കുട്ടികളെ നേരെയാക്കാൻ ഇതല്ല ചെയ്യേണ്ടത്.

കുട്ടികള്‍ക്കുമേല്‍ നാം അടിച്ചേല്‍പിക്കുന്ന പല നിബന്ധനകളും നിർബന്ധങ്ങളും അവരില്‍ പ്രതികൂല മനോഭാവം ഉണ്ടാക്കുമെന്ന് എന്നേ തെളിയിക്കപ്പെട്ടതാണ്. സത്യസന്ധത പോലുള്ള ഗുണങ്ങള്‍ അവരില്‍ വളർത്താൻ ബോധപൂർവമായുള്ള ഇടപെടല്‍തന്നെ വേണം. പറഞ്ഞു കൊടുക്കുന്നതിനെക്കാള്‍, അവർ വീട്ടില്‍നിന്ന് കണ്ടു മനസ്സിലാക്കിയായിരിക്കും ഇത്തരം നല്ല ശീലങ്ങള്‍ പകർത്തുക. കുട്ടികളില്‍ നല്ല ശീലങ്ങള്‍ വളർത്തിയെടുക്കാൻ ഉദ്ദേശിച്ച്‌ ചെയ്യുന്നവ വിപരീത ഫലം ഉളവാക്കിയേക്കാം. കുട്ടികളോട് ചെയ്യരുതാത്ത അത്തരം ചില കാര്യങ്ങള്‍ ഇതാ…

പേടിയില്‍നിന്നുള്ള അനുസരണം

പേടിപ്പിച്ചും ശിക്ഷിച്ചും സത്യസന്ധത പരിശീലിപ്പിക്കാൻ ശ്രമിച്ചാല്‍ കുട്ടികള്‍ പലതും ഒളിച്ചുവെക്കും. ശിക്ഷ പേടിച്ച്‌ സത്യസന്ധതയും അച്ചടക്കവും പ്രകടിപ്പിക്കുന്ന കുട്ടികള്‍ അതിന്റെ മൂല്യം മനസ്സിലാക്കാതെപോകുന്നു. അതുകൊണ്ട് തെറ്റുകള്‍ അംഗീകരിക്കാനും ഏറ്റെടുക്കാനും അവരെ സഹായിക്കണം.

ഗ്രാഫ് ഉയർത്തിവെക്കരുത്

പ്രതീക്ഷകളുടെ ഉയർന്ന മാനദണ്ഡം മുന്നില്‍വെച്ച്‌ കുട്ടികളെ സമ്മർദത്തിലാക്കരുത്. പഠനത്തിലും കായിക ഇനങ്ങളിലും പെരുമാറ്റത്തിലുമെല്ലാം ഏറ്റവും ഉയർന്ന പ്രകടനം കാഴ്ചവെക്കണമെന്ന് സമ്മർദ്ദം ചെലുത്തിയാല്‍, രക്ഷിതാക്കളെ നിരാശപ്പെടുത്താതിരിക്കാൻ അവർ കള്ളം കാണിക്കാൻ സാധ്യതയുണ്ട്.

കുട്ടികള്‍ക്കുമുണ്ട് സ്വകാര്യത

കുട്ടികളുടെ പ്രവർത്തനങ്ങള്‍ അമിതമായി നിരീക്ഷിക്കുക, അവരുടെ സാധനങ്ങള്‍ അമിതമായി പരിശോധിക്കുക, അവരുടെ ദിവസത്തെക്കുറിച്ച്‌ വല്ലാതെ ചോദ്യംചെയ്യുക എന്നിവയുണ്ടായാല്‍ അവർ സത്യസന്ധമായി പെരുമാറാൻ സാധ്യത കുറയും. അതേസമയം, സ്വകാര്യത നല്‍കുകയെന്നാല്‍ പൂർണ സ്വാതന്ത്ര്യം നല്‍കലല്ല.

അവർക്ക് മുന്നില്‍
കാപട്യം പാടില്ല

രക്ഷിതാക്കളുടെ ഓരോ പ്രവൃത്തിയും അനുകരിക്കാൻ ശ്രമിക്കുന്ന കുഞ്ഞുങ്ങള്‍, അവരുടെ കൊച്ചു കള്ളങ്ങള്‍ വരെ അനുകരിച്ചേക്കാം. ”ഞാൻ വീട്ടിലില്ലെന്ന് പറയൂ”, ”ഞാൻ മറന്നു പോയി” തുടങ്ങിയ കള്ളങ്ങള്‍ കേള്‍ക്കുന്ന കുട്ടികള്‍, അത് സാധാരണമാണെന്ന് കണ്ടീഷൻ ചെയ്യപ്പെടും.

