തൊഴിലുറപ്പ് കൂലി വര്‍ധിപ്പിക്കാന്‍ ശുപാർശ ചെയ്തു

തിരുവനന്തപുരം:
രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സന്തോഷവാർത്ത. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (MGNREGS) കീഴില്‍ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ വേതനം വർധിപ്പിക്കാന്‍ പാർലമെൻ്ററി പാനല്‍ കേന്ദ്രസർക്കാരിനോട് ശുപാർശ ചെയ്തു. പല സംസ്ഥാനങ്ങളിലും തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനമാണ് നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു ശുപാർശ. തൊഴിലാളികള്‍ക്ക് നല്‍കുന്ന തുക അപര്യാപ്തമാണെന്നും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവിന് അനുസൃതമല്ലെന്ന നിരീക്ഷണവും ഗ്രാമ വികസനത്തിനും പഞ്ചായത്തീ രാജിനുമുള്ള പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി നിരീക്ഷിച്ചു. ഈ വർഷം ആദ്യം കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം തൊഴിലുറപ്പ് പദ്ധതിയുടെ കുറഞ്ഞ നിരക്ക് 234-ലും കൂടിയ നിരക്ക് 374 രൂപയുമാണ്. ഹരിയാനയിലും സിക്കിമിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളിലുമാണ് ഏറ്റവും ഉയർന്ന കൂലി നിരക്ക്. ഇവിടങ്ങളിലെ തൊഴിലാളികള്‍ക്ക് വേതനമായി 374 രൂപ ലഭിക്കുന്നു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കിടയില്‍ രാജ്യത്ത് ഏറ്റവും കുറച്ച്‌ വേതനം ലഭിക്കുന്നത് അരുണാചല്‍ പ്രദേശിലാണ്. 234 രൂപ മാത്രമാണ് ഇവിടങ്ങളിലെ കൂലി. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും കുറഞ്ഞ കൂലി (പ്രതിദിനം 237 രൂപ) മാത്രമാണ് ലഭിക്കുന്നത്. കേരളത്തില്‍ ഒരു ദിവസത്തെ തൊഴിലിന് 346 രൂപയാണ് കൂലി. പല സംസ്ഥാനങ്ങളിലും തൊഴിലാളികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള പ്രധാന കാരണം വളരെ കുറഞ്ഞ വേതനമാണെന്നും കോണ്‍ഗ്രസ് എംപി സപ്തഗിരി ശങ്കർ ഉലകയുടെ നേതൃത്വത്തിലുള്ള പാർലമെന്ററി കമ്മിറ്റി വിലയിരുത്തുന്നു. തൊഴിലുറപ്പ് പദ്ദതിയുടെ കീഴില്‍ ജോലികള്‍ ഏറ്റെടുക്കുന്നത് മറ്റ് ഉപജീവനമാർഗ്ഗമോ തൊഴില്‍ സാധ്യതയോ ഇല്ലാത്ത നിരവധി പാവപ്പെട്ട ഗ്രാമീണ ജനങ്ങളാണ്. അത് അവരുടെ അവസാന ആശ്രയമാണ്. ചെറിയ കൂലിയും പേയ്‌മെൻ്റ് വൈകുന്നതും അവരെ നിരുത്സാഹപ്പെടുത്തുകയും മെച്ചപ്പെട്ട പ്രതിഫലം നല്‍കുന്ന മേഖലകളില്‍ കുടിയേറാനും ജോലി തേടാനും പ്രേരിപ്പിക്കുന്നു. വേതനം വർധിപ്പിക്കാൻ ഗ്രാമവികസന മന്ത്രാലയത്തോട് ആവശ്യപ്പെട്ടുകൊണ്ട് കമ്മിറ്റി പറഞ്ഞു. വേതന വർധനവ് പ്രാബല്യത്തില്‍ വന്നാല്‍ കൂടിയ നിരക്ക് 400 ആയേക്കുമെന്നും സൂചനയുണ്ട്. കേരളത്തിലെ കൂലി 350-ഉം കടന്നേക്കും. ഗ്രാമപ്രദേശങ്ങളില് ഓരോ കുടുംബത്തിനും സാമ്പത്തിക വർഷം പരമാവധി 100 ദിവസം തൊഴില്‍ ഉറപ്പ് നൽകുന്ന പദ്ധതിക്ക് കീഴിലായി 13.02 കോടി പേർ തൊഴിലെടുക്കുന്നുവെന്നാണ് കണക്ക്.

മെഡിക്കൽ കോളേജിൽ യുവതിയുടെ വയറ്റിൽ തുണി കഷ്ണം കുടുങ്ങിയ സംഭവം: അന്വേഷണം വേണം, യുവതിക്ക് നീതി ഉറപ്പാക്കണം- പ്രിയങ്ക ഗാന്ധി എം.പി

കൽപ്പറ്റ: പ്രസവാനന്തരം മാനന്തവാടി സ്വദേശിനിയുടെ വയറ്റിൽ തുണി കഷ്ണം കുടുങ്ങിയ സംഭവത്തിൽ നീതിപൂർവകവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജിന് കത്ത് നൽകി. മാനന്തവാടിയിലെ

കുടുംബശ്രീ തെരഞ്ഞെുപ്പ്; ജില്ലയില്‍ ഒരു ലക്ഷത്തിലധികം കുടുംബശ്രീ അംഗങ്ങള്‍ മത്സര രംഗത്ത് പങ്കാളികളാകും

കുടുംബശ്രീ തെരഞ്ഞെടുപ്പിന് ചൂടേറുമ്പോള്‍ ജില്ലയില്‍ ഒരു ലക്ഷത്തിലധികം കുടുംബശ്രീ പ്രവര്‍ത്തകർ മത്സര രംഗത്ത്പങ്കാളികളാകും. കുടുംബശ്രീ ത്രിതല സംഘടനാ തെരഞ്ഞെടുപ്പ് ജനുവരി 30 ന് ആരംഭിക്കും. ജില്ലയിലെ ഒന്‍പതിനായിരത്തിലധികം അയല്‍ക്കൂട്ടങ്ങളിലായി നടക്കുന്ന തെരെഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലധികം

പുതുശ്ശേരിയുടെ സ്വന്തം ഓട്ടോഡ്രൈവർ ഇനി ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ!

തൊണ്ടർനാട്: ഒരുനാടിൻ്റെ പേര് സ്വന്തം ഓട്ടോയുടെ പേര് ആക്കി നാടിനെ നെഞ്ചിലേറ്റിയ പൊതുപ്രവർത്തകൻ ഷിൻ്റോ കല്ലിങ്കൽ ഇനി തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യവിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി നാളെ സത്യപ്രതിഞ്ഞ ചെയ്യും പുതുശ്ശേരി ഗ്രാമം

കുട്ടികളിലെ ഡിജിറ്റൽ അടിമത്തം തടയാം: ഒപ്പമുണ്ട് കേരള പോലീസിന്റെ ഡി-ഡാഡ്

കുട്ടികളിലും കൗമാരക്കാരിലും മൊബൈൽ ഫോൺ, ഇന്റർനെറ്റ്, ഓൺലൈൻ ഗെയിമുകൾ എന്നിവയുടെ അമിത ഉപയോഗം നിയന്ത്രിക്കാൻ കേരള പൊലീസിന്റെ ഡി – ഡാഡ് (ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്റർ). ഇന്റർനെറ്റ് ഉപയോഗത്തിലും ഓൺലൈൻ ഗെയിമുകളിലും അമിത ആസക്തി

വയനാട് ജില്ലാതല മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്ര‌യൽ

പൊഴുതന: ജനുവരി 20ന് വയനാട് ജില്ലയിലെ പൊഴുതനയിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതി നായി ജില്ലാ തല മൗണ്ടൻ സെലക്ഷൻ ട്രയൽ ജനുവരി 10 ന്

കഞ്ചാവുമായി യുവാവ് പിടിയിൽ

ബാവലി: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബൈജുവി ന്റെ നേതൃത്വത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ സംയു ക്ത വാഹന പരിശോധനയിൽ ബസ്സ് യാത്രക്കാരനിൽ നിന്നും 205 ഗ്രാം കഞ്ചാ വ് പിടികൂടി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.