ഇരുചക്ര വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
പനമരം: റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇരുചക്ര വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കരണി പടാരിക്കുന്ന് ഒണ്ടമ്പെട്ടി ശ്രീജിത്തിന്റെ ഭാര്യ സി.ഡി. ദിനൂപ (31) ആണ് മരിച്ചത്. പനമരം കരിമ്പുമ്മലിൽ വെച്ച് ഇന്നലെ വൈകിട്ട് 6.15-ഓടെയായിരുന്നു അപകടം.കരിമ്പുമ്മലിൽ വെച്ച് ബസ് കയറാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ ദിനൂപയെ ഇരുചക്ര വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദിനൂപയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ജില്ലാജൂഡോ ചാമ്പ്യൻഷിപ്പ്
കൽപറ്റ : വയനാട് ജില്ലാ ജൂഡോ അസോസിയേഷൻ്റെ നേതൃത്വത്തിൽ ഇരുപത്തിയാറാമത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് 2026 ഓഗസ്‌റ്റ് 23 ന് രാവിലെ 9 മണിക്ക് കൽപ്പറ്റ സെൻ്റ് ജോസഫ് കോൺവെൻ്റ് സ്‌കൂളിൽ വെച്ച് നടത്തപ്പെടും. സബ് ജൂനിയർ, കേഡറ്റ്, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ആൺ / പെൺ കുട്ടികൾക്ക് മത്‌സരത്തിൽ പങ്കെടുക്കാം. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന എല്ലാ ക്ലബുകളും അഫിലിയേഷൻ പുതുക്കേണ്ടതാണ് . മത്സാരാർത്ഥികളുടെ രജിസ്ട്രേഷൻ നടപടികൾ 22.08. 2026 ന് രാവിലെ 9 മണി മുതൽ എമിലിയിൽ പ്രവർത്തിക്കുന്ന കെൻയു റിയു കരാത്തേ ക്ലബിൽ വെച്ച് നടക്കുന്നതാണെന്ന് ജില്ലാ സെക്രട്ടറി വിഷ്‌ണു പി. ജെ അറിയിച്ചു . ഫോൺ:8086383868
ആകാശച്ചുഴിയില്‍ പെട്ടതല്ല: എയര്‍ ഇന്ത്യ വിമാനം 300 അടി താഴ്ച്ചയിലേക്ക് പതിച്ചത് സാങ്കേതിക തകരാര്‍ മൂലം
ന്യൂഡല്‍ഹി: ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍ പെട്ട സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. 300 അടി ഉയരത്തില്‍ നിന്നാണ് വേഗം നഷ്ടപ്പെട്ട് താഴ്ച്ചയിലേക്ക് പതിച്ചത്. വിമാനത്തിന്റെ കോക്പിറ്റില്‍ പ്രിന്റ് ചെയ്ത മെയിന്റനന്‍സ് റിപ്പോര്‍ട്ട് പ്രകാരം, വിമാനത്തില്‍ നിരവധി ഹൈഡ്രോളിക് തകരാറുകള്‍ ഉണ്ടായിരുന്നതായാണ് കണ്ടെത്തല്‍. ഓഗസ്റ്റ് 4നാണ് വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തത്.തുടക്കത്തില്‍ വിമാനം ആകാശച്ചുഴിയില്‍ പെട്ടുവെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വന്നതെങ്കിലും പിന്നീട് വിമാനത്തിനുണ്ടായ സാങ്കേതിക തകരാറാണ് സംഭവത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ ആര്‍ക്കും ഗുരുതര പരിക്കുകളില്ലെന്നും ചെറിയ പരിക്കേറ്റ ഏതാനും യാത്രക്കാരെയും ജീവനക്കാരെയും മുന്‍കരുതല്‍ പരിശോധനയ്ക്കായി വിമാനത്താവളത്തിലെ മെഡിക്കല്‍ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
ഇനി കുറച്ചുകാലം കുടുംബത്തോടൊപ്പം'; ഫുട്ബാളിൽ നിന്ന് ഇടവേളയെടുക്കാൻ മെസി
അര്‍ജന്റീനന്‍ ഇതിഹാസ താരം ലയണല്‍ മെസി ഫുട്‌ബോളില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് ഇടവേള എടുക്കുന്നു. പിതാവ് ജോര്‍ജ് മെസിയുടെ മരണത്തെത്തുടര്‍ന്നാണ് താരം കളിയില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചത്.ദീര്‍ഘകാലമായി അസുഖബാധിതനായിരുന്ന 68 കാരനായ ജോര്‍ജ് മെസി റൊസാരിയോയിലെ ക്ലിനിക്കില്‍ ഈ മാസം എട്ടിനാണ് അന്തരിച്ചത്. മെസിയുടെ ഫുട്ബോൾ യാത്രയിൽ നിർണായക സാന്നിധ്യമായിരുന്നു ജോര്‍ജ് മെസി
കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു
മാനന്തവാടി: പെയിന്റിംഗ് ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. ഒണ്ടയങ്ങാടി സ്രാമ്പിക്കൽ സൈദലവി (44) ആണ് മരിച്ചത്. കഴിഞ്ഞയാഴ്‌ച പീച്ചങ്കോട് വെച്ചായിരുന്നു അപകടം. ഇതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാ യിരുന്നു. പിതാവ്: ബാപ്പു . മാതാവ്: നഫീസ.ഭാര്യ: ഖൗലത്ത്. സഹോദരങ്ങൾ: ഷറഫുദീൻ, ഉമ്മു ഖുൽസു, ഹസീന, സുലൈഖ, ആരിഫ. മയ്യിത്ത് നിസ്കാരം ഇന്ന് ഒണ്ടയങ്ങാടി ജുമാ മസ്‌ജിദിൽ നടക്കും.