കുട്ടികളുടെ വികാരങ്ങളെ
ചെറുതായി കാണരുത്

തങ്ങളുടെ ചിന്തകളും വികാര പ്രകടനങ്ങളും രക്ഷിതാക്കള്‍ നിസ്സാരമായി കാണുന്നുവെന്ന് തോന്നിയാല്‍ കുട്ടികള്‍ മനസ്സു തുറക്കാൻ വിസമ്മതിക്കും. ”ഇത്ര സില്ലിയാകല്ലേ”, ”ഓവറാക്കല്ലേ”, ”നിർത്തിക്കോ നിന്റെ കരച്ചില്‍” എന്നതുപോലുള്ള പ്രസ്താവനകള്‍ ഒഴിവാക്കണം. എത്ര ചെറിയ കാര്യവുമാകട്ടെ, അവരെ കേള്‍ക്കുന്നവരായിരിക്കണം രക്ഷിതാക്കള്‍.

മമ്മൂട്ടിയുടെ ജീവിതം ഇനി പാഠപുസ്തകം; സിലബസിൽ ഉൾപ്പെടുത്തി

നടൻ മമ്മൂട്ടിയുടെ ജീവിതം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ ഇനി പഠിക്കും. രണ്ടാം വര്‍ഷ ചരിത്ര ബിരുദവിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മേജര്‍ ഇലക്ടീവായ മലയാള സിനിമയുടെ ചരിത്രത്തിലാണ് മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ മമ്മൂട്ടി ഇടം പിടിച്ചത്. ബോര്‍ഡ്

ലൈംഗിക ഉദേശ്യമില്ലാതെ ‘ഐ ലവ് യൂ’ എന്ന് പറയാം, കുറ്റമല്ലെന്ന് ബോംബെ ഹൈക്കോടതി

മുബൈ: ലൈംഗിക ഉദേശ്യത്തോടെ അല്ലാതെ ‘ഐ ലവ് യൂ’ എന്ന് പറയുന്നത് പീഡന കുറ്റമായി കാണാനാകില്ലായെന്ന് ബോംബെ ഹൈക്കോടതി. പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് നിര്‍ണായക വിധി. ജസ്റ്റിസ്

മൈക്ക് കണ്ണിൽകൊണ്ടു, ‘എന്താ മോനെ ഇതൊക്കെ’ പ്രകോപിതനാകാതെ പ്രതികരിച്ച് മോഹൻലാൽ

സംസ്ഥാനത്ത് ജിഎസ്ടി അടയ്ക്കുന്ന സിനിമാതാരങ്ങളില്‍ ഒന്നാംസ്ഥാനം നേടിയിരിക്കുകയാണ് മോഹന്‍ലാല്‍. ജിഎസ്ടി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ പുരസ്‌കാരം വാങ്ങാന്‍ നടന്‍ എത്തിയിരുന്നു. ഇപ്പോഴിതാ പുരസ്‌കാരം സ്വീകരിച്ച് മടങ്ങുന്നതിനിടയില്‍ കണ്ണില്‍ മൈക്ക് കൊണ്ടപ്പോഴുണ്ടായ നടന്റെ പ്രതികരണം

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശം ; മുഖ്യമന്ത്രി

സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഫീസുകള്‍ കയറിയിറങ്ങാതെ ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാനാണ് കെ-സ്മാര്‍ട്ട് പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചതെന്നും അതിന്റെ ലക്ഷ്യത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ജീവനക്കാര്‍ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സേവനങ്ങള്‍

റാഗിംഗിന് കടുത്ത ശിക്ഷ നൽകണം ; ഹൈക്കോടതി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണം നടത്തണമെന്ന് ഹൈക്കോടതി. വിദ്യാർത്ഥികളുടെ റൗഡിസവും അച്ചടക്കരാഹിത്യവും തടയാൻ നിലവിലെ യുജിസി നിയന്ത്രണങ്ങള്‍ പര്യാപ്തമല്ല. ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടമാകരുത്.

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ന്യൂനമർദ്ദം നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ 6 വരെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കുന്നതായി പ്രവചനം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.