രാത്രി കിടക്കുന്നതിന് മുമ്ബ് ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങള്‍; നന്നായി ഉറങ്ങണോ…ചിലത് ഒഴിവാക്കൂ.

ബഹുഭൂരിപക്ഷം ആളുകളെയും അലട്ടുന്നൊരു പ്രശ്നമാണ് ഉറക്കമില്ലായ്മ. എത്ര വൈകി കിടന്നാലും ഉറക്കം വരാതെ എഴുന്നേറ്റിരിക്കുന്നത് ചിലർക്ക് പതിവാണ്.

ഈ പ്രശനം ഏറ്റവും കൂടുതല്‍ നേരിടുന്നത് യുവതലമുറയാണ്. ഉറക്കം വരുമ്ബോഴായിരിക്കും കിടക്കുന്നത്, എന്നാല്‍ 1, 2 മണി ആകുമ്ബോള്‍ അറിയാതെ ഉണരുന്നു.

നല്ല ഉറക്കം കിട്ടാനും ഇടയ്‌ക്കിടയ്‌ക്ക് ഉണരുന്നത് ഒഴിവാക്കാനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഉറങ്ങുന്നതിന് മുമ്ബ് ചെയ്യാൻ പാടില്ലാത്തവ എന്തൊക്കെയെന്ന് നോക്കാം.

വയറുനിറയെ ആഹാരം കഴിച്ചതിന് ശേഷം കിടക്കരുത്

ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്ബ് ആഹാരം കഴിക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയാറുണ്ട്. ഇത് അറിയാമെങ്കിലും ഈ ശീലം പിന്തുടരുന്നവർ കുറവാണ്. വയറുനിറയെ ആഹാരം കഴിച്ചയുടനെ കിടന്നാല്‍ ദഹനസംബന്ധപ്രശ്നങ്ങള്‍ ഉണ്ടാവുകയും ഇത് ഉറക്കത്തെ ബാധിക്കുകയും ചെയ്യുന്നു. ഉറങ്ങുന്നതിന് മുമ്ബായി പരമാവധി ലഘുഭക്ഷണങ്ങള്‍ കഴിക്കാൻ ശ്രദ്ധിക്കുക. ഓട്സ്, കഞ്ഞി, ചപ്പാത്തി, ഫ്രൂട്ട്സ് തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതായിരിക്കും.

വെള്ളം കുടിക്കുന്നത് ഒഴിവാക്കണം

ഉറങ്ങുന്നതിന് മുമ്ബ് അമിതമായി വെള്ളം കുടിക്കുന്നത് ഒഴിവാക്കണം. വയറുനിറയെ വെള്ളം കിടക്കുന്നത്, ഉറങ്ങാൻ അസ്വസ്ഥതയുണ്ടാക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കൂടാതെ ഇടയ്‌ക്കിടയ്‌ക്ക് മൂത്രശങ്ക ഉണ്ടാകാനും കാരണമാകുന്നു.

മധുരപലഹാരങ്ങള്‍ ഒഴിവാക്കണം

ഉറങ്ങുന്നതിന് മുമ്ബായി മധുര പരഹാരങ്ങള്‍ കഴിക്കുന്നത് പൂർണമായും ഒഴിവാക്കണം. പഞ്ചസാരയിട്ട ചായ, കാപ്പി എന്നിവയും ഉറങ്ങുന്നതിന് മുമ്ബ് കഴിക്കാൻ പാടില്ല.

മൊബൈല്‍ ഫോണ്‍ ഒഴിവാക്കുക

രാത്രിയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം കാരണം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകാൻ സാധ്യതയുള്ളത്. രാത്രി 11 മണി മുതല്‍ ആറ് മണി വരെ തലച്ചോറില്‍ മെലാറ്റോണിൻ എന്ന ഹോർമോണ്‍ ഉത്പാദിക്കപ്പെടുന്നു. മൊബൈല്‍ ലൈറ്റിന്റെ സാന്നിധ്യമുണ്ടെങ്കില്‍ മെലാറ്റോണിൻ ഉത്പാദനം ഉണ്ടാകില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.

കഠിനമായ വ്യായാമം ഒഴിവാക്കുക

രാത്രി വ്യായാമം ചെയ്യുന്നവർ ഉറങ്ങുന്നതിന് ഒന്ന്, രണ്ട് മണിക്കൂർ മുമ്ബ് തന്നെ വ്യായാമം ചെയ്ത് തീർക്കണം. കഠിനമായി വ്യായാമം ചെയ്യുന്നത് ഉറക്കമില്ലായ്മയ്‌ക്കും ഇടയ്‌ക്കിടയ്‌ക്ക് ഉണരുന്നതിനും കാരണമാകും.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.