ജനുവരി 15 ; പാലിയേറ്റീവ് ദിനം

ജനുവരി 15 കേരള പാലിയേറ്റീവ് കെയര്‍ ദിനമായി ആചരിക്കുന്നു. മറ്റെല്ലാ വൈദ്യശാസ്ത്രങ്ങളേയും പോലെ തന്നെ പാലിയേറ്റീവ് കെയറിനും പ്രസക്തി വർധിച്ചുവരുന്ന ആതുര ഭ്രമയുഗത്തിലെ കരുതലുകളിലൊന്നായിരിക്കുന്നു ഇപ്പോള്‍ കേരളത്തിലെ സാന്ത്വന പരിചരണരംഗം. ബിപിഎല്‍, എപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സൗജന്യ പാലിയേറ്റീവ് പരിചരണം എന്നതാണ് സര്‍ക്കാര്‍ നയം. വേദന അനുഭവിക്കുന്നവരെ പരിചരിക്കുന്നതിനുള്ള മനസ് സമൂഹത്തിന്‍റെയും മനുഷ്യത്വത്തിന്‍റെയും അളവുകോലാണ്. കിടപ്പുരോഗികള്‍, വീട്ടില്‍ തന്നെയുള്ളവര്‍, മുഴുവന്‍ സമയവും സഹായവും പരിചരണവും ആവശ്യമുള്ളവര്‍ എന്നിവരെ പ്രത്യേകമായി കരുതണം. സര്‍ക്കാര്‍ മേഖലയിലുള്ള 1,142 പ്രൈമറി ഹെല്‍ത്ത് സെന്‍ററുകള്‍ പ്രാഥമിക പാലിയേറ്റീവ് യൂണിറ്റുകളായി പ്രവര്‍ത്തിക്കുമ്പോഴും വേദനാഹരണവും സാന്ത്വന രോഗീ ദുരിത പരിചരണവും ഇന്നും പൂര്‍ണമല്ല. കിടപ്പുരോഗികളുടെ മെച്ചപ്പെട്ട പരിചരണത്തിന് 20,000 ജനസംഖ്യയുള്ള പ്രദേശത്ത് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഒരു ഹോം കെയര്‍ യൂണിറ്റ് ആരംഭിക്കണമെന്ന പുതുക്കിയ പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാനില്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്വകാര്യ, സര്‍ക്കാര്‍ മേഖലകളിലെ വൃദ്ധസദനങ്ങള്‍, അഗതി മന്ദിരങ്ങള്‍, പാലിയേറ്റീവ് കെയര്‍ കേന്ദ്രങ്ങള്‍ എന്നിവയുടെയെല്ലാം സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ തേജോമയമാക്കും. തകര പൊടിയുന്നതു പോലെ മുളച്ചുപൊന്തുന്ന സാന്ത്വന പരിചരണ കേന്ദ്രങ്ങള്‍ക്ക് തടയിടാന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ നീക്കം സ്വാഗതാര്‍ഹമാണ്. പാലിയേറ്റീവ് കെയര്‍ രംഗത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തിന് ജില്ലാ-ബ്ലോക്കുതല സംവിധാനങ്ങള്‍ വരും. വീടുകളില്‍ മെഡിക്കല്‍ നേഴ്‌സിങ് നല്‍കുന്ന അഞ്ഞൂറോളം സന്നദ്ധ സംഘടനകളുണ്ട്. പാലിയേറ്റീവ് കെയര്‍ ഗ്രിഡ് രൂപീകരിച്ച്‌ ടെലി മെഡിസിന്‍ സംവിധാനം ഇതിന്‍റെ ഭാഗമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. അന്തസോടെ മരണം, വേദനാഹരണം എന്നിവ പാലിയേറ്റീവ് കെയറിന്‍റെ അവിഭാജ്യ ഭാഗമാണെങ്കിലും ഇതിന്‍റെ പ്രായോഗിക ലഭ്യത ഇവിടെ വളരെ കുറവാണ്. മരണം എങ്ങനെയാവണമെന്ന അഭിലാഷം മരണസമയം വരെ മനസിലുമുണ്ടാകാം. ജനനത്തിന്‍റെ അന്തസ് മരണത്തിനുണ്ടോ..? അന്തസോടെയുള്ള ജീവിതം എന്തേ സൗകര്യപൂര്‍വം തമസ്‌ക്കരിക്കപ്പെടുന്നു. ഐസിയുവിലെ മനം മടുപ്പിക്കുന്ന ഏകാന്തതയും ശീതീകരണവും വെന്‍റിലേറ്ററുമൊക്കെ മാറ്റിയാല്‍ തീരുന്നതാണോ മരണത്തിന്‍റെ അന്തസ്. ഇനി ചികിത്സയില്ലെന്ന് വൈദ്യശാസ്ത്രം കല്‍പ്പിക്കുമ്പോള്‍ രോഗിയേയും കൊണ്ട് ബന്ധുക്കള്‍ എങ്ങോട്ടുപോകണം എന്ന തത്രപ്പാട് ക്രൂരമായ നൊമ്പരമാണ്. മരണമെത്തുന്ന നേരം വരെ അന്തസോടെ കഴിയാന്‍ ഇവിടെ ഇന്നുള്ള ബദലുകള്‍ അപര്യാപ്തമാണ്, പാവപ്പെട്ടവരുടെ കാര്യത്തില്‍ പ്രത്യേകിച്ചും. നക്ഷത്ര ആശുപത്രികളിലെ പാലിയേറ്റീവ് ബദലുകള്‍ പാവപ്പെട്ടവന്‍റെ മുന്നില്‍ നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളാണ്. പാലിയേറ്റീവ് രോഗികള്‍ക്ക് വേദനാഹരണത്തിനുള്ള ഉപാധികള്‍ മെഡിക്കല്‍ കോളേജുകളില്‍ പോലുമില്ല എന്നതാണ് ദുഃഖസത്യം.

