സ്ത്രീധനം നേരിട്ട് ആവശ്യപ്പെട്ടില്ല എന്നതുകൊണ്ട് ഭാര്യക്കെതിരായ ക്രൂരതക്കുറ്റത്തില്‍നിന്ന് ഭർത്താവിനോ വീട്ടുകാർക്കോ ഒഴിഞ്ഞുമാറാനാവില്ലെന്ന് സുപ്രീംകോടതി. ഭർത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ഐപിസി 498-A പ്രകാരം ക്രൂരതക്കുറ്റം ചുമത്തിയ എഫ്ഐആർ റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ ഭാര്യ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. തുടർന്ന് ഹൈകോടതി വിധി സുപ്രീംകോടതി റദ്ദാക്കി. സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെങ്കിലും 498-A പ്രകാരമുള്ള ക്രൂരതക്കുറ്റം നിലനില്‍ക്കുമെന്ന് ജഡ്ജിമാരായ വിക്രംനാഥ്, പ്രസന്ന ബി വരാലെ എന്നിവരുടെ ബെഞ്ച് 2024 ഡിസംബർ 12-ന് വ്യക്തമാക്കിയിരുന്നു. വിവാഹിതരായ സ്ത്രീകളെ ഗാർഹിക പീഡനത്തില്‍നിന്ന് സംരക്ഷിക്കാനായി 1983-ല്‍ കൊണ്ടുവന്നതാണ് ഐ.പി.സി 498-A വകുപ്പ്. സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകള്‍ മാത്രമല്ല, വിവാഹിതരായ സ്ത്രീകളെ ഭർതൃവീട്ടുകാർ ക്രൂരമായി പീഡിപ്പിക്കുന്ന സംഭവങ്ങളും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനാണ് ഈ വ്യവസ്ഥ കൊണ്ടുവന്നതെന്ന് പാർലമെന്റിലെ പ്രസ്താവന ഉദ്ധരിച്ച് ബെഞ്ച് പറഞ്ഞു.

അബ്കാരി തൊഴിലാളി വിവരങ്ങള്‍ പുതുക്കണം
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ വിവരങ്ങള്‍ പുതുക്കണം. ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുളള തൊഴിലാളികള്‍