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കള്ളക്കടല്‍ ജാഗ്രത
രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കുന്നു. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലേര്‍ട്ട് ആയിരിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ), എറണാകുളം (മുനമ്പം മുതല്‍ മറുവക്കാട് വരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ) ജില്ലകളിലെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം ഇന്ന് സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.
മെസി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ; 'ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ല, അന്നത്തെ കായിക മന്ത്രി വിശദീകരിക്കും'
മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകളിലെ ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എന്ത് അന്വേഷണം നടക്കുമെന്ന് അറിയില്ല. മന്ത്രിക്ക് സ്പെയിനിൽ പോകാൻ കരാർ ഒന്നും വേണ്ട. ഇപ്പോഴത്തെ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമമെന്ന സംശയമുണ്ട്. ചില കാര്യങ്ങൾ മാത്രമേ തനിക്കറിയൂ. ക്രമക്കേട് നടന്നിട്ടില്ല. ഔദ്യോഗികമായി തനിക്ക് കത്ത് കിട്ടിയിട്ടില്ല. അന്നത്തെ കായിക മന്ത്രി കാര്യങ്ങൾ വിശദീകരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.അതേസമയം, മെസിയുടെ പേരിലെ കള്ളക്കളിയിൽ സർക്കാരിന് നഷ്ടമുണ്ടാക്കിയില്ലെന്ന വാദങ്ങളും പൊളിയുകയാണ്. അന്വേഷണ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സർക്കാരിന് സാമ്പത്തിക നഷ്ടത്തിനൊപ്പം മറ്റ് ബാധ്യതകളും ഈ ഇടപാടുകൾ ഉണ്ടാക്കിയെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കായികരംഗത്ത് കേരളത്തിന് തന്നെ ചീത്തപ്പേരുണ്ടാക്കി. സ്വകാര്യ കരാർ തർക്കത്തിൽ സംസ്ഥാന സർക്കാരിനെയും കക്ഷിയാക്കി.
ജോലിക്ക് പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതി മരിച്ചു; അപകടം ബെംഗളൂരുവിൽ
ബെംഗളൂരുവിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതി മരിച്ചു. കോഴിക്കോട് ബാലുശേരി അറപ്പീടിക ഖാദി റോഡ് കൊട്ടക്കാട്ട് വീട്ടിൽ റിട്ട. അധ്യാപകൻ പ്രത്യുരാജ് മുടക്കല്ലൂരിന്റെ മകൾ മേഥ പ്രത്യുരാജ് (30)ആണ് മരിച്ചത്.എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് ഓഫീസിലെ ജീവനക്കാരിയായ മേഥ ജോലിക്ക് പോകുന്നതിനിടെ ഇന്നലെ രാവിലെ 9ന് ഇലക്ട്രോണിക് സിറ്റിയിലായിരുന്നു അപകടം. റോഡിലേക്ക് തെറിച്ചുവീണ മേഥയെ ലോറി ഇടിക്കുകയും തൽക്ഷണം ജീവൻ നഷ്ടപ്പെടുകയുമായിരുന്നു.മൃതദേഹം സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ബാലുശ്ശേരി അറപ്പീടിക ഖാദി റോഡിലെ കൊട്ടക്കാട്ടെ വീട്ടുവളപ്പിൽ.ഭർത്താവ്: എസ് എൽ ആകർഷ് ബെംഗളൂരുവിൽ ഐടി ജീവനക്കാരനാണ്. മകൻ: ദക്ഷ് ആകർഷ്. മാതാവ് : ഉഷ (റിട്ട. അധ്യാപിക, ഗ്രീൻ മൗണ്ട് പബ്ലിക് സ്കൂൾ, തരിയോട്)
ബൈക്ക് യാത്രക്കാർ സൂക്ഷിക്കുക; ഹെൽമെറ്റ് ധരിച്ചാലും ഈ രണ്ട് കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിഴ ലഭിക്കും
എല്ലാ ദിവസവും ടൂവീലറില്‍ യാത്ര ചെയ്യുന്നവരാണെങ്കില്‍ തീര്‍ച്ചയായും ഹെല്‍മെറ്റ് ധരിക്കേണ്ടത് അത്യാവശ്യമാണ്. ഇത് റോഡപകടങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. റോഡ് സുരക്ഷാ നിയമങ്ങളനുസരിച്ച് ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നത് കുറ്റകരമാണ്. എന്ന് കരുതി ടൂവീലറുമായി റോഡിലേക്ക് ഇറങ്ങുമ്പോള്‍ ഒരു ഹെല്‍മെറ്റ് എടുത്ത് വച്ചാല്‍ മതിയല്ലോ എന്ന് വിചാരിക്കരുത്. ഹെല്‍മെറ്റ് ധരിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിഴ ലഭിക്കാന്‍ കാരണമാകും. ഇത് സംബന്ധിച്ച് ഇപ്പോള്‍ നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. അതിനാല്‍ ഹെല്‍മെറ്റ് ധരിച്ച് യാത്ര ചെയ്യുമ്പോള്‍ പോലും പിഴ ചുമത്താന്‍ സാധ്യതയുള്ള തെറ്റുകള്‍ എന്തൊക്കെയാണെന്ന് അറിയാം.ഹെല്‍മെറ്റ് എപ്പോഴും ലോക്ക് ചെയ്ത് വയ്ക്കുകപല ആളുകളും ഹെല്‍മെറ്റ് ധരിക്കുമെങ്കിലും അത് ലോക്ക് ചെയ്ത് വയ്ക്കാറില്ല. ഹെല്‍മെറ്റ് വച്ചിട്ടുണ്ടല്ലോ എന്നുമാത്രമേ ചിന്തിക്കൂ. എന്നാല്‍ ഒരിക്കലും ഹെല്‍മെറ്റ് വയ്ക്കുമ്പോള്‍ അത് ലോക്ക് ചെയ്യാതിരിക്കരുത്. ഹെല്‍മെറ്റ് സ്ട്രാപ്പ് ശരിയായി ലോക്ക് ചെയ്തിട്ടില്ലെങ്കില്‍ അപകടസാധ്യതയുണ്ടെന്ന് മനസിലാക്കുക. ഇങ്ങനെ ചെയ്യുന്നത് ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിക്കുന്നതായി കണക്കാക്കപ്പെടുന്നു.ഈ കുറ്റകൃത്യത്തിന് സെക്ഷന്‍ 194D പ്രകാരം ട്രാഫിക് പൊലീസിന് ഉടന്‍ തന്നെ 1,000 രൂപ പിഴ ചുമത്താം. ഒരു അപകട സമയത്ത് തലയില്‍ നിന്ന് ആദ്യം വേര്‍പെടുന്നത് ലോക്ക് ഇല്ലാത്ത ഹെല്‍മെറ്റാണ്. അതിനാല്‍ എല്ലായ്‌പ്പോഴും ഇക്കാര്യം ശ്രദ്ധിക്കുക.
