിക്കാൻ കഴിയൂ എന്ന് ഡോക്ടർ പി ലക്ഷ്മൺ അഭിപ്രായപ്പെട്ടു . വയനാട് ഗാന്ധിജി കൾച്ചറൽ സെൻറർന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനത്തിൽ മാനന്തവാടി ഓഫീസേർസ് ക്ലബ്ബിൽ നടന്ന മനുഷ്യാവകാശ സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മനുഷ്യാവകാശങ്ങളിൽ ഊന്നിയുള്ള ഒരു പുതിയ സമത്വാധിഷ്ഠിത സമൂഹം സൃഷ്ടിക്കപ്പെടേണ്ടതുണ്ട് സമൂഹത്തിൽനിന്ന് സ്വയം ഉയർന്നു വരേണ്ട മഹത്തായ ഒരു ചിന്തയാണിത്. മനുഷ്യർ എല്ലാവരും സ്വയം നന്നാകാതെ മനുഷ്യാവകാശ ധംസനങ്ങൾ അവസാനിപ്പിക്കുവാൻ ആവില്ല എന്ന് അദ്ദേഹം പറഞ്ഞു അടിസ്ഥാന വർഗ്ഗവും ഇടത്തരം ചെറുകിട കർഷകരും ആണ് നമ്മുടെ നാട്ടിൽ ഏറ്റവും അധികം മനുഷ്യാവകാശ ധ്വംസനങ്ങൾക്കു വിധേയമായി കൊണ്ടിരിക്കുന്നതെന്ന് യോഗം വിലയിരുത്തി. മാനവികതയിൽ അധിഷ്ഠിതമായ സമൂഹത്തിലെ ഏറ്റവും ദുർബലരായ ജനങ്ങളെ ഉയർത്തിക്കൊണ്ടു വരുവാൻ സഹായിക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കാൻ കേന്ദ്ര – സംസ്ഥാന ഗവൺമെന്റുകൾക്ക് കഴിയാതെ പോകുന്നത് വളരെ ഖേദകരമാണെന്ന് യോഗം ചൂണ്ടിക്കാട്ടി, യോഗത്തിൽ ഗാന്ധിജി കൾച്ചറൽ സെന്റർ ചെയർമാൻ കെ.എ ആന്റണി അധ്യക്ഷത വഹിച്ചു.വയനാട് ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വിഷയ അവതരണം നടത്തി.ദേശീയ മനുഷ്യാവകാശ ഫോറം ജില്ലാ പ്രസിഡന്റ് സുലോചന രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.വിൽസൺ നെടുങ്കുമ്പിൽ, അഡ്വക്കേറ്റ് ജോർജ് വാതു പറമ്പിൽ, ജോസ് പുന്നകുഴി, ബേബി അത്തിക്കൽ, ജോർജ് കൂവയ്ക്കൽ ,അഗസ്റ്റിൻ വി എ , അബ്രഹാം വി സി, പ്രഭാകരൻ പി, അനീഷ് കണ്ണൻ, സജി ജോസഫ് ,ഡോക്ടർ തരകൻ , ജോൺ ചക്കാലക്കുടിയിൽ , ജോസ് വി എം, വി കെ ശ്രീധരൻ , സുകൃഷ്ണ എം കെ , സുജ ബേബി തുടങ്ങിയവർ പ്രസംഗിച്ചു.

ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം; 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം

രണ്ടാം പിണറായി സർക്കാരിന്‍റെ അവസാനത്തെ ബജറ്റ് ധനമന്ത്രി കെ എൻ ബാല​ഗോപാൽ അവതരിപ്പിച്ച് തുടങ്ങി. ആശമാർക്ക് ആശ്വാസ പ്രഖ്യാപനമുണ്ടായി. 1000 രൂപയാണ് ഇവർക്ക് കൂട്ടിയത്. അങ്കണവാടി വർക്കർക്ക് 1000 കൂട്ടിയപ്പോൾ ഹെൽപ്പൽമാർക്ക് 500 രൂപയും

ക്ഷേമ പെന്‍ഷനായി 14,500 കോടി; സ്ത്രീ സുരക്ഷാ പെന്‍ഷന് 3,820 കോടി; കരുതല്‍ തുടര്‍ന്ന് സര്‍ക്കാര്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ ക്ഷേമ പെന്‍ഷനായി 14,500 കോടി രൂപ വകയിരുത്തി. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കാണ് തുക. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമപെന്‍ഷന്‍ ഘട്ടംഘട്ടമായി ഉയര്‍ത്തിയെന്ന് ധനമന്ത്രി പറഞ്ഞു. 48,383.83 കോടി

വി എസിന്റെ ഓര്‍മയ്ക്ക്; 20 കോടി രൂപയുടെ സെന്റര്‍ സ്ഥാപിക്കും

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന്റെ ഓര്‍മയ്ക്കായി വി എസ് സെന്റര്‍ സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. ഇതിനായി 20 കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ രം​ഗത്ത് വൻ മാറ്റം, ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കുമെന്ന് ധനമന്ത്രി

സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്നത്. മുന്‍ബജറ്റുകളിലെ പ്രഖ്യാപനങ്ങളെല്ലാം നടപ്പാക്കിയെന്നും കേരളം പുതിയ പാതയില്‍ കുതിക്കുകയാണ് എന്നും ധനമന്ത്രി പറഞ്ഞു. ഇപ്പോഴുള്ളത് ന്യൂ

സിസ്റ്റർ സെലിൻ കുത്തുകല്ലേലിന് ആദരം

മൂന്ന് പതിറ്റാണ്ടിലേറെയായി സ്വജീവിതം ആതുര ശുശ്രൂഷക്കായി സ്വയം സമർപ്പണംചെയ്ത അനേകായിരങ്ങൾക്ക് താങ്ങും തണലും കരുതലും കരുത്തുമായി നിലകൊണ്ട് മനുഷ്യ സ്നേഹത്തിൻ്റെ മഹനീയ മാതൃകയായ വയനാടിൻ്റെ മദർ തെരേസയായി അറിയപ്പെടുന്ന റവ. സിസ്റ്റർ സെലിനെ ഗാന്ധിജി

റോഡ് അപകടത്തിൽപ്പെടുന്നവര്‍ക്ക് 5 ദിവസം സൗജന്യ ചികിത്സ ഹൈലൈറ്റ്; സംസ്ഥാന ബജറ്റിലെ അഞ്ച് ജനപ്രിയ പ്രഖ്യാപനങ്ങള്‍

1. ആശാ വര്‍ക്കര്‍മാര്‍ക്ക് ആശ്വാസം ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയത്തിൽ 1000 രൂപയുടെ വര്‍ധനവ് സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. അങ്കണ്‍വാടി വര്‍ക്കര്‍മാര്‍ക്കും 1000 രൂപ കൂട്ടി. അങ്കണ്‍വാടി ഹെൽപ്പൽമാർക്ക് 500

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.