വായ്പ എടുത്തയാള്‍ മരിച്ചാല്‍ ജാമ്യക്കാര്‍ പണം അടയ്ക്കണമോ..?

ലോണ്‍ കാലയളവില്‍ കടം വാങ്ങുന്നയാള്‍ മരണപ്പെടുകയാണെങ്കില്‍ ബാക്കിയുള്ള ലോണ്‍ ബാലന്‍സ് തിരിച്ചടയ്ക്കുന്നതിനുള്ള ഉത്തരവാദിത്തം വായ്പയുടെ തരം, സഹ-വായ്പക്കാര്‍, ജാമ്യക്കാര്‍, അല്ലെങ്കില്‍ നിയമപരമായ അവകാശികള്‍, നിലവിലുള്ള ഏതെങ്കിലും ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഭവന വായ്പകളുടെ കാര്യത്തിലാണെങ്കില്‍ തിരിച്ചടവ് ബാധ്യതകള്‍ നിറവേറ്റുന്നതിനായി കടം കൊടുക്കുന്നയാള്‍ സാധാരണയായി സഹ-വായ്പക്കാരനെ സമീപിക്കുന്നു. ഒരു സഹ-വായ്പക്കാരന്‍ നിലവിലില്ലെങ്കിലോ അവര്‍ക്ക് തിരിച്ചടയ്ക്കാന്‍ കഴിയുന്നില്ലെങ്കിലോ, ഉത്തരവാദിത്തം ജാമ്യക്കാരന്റെയോ നിയമപരമായ അവകാശിയുടെയോ മേല്‍ വന്നേക്കാം. കടം വാങ്ങുന്നയാള്‍ക്ക് ഭവന വായ്പ ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍, ഇന്‍ഷുറര്‍ ബാക്കിയുള്ള ലോണ്‍ തുക കടം കൊടുക്കുന്നയാളുമായി തീര്‍ക്കുന്നു. ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍, കുടിശ്ശിക വീണ്ടെടുക്കാന്‍ കടം കൊടുക്കുന്നയാള്‍ കടം എടുത്തയാളുടെ സ്വത്ത് പിടിച്ചെടുക്കുകയും ലേലം ചെയ്യുകയും ചെയ്യും. ഇനി കാര്‍ ലോണുകളുടെ കാര്യത്തിലാണെങ്കില്‍ കുടിശ്ശികയുള്ള തുക വീണ്ടെടുക്കാന്‍ കടം കൊടുക്കുന്നയാള്‍ കടം വാങ്ങുന്നയാളുടെ കുടുംബത്തെ സമീപിക്കും. അതിന്റെ നിയമപരമായ അവകാശി വാഹനം സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ ലോണ്‍ ബാലന്‍സ് ക്ലിയര്‍ ചെയ്യണം. അല്ലാത്തപക്ഷം, നഷ്ടം നികത്താന്‍ കടം കൊടുക്കുന്നയാള്‍ക്ക് കാര്‍ തിരിച്ചെടുക്കാനും വില്‍ക്കാനും കഴിയും. എന്നാല്‍ വ്യക്തിഗത, ക്രെഡിറ്റ് കാര്‍ഡ് ലോണുകളുടെ കാര്യത്തിലാണെങ്കില്‍ ഈടിന്റെ അഭാവത്തിലാണ് വായ്പ നല്‍കിയതെങ്കില്‍ വായ്പ കൊടുക്കുന്നവര്‍ക്ക് നിയമപരമായ അവകാശികളെയോ കുടുംബാംഗങ്ങളെയോ അവര്‍ സഹ വായ്പക്കാർ അല്ലെങ്കില്‍ വായ്പ തിരിച്ചടക്കാന്‍ നിര്‍ബന്ധിക്കാനാവില്ല. വീണ്ടെടുക്കല്‍ ഓപ്ഷനുകളൊന്നും നിലവിലില്ലെങ്കില്‍, വായ്പയെ നിഷ്‌ക്രിയ ആസ്തിയായി (എന്‍പിഎ) തരംതിരിക്കുന്നു.

സെന്‍സസ് 2027: ജില്ലാതല ഉദ്യോഗസ്ഥരുടെ പരിശീലനം സമാപിച്ചു.

ദേശീയ സെന്‍സസിന് മുന്നോടിയായി ജില്ലാതല ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച ത്രിദിന പരിശീലനം സമാപിച്ചു. കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കാന്‍ പോകുന്ന സെന്‍സസ് പ്രവര്‍ത്തനങ്ങളിലെ ഓരോ നടപടികളും ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തുകയും

അക്ഷയ തൃതീയ മുതൽ പതിയെ താഴേക്കിറങ്ങി സ്വർണ വില, 3 ദിവസം കൊണ്ട് ഇടിഞ്ഞത് 1640 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് ഇന്ന് കേരളത്തിൽ 1,12,600 രൂപയാണ് വില വരുന്നത്. പവന് 880 രൂപയാണ് ഇന്നത്തേക്ക് ഇടിഞ്ഞിരിക്കുന്നത്. ഒരു ഗ്രാമിന് 110 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന നാഗത്തിങ്കൽ, അരമ്പേറ്റകുന്ന്, കാവുംമന്ദം ടൗൺ, ശാന്തിനഗർ, ബി.എസ്.എൻ.എൽ കാവുംമന്ദം, പത്താം മൈൽ, സ്റ്റേഡിയംകുന്ന് എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ നാളെ (വ്യാഴാഴ്ച) രാവിലെ 9

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.

കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ നാളെ മുതൽ

മലബാറിലെ ആറു ജില്ലകളിൽ നിന്നും നീലഗിരി ജില്ലയിൽ നിന്നും പാസ്റ്റർമാരെയും വിശ്വാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിവരുന്ന ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ വാർഷിക കൺവെൻഷൻ ഏപ്രിൽ 23 വൈകിട്ട് ആറു മുതൽ തുർക്കി റോഡിലുള്ള

എക്സൈസ് റെയിഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 30 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ G.ജിഷ്‌ണുവും സംഘവും വെങ്ങപള്ളി മലഞ്ചെരിപ്പ്കുന്ന് ഭാഗത്ത് നടത്തിയ റെയിഡിൽ വിൽപ്പനക്കായി 30 കുപ്പികളിലായി സൂക്ഷിച്ചുവച്ച 15 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. വെങ്ങപ്പള്ളി മലഞ്ചെരിപ്പ്കുന്ന് സ്വദേശി ചൂണ്ടപുഴൂർ വീട്ടിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.