കുട്ടികളെ നേരെയാക്കാൻ ഇതല്ല ചെയ്യേണ്ടത്.

കുട്ടികള്‍ക്കുമേല്‍ നാം അടിച്ചേല്‍പിക്കുന്ന പല നിബന്ധനകളും നിർബന്ധങ്ങളും അവരില്‍ പ്രതികൂല മനോഭാവം ഉണ്ടാക്കുമെന്ന് എന്നേ തെളിയിക്കപ്പെട്ടതാണ്. സത്യസന്ധത പോലുള്ള ഗുണങ്ങള്‍ അവരില്‍ വളർത്താൻ ബോധപൂർവമായുള്ള ഇടപെടല്‍തന്നെ വേണം. പറഞ്ഞു കൊടുക്കുന്നതിനെക്കാള്‍, അവർ വീട്ടില്‍നിന്ന് കണ്ടു മനസ്സിലാക്കിയായിരിക്കും ഇത്തരം നല്ല ശീലങ്ങള്‍ പകർത്തുക. കുട്ടികളില്‍ നല്ല ശീലങ്ങള്‍ വളർത്തിയെടുക്കാൻ ഉദ്ദേശിച്ച്‌ ചെയ്യുന്നവ വിപരീത ഫലം ഉളവാക്കിയേക്കാം. കുട്ടികളോട് ചെയ്യരുതാത്ത അത്തരം ചില കാര്യങ്ങള്‍ ഇതാ…

പേടിയില്‍നിന്നുള്ള അനുസരണം

പേടിപ്പിച്ചും ശിക്ഷിച്ചും സത്യസന്ധത പരിശീലിപ്പിക്കാൻ ശ്രമിച്ചാല്‍ കുട്ടികള്‍ പലതും ഒളിച്ചുവെക്കും. ശിക്ഷ പേടിച്ച്‌ സത്യസന്ധതയും അച്ചടക്കവും പ്രകടിപ്പിക്കുന്ന കുട്ടികള്‍ അതിന്റെ മൂല്യം മനസ്സിലാക്കാതെപോകുന്നു. അതുകൊണ്ട് തെറ്റുകള്‍ അംഗീകരിക്കാനും ഏറ്റെടുക്കാനും അവരെ സഹായിക്കണം.

ഗ്രാഫ് ഉയർത്തിവെക്കരുത്

പ്രതീക്ഷകളുടെ ഉയർന്ന മാനദണ്ഡം മുന്നില്‍വെച്ച്‌ കുട്ടികളെ സമ്മർദത്തിലാക്കരുത്. പഠനത്തിലും കായിക ഇനങ്ങളിലും പെരുമാറ്റത്തിലുമെല്ലാം ഏറ്റവും ഉയർന്ന പ്രകടനം കാഴ്ചവെക്കണമെന്ന് സമ്മർദ്ദം ചെലുത്തിയാല്‍, രക്ഷിതാക്കളെ നിരാശപ്പെടുത്താതിരിക്കാൻ അവർ കള്ളം കാണിക്കാൻ സാധ്യതയുണ്ട്.

കുട്ടികള്‍ക്കുമുണ്ട് സ്വകാര്യത

കുട്ടികളുടെ പ്രവർത്തനങ്ങള്‍ അമിതമായി നിരീക്ഷിക്കുക, അവരുടെ സാധനങ്ങള്‍ അമിതമായി പരിശോധിക്കുക, അവരുടെ ദിവസത്തെക്കുറിച്ച്‌ വല്ലാതെ ചോദ്യംചെയ്യുക എന്നിവയുണ്ടായാല്‍ അവർ സത്യസന്ധമായി പെരുമാറാൻ സാധ്യത കുറയും. അതേസമയം, സ്വകാര്യത നല്‍കുകയെന്നാല്‍ പൂർണ സ്വാതന്ത്ര്യം നല്‍കലല്ല.

