പഴയ പാന്‍ കാര്‍ഡ്അസാധുവാകുമോ..?

ബിസിനസ് ലോകത്തെ ചർച്ചകളില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു വിഷയമാണ് പാന്‍ കാർഡ് 2.0-ന്റെ വരവ്. ക്യുആര്‍ കോഡ് കൂടി ഉള്‍പ്പെടുത്തിയതാണ് പുതിയ പാൻ കാർഡ്. പുതിയ ഫീച്ചറുകളുള്ള പാൻ കാർഡ് വരവറിയിച്ചതോടെ പലർക്കും പല സംശയങ്ങളാണ് ഉയരുന്നത്. ഇതിലെ പ്രധാന സംശയം ക്യുആര്‍ കോഡ് ഉള്ള പുതിയ പാൻ കാർഡ് നിലവില്‍ വരുന്നതോടെ പഴയ കാർഡ് അസാധുവാകുമോ എന്നതാണ്. എന്നാല്‍ ഇല്ല എന്നതാണ് അതിന്റെ ഉത്തരം. പഴയ പാൻ കാർഡ് നിലവില്‍ കൈവശം ഉള്ളവർക്ക് 2.0 കാർഡ് ലഭിക്കാനായി പുതുതായി അപേക്ഷിക്കേണ്ട ആവശ്യമില്ല. വാണിജ്യ സംബന്ധമായ എല്ലാ കൈമാറ്റങ്ങള്‍ക്കുമുള്ള ഒരു ‘പൊതു ഐഡന്റിഫയര്‍’ ആയിട്ടാണ് പുതിയ പാൻ കാർഡ് അവതരിപ്പിക്കുന്നതെന്ന് ആദായ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. പാൻ കാർഡുമായി ടാക്‌സ് ഡിഡക്ഷന്‍ ആന്‍ഡ് കളക്ഷന്‍ അക്കൗണ്ട് നമ്പര്‍ (TAN) ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഏകോപിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് ആദായ നികുതി വകുപ്പിന്റെ (ഐടിഡി) ഒരു ഇ-ഗവേണന്‍സ് പ്രോജക്റ്റാണ്. അതായത് പാൻ സംബന്ധിച്ച എല്ലാ സൗകര്യങ്ങളും ഓണ്‍ലൈനില്‍ ആയിരിക്കും. 2017-18 കാലം മുതല്‍ ഇറക്കിയ പാൻ കാർഡുകളിലും ക്യൂആർ കോഡ് നല്‍കിയിരുന്നു. എന്നാല്‍, ഇത്രയും മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നില്ല. പുതിയ പാൻ കാർഡിലെ ക്യൂആർ കോഡില്‍ ഉപയോക്താവിന്റെ ഫോട്ടോ, ഒപ്പ്, പേര്, പിതാവിന്റെ പേര്/ അമ്മയുടെ പേര്, ജനനത്തീയതി എന്നിവയടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. പഴയ പാൻ കാർഡ് ഉടമകള്‍ക്ക് ക്യുആര്‍ കോഡുള്ള പുതിയ കാര്‍ഡിന് അപേക്ഷിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. എങ്കിലും, നിലവില്‍ പഴയ പാൻ കാർഡ് ഉപയോഗിക്കുന്നവർക്ക് ഇടപാടുകള്‍ നടത്താൻ തടസ്സമില്ല. അതേസമയം, പുതിയ പാൻ കാർഡുമായി ബന്ധപ്പെട്ട സംശയങ്ങളില്‍ അടുത്തത്, ഒന്നില്‍ കൂടുതല്‍ പാൻ കാർഡ് കൈവശം വെക്കുന്നതിനെ കുറിച്ചുള്ളതാണ്. 1961-ലെ ആദായനികുതി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം, ഒന്നില്‍ കൂടുതല്‍ പാൻ കാർഡുകള്‍ ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയില്ല. ഏതെങ്കിലും വ്യക്തി അത്തരത്തില്‍ ഒന്നില്‍ കൂടുതല്‍ പാൻ നമ്പർ കൈവശം വെച്ചാല്‍, അത് ജുറിസ്ഡിക്ഷണല്‍ അസെസിംഗ് ഓഫീസറുടെ ശ്രദ്ധയില്‍ പെടുത്തണമെന്ന് മാത്രമല്ല, അധിക പാൻ കാർഡ് സറണ്ടർ ചെയ്യുകയും വേണം. അധിക പാൻകാർഡ് സറണ്ടർ ചെയ്യാത്ത പക്ഷം, ആദായനികുതി നിയമത്തിലെ സെക്ഷൻ 272 ബി പ്രകാരം, 10,000 രൂപയ പിഴ അടക്കേണ്ടി വരും.

വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കീഞ്ഞുകടവ് പ്രദേശത്ത് നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി വിതരണം മുടങ്ങും. Facebook Twitter WhatsApp

ശീതകാല പച്ചക്കറി വിളവെടുപ്പ് നടത്തി

സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വ്വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ശീതകാല പച്ചക്കറി വിളവെടുപ്പ് നടത്തി. വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി കൃഷി വിഭാഗത്തിന്റെയും നാഷണല്‍ സര്‍വീസ് സ്‌കീമിന്റെയും നേതൃത്വത്തില്‍ നടത്തിയ വിളവെടുപ്പ് സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ്

മൂന്ന് കോടിയിലധികം കുഴൽ പണവുമായി 5 പേർ പോലീസിന്റെ പിടിയിൽ

മാനന്തവാടി: മൂന്ന് കോടിയിലധികം രൂപയുടെ കുഴൽപണവുമായി മുഖ്യ സൂത്രധാരനടക്കം അഞ്ച് യുവാക്കൾ വയനാട് പോലീസിന്റെ പിടിയിൽ. വടകര, മെൻമുണ്ട, കണ്ടിയിൽ വീട്ടിൽ, സൽമാൻ (36), വടകര, അമ്പലപറമ്പത്ത് വീട്ടിൽ, ആസിഫ്(24), വടകര, വില്യാപ്പള്ളി, പുറത്തൂട്ടയിൽ

മസ്റ്ററിങ് പൂര്‍ത്തിയാക്കണം

വൈത്തിരി താലൂക്കിലെ എ.എ.വൈ, മുന്‍ഗണന വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ (മഞ്ഞ, പിങ്ക് കാര്‍ഡുകള്‍) ബന്ധപ്പെട്ട റേഷന്‍കടകള്‍ മുഖേനെ ഇ-കെ.വൈ.സി മസ്റ്ററിങ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കാര്‍ഡ് ഉടമ

അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും മാറ്റണം; തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിർദേശം

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നിർദേശങ്ങളുമായി ഹൈക്കോടതി. അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും എടുത്തു മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിർദേശം. കോടതി രണ്ടാഴ്ച സമയമാണ് ഇതിനായി അനുവദിച്ചത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ തദ്ദേശ

‘ധരിക്കുന്നത് മീറ്ററിന് 50 രൂപ വിലയുള്ള സാരി’; മാരിയോ കമ്പനി തുടങ്ങിയതോടെ പ്രശ്ന‌ങ്ങൾ; വിഡിയോയുമായി ജിജി

ഫിലോകാലിയ ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കൂടുതൽ വെളിപ്പെടുത്തലുമായി ഇൻഫ്ലുവൻസർ ജിജി മാരിയോ. ആരെയും അപമാനിക്കാനുള്ള മനസില്ലാത്തത് കൊണ്ടാണ് ഇത്രയും നാളും മിണ്ടാത്തിരുന്നതെന്നും വിഷയത്തിന്റെ പേരിൽ താനും മക്കളും സോഷ്യൽ മീഡിയയിൽ ബലിയാടാവുകയാണെന്ന് ജിജി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.