വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര ഭേദഗതിക്കെതിരെ മന്ത്രി വി.ശിവൻകുട്ടി. കേരള സർക്കാരിൻ്റേത് എല്ലാ കുട്ടികളെയും ചേർത്ത് നിർത്തുന്ന നയമാണ്. കുട്ടികളെ പരീക്ഷയില്‍ തോല്പിക്കുക സർക്കാർ നയമല്ലെന്നും, കേന്ദ്ര വിജ്ഞാപനം കുട്ടികളുടെ പക്ഷത്തു നിന്നു മാത്രമേ പരിഗണിക്കൂവെന്നും വി.ശിവൻകുട്ടി പ്രസ്താവനയിലൂടെ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ, സർക്കാർ സ്കൂളുകളില്‍ വർഷാവസാന പരീക്ഷകളില്‍ ജയിക്കാത്ത വിദ്യാർഥികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്ന സമ്പ്രദായം ഒഴിവാക്കണമെന്ന നിർദേശം പുറപ്പെടുവിച്ചത്.കേന്ദ്ര സർക്കാരിന് കീഴിലുള്ള പൊതു വിദ്യാലയങ്ങളിലെ 5 മുതല്‍ 8 വരെ ക്ലാസുകളിലെ ഓള്‍ പാസ് സമ്പ്രദായമാണ് ഒഴിവാക്കുന്നത്. പരാജയപ്പെടുന്ന വിദ്യാർഥികള്‍ക്ക് അധിക പരിശീലനം നല്‍കുന്നതിനും ഫലം വന്ന് രണ്ട് മാസത്തിനുള്ളില്‍ വീണ്ടും പരീക്ഷ എഴുതാനും അവസരം നല്‍കുമെന്നും സർക്കാർ അറിയിച്ചു. അതേസമയം, പുനഃപരീക്ഷയിലും പരാജയപ്പെട്ടാല്‍ ക്ലാസ് കയറ്റം അനുവദിക്കില്ല. എന്നാല്‍ വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെ ഒരു സ്‌കൂളിനും ഒരു കുട്ടിയെയും പുറത്താക്കാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി. 16 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതിനോടകം തന്നെ പരീക്ഷ നടത്തി തോല്‍പ്പിക്കല്‍ നടത്തിവരുന്നുണ്ട്. പുനർ പരീക്ഷയിലും തോല്‍ക്കുന്ന വിദ്യാർഥികള്‍ 5, 8 ക്ലാസുകളില്‍ ആ വർഷം വീണ്ടും പഠനം തുടരേണ്ടി വരും. ഈ കാലയളവില്‍ അധ്യാപകർ ഈ വിദ്യാർഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും പ്രത്യേക ഗൈഡൻസ് നല്‍കണം. അധ്യാപകർ കുട്ടികളുടെ പഠന കാലയളവില്‍ വരുന്ന വലിയ ഇടവേളകള്‍ക്ക് പിന്നിലെ കാരണം അന്വേഷിക്കുകയും വിലയിരുത്തകയും വേണമെന്നുമാണ് കേന്ദ്രസർക്കാരിൻ്റെ നിർദേശം

ഓട്ടോ ടാക്‌സി പെര്‍മിറ്റ് പുതുക്കാം
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ഓട്ടോ-ടാക്‌സി പെര്‍മിറ്റ് പുതുക്കാനുള്ള അപേക്ഷകള്‍ രേഖകള്‍ സഹിതം ജൂണ്‍ 15 നകം