ഒറ്റ ക്ലിക്കില്‍ എല്ലാം പോകും: പണമിടപാടിനായി ക്യു.ആര്‍ കോഡ് ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ബില്ലടക്കാനും മറ്റു പണമിടപാടുകള്‍ക്കും യു.പി.ഐ സേവനങ്ങള്‍ ആരംഭിച്ചിട്ട് കാലങ്ങളായി. ഇത്തരം സേവനങ്ങള്‍ ഉപയോഗിക്കുന്നവരാണ് ഒട്ടുമിക്കവരും.എന്നാല്‍ യു.പി.ഐ സേവനങ്ങള്‍ വർധിച്ചതിനൊപ്പം തന്നെ അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും കൂടി. നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ് ക്യു.ആർ കോഡുമായി ബന്ധപ്പെട്ടിട്ടുള്ള തട്ടിപ്പുകള്‍.

വ്യാജമായ ക്യൂ.ആർ കോഡുകളില്‍ പണം നിക്ഷേപിച്ച്‌ കബളിപ്പിക്കപ്പെട്ട ഉപഭോക്താക്കള്‍ ഏറെയാണ്. ക്യു.ആർ കോഡുകള്‍ ഉപയോഗിച്ച്‌ വളരെ എളുപ്പത്തില്‍ പണമിടപാടുകള്‍ നടത്താൻ സാധിക്കും. അത് തട്ടിപ്പിനുള്ള മാർഗമായി ഉപയോഗപ്പെടുത്തുകയാണ് തട്ടിപ്പുസംഘം. വ്യാജമായ ക്യു.ആർ കോഡുകള്‍ വ്യാപകമായി പ്രചരിപ്പിച്ചാണ് പണം തട്ടിയെടുക്കുന്നത്. ഷോപ്പുകളിലും, സാമൂഹികമാധ്യമങ്ങളിലും വിവിധ സേവനങ്ങള്‍ക്കായുള്ള ശരിയായ ക്യു.ആർ കോഡുകള്‍ക്ക് പകരം തട്ടിപ്പുകാർ മറ്റൊരു ക്യു.ആർ കോഡ് പ്രചരിപ്പിക്കും. ഇത് വഴി പണം തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലെത്തും.

ഇതിന് പുറമേ വ്യാജമായ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ലിങ്കുകളുടെ ക്യു.ആർ കോഡുകളുമുണ്ടാകും. ഇത് ഡൗണ്‍ലോഡ് ചെയ്യുന്നത് വഴി തട്ടിപ്പുകാർക്ക് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും ലഭിക്കുന്നു. ചിലപ്പോള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്തയുടനെ തന്നെ ഓട്ടോമാറ്റിക്കായി ആപ്പ് ഡൗണ്‍ലോഡാകും.

ഇത്തരം തട്ടിപ്പുകള്‍ തടയാനായി നിരവധി നിർദേശങ്ങള്‍ അധികൃതർ മുന്നോട്ടുവെക്കുന്നുണ്ട്. വ്യക്തിയുടെ യു.പി.ഐ ഐഡിയിലേക്ക് പണം അയക്കുക എന്നതാണ് ഒന്നാമത്തേത്. അല്ലെങ്കില്‍ മൊബൈല്‍ നമ്ബറിലേക്ക് അയക്കുക. ആർക്കാണ് പണം അയക്കുന്നതെന്ന് ഉറപ്പില്ലാത്ത സന്ദർഭങ്ങളില്‍ ക്യു.ആർ കോഡിനെ ആശ്രയിക്കരുത്. പരിചയമില്ലാത്ത സ്ഥലങ്ങളിലുള്ള ക്യു.ആർ കോഡുകള്‍ വഴി പണം അയക്കുമ്ബോള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. റസ്റ്ററന്റുകള്‍, ഷോപ്പുകള്‍ എന്നിങ്ങനെ പൊതുയിടങ്ങളില്‍ തട്ടിപ്പുകാർക്ക് വളരെ എളുപ്പത്തില്‍ ക്യു.ആർ കോഡുകള്‍ സ്ഥാപിക്കാനായേക്കും.

യു.പി.ഐ സേവനങ്ങള്‍ക്കായി മറ്റൊരു ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുക എന്നതാണ് മറ്റൊരു നിർദേശം. ആ അക്കൗണ്ടില്‍ ചെറിയതുക മാത്രം നിക്ഷേപിക്കുക. തട്ടിപ്പുനടന്നാലും വലിയ നഷ്ടമുണ്ടാകാതിരിക്കാനാണിത്. സംശയകരമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുകയും യു.ആർ.എല്‍, പണമിടപാടിന്റെ വിവരങ്ങള്‍ എന്നിവ കൃത്യമായി പരിശോധിക്കുകയും ചെയ്യുക. കാരണം വ്യാജ വെബ്സൈറ്റിന്റെ യു.ആർ.എല്ലും മറ്റും ഔദ്യോഗിക വെബ്സൈറ്റിനോട് സാമ്യം പുലർത്തുന്നതായിരിക്കും. ഒറ്റനോട്ടത്തില്‍ അത് തിരിച്ചറിയാൻ പറ്റണമെന്നില്ല. കൃത്യമായ പരിശോധനയിലൂടെ അത് മനസിലാക്കി തട്ടിപ്പില്‍ നിന്ന് രക്ഷനേടാം.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്

ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം

മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ സംഭവം; ലഹരി നൽകിയയാൾ പിടിയിൽ

ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവ ത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ.അനസ് (34) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.