കല്ലോടി: കല്ലോടി മൂളിത്തോട് പാലത്തിന് താഴെയും, പരിസരത്തുമായി
ബാഗുകളിലുപേക്ഷിച്ച മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് മറ്റൊരു യുവാവിനെ കൊന്ന് തുണ്ടമാക്കി ബാഗു കളിലാക്കി ഉപേക്ഷിക്കുകയായിരുന്നു. ഉത്തർപ്രദേശ് സ്വദേശി മുഖീബ് (25) ആണ് കൊല്ലപ്പെട്ടത് ഇതേ നാട്ടുകാരനായ മുഹമ്മദ് ആരിഫ് (38) ആണ് കൊല നടത്തിയത്.
പ്രതി പോലീസ് കസ്റ്റഡി യിലാണുള്ളത്. തൊണ്ടർനാട് സ്റ്റേഷൻ പരിധിയിലെ വെള്ളിലാടിയിൽ വെച്ചാണ് കൊലപാതകമെന്നാണ് സൂചന. പിന്നീട് മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയുടെ ഓട്ടോറിക്ഷയിൽ കയറ്റി മൂളിത്തോട് പാലത്തിന് സമീ പമെത്തിച്ച് ഉപേക്ഷിച്ചതായാണ് വിവരം. തുടർന്ന് വിവരമറിഞ്ഞെത്തിയ പോലീസ് ബാഗുകൾ കണ്ടെത്തുകയും പ്രതിയെ കസ്റ്റഡിയിലെടുക്കു കയുമായിരുന്നു. എന്നാൽ ഇക്കാര്യങ്ങളൊന്നും പോലീസ് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

ഹൃദയാഘാതത്തിന് 30 മിനിറ്റ് മുന്‍പ് പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍
ചെറുപ്പക്കാര്‍ക്കിടയില്‍ ഹൃദയാഘാതം വര്‍ധിച്ചുവരികയാണ്. പെട്ടെന്നുള്ള മരണങ്ങളില്‍ 85 ശതമാനവും ഹൃദയാഘാതവും പക്ഷാഘാതവും മൂലമാണെന്ന് പഠനങ്ങള്‍ പറയുന്നു. ഹൃദയാഘാതത്തെ തിരിച്ചറിയാതെ പോകുന്നതിന് കാരണം അതിന്റെ ലക്ഷണങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. ഹൃദയാഘാതം പെട്ടെന്ന് സംഭവിക്കുന്ന ഒന്നായി തോന്നാറുണ്ടെങ്കിലും അതിന്