സ്വർണം വാങ്ങുന്നവർ സൂക്ഷിക്കുക.. HUID മുദ്രയുണ്ടെങ്കിലും ഒർജിനല്‍ ആകണമെന്നില്ല: തട്ടിപ്പ് വ്യാപകം
സംസ്ഥാനത്ത് ഹാൾമാർക്ക് എച്ച്‌യുഐഡി മുദ്ര പതിച്ച വ്യാജ സ്വർണാഭരണങ്ങളുടെ വ്യാപക വിൽപ്പന നടക്കുന്നതായി കണ്ടെത്തല്‍. ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാകുകയാണെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ഗൂഢസംഘത്തെ കണ്ടെത്തി സമഗ്ര അന്വേഷണം നടത്തണമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (KGSMA) സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസറും ആവശ്യപ്പെട്ടു.സ്വർണവിലയിൽ ഉണ്ടായ വൻ വർധനവിന് പിന്നാലെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള സംഘടിത തട്ടിപ്പുകൾ വ്യാപകമായിരിക്കുന്നത്. കണ്ണൂർ ചക്കരക്കലിൽ വ്യാജ സ്വർണവുമായി തട്ടിപ്പ് നടത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തതും, കോഴിക്കോട് കൊടുവള്ളിയിൽ വ്യാജ സ്വർണം വിൽക്കാനെത്തിയ സംഘം പൊലീസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടതും ഈ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് നിന്ന് വാങ്ങിയ സ്വർണാഭരണങ്ങൾ കൊൽക്കത്തയിലെ ഒരു ജ്വല്ലറിയിൽ മാറ്റി വാങ്ങി തട്ടിപ്പ് നടത്തിയ സംഭവവും ഇതിനോടകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നാളെ കർണാടക ബന്ദ് മലയാളി യാത്രക്കാരെയും ബാധിക്കും കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ടാണ് കന്നഡ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്‌തത്
കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് കർണാടകയിൽ നാളെ (വ്യാഴം, 13.08.2026) രാവിലെ 6:00 മുതൽ വൈകീട്ട് 6:00 വരെ സമ്പൂർണ്ണ ബന്ദ് ആഹ്വാനം ചെയ്തു. കേരളത്തിൽ നിന്ന് കർണാടകയിലേക്ക്, പ്രത്യേകിച്ച് ബംഗളൂരു, മൈസൂരു ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്ന അന്തർസംസ്ഥാന ബസുകളെയും സ്വകാര്യ വാഹനങ്ങളെയും ബന്ദ് സാരമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ, അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ഈ സമയങ്ങളിൽ കർണാടകയിലേക്കുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കുന്നതായിരിക്കും ഉചിതം.
അലുമിനിയമെന്ന വ്യാജേന ഇരുമ്പ് പാത്രം വിൽപന; സംഘം പിടിയിൽ
ഗുണനിലവാരം കുറഞ്ഞ ഇരുമ്പ് പാത്രങ്ങളിൽ അലു മിനിയം സ്പ്രേ പെയിൻ്റ് അടിച്ച് വ്യാജമായി വിൽക്കുന്ന യു.പി സ്വദേശികളായ 15 അംഗ സംഘത്തെ വാര്യാട് നിന്നും കണ്ടെത്തി. 10 ബൈക്കുകളിലായി ജില്ലയിലുട നീളം വ്യാജ പാത്രവിൽപന നടത്തിവന്ന സംഘത്തിൽ നിന്ന് ബൈക്കുകളും പാത്രങ്ങളും നിർമ്മാണ സാമഗ്രി കളും പിടിച്ചെടുത്തു. മുട്ടിൽ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടറും മീനങ്ങാടി പോലീസും ചേർന്നാണ് നടപടി സ്വീകരിച്ചത്.
സെൻസസ് ഒന്നാംഘട്ടം: ഉദ്യോഗസ്ഥരെ ജില്ലാ ഭരണകൂടം അനുമോദിച്ചു.
ദേശീയ സെൻസസിന്റെ ഒന്നാം ഘട്ടമായ വീടുകളുടെ വിവരശേഖരണം വിജയികരമായി പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ ജില്ലാ ഭരണകൂടം അനുമോദിച്ചു. കൽപ്പറ്റ ഹരിതഗിരി ഹോട്ടലിൽ നടന്ന പരിപാടിയിൽ സെൻസസ് ജില്ലാതല ഉദ്യോഗസ്ഥർ, മാസ്റ്റർ ട്രെയിനർമാർ, അഡീഷണൽ - ഡെപ്യൂട്ടി സെൻസസ് ഓഫീസർമാർ, ചാർജ് ഓഫീസർമാർ, വിവിധ തലങ്ങളിൽ പങ്കാളികളായ മറ്റ് ഉദ്യോഗസ്ഥർക്ക് പ്രിൻസിപ്പൽ ജില്ലാ സെൻസസ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ മൊമ്മന്റോ വിതരണം ചെയ്തു. ജില്ലയിലെ ഉദ്യോഗസ്ഥരുടെ ഒറ്റക്കെട്ടായ പ്രവർത്തനങ്ങളും സേവന മനോഭാവവുമാണ് സംസ്ഥാനത്തു തന്നെ ഏറ്റവുമാദ്യം സെൻസസ് ഒന്നാംഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ജില്ലയ്ക്ക് സാധിച്ചതെന്നും വിജയം സെൻസസ് പ്രക്രിയയുടെ ഭാഗമായ ഓരോരുത്തരുടേതുമാണെന്നും ജില്ലാ കളക്ടർ പറഞ്ഞു. ജില്ലാ സെൻസസ് ഓഫീസർ കൂടിയായ എ.ഡി.എം കെ അജീഷ്, മുൻ എ.ഡി.എം എ ജയശ്രീ, ഡെപ്യൂട്ടി കളക്ടർ സുബൈർ, ഹുസൂർ ശിരസ്തദാർ ടി.ബി. പ്രകാശ്, തഹസിൽദാർമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു.
പ്രമേഹം നിയന്ത്രിക്കാൻ ലളിതമായ വഴി പങ്കുവെച്ച് ഡോക്ടർ;നടത്തം എങ്ങനെയാണ് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നത്
നമ്മുടെ നാട്ടില്‍ പ്രമേഹരോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ജീവിതശൈലിയിലെ മാറ്റങ്ങള്‍തന്നെയാണ് ഇതിനുളള പ്രധാന കാരണം. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ മരുന്ന് കഴിക്കുകയല്ലാതെ പ്രമേഹം നിയന്ത്രിക്കാന്‍ മറ്റൊരു കാര്യവും ചെയ്യാന്‍ പലര്‍ക്കും സാധിക്കാറില്ല. പക്ഷേ ജീവിതശൈലിയില്‍ ചില ചെറിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് പ്രമേഹം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും.മിക്ക ആളുകളും ഭക്ഷണം കഴിച്ച ഉടനെ സുഖമായി ഒരിടത്ത് ഇരിക്കുകയോ ഉറങ്ങുകയോ ചെയ്യുന്നു. എന്നാല്‍ ഈ ശീലം ആരോഗ്യത്തിന് വളരെ ദോഷകരമാണ്. ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലെ ന്യൂറോളജിസ്റ്റായ ഡോ. സുധീര്‍ കുമാര്‍ അടുത്തിടെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗത്തെക്കുറിച്ച് പങ്കുവയ്ക്കുകയുണ്ടായി. ഭക്ഷണം കഴിച്ചതിനുശേഷമുള്ള ഒരു ചെറിയ നടത്തം രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ വളരെയധികം സഹായിക്കുമെന്നാണ് ഡോ.സുധീര്‍ കുമാര്‍ പറയുന്നത്.ഭക്ഷണം കഴിച്ചതിനുശേഷം നടക്കുന്നതിന്റെ ഗുണങ്ങള്‍ഭക്ഷണം കഴിച്ചതിനുശേഷം ശരീരത്തിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ ഗ്ലൂക്കോസായി വിഘടിക്കുകയും ഇവ രക്തപ്രവാഹത്തിലേക്ക് എത്തുകയും ചെയ്യുന്നു. ഭക്ഷണം കഴിച്ചതിനുശേഷം ഒരാള്‍ ഇരിക്കുകയോ കിടക്കുകയോ ചെയ്താല്‍ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തില്‍ ഉയരും. എന്നാല്‍ ഭക്ഷണം കഴിച്ചതിനുശേഷം കുറഞ്ഞത് 10 മുതല്‍ 15 മിനിറ്റ് വരെ നടക്കുന്നത് ശരീരത്തിലെ പേശികള്‍ രക്തത്തിലെ പഞ്ചസാരയെ ഉപയോഗപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വര്‍ദ്ധനവ് കുറയ്ക്കുന്നു.അപ്പോള്‍ ഇന്‍സുലിന്‍ പ്രവര്‍ത്തനവും മെച്ചപ്പെടുന്നു. ഇത് പ്രമേഹരോഗത്തിന് മാത്രമല്ല ഗുണം ചെയ്യുന്നത് . നാഡികളുടെ ആരോഗ്യം, ഊര്‍ജ്ജ നില, ഉപാപചയം എന്നിവ മെച്ചപ്പെടുത്തുന്നതിനാല്‍ എല്ലാവരും നടത്തം ശീലമാക്കേണ്ടതാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.ഒരു ദിവസം എത്ര സമയം, എത്ര പ്രാവശ്യം നടക്കണംഫിറ്റ്‌നെസ് നിലനിര്‍ത്താന്‍ മണിക്കൂറുകളോളം ജിമ്മില്‍ സമയം ചെലവഴിക്കണമെന്നാണ് പലരും കരുതുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ അതിനായി മണിക്കൂറുകള്‍ നീക്കിവയ്‌ക്കേണ്ടതില്ല. പ്രഭാതഭക്ഷണത്തിന് ശേഷം 10 മിനിറ്റ് മാത്രമുള്ള നടത്തം മതിയെന്നാണ് ഡോ. സുധീര്‍ കുമാര്‍ പറയുന്നത്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയ്ക്ക് ശേഷം 10 മിനിറ്റ് നടന്നാലും, ഒരു ദിവസം 30 മിനിറ്റ് നടന്നാലും അത് ശരീരത്തിന് മതിയാകും.ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിനായി നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ വ്യായാമം എന്ന ലക്ഷ്യം കൈവരിക്കാന്‍ സഹായിക്കുന്നു.സാധ്യമെങ്കില്‍ ജോലിസ്ഥലത്ത് അല്‍പ്പനേരം നില്‍ക്കുകയോ നടക്കുകയോ ചെയ്യുന്നത് ഗുണം ചെയ്യും. പ്രമേഹത്തിനുള്ള മരുന്ന് കഴിക്കുന്നവര്‍ ഡോക്ടറെ സമീപിക്കാതെ ഒരിക്കലും മരുന്ന് കഴിക്കുന്നത് നിര്‍ത്തരുത്. കാരണം നടത്തവും ഒപ്പം മരുന്നും കൂടി ചേരുമ്പോഴേ പ്രമേഹത്തെ കൈപ്പിടിയിലൊതുക്കാന്‍ സാധിക്കൂ…
വനം വന്യജീവി വകുപ്പിന്‍റെ ഡിവിഷൻതല അദാലത്ത് 13ന്
സംസ്ഥാന സർക്കാരിൻ്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ള കൽപ്പറ്റ, മേപ്പാടി, ചെതലത്ത് റെയിഞ്ചുകളുടെ പരിധിയിൽ വന്യജീവി ആക്രമണം മൂലം ജനങ്ങൾക്കുണ്ടാകുന്ന ജീവഹാനി, പരിക്ക്, കന്നുകാലി നഷ്ടം, കാർഷിക വിളനാശം, സ്വത്ത് നാശം തുടങ്ങിയവയുമായി ബന്ധപ്പെട്ട നഷ്ടപരിഹാര നടപടികൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി ഓഗസ്റ്റ് 13 ന് രാവിലെ ഒന്പത് മുതല്‍ മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ അദാലത്ത് നടക്കും. കൃഷി വകുപ്പ് മന്ത്രി അഡ്വ.ടി സിദ്ദീഖ് ഉദ്ഘാടനം നിര്‍വഹിക്കും. അദാലത്തിൽ പൊതുജനങ്ങളിൽ നിന്നും പരാതികളും അപേക്ഷകളും സ്വീകരിച്ച് അവയ്ക്ക് അതിവേഗ പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കൂടാതെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിന്റെ നിയമങ്ങൾ, സർക്കാർ ഉത്തരവുകൾ, അർഹമായ ആനുകൂല്യങ്ങൾ, നിലവിലുള്ള നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനും ആവശ്യമായ നിയമസഹായം ലഭ്യമാക്കുന്നതിനുമായി പ്രത്യേക സെഷനുകളും സംഘടിപ്പിക്കും. എം.എൽ.എമാരായ ഐ.സി. ബാലകൃഷ്ണൻ, ഉഷ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുക്കും.
ചാര്‍ട്ട് തയ്യാറാക്കിയതിന് ശേഷവും സ്ഥിരീകരിച്ച ട്രെയിന്‍ ടിക്കറ്റ് ലഭിക്കും; എങ്ങനെയെന്ന് അറിയാം
പിന്നീട് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയില്ലെന്നാണ് ആളുകള്‍ പലപ്പോഴും വിശ്വസിക്കുന്നത്. ചാര്‍ട്ട് തയ്യാറാക്കിയതിനുശേഷവും ഒഴിവുള്ള സീറ്റുകള്‍ക്ക് സ്ഥിരീകരിച്ച ടിക്കറ്റുകള്‍ ലഭിക്കാന്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഒരു പ്രത്യേക ഫീച്ചര്‍ സഹായിക്കും. പെട്ടെന്ന് യാത്ര ചെയ്യേണ്ടിവരുന്നവര്‍ക്കോ അവസാന നിമിഷം ടിക്കറ്റ് ആവശ്യമുള്ളവര്‍ക്കോ ഈ ഫീച്ചര്‍ പ്രത്യേകിച്ചും ഗുണം ചെയ്യും.ഇന്ത്യന്‍ റെയില്‍വേയുടെയും IRCTC യുടെയും 'ചാര്‍ട്ട്‌സ് വേക്കന്‍സി' എന്ന സവിശേഷത യാത്രക്കാര്‍ക്ക് ലഭ്യമായ ട്രെയിന്‍ സീറ്റുകളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ഒരു സവിശേഷ ഫീച്ചറാണ്. ഏതൊക്കെ ട്രെയിനിലും ഏതൊക്കെ കോച്ചിലും സീറ്റുകള്‍ ലഭ്യമാണെന്ന് കണ്ടെത്താന്‍ ഈ സവിശേഷത ഉപകാരപ്രദമാണ്.എന്താണ് ചാര്‍ട്ട്‌സ് വെക്കന്റ് ഫീച്ചര്‍ട്രെയിന്‍ ചാര്‍ട്ട് തയ്യാറാക്കിയ ശേഷം ഒഴിവുള്ള സീറ്റുകള്‍ ചാര്‍ട്ട്‌സ് വേക്കന്‍സി ഫീച്ചറിലൂടെ അറിയാന്‍ സാധിക്കും. ഏതൊക്കെ ട്രെയിനുകളിലും കോച്ചുകളിലും ഒഴിവുള്ള സീറ്റുകള്‍ ഉണ്ടെന്ന് കാണാന്‍ നിങ്ങള്‍ക്ക് IRCTC വെബ്സൈറ്റിലോ ആപ്പിലോ ഓണ്‍ലൈനായി പരിശോധിക്കാവുന്നതാണ്. ഒഴിവുള്ള സീറ്റ് കണ്ടാല്‍ അത് ഉടന്‍ ബുക്ക് ചെയ്യാം. ടിക്കറ്റ് വേക്കന്‍സി അന്വേഷിക്കാന്‍ സ്റ്റേഷനില്‍ പോകേണ്ടതില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം.എത്ര ടിക്കറ്റ് വരെ ബുക്ക് ചെയ്യാന്‍ കഴിയും?സാധാരണയായി ട്രെയിന്‍ പുറപ്പെടുന്നതിന് ഏകദേശം നാല് മണിക്കൂര്‍ മുമ്പാണ് റെയില്‍വേ ആദ്യ ചാര്‍ട്ട് തയ്യാറാക്കുന്നത്. അതിനാല്‍ ചാര്‍ട്ട് തയ്യാറാക്കിയ ഉടന്‍ തന്നെ ഒഴിവുള്ള സീറ്റുകള്‍ക്കുള്ള കറന്റ് ബുക്കിംഗ് ആരംഭിക്കാം. പല കേസുകളിലും ട്രെയിന്‍ പുറപ്പെടുന്നതിന് കുറച്ച് മിനിറ്റ് മുമ്പ് വരെ ഒഴിവുള്ള സീറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും. കറന്റ് ബുക്കിംഗ് വഴി ലഭിക്കുന്ന ടിക്കറ്റുകള്‍ സാധാരണയായി ഉടനടി സ്ഥിരീകരിക്കപ്പെടും.കറന്റ് ബുക്കിംഗിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണ്?നിലവിലെ ബുക്കിംഗില്‍ സാധാരണ ടിക്കറ്റിന്റെ അതേ നിരക്ക് തന്നെ നല്‍കണംഇതില്‍ തത്കാല്‍ ടിക്കറ്റ് പോലെ അധിക ചാര്‍ജ് നല്‍കേണ്ടതില്ലചില ട്രെയിനുകളില്‍ റെയില്‍വേ പ്രത്യേക കിഴിവുകളും നല്‍കിയേക്കാംഒഴിവുള്ള സീറ്റുകളിലേക്ക് പലപ്പോഴും സ്ഥിരീകരിച്ച ടിക്കറ്റുകള്‍ എളുപ്പത്തില്‍ ലഭ്യമാണ്പെട്ടെന്നുള്ള യാത്ര ആസൂത്രണം ചെയ്യുന്നവര്‍ക്ക് ഈ സൗകര്യം വളരെ പ്രയോജനകരമാണ്ഇതില്‍ വെയിറ്റിംഗ് ലിസ്റ്റിന്റെയോ ആര്‍എസിയുടെയോ പ്രശ്‌നമില്ലചാര്‍ട്ട്‌സ് വെക്കന്റ് ഫീച്ചര്‍ എങ്ങനെ ഉപയോഗിക്കാംIRCTC വെബ്‌സൈറ്റ് അല്ലെങ്കില്‍ ആപ്പ് തുറക്കുകട്രെയിന്‍ വിഭാഗത്തിലേക്ക് പോകുക'ചാര്‍ട്ട്‌സ് വേക്കന്‍സി' ഓപ്ഷന്‍ തിരഞ്ഞെടുക്കുകട്രെയിന്‍ നമ്പറും യാത്രാ തീയതിയും നല്‍കുകഅപ്പോള്‍ ഒഴിവുള്ള സീറ്റുകളെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ സ്‌ക്രീനില്‍ ദൃശ്യമാകും
വയനാട് മെഡിക്കൽ കോളേജ്;ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കണം:വയനാട് വികസന സമിതി
കൽപ്പറ്റ:വയനാടിന്റെ ചിരകാല അഭിലാഷമായ സർക്കാർ മെഡിക്കൽ കോളേജ് പൊതുവികാരം മാനിച്ച് മടക്കിമലയിൽ തുടങ്ങാൻ ആവശ്യമായ നടപടികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് വികസന സമിതിയുടെ മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണന് നിവേദനം നൽകി. വയനാട് വികസന സമിതി നേതാക്കളായ ഡോ.പി ലക്ഷ്മണൻ, ബി രാധാകൃഷ്ണപിള്ള, പിപി ഷൈജൽ, വിപി വർക്കി, കെജി രണരാജൻ,സിപി റഹീസ്,മാടായി ലത്തീഫ്,ഹാറൂൺ റഷീദ്,ഷാജി പോൾ എന്നിവർ സംബന്ധിച്ചു. വരും ദിവസങ്ങളിൽ നഗരസഭകളും ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമപഞ്ചായത്തുകളും അടക്കം മറ്റു തദ്ദേശ സ്ഥാപനങ്ങൾക്കും മെഡിക്കൽ കോളേജ് നിർമിക്കണം മടക്കിമലയിൽ നടത്തണം എന്ന് ഭരണസമിതി പ്രമേയം പാസാക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് പ്രമേയം ആക്ഷൻ കമ്മിറ്റി നിവേദനം സമർപ്പിക്കും.
നിയമവിരുദ്ധമായി വലിയ ടയറുകൾ ഘടിപ്പിച്ചു; ഓഫ് റോഡ് വാഹനത്തിന് 37,500 രൂപ പിഴ ചുമത്തി എംവിഡി
പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിന് 37,500 രൂപ പിഴ ചുമത്തി പത്തനംതിട്ട ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ്. നിയമവിരുദ്ധമായി വലിയ ടയറുകളും അധിക ലൈറ്റുകള്‍ ഘടിപ്പിച്ചതിനും രജിസ്‌ട്രേഷന്‍ നമ്പര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന മാനദണ്ഡപ്രകാരമല്ലാതെ ഘടിപ്പിച്ചതിനുമാണ് പിഴയിട്ടത്.അടൂരില്‍ നടത്തിയ വാഹന പരിശോധനയിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. അധിക ലൈറ്റുകള്‍ ഒഴിവാക്കി ഓഫ് റോഡ് വാഹനം പരിശോധനയ്ക്ക് എത്തിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. KL 30 M 1010 രജിസ്‌ട്രേഷന്‍ നമ്പറിലുള്ള വാഹനത്തിനാണ് പിഴ ചുമത്തിയത്.അതേസമയം, അടൂരിലെ വിവാദ വാഹന പിഴയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട വാഹനത്തിന് പിഴ ഇട്ടുവെന്ന ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കിയുടെ പരാതിയിലാണ് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്.
സിബില്‍ സ്‌കോര്‍ എങ്ങനെ വര്‍ധിപ്പിക്കാം; സിമ്പിളാണ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
ഒരാള്‍ ലോണിനോ ക്രെഡിറ്റ് കാര്‍ഡിനോ അപേക്ഷിക്കുമ്പോള്‍ ലഭിക്കാതിരിക്കാനുള്ള കാരണങ്ങളിലൊന്ന് സിബില്‍ സ്‌കോര്‍ കുറവുള്ളതായിരിക്കാം. ബാങ്കുകളും Non-Banking Financial Company (NBFC) കളും വായ്പ അനുവദിക്കുന്നതിന് മുമ്പ് ആദ്യം സിബില്‍ സ്‌കോര്‍ പരിശോധിക്കും. സ്‌കോര്‍ ശക്തമാണെങ്കില്‍ വായ്പ ലഭിക്കാനുള്ള സാധ്യതയും കൂടുതലാണ്. ചില ലളിതമായ സാമ്പത്തിക ശീലങ്ങള്‍ സ്വീകരിക്കുന്നത് സ്‌കോര്‍ ക്രമേണ ശക്തിപ്പെടുത്താന്‍ സഹായിക്കും. സിബില്‍ സ്‌കോര്‍ മെച്ചപ്പെടുത്താനായി സ്വയം ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്നുനോക്കാം.EMIകളും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളും കൃത്യസമയത്ത് അടയ്ക്കുകവായ്പാ EMI കളോ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളോ കൃത്യസമയത്ത് അടയ്ക്കാതിരുന്നാല്‍ അത് സിബില്‍ സ്‌കോറിനെ നേരിട്ട് ബാധിക്കുന്നു. അതിനാല്‍, ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ശീലം ഒരിക്കലും പേയ്മെന്റ് തീയതി വൈകിപ്പിക്കരുത് എന്നതാണ്. ഒരു തവണ പേയ്മെന്റ് വൈകിയാല്‍ പോലും ക്രഡിറ്റ് സ്‌കോര്‍ ഗണ്യമായി കുറയും.30% ല്‍ കൂടുതല്‍ ഉപയോഗിക്കരുത്ഒരാളുടെ ക്രെഡിറ്റ് പരിധിയുടെ 30% ല്‍ കൂടുതല്‍ ചെലവഴിക്കുന്നത് സാമ്പത്തിക സമ്മര്‍ദ്ദത്തിന്റെ ലക്ഷണമായി കണക്കാക്കപ്പെടുന്നു. ഇത് അയാളുടെ സ്‌കോറിനെ പ്രതികൂലമായി ബാധിക്കുന്നു. ഉദാഹരണത്തിന് ക്രെഡിറ്റ് പരിധി 1 ലക്ഷം രൂപ ആണെങ്കില്‍ പ്രതിമാസം 30,000 രൂപയില്‍ കൂടുതല്‍ ചെലവഴിക്കുന്നത് ഒഴിവാക്കണം. കുറഞ്ഞ ക്രെഡിറ്റ് ഉപയോഗ അനുപാതം നിങ്ങളുടെ സ്‌കോറിന് എപ്പോഴും ഗുണം ചെയ്യും.Imageകുടിശ്ശിക കടങ്ങള്‍ വീട്ടാന്‍ മറക്കരുത്കുടിശ്ശികയുള്ള കടം CIBIL റിപ്പോര്‍ട്ടിനെ നേരിട്ട് ബാധിക്കുന്നു. തിരിച്ചടച്ചില്ലെങ്കില്‍ അത് സ്‌കോറിനെ പ്രതികൂലമായി ബാധിക്കുന്നു. അതിനാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ലോണ്‍ തിരിച്ചടയ്ക്കുകയോ പ്രീപേയ്മെന്റിലൂടെ ലോണ്‍ ഫോര്‍ക്ലോസ് ചെയ്യുകയോ ചെയ്യുന്നത് ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും.വായ്പകള്‍ക്ക് ആവര്‍ത്തിച്ച് അപേക്ഷിക്കുന്നത് ഒഴിവാക്കുകഒരേ സമയം ഒന്നിലധികം വായ്പകള്‍ക്ക് അപേക്ഷിക്കുന്നത് സിബില്‍ സ്‌കോറിനെ ദോഷകരമായി ബാധിക്കും. ഓരോ തവണ വായ്പയ്ക്ക് അപേക്ഷിക്കുമ്പോഴും ബാങ്കുകള്‍ കര്‍ശനമായ അന്വേഷണങ്ങള്‍ നടത്തുന്നു. ഇത് സ്‌കോറിനെ ബാധിക്കുന്നു. അതിനാല്‍ ആവശ്യമുള്ളപ്പോള്‍ മാത്രം ശ്രദ്ധാപൂര്‍വ്വം പരിഗണിച്ചതിന് ശേഷം മാത്രമേ വായ്പയ്ക്ക് അപേക്ഷിക്കാവൂ.Imageശരിയായ ക്രെഡിറ്റ് ഹിസ്റ്ററി നിലനിര്‍ത്തുകഒരു ക്രെഡിറ്റ് കാര്‍ഡ് മാത്രമേ ഉള്ളൂവെങ്കില്‍ ഒരു ചെറിയ വ്യക്തിഗത വായ്പ എടുത്ത് കൃത്യസമയത്ത് ഇഎംഐകള്‍ അടയ്ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി ശക്തിപ്പെടുത്തും.ക്രെഡിറ്റ് റിപ്പോര്‍ട്ട് പതിവായി പരിശോധിക്കുകനിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടില്‍ പിശകുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. അത് നിങ്ങളുടെ സ്‌കോര്‍ അന്യായമായി കുറയ്ക്കും. അതിനാല്‍ ക്രെഡിറ്റ് റിപ്പോര്‍ട്ട് പതിവായി പരിശോധിക്കുകയും ഏതെങ്കിലും പിശകുകള്‍ ഉണ്ടെങ്കില്‍ ഉടനടി തിരുത്തുകയും ചെയ്യേണ്ടത് പ്രധാനമാണ്
ഇത് അത്ര നിസാരമായ വരയല്ല; എന്തുകൊണ്ടാണ് സീബ്രാ ക്രോസിംഗിന് ആ പേര് ലഭിച്ചത്
തിരക്കേറിയ ഒരു റോഡ് മുറിച്ചുകടക്കാന്‍ കാല്‍നടയാത്രക്കാര്‍ കറുപ്പും വെളുപ്പും നിറങ്ങളിലുള്ള സീബ്രാ ക്രോസിംഗ് ഉപയോഗിക്കാറുണ്ട്. റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുന്ന ഈ വരയെ സീബ്രാ ക്രോസിംഗ് എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണ്?. റോഡിലെ ഈ വരകള്‍ക്ക് എന്തിനാണ് ഒരു മൃഗത്തിന്റെ പേര് നല്‍കിയത്? സീബ്രയുടെ ശരീരത്തിലെ കറുപ്പും വെളുപ്പും വരകളുമായി സാമ്യമുള്ളതുകൊണ്ടാണോ ഈ പേര് ലഭിച്ചത്?. അതിന് പിന്നില്‍ രസകരമായ ഒരു ചരിത്രമുണ്ട്.സീബ്രാ ക്രോസിംഗിന്റെ ആശയം എവിടെനിന്നാണ് വന്നത്?കാല്‍നടയാത്രക്കാര്‍ക്ക് റോഡ് സുരക്ഷിതമായി മുറിച്ചുകടക്കാന്‍ പ്രത്യേക പാത ഒരുക്കണമെന്ന ആശയം പുതിയതല്ല. പുരാതന റോമന്‍ നഗരമായ 'പോംപൈയി'ല്‍ പോലും ഈ ആശയത്തോട് സാമ്യമുള്ള സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. അന്നത്തെ റോഡുകളില്‍ വലിയ കല്ലുകള്‍ ഉയര്‍ത്തിവെച്ചിരുന്നു. കാല്‍നടയാത്രക്കാര്‍ക്ക് ചെളിയിലൂടെയോ മഴവെള്ളത്തിലൂടെയോ നേരിട്ട് നടക്കാതെ ആ കല്ലുകള്‍ക്ക് മുകളിലൂടെ റോഡ് മുറിച്ചുകടക്കാന്‍ കഴിയുമായിരുന്നു. ഇന്നത്തെ സീബ്രാ ക്രോസിംഗുമായി ഇതിന് വലിയ വ്യത്യാസമുണ്ടെങ്കിലും ലക്ഷ്യം ഒന്നുതന്നെയായിരുന്നു. അതായത് കാല്‍നടയാത്രക്കാര്‍ക്ക് വാഹന ഗതാഗതത്തിനിടയിലൂടെ സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ ഒരു പ്രത്യേക ഇടം ഒരുക്കുക.ആദ്യത്തെ സീബ്രാ ക്രോസിംഗ് എവിടെയാണ്?ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും കാണുന്ന രീതിയിലുള്ള സീബ്രാ ക്രോസിംഗിന്റെ ചരിത്രം പ്രധാനമായും ബ്രിട്ടനുമായി ബന്ധപ്പെട്ടതാണ്. 1951 ഒക്ടോബര്‍ 31ന് ഇംഗ്ലണ്ടിലെ(STOW) സ്ലൗവിലാണ് ആദ്യത്തെ ഔദ്യോഗിക സീബ്രാ ക്രോസിംഗ് പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചത്. കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ വ്യക്തമായ ഒരു സ്ഥലം നല്‍കുകയും ആ സ്ഥലത്തെത്തുമ്പോള്‍ വാഹനങ്ങള്‍ വേഗം കുറയ്ക്കണമെന്ന് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയുമായിരുന്നു ലക്ഷ്യം. അവിടെ നിന്നാണ് ഇന്ന് ലോകമെമ്പാടും പരിചിതമായ സീബ്രാക്രോസിംഗ് കൂടുതല്‍ വ്യാപകമായത്.എന്തുകൊണ്ട് 'സീബ്ര'?സീബ്രയുടെ ശരീരത്തിലെ കറുപ്പും വെളുപ്പും നിറത്തിലുള്ള വരകള്‍ എല്ലാവര്‍ക്കും പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും. അതുപോലെ തന്നെ റോഡില്‍ വരച്ചിരിക്കുന്ന കട്ടിയുള്ള വെളുത്ത വരകള്‍ ദൂരത്തുനിന്നുതന്നെ ശ്രദ്ധയില്‍പ്പെടും. ഈ വരകള്‍ ഒന്നിനുപുറകെ ഒന്നായി കാണപ്പെടുന്നതിനാല്‍ സീബ്രയുടെ ശരീരത്തിലെ വരകളോട് സാമ്യം തോന്നി. അങ്ങനെയാണ് 'Zebra Crossing' എന്ന പേര് പ്രചാരത്തിലായത്. അതായത് സീബ്രാ ക്രോസിംഗ് എന്ന പേര് വന്നത് സീബ്രകള്‍ക്ക് റോഡ് മുറിച്ചുകടക്കുന്നതുമായി എന്തെങ്കിലും ബന്ധമുള്ളതുകൊണ്ടല്ല. റോഡിലെ വരകളുടെ രൂപം സീബ്രയുടെ ശരീരത്തിലെ വരകളോട് സാമ്യമുള്ളതിനാലാണ് ഈ പേര് ലഭിച്ചത്.