അവർക്ക് മുന്നില്‍
കാപട്യം പാടില്ല

രക്ഷിതാക്കളുടെ ഓരോ പ്രവൃത്തിയും അനുകരിക്കാൻ ശ്രമിക്കുന്ന കുഞ്ഞുങ്ങള്‍, അവരുടെ കൊച്ചു കള്ളങ്ങള്‍ വരെ അനുകരിച്ചേക്കാം. ”ഞാൻ വീട്ടിലില്ലെന്ന് പറയൂ”, ”ഞാൻ മറന്നു പോയി” തുടങ്ങിയ കള്ളങ്ങള്‍ കേള്‍ക്കുന്ന കുട്ടികള്‍, അത് സാധാരണമാണെന്ന് കണ്ടീഷൻ ചെയ്യപ്പെടും.

കുട്ടികളുടെ വികാരങ്ങളെ
ചെറുതായി കാണരുത്

തങ്ങളുടെ ചിന്തകളും വികാര പ്രകടനങ്ങളും രക്ഷിതാക്കള്‍ നിസ്സാരമായി കാണുന്നുവെന്ന് തോന്നിയാല്‍ കുട്ടികള്‍ മനസ്സു തുറക്കാൻ വിസമ്മതിക്കും. ”ഇത്ര സില്ലിയാകല്ലേ”, ”ഓവറാക്കല്ലേ”, ”നിർത്തിക്കോ നിന്റെ കരച്ചില്‍” എന്നതുപോലുള്ള പ്രസ്താവനകള്‍ ഒഴിവാക്കണം. എത്ര ചെറിയ കാര്യവുമാകട്ടെ, അവരെ കേള്‍ക്കുന്നവരായിരിക്കണം രക്ഷിതാക്കള്‍.

പൊതുജന പരാതി പരിഹാരം

ജനങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ടെത്തുന്നു കൽപ്പറ്റ: പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ജന ങ്ങൾക്കായി ജനങ്ങളോടൊപ്പം വയനാട് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും നേരിട്ട് സംവദിക്കുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ജില്ലാ

ഓണം സ്പെഷ്യൽ ഡ്രൈവ് ; കഞ്ചാവും എം.ഡി.എം.എ യും ഹാഷിഷും പിടികൂടി

കൽപ്പറ്റ: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും അതിർത്തി പ്രദേശങ്ങളിലും പോലീസ് ലഹരി പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ജില്ലയിലെ വിവിധ ഇടങ്ങളിലായി കഞ്ചാവും എം.ഡി.എം.എയും ഹാഷിഷുമായി മൂന്ന് പേരെ പിടികൂടി.

ചേകാടി സ്കൂളിൽ കാട്ടാനക്കുട്ടി

പുൽപള്ളി: ചേകാടി ഗവ. എൽപി സ്കൂളിൽ എത്തിയ കാട്ടാനക്കുട്ടി കൗതുകമായി. സ്കൂൾ വരാന്തയിലും പരിസരത്തും ഓടി നടന്ന കാട്ടാനക്കുട്ടിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കൊണ്ടുപോയി.

വയനാട് ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട്

വയനാട് ജില്ലയിൽ ആഗസ്റ്റ് 18,19 തിയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ

ഓണപ്പരീക്ഷയ്ക്ക്. ഇന്ന് തുടക്കം

സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് (തിങ്കളാഴ്ച) പരീക്ഷ ആരംഭിക്കുന്നത്. എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ

ബത്തേരി സെന്റ് മേരീസ് സൂനോറോ പള്ളിയിൽ 8 നോമ്പ് പെരുന്നാളിന്റെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു

വിശുദ്ധ ദൈവമാതാവിന്റെ സൂനോറോയാൽ അനുഗ്രഹീതമായ ബത്തേരി സെന്റ്മേരിസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിന്റെയും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാൾ ആഘോഷത്തിന്റെയും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. സെപ്റ്റംബർ 1 മുതൽ 8 വരെയുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.