ഒരുമാസത്തെ വ്രതശുദ്ധിയുടെ പുണ്യനാളുകളെ വരവേല്‍ക്കാൻ വിശ്വാസികള്‍ ഒരുങ്ങിക്കഴിഞ്ഞു. ആകാശത്ത് ചന്ദ്രക്കല കാണുന്നതോടെ മാർച്ച് ആദ്യ ദിനങ്ങളില്‍ തന്നെ നോമ്പ് കാലം ആരംഭിക്കും. ഇതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി വിശ്വാസികള്‍ പള്ളികളും വീടുകളും വൃത്തിയാക്കിത്തുടങ്ങി. പാതിരാത്രി വരെ നീണ്ടുനില്‍ക്കുന്ന നിസ്കാരവും പുലർച്ചേ പള്ളികളില്‍ നിന്നുള്ള ഖുർആൻ പാരായണവും ഇഫ്താർ സംഗമങ്ങളുമെല്ലാമാണ് വിശേഷ കാഴ്ച്ചകള്‍. ഇത്തവണയും കനത്ത ചൂടിലായിരിക്കും നോമ്പ് കാലം. റംസാൻ മാസപ്പിറവി സംബന്ധിച്ച് പണ്ഡിതൻമാരുടെ നേതൃത്വത്തില്‍ യോഗം ചേർന്നായിരിക്കും തീരുമാനമെടുക്കുന്നത്.

അബ്കാരി തൊഴിലാളി വിവരങ്ങള്‍ പുതുക്കണം
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ വിവരങ്ങള്‍ പുതുക്കണം. ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുളള തൊഴിലാളികള്‍