ജിപിഎസ് സംവിധാനം ഉപയോഗിച്ചുള്ള മയക്കു മരുന്ന് കടത്ത്-പ്രതികൾ മണിക്കൂറുകൾക്കുള്ളിൽ എക്സൈസ് പിടിയിൽ

മാനന്തവാടി എക്സൈസ് സർക്കിൾ പാർട്ടി ഇന്നലെ പുലർച്ചെ ചെക്ക് പോസ്റ്റിൽ വച്ച് ലക്ഷ്വറി ബസ്സിൽ നിന്ന് രണ്ട് കിലോഗ്രാം കഞ്ചാവും 200 MDMA കണ്ടെത്തിയ കേസിൽരണ്ടു പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ തന്നെ രാത്രി 2 മണിയോടെ മാനന്തവാടി എക്സൈസ് സർക്കിൾ, റേഞ്ച് ടീമും,മലപ്പുറം തിരൂർ സർക്കിൾ റേഞ്ച് ടീമുകളും ചേർന്ന് തിരൂരിൽ വച്ച് നടത്തിയ പരിശോധയിൽ പിടികൂടി.മലപ്പുറം തിരൂർ താലൂക്കിലെ മേൽമുറി വില്ലേജിൽ കാടാമ്പുഴ തട്ടാംപറമ്പ് ഭാഗത്ത് വെട്ടിക്കാടൻ വീട്ടിൽ കുഞ്ഞി പോക്കർ മകൻ സാലിഹ് (35),മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ മേൽമുറി വില്ലേജിൽ കരേക്കോട് -കാടാമ്പുഴ ഭാഗത്ത്, മാൽദാരി വീട്ടിൽ ഹമീദ് മകൻ അബ്ദൂൾ ഖാദർ .എം (38) എന്നിവരെയാണ് മാനന്തവാടി ,തിരൂർ എക്സൈസ് ടീമുകൾ ചേർന്ന് പുലർച്ചെ 2 മണിയോടെ അറസ്റ്റ് ചെയ്തത്.ഒന്നാം പ്രതി സാലിഹ് ബാംഗ്ലൂരിൽ നിന്ന് രണ്ടാംപ്രതി അബ്ദുൽ ഖാദറിന്റെ പേരിൽ മേൽ ലഹരി വസ്തുക്കൾ പാഴ്സൽ മാർഗ്ഗം ലക്ഷ്വറി ബസ്സിൽ തിരൂരിലേക്ക് അയക്കുകയായിരുന്നു.തുടർന്ന് ഒന്നാംപ്രതി സാലിഹ് മറ്റൊരു ബസ്സിൽ തിരൂരിൽ എത്തി,അബ്ദുൾഖാദറിനോട് മേൽ പാഴ്സൽ കൈപ്പറ്റാൻ ആവശ്യപ്പെടുകയും, രാത്രി വൈകി തന്റെ വീട്ടിൽ എത്തിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.പ്രതികളുടെ നീക്കങ്ങൾ വ്യക്തമായി മനസ്സിലാക്കിയ മാനന്തവാടി എക്സൈസ് ടീം എക്സൈസ് ഇൻസ്പെക്ടർ ശശി -കെ യുടെ നേതൃത്വത്തിൽ രാത്രിയോടുകൂടെ തിരൂരിൽ എത്തുകയും തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അജയ്യൻ .കെ യുടെ നേതൃതത്തിലുള്ള തിരൂർ എക്സൈസ് സർക്കിൾ, റെയിഞ്ച് ടീമുകൾ ചേർന്ന് മേൽ പ്രതികളുടെ വീട് വള ഞ്ഞ് പ്രതികളെ അതിസാഹസിയമായി കീഴട ക്കുകയായിരുന്നു.പ്രതികളിൽനിന്ന് മേൽ ലഹരി കൈമാറ്റത്തിനു വേണ്ടി ഉപയോഗിച്ചിരുന്ന വിവിധ ഫോണുകൾ കണ്ടെത്തിയിട്ടുണ്ട്.മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്നതാണ് മേൽ ലഹരി വസ്തുക്കൾ. മാനന്തവാടി എക്സൈസ് പാർട്ടിയിൽ പ്രിവന്റിവ് ഓഫീസർമാരായ പി കെ ചന്തു,ജോണി കെ,ജിനോഷ് പി ആർ ,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിംജിത്ത് .പി.,തിരൂർ എക്സൈസ് പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ രവീന്ദ്രനാഥ്,സിവിൽ എക്സൈസ് ഓഫീസർമാരായ വിനീഷ് പി ബി ,ജയകൃഷ്ണൻ .എ,വനിത സിവിൽ എക്സൈസ് ഓഫീസർ ഇന്ദു ദാസ്. പി. കെ,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ചന്ദ്രമോഹൻ കെ കെ എന്നിവർ പങ്കെടുത്തു.പുലർച്ചെതിരൂരിൽ നിന്നും മാനന്തവാടി എത്തിച്ച പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം മാനന്തവാടി JFCM കോടതിയിൽ ഹാജരാക്കും.20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മേൽ പ്രതികൾ ചെയ്തത്.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും

കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്

കെഎസ്എഫ്ഇ: വയനാട് ജില്ലയിൽ ആകെ 63.79 കോടിയുടെ ചിട്ടി, നിക്ഷേപം 376.4 കോടി, വായ്പ നൽകിയത് 385 കോടി

സംസ്ഥാനത്ത് ഒരു ലക്ഷം കോടി രൂപയുടെ വാർഷിക വിറ്റുവരവ്‌ കൈവരിച്ചു അഭിമാനമായി മാറിയ കെഎസ്എഫ്ഇയ്ക്ക് വയനാട് ജില്ലയിലും തിളക്കമാർന്ന പ്രകടനം. ജില്ലയിൽ ആകെയുള്ള 14 ശാഖകളിലും കൂടി 2024-25 സാമ്പത്തിക വർഷം 63.79 കോടി

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി ഒ.ആര്‍ കേളു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കാന്‍ ഭരണഘടനയിലെ ജനാധിപത്യ-മതേതര മൂല്യങ്ങള്‍ എക്കാലവും കാത്തു സംരക്ഷിക്കപ്പെടണമെന്നും ഓരോ ഇന്ത്യന്‍ ജനതയും ഇതിനായി പ്രതിജ്ഞയെടുക്കണമെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വാതന്ത്ര്യ

വിലവിവരം കാണത്തക്കവിധം പ്രദർശിപ്പിച്ചില്ലെങ്കിൽ നടപടി

ജില്ലയിലെ പലചരക്ക്, പച്ചക്കറിക്കടകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മത്സ്യ-മാംസ കടകൾ എന്നിവിടങ്ങളിൽ സാധനങ്ങളുടെ വിലവിവരം ഉപഭോക്താക്കൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കാത്ത സ്ഥാപന ഉടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

എസ് വൈ എസ് സൗഹൃദസമ്മേളനം നടത്തി

മാനന്തവാടി: ഇന്ത്യയുടെ 79 -ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി എസ് വൈ എസ് തരുവണ സർക്കിൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണ ടൗണിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സൗഹൃദസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ്

റാങ്ക് ലിസ്റ്റ് റദ്ദാക്കി

ആരോഗ്യ വകുപ്പിൽ ലാബ് ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 338/2020) തസ്തികയിലേക്ക് 2022 ജൂൺ ഒൻപതിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂൺ ഒൻപതിന് അർദ്ധരാത്രി പൂർത്തിയായതിനാൽ 2025 ജൂൺ 10

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.