പഴയ പാന്‍ കാര്‍ഡ്അസാധുവാകുമോ..?

ബിസിനസ് ലോകത്തെ ചർച്ചകളില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു വിഷയമാണ് പാന്‍ കാർഡ് 2.0-ന്റെ വരവ്. ക്യുആര്‍ കോഡ് കൂടി ഉള്‍പ്പെടുത്തിയതാണ് പുതിയ പാൻ കാർഡ്. പുതിയ ഫീച്ചറുകളുള്ള പാൻ കാർഡ് വരവറിയിച്ചതോടെ പലർക്കും പല സംശയങ്ങളാണ് ഉയരുന്നത്. ഇതിലെ പ്രധാന സംശയം ക്യുആര്‍ കോഡ് ഉള്ള പുതിയ പാൻ കാർഡ് നിലവില്‍ വരുന്നതോടെ പഴയ കാർഡ് അസാധുവാകുമോ എന്നതാണ്. എന്നാല്‍ ഇല്ല എന്നതാണ് അതിന്റെ ഉത്തരം. പഴയ പാൻ കാർഡ് നിലവില്‍ കൈവശം ഉള്ളവർക്ക് 2.0 കാർഡ് ലഭിക്കാനായി പുതുതായി അപേക്ഷിക്കേണ്ട ആവശ്യമില്ല. വാണിജ്യ സംബന്ധമായ എല്ലാ കൈമാറ്റങ്ങള്‍ക്കുമുള്ള ഒരു ‘പൊതു ഐഡന്റിഫയര്‍’ ആയിട്ടാണ് പുതിയ പാൻ കാർഡ് അവതരിപ്പിക്കുന്നതെന്ന് ആദായ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. പാൻ കാർഡുമായി ടാക്‌സ് ഡിഡക്ഷന്‍ ആന്‍ഡ് കളക്ഷന്‍ അക്കൗണ്ട് നമ്പര്‍ (TAN) ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഏകോപിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് ആദായ നികുതി വകുപ്പിന്റെ (ഐടിഡി) ഒരു ഇ-ഗവേണന്‍സ് പ്രോജക്റ്റാണ്. അതായത് പാൻ സംബന്ധിച്ച എല്ലാ സൗകര്യങ്ങളും ഓണ്‍ലൈനില്‍ ആയിരിക്കും. 2017-18 കാലം മുതല്‍ ഇറക്കിയ പാൻ കാർഡുകളിലും ക്യൂആർ കോഡ് നല്‍കിയിരുന്നു. എന്നാല്‍, ഇത്രയും മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നില്ല. പുതിയ പാൻ കാർഡിലെ ക്യൂആർ കോഡില്‍ ഉപയോക്താവിന്റെ ഫോട്ടോ, ഒപ്പ്, പേര്, പിതാവിന്റെ പേര്/ അമ്മയുടെ പേര്, ജനനത്തീയതി എന്നിവയടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. പഴയ പാൻ കാർഡ് ഉടമകള്‍ക്ക് ക്യുആര്‍ കോഡുള്ള പുതിയ കാര്‍ഡിന് അപേക്ഷിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. എങ്കിലും, നിലവില്‍ പഴയ പാൻ കാർഡ് ഉപയോഗിക്കുന്നവർക്ക് ഇടപാടുകള്‍ നടത്താൻ തടസ്സമില്ല. അതേസമയം, പുതിയ പാൻ കാർഡുമായി ബന്ധപ്പെട്ട സംശയങ്ങളില്‍ അടുത്തത്, ഒന്നില്‍ കൂടുതല്‍ പാൻ കാർഡ് കൈവശം വെക്കുന്നതിനെ കുറിച്ചുള്ളതാണ്. 1961-ലെ ആദായനികുതി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം, ഒന്നില്‍ കൂടുതല്‍ പാൻ കാർഡുകള്‍ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയില്ല. ഏതെങ്കിലും വ്യക്തി അത്തരത്തില്‍ ഒന്നില്‍ കൂടുതല്‍ പാൻ നമ്പർ കൈവശം വെച്ചാല്‍, അത് ജുറിസ്ഡിക്ഷണല്‍ അസെസിംഗ് ഓഫീസറുടെ ശ്രദ്ധയില്‍ പെടുത്തണമെന്ന് മാത്രമല്ല, അധിക പാൻ കാർഡ് സറണ്ടർ ചെയ്യുകയും വേണം. അധിക പാൻകാർഡ് സറണ്ടർ ചെയ്യാത്ത പക്ഷം, ആദായനികുതി നിയമത്തിലെ സെക്ഷൻ 272 ബി പ്രകാരം, 10,000 രൂപയ പിഴ അടക്കേണ്ടി വരും.

സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം ആഴ്ചയിൽ 5 ദിവസമാക്കി കുറയ്ക്കാൻ തീരുമാനമായില്ല, മന്ത്രിസഭയുടെ പരിഗണനയ്ക്ക് പോലും എത്തിയിട്ടില്ലെന്ന് വിവരാവകാശ രേഖ

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ച് ആക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് പൊതു ഭരണ വകുപ്പ് അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് മന്ത്രിസഭ യോഗത്തിൽ ഇതുസംബന്ധിച്ച്

ഇറാനുമുള്ള രണ്ടാംഘട്ട ചർച്ചകൾ രണ്ട് ദിവസത്തിനകം? യുദ്ധം തീർന്നേക്കുമെന്ന സൂചന നൽകി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള രണ്ടാം ഘട്ട ചർച്ചകൾ വീണ്ടും പാകിസ്താനിൽ നടക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡൻ്റ് ഡ‍ോണൾഡ് ട്രംപ്. അടുത്ത രണ്ട് ദിവസങ്ങൾക്കുള്ളിൽ രണ്ടാം ഘട്ട ചർച്ച നടക്കുമെന്ന് ട്രംപ് സൂചന നൽകിയതായാണ് റിപ്പോർട്ട്. ഇതിനിടെ

‘സോഷ്യൽ മീഡിയ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്, ഇപ്പോഴത്തെ ചർച്ചകൾ വേദനാജനകം’; കോൺഗ്രസ് നേതാക്കൾ

സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. ഇപ്പോഴത്തെ ചര്‍ച്ചകള്‍ വേദനാജനകമാണെന്ന് ബെന്നി ബെഹ്‌നാന്‍ എംപി പറഞ്ഞു. നേതൃത്വത്തിന്റെ തീരുമാനം വരുംവരെ കാത്തിരിക്കുകയാണ് വേണ്ടതെന്നും ഇപ്പോഴത്തെ പ്രചാരണം യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് വേദനയുണ്ടാക്കുമെന്നും

നിതിന്റെ കുടുംബത്തിന് CPIM വീട് വെച്ചു നല്‍കും; ഏപ്രില്‍ 19ന് നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കും: എ എ റഹീം എംപി

ജീവനൊടുക്കിയ ബിഡിഎസ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ കുടുംബത്തിന് സിപിഐഎം വീട് വെച്ചുനല്‍കുമെന്ന് എഎ റഹീം എംപി. ഏപ്രില്‍ 19ന് വൈകുന്നേരം 5 മണിക്ക് നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി

ഗുണ്ടൽപേട്ടിൽ മലയാളി കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം

ബെംഗളൂരു: കർണാടകയിലെ ചാമരാജനഗർ ഗുണ്ടൽപേട്ടിൽ കാറും ലോറി യും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു. കോഴി ക്കോട് ബേപ്പൂർ സ്വദേശികളായ ആയിഷ നൂരി (41),മകൾ നോഹ (19), ആയിഷ യുടെ സഹോദരൻ

നമ്മുടെ സഞ്ജു അല്ലാതെ പിന്നെ ആര്, ലോകകപ്പിന്‍റെ താരമായ സഞ്ജു സാംസണെ തേടി ഐസിസി പ്ലേയര്‍ ഓഫ് ദ് മന്ത് പുരസ്കാരം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി മാച്ച് വിന്നിംഗ് സെഞ്ച്വറി നേടിയതിന് പിന്നാലെ ഇന്ത്യൻ താരം സഞ്ജു സാംസണെ തേടി ഐസിസി പുരസ്കാരവും. മാർച്ച് മാസത്തിലെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള പ്ലേയര്‍ ഓഫ് ദ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.