മൊബൈൽ ഫോണുകളുടെ വില കുത്തനെ കൂടും

ഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില ഉയരുമെന്ന് സൂചന. 2026 വില വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 15 ശതമാനം വരെ വില കൂടാനാണ് സാദ്ധ്യത.

ശൈത്യകാലത്ത് മുട്ടയ്ക്ക് വന്‍ ഡിമാന്‍ഡ്; പല ഇന്ത്യന്‍ നഗരങ്ങളിലും വില എട്ട് രൂപ കടന്നു.

ശൈത്യകാലത്ത് വലിയ ഡിമാന്‍ഡ് വന്നതോടെ ഇന്ത്യയില്‍ മുട്ടകള്‍ക്ക് വില കൂടി. ഡല്‍ഹിയും മുംബൈയും മുതല്‍ പട്‌ന, റാഞ്ചി വരെയുള്ള റീട്ടെയില്‍ വിപണികളില്‍ ഇപ്പോള്‍ മുട്ടയ്ക്ക് എട്ട് രൂപയോ അതില്‍ കൂടുതലോ ആണ് വില. വില

ന്യൂ ഇയറിനും കുടിച്ച് തകർക്കാം എന്ന് കരുതല്ലേ.. മദ്യപാനവും വായിലെ കാന്‍സറിന് കാരണമാകുന്നുവെന്ന് പഠനം

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്നത് തെളിയിക്കപ്പെട്ട സത്യമാണ്. അതായത് തുടർച്ചയായ മദ്യപാനം കാന്‍സറിനും മറ്റ് പല രോഗങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ BJM Journal ല്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം അനുസരിച്ച് മദ്യപാനം വായിലെ കാന്‍സറിന്

വീട്ടിന് പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ഫോണ്‍ വൈ – ഫൈ ഓഫാക്കണം! ശ്രദ്ധിച്ചില്ലെങ്കില്‍

വീട്ടിന് പുറത്തിറങ്ങുമ്പോള്‍ നിങ്ങള്‍ എന്തൊക്കെ പരിശോധിക്കും. താക്കോല്‍, പഴസ്, ബാഗ്, ഫോണ്‍ എല്ലാം കൃത്യമായി ശ്രദ്ധിക്കില്ലേ? എന്നാല്‍ നിങ്ങളില്‍ പലരും മറന്നു പോകുന്ന കാര്യങ്ങളിലൊന്ന് ഫോണിന്റെ വൈ ഫൈ ഓഫാക്കുന്നത് ആയിരിക്കും. ഇതിപ്പോള്‍ വൈ

വാട്‌സ്ആപ്പിൽ ബാൻ ചെയ്യപ്പെട്ടോ? മറ്റ് പ്ലാറ്റ്‌ഫോമുകളിലും നിങ്ങളുടെ നമ്പർ ബ്ലോക്ക് ആകാം!

വാട്‌സ്ആപ്പ് നിലവിൽ ഇന്ത്യയിൽ നിന്നുള്ള പത്ത് മില്യണിലധികം അക്കൗണ്ടുകൾ പ്രതിമാസം ബാൻ ചെയ്തുകൊണ്ടിരിക്കുകയാണ്. സൈബർ കുറ്റകൃത്യങ്ങളും തട്ടിപ്പുകളും ഉയരുന്ന സാഹചര്യത്തിലാണ് മെറ്റ ഈ നടപടിയിലേക്ക് കടന്നത്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നമ്പർ കൃത്യമായി കണ്ടെത്തി

ക്രിസ്മസിൽ ബെവ്‌കോയിൽ 333 കോടി രൂപയുടെ റെക്കോർഡ് വിൽപ്പന; തലേ ദിവസം വിറ്റത് 224 കോടിയുടെ മദ്യം

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിലും തലേദിവസവും ബെവ്‌കോയിൽ റെക്കോർഡ് മദ്യവില്‍പ്പന. കഴിഞ്ഞ രണ്ട് ദിവസത്തെ മദ്യവില്‍പ്പനയുടെ കണക്കുകളാണ് ഇപ്പോള്‍ ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ക്രിസ്മസ് ദിവസം 333 കോടിയുടെ മദ്യമാണ് വിറ്റുപോയത്. ക്രിസ്മസ് തലേന്ന് വിറ്റത്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.