ടിപ്പർ ലോറികൾക്ക് അധിക സമയനിയന്ത്രണം ഏർപ്പെടുത്തിയുള്ള കലക്‌ടറുടെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഗുഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) കലക്‌ട്രേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി വി ബേബി ഉദ്‌ഘാടനം ചെയ്‌തു.
സർക്കാർ നിർദേശിച്ചതിനെക്കാൾ അധിക സമയനിയന്ത്രണം ഏർപ്പെടുത്തിയതിന് എതിരെ നൽകിയ പരാതിയിൽ പരിഹാരമില്ലാത്തതിനാലാണ് യൂണിയന്റെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. പൊലീസ്, ആർടിഒ, ജിയോളജി ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കുക, മോട്ടോർ ക്ഷേമനിധിയിലെ അപാകത പരിഹരിക്കുക, എഫ്‌സിഐ, എൻഎഫ്‌എസ്‌എ തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും ഉയർത്തി.
യൂണിയൻ ജില്ലാ പ്രസിഡന്റ് അനീഷ് ബി നായർ അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി കെ സുഗതൻ, മുനീർ വെങ്ങപ്പള്ളി, പ്രതീഷ് കുമാർ, വി എം സാബു, അനസ് മീനങ്ങാടി, കെ പി റഫീഖ്, കെ സഫീർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സി പി മുഹമ്മദാലി സ്വാഗതവും വി എ അബ്ബാസ് നന്ദിയും പറഞ്ഞു.

കനത്ത ചൂട്;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”
“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച് 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം







