Advertisement

ജില്ലയിൽ പുതുതായി ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല

ജില്ലയിൽ ശനിയാഴ്ച പുതുതായി ഷിഗെല്ല കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.പകർച്ച വ്യാധി നിരീക്ഷണവും പ്രതിരോധ നിയന്ത്രണ ബോധവൽക്കരണ പ്രവർത്തനങ്ങളും ജില്ലയിൽ ഊർജ്ജിതമായി നടക്കുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ കെ ടി രേഖ അറിയിച്ചു. നിലവിൽ രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡി.എം.ഒ അറിയിച്ചു.ഇതുവരെ 538 പേരിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ശനിയാഴ്ച 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ 60 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതുവരെ 187 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു.ഫീൽഡ് തല രോഗനിരീക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി 3095 വീടുകളിൽ ആരോഗ്യ പ്രവർത്തകർ സന്ദർശനം നടത്തി. ജില്ലയിലെ 1766 കിണറുകൾ ക്ലോറിനേറ്റ് ചെയ്തു.1225 ഒ ആർ എസ് പാക്കറ്റുകൾ വിതരണം ചെയ്തു. പകർച്ച വ്യാധി പ്രതിരോധ ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഫീൽഡ് തലത്തിൽ 1782 ബോധവത്ക്കരണ നോട്ടീസുകൾ വിതരണം ചെയ്തു. ഷിഗല്ല രോഗത്തിന്റെ അതിവ്യാപനം തടയുന്നതിനായി ആർക്കെങ്കിലും പുതുതായി രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ ഉടൻതന്നെ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും ,അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടേണ്ടതുമാണ് . ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രതാ നിർദ്ദേശങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

KALPETTA
News Image

സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്‌റ്റ് പുറത്തിറക്കി കെഎസ്ആർടിസി

തിരുവനന്തപുരം: ഓർഡിനറി ബസുകളുടെ സബ് ക്ലാസ് ലിസ്‌റ്റ് പുറത്തിറക്കി കെഎസ്ആർടിസി. ​സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ പട്ടികയാണ് കെഎസ്ആർടിസി പുറത്ത് വിട്ടിരിക്കുന്നത്. ​ഓർഡിനറി വിഭാഗത്തിലെ ഏഴ് സബ് ക്ലാസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കുക.എഴ് വിഭാ​ഗം ബസുകളിൽ ഇനി സ്ത്രീകൾക്ക് യാത്ര സൗജന്യം​സാധാരണ ഓർഡിനറി സർവീസ്​സിറ്റി ഓർഡിനറി ബസ്​ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവീസ്​ടൗൺ ടു ടൗൺ ബസ്​ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി​പോയിന്റ്‌ ടു പോയിന്റ്‌ ഓർഡിനറി സർവീസ്​ഗ്രാമവണ്ടി സർവീസ്പ്രിയദർശിനി' പദ്ധതിയുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി മെമ്മോറാണ്ടം പുറത്തിറക്കി. സൗജന്യ യാത്രയ്ക്ക് യാതൊരുവിധ ദൂരപരിധി ഉണ്ടായിരിക്കില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ക്ലാസ് ബസ്സുകളിൽ സൗജന്യമില്ല. ഉത്സവകാല സ്പെഷ്യൽ, വീക്ക് എൻഡ് അഡീഷണൽ സർവീസുകളിൽ ആനുകൂല്യം ബാധകമല്ല. ബിറ്റിസി സർവീസുകൾ, ചാർട്ടേർഡ് ട്രിപ്പുകൾ എന്നിവയിലും സൗജന്യം ഉണ്ടാവില്ല.ബസ് തിരിച്ചറിയലും ടിക്കറ്റ് വിതരണവുംസ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ അറിഞ്ഞിരിക്കേണ്ടത്സൗജന്യ ബസ്സുകളുടെ മുന്നിലും ഇരുവശത്തും 'പ്രിയദർശിനി' എന്ന് രേഖപ്പെടുത്തുംസ് ത്രീകൾക്ക് തുക ഈടാക്കാതെ നിർബന്ധമായും 'സീറോ ടിക്കറ്റ്' നൽകുംടിക്കറ്റിൽ യാത്രക്കാർ കയറുന്നതും ഇറങ്ങുന്നതുമായ സ്ഥലം രേഖപ്പെടുത്തുംകുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോൾ സ് ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ടിക്കറ്റുകൾ നൽകുംകൂടുതൽ ലഗേജ് ഉണ്ടെങ്കിൽ ലഗേജ് ടിക്കറ്റ് എടുക്കണംജീവനക്കാർക്കുള്ള നിർദ്ദേശങ്ങളും കർശന നടപടിയും മെമ്മോറാണ്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.സീറോ ടിക്കറ്റ് നൽകാതിരിക്കുന്നതും യാത്രക്കാരില്ലാതെ ടിക്കറ്റ് അടിക്കുന്നതും തെറ്റ്സ്ത്രീകൾക്ക് ടിക്കറ്റ് നൽകാതിരിക്കുകയോ പണം ഈടാക്കുകയോ ചെയ്താൽ നടപടിപുരുഷന്മാർക്ക് വനിതകളുടെ സൗജന്യ ടിക്കറ്റ് നൽകിയാൽ കർശന നിയമനടപടിവനിതാ യാത്രക്കാരോട് സൗഹാർദ്ദപരമായും മാന്യമായും പെരുമാറണംസ്ത്രീകൾക്ക് സുരക്ഷിതമായി കയറാനും ഇറങ്ങാനും അവസരമൊരുക്കണംസൗജന്യമില്ലാത്ത ബസ്സുകളിൽ കയറും മുൻപ് കണ്ടക്ടർമാർ വിവരം സ്ത്രീകളെ അറിയിക്കണംരാത്രിയിൽ ബസ് നിർത്തുന്നതിനുള്ള നിലവിലെ നിർദ്ദേശം പാലിക്കണംപ്രിയദർശനി പദ്ധതിയുടെ ഭാ​ഗമായി ഓടുന്ന കെഎസ്ആർടിസി ബസുകളിലെ ഡ്രൈവർക്കും കണ്ടക്ടർക്കും പരിശീലനം നൽകും. ഇറ്റിഎം മെഷീനുകളിൽ 'സീറോ ഫെയർ' ഏർപ്പെടുത്താനും നിർദ്ദേശമുണ്ട്. എല്ലാ മാസവും വരുമാന വിവര റിപ്പോർട്ട് സർക്കാരിലേക്ക് കൈമാറും.തിരക്കേറിയ റൂട്ടുകളിൽ അധിക സർവീസുകൾ ക്രമീകരിക്കും. ആവശ്യമായ ജീവനക്കാരെയും ബസ്സുകളെയും സെക്ഷൻ മേധാവികൾ ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.

KERALA
News Image

ഡി-ഡാഡ് പരിശീലനം സംഘടിപ്പിച്ച് ഡബ്ലിയു ഓ എച്ച് എസ് എസ് പിണങ്ങോട്

പിണങ്ങോട്: കുട്ടികളിൽ വർധിച്ചു വരുന്ന സ്മാർട്ട് ഫോൺ, ഇന്റർനെറ്റ് ദുരുപയോഗത്തിൽ കാര്യക്ഷമമായി ഇടപെട്ട് പരിഹാരം കാണുന്നതിന് കേരള പോലീസിന്റെ സോഷ്യൽ പോലീസിംഗ് ഡിവിഷൻ മുൻകൈ എടുത്ത് നടത്തുന്ന നൂതന പദ്ധതിയായ ഡി-ഡാഡിൻ്റെ രക്ഷിതാക്കൾക്കുള്ള പരിശീലന പരിപാടി, പിടിഎയുടെ സഹകരണത്തോടെ പിണങ്ങോട് വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. പിടിഎ പ്രസിഡണ്ടും തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ അബ്ദുൽസലാം അധ്യക്ഷത വഹിച്ചു. ഡിജിറ്റൽ അഡിക്ഷൻ മാനസികാവബോധവും ആരോഗ്യകരമായ ഡിജിറ്റൽ ശീലങ്ങളും എന്ന വിഷയത്തിൽ ഡി ഡാഡ് സൈക്കോളജിസ്റ്റ് അനുശ്രീ സി എൻ, പ്രോജക്ട് കോഡിനേറ്റർ അജിത ടി എന്നിവർ ക്ലാസ്സെടുത്തു.18 വയസ്സിൽ താഴെയുള്ള കുട്ടികളിലെ ഡിജിറ്റൽ അടിമത്തം നേരത്തെ കണ്ടെത്തുകയും മനഃശാസ്ത്രപരമായ പരിശോധനകളും കൗൺസിലിംഗും വഴി ശാസ്ത്രീയ ഇടപെടൽ നടത്തുക. ആവശ്യമെങ്കിൽ ചികിത്സ റഫറൽ നിർദേശവും അതിൻറെ തുടർച്ചയും, കുട്ടികൾ, മാതാപിതാക്കൾ, അധ്യാപകർ എന്നിവർക്ക് ഡിജിറ്റൽ സാക്ഷരതയും ബോധവൽക്കരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കുക. കുട്ടികളിൽ ആരോഗ്യകരമായ സ്‌ക്രീൻ ഉപയോഗ ശീലങ്ങൾ വളർത്തുകയും പഠനത്തിലും സാമൂഹിക ജീവിതത്തിലും ശ്രദ്ധ വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതി ലക്ഷ്യം വെക്കുന്നത്. സ്റ്റാഫ് സെക്രട്ടറി അബൂബക്കർ എം, നിസാർ കമ്പ തുടങ്ങിയവർ സംസാരിച്ചു. ഫെബിന സി സ്വാഗതവും. ഫാത്തിമ എം എസ് നന്ദിയും പറഞ്ഞു. കൽപ്പറ്റ ട്രാഫിക് പോലീസ് സ്റ്റേഷൻ സമീപമുള്ള ഡി ഡാഡ് സെൻററിൽ ഇതുമായി ബന്ധപ്പെട്ടുള്ള സേവനങ്ങൾ പൊതുജനങ്ങൾക്കും ലഭ്യമാണ്. ചിരി ഹെൽപ്പ് ലൈൻ ഫോൺ 9497900200.

KALPETTA
News Image
Advertisement

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

 പിണങ്ങോട്: ജില്ലയിലെ ഹയർ സെക്കണ്ടറിയിൽ നിന്നും കൊമേഴ്സ് വിഷയത്തിൽ ഫുൾ എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികളെയും ജില്ലാ കോമേഴ്സ് അധ്യാപക കൂട്ടായ്മയായ ACT വയനാട് അനുമോദിച്ചു. പിണങ്ങോട് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ആക്ട് പ്രസിഡന്റ് മുഹമ്മദ്‌ ഇസ്മായിൽ അധ്യക്ഷത വഹിക്കുകയും പ്രിൻസിപ്പൽ ഡോ:അബ്ദുൽ ജലീൽ പി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. എസ് എം സി കൺവീനർ ലത്തീഫ് പുനത്തിൽ, അനൂപ് വി പി, അജിത് കാന്തി, അമ്പിളി കെ , സുജീറ പി ടി, രാജേന്ദ്രൻ എം കെ എന്നിവർ ആശംസകൾ നേരുകയും ചെയ്തു. ചടങ്ങിന് സെക്രട്ടറി അജീഷ് ജോസഫ് സ്വാഗതവും ട്രഷറർ ബിയ ബേബി നന്ദിയും അറിയിച്ചു സംസാരിച്ചു.

KALPETTA
News Image

ലോകകപ്പ് ഫുട്ബോൾ കാണാൻ വ്യാജ ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്, സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്

ലോകകപ്പ് ഫുട്‌ബോൾ ആരംഭിക്കുന്ന സാഹചര്യത്തിൽ വ്യാജ ടി.വി. ആപ്പുകളുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്. ലോകകപ്പ് ഫുട്‌ബോൾ മത്സരം സൗജന്യമായി കാണാവുന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാമെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. ഔദ്യോഗിക ആപ്ലിക്കേഷനുകളെന്നു തോന്നിപ്പിക്കുന്ന വ്യാജ ആപ്ലിക്കേഷൻ ഫയലുകളുടെ ലിങ്ക് നൽകിയാണ് തട്ടിപ്പ്.സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട് വ്യാജ പരസ്യം പ്രചരിക്കുന്നത്. ‘ഫിഫ വേൾഡ് കപ്പ് ലൈവ് ഫ്രീ’, ‘1000+ ടി.വി. ചാനലുകൾ സൗജന്യം’, ‘പ്രീമിയം ഒ.ടി.ടി. ഉള്ളടക്കം ഫ്രീ’, ‘പരസ്യങ്ങളില്ലാതെ സിനിമകളും മത്സരങ്ങളും’ തുടങ്ങിയ പരസ്യങ്ങളുടെ മറവിലാണ് തട്ടിപ്പ്."ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തശേഷം മൊബൈൽഫോണിൽ ലഭിക്കുന്ന സന്ദേശങ്ങൾ സജീവമാക്കാൻ ആവശ്യപ്പെടുന്നു. ഇതിലൂടെ ഫോണിലെ സുരക്ഷാസംവിധാനങ്ങൾ ദുർബലപ്പെടും. ഉടമയുടെ അറിവില്ലാതെ ഫോണിലെ വിവിധ ആപ്ലിക്കേഷനുകൾ തട്ടിപ്പുകാർക്ക് കൈകാര്യം ചെയ്യാനും സാധിക്കും. ഫോണിന്റെ നിയന്ത്രണം പൂർണമായും തട്ടിപ്പുകാർ കൈവശപ്പെടുത്തി യു.പി.ഐ. ആപ്ലിക്കേഷനുകളിലൂടെ ബാങ്ക് അക്കൗണ്ടുകളിൽനിന്നു പണം തട്ടിയെടുക്കുന്നു."പോലീസിന്റെ സുരക്ഷാനിർദേശംഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽനിന്നുമാത്രം ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുക.ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ കാണാനായി സാമൂഹികമാധ്യമങ്ങളിലെ ലിങ്കിലൂടെ ലഭിക്കുന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യരുത്.ഫ്രീ പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ, അൺലിമിറ്റഡ് സ്പോർട്‌സ് ആക്സസ് തുടങ്ങിയ വാഗ്ദാനങ്ങൾ വിശ്വസിക്കരുത്.സംശയാസ്പദമായ ലിങ്കുകൾ ഫോർവേഡ് ചെയ്യരുത്.ബാങ്കിങ്, യു.പി.ഐ. ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ സുരക്ഷാക്രമീകരണങ്ങൾ പരിശോധിക്കുക."

GENERAL
News Image

ഒടുവില്‍ സമാധാനത്തിലേക്കോ? കരാറിലേക്ക് അടുക്കുന്നുവെന്ന സൂചന നല്‍കി യുഎസും ഇറാനും

തെഹ്‌റാന്‍/വാഷിംഗ്ടണ്‍: മാസങ്ങളായി നീണ്ടുനില്‍ക്കുന്ന അനിശ്ചിതത്തിന് ഒടുവില്‍ യുഎസും ഇറാനും യുദ്ധം അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന് സൂചന നല്‍കി അമേരിക്കൻ ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. ഇരുവിഭാഗങ്ങളും കരാറിലെ വ്യവസ്ഥകള്‍ അംഗീകരിച്ചെന്നും വരും ദിവസങ്ങളില്‍ ഒപ്പിടുമെന്നുമാണ് അമേരിക്കൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റോയിട്ടേഴ്സ് റിപ്പോർട്ട്. അതേസമയം ഇനിയും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ പ്രതികരണം. ഈ പോരാട്ടത്തിലൂടെ ഇറാന്‍ എത്ര ശക്തമായി ഉയര്‍ന്നുവന്നുവെന്നാണ് നിലവിലെ കരാര്‍ ചൂണ്ടിക്കാട്ടുന്നതെന്നും അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. യുഎസുമായുള്ള പോരാട്ടത്തില്‍ ഇറാനാണ് വിജയി എന്നും ഔദ്യോഗിക ടെലിവിഷനില്‍ സംസാരിക്കവെ അരാഗ്ചി പ്രതികരിച്ചു.

GENERAL
News Image

പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 15-ന്; വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

സംസ്ഥാനത്തെ പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് ഫലം ജൂണ്‍ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും.രാവിലെ 10 മണി മുതല്‍ വിദ്യാർത്ഥികള്‍ക്ക് ഫലം പരിശോധിക്കാം. ആദ്യ അലോട്ട്‌മെന്റ് പട്ടികയിലുള്ളവർക്ക് ജൂണ്‍ 15 മുതല്‍ ജൂണ്‍ 17-ന് വൈകിട്ട് അഞ്ച് മണി വരെ അതത് സ്കൂളുകളില്‍ പ്രവേശനം നേടാവുന്നതാണ്. ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in-ലെ 'Candidate Login-SWS' വഴി ലോഗിൻ ചെയ്ത് 'First Allot Results' എന്ന ലിങ്കിലൂടെ ഫലം അറിയാം.അലോട്ട്‌മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനില്‍ നിന്നുള്ള അലോട്ട്‌മെന്റ് ലെറ്ററും അസ്സല്‍ സർട്ടിഫിക്കറ്റുകളുമായി രക്ഷകർത്താവിനൊപ്പം സ്കൂളില്‍ ഹാജരാകണം. പ്രവേശനത്തിന് ആവശ്യമായ അലോട്ട്‌മെന്റ് ലെറ്റർ സ്കൂളുകളില്‍ നിന്നും പ്രിന്റ് ചെയ്ത് നല്‍കും. എസ്.എസ്.എല്‍.സി പുനഃപരിശോധനാ ഫലം കൂടി ഉള്‍പ്പെടുത്തിയാണ് ഈ അലോട്ട്‌മെന്റ് തയാറാക്കിയിരിക്കുന്നത്. മോഡല്‍ റെസിഡൻഷ്യല്‍ സ്കൂളുകളിലേക്കുള്ള (MRS) അലോട്ട്‌മെന്റ് ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.

GENERAL
News Image

ടി. പോക്കർ സാഹിബ് അനുസ്മരണം നടത്തി

​മാനന്തവാടി: സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മുതിർന്ന നേതാവായിരുന്ന തമ്മട്ടാൻ പോക്കർ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.​പാർട്ടിയോടുള്ള അചഞ്ചലമായ കൂറും ത്യാഗസന്നദ്ധതയും പോക്കർ സാഹിബിനെ പ്രവർത്തകർക്കിടയിൽ വേറിട്ട വ്യക്തിത്വമാക്കി മാറ്റിയതായി അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.​അനുസ്മരണ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ അധ്യക്ഷത വഹിച്ചു. SDPI ജില്ലാ ജനറൽ സെക്രട്ടറി പി ടി സിദ്ധീഖ്, ജില്ലാ സെക്രട്ടറിമാരായ എസ്. മുനീർ, സൽമ അഷ്റഫ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി കെ അബ്‌ദുസ്സമദ്, ഇ ഉസ്മാൻ, മണ്ഡലം സെക്രട്ടറി സജീർ എം ടി എന്നിവർ സംസാരിച്ചു.

MANANTHAVADY
News Image

വയോജനങ്ങൾക്കായി വായോമിത്ര സംഘടിപ്പിച്ചു.

ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത്, ഗവ. ആയുർവേദ ഡിസ്പെൻസറി തലപ്പുഴ, ആയുഷ്ഗ്രാമം പദ്ധതി, ഹർഷം ആയുർവേദ മാനസികാരോഗ്യ പദ്ധതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി പ്രത്യേക ശാരീരിക മാനസിക പരിശീലന പരിപാടി "വയോമിത്ര" കുളത്താട പകൽവീട്ടിൽ വെച്ച് സംഘടിപ്പിച്ചു.തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശികുമാർ വി.കെ ഉദ്ഘാടനം നിർവഹിച്ചു.തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സിന്ധു സന്തോഷ് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. കല വി, പകൽവീട് പ്രസിഡന്റ് ശങ്കരനാരായണൻ, ചന്ദ്രൻ മാസ്റ്റർ, ആയുഷ്ഗ്രാം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ സിജോ കുര്യാക്കോസ്, ഹർഷം സ്പെഷ്യലിസ്റ്റ് മെസിക്കൽ ഓഫീസർ ഡോ പ്രിൻസി മത്തായി, ദിവ്യ ഇ. വി. തുടങ്ങിയവർ സംസാരിച്ചു.പരിപാടിയുടെ ഭാഗമായി നടന്ന യോഗ പരിശീലന ക്ലാസിന് ജി.എ.ഡി തലപ്പുഴയിലെ യോഗ ഇൻസ്ട്രക്ടർ അനില കെ. രാജം നേതൃത്വം നൽകി. തുടർന്ന് നടന്ന ജീവിതശൈലി രോഗനിർണ്ണയ സ്ക്രീനിങ് ക്യാമ്പിന് ജി.എ.ഡി തലപ്പുഴയിലെ MPHW ജസ്ന ജോസും ആശാ വർക്കർമാരായ മോഹനവല്ലി കെ, മേരി മാത്യൂ  എന്നിവർ നേതൃത്വം നൽകി. വയോജനങ്ങൾക്കായുള്ള ആരോഗ്യ ബോധവൽക്കരണ പരിശീലനം , ഔഷധസസ്യങ്ങളെ പരിചയപെടുത്തൽ തുടങ്ങി പരിശീലനം ക്ലാസ്സിന് ആയുഷ്ഗ്രാം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ  ഡോ സിജോ കുര്യാക്കോസും, മാനസികാരോഗ്യ പരിശീലനത്തിന് സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഹർഷം പദ്ധതി സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. പ്രിൻസി മത്തായിയും നേതൃത്വം നൽകി. വയോജനങ്ങൾക്കായി ഔഷധ സസ്യ വിതരണവും വിവിധ വിനോദ മത്സരങ്ങളും പരിപാടിയിൽ സംഘടിപ്പിച്ചു. ജി.എ.ഡി തലപ്പുഴയിലെ ഫാർമസിസ്റ്റ് രാജു സി. കെ., ആയുഷ്ഗ്രാമം അറ്റൻഡർ ബിബിൻ പി. എഫ്., ഹർഷം പദ്ധതി അറ്റൻഡർ അഖിൽ പി. ഡി. എന്നിവർ പരിപാടിയുടെ നടത്തിപ്പിനായി സജീവമായി പ്രവർത്തിച്ചു.

KALPETTA
News Image

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്,ഒരു പവന് സ്വർണ്ണത്തിന്റെ വില 1,09, 320 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. പവന് 360 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 45 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമിന് 13,665 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഒരു പവന് 1,09, 320 രൂപയായി ഇന്നത്തെ വില. ഇന്നലെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,08, 960 രൂപയായിരുന്നു വില. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിയുടെ വില ഇന്നേക്ക് 260 രൂപയായി ഉയ‍ർന്നു. 10 ഗ്രാം വെള്ളിക്ക് നിലവിൽ 2,600 രൂപയാണ് വില വരുന്നത്.

KERALA
News Image

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനാവാതെ ഇനി ബുദ്ധിമുട്ടേണ്ട, റെയിൽവെ മന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം; പുതിയ ഐആർസിടിസി വെബ്സൈറ്റ് ഉടൻ

 പുതിയ ഐആർസിടിസി (IRCTC) വെബ്‌സൈറ്റ് ജൂലൈ 15-നകം പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ജയ്പൂരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിദ്യാർത്ഥികളുമായി നടത്തിയ ആശയവിനിമയത്തിനിടെയാണ് മന്ത്രി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. വിദ്യാർത്ഥികളുടെ പരാതിക്ക് പരിഹാരമായി മന്ത്രി തത്സമയം റെയിൽവേ ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് പുതിയ വെബ്‌സൈറ്റ് ഒരുക്കാൻ നിർദ്ദേശം നൽകുന്ന വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.വിദ്യാർത്ഥിയുടെ പരാതിയും മന്ത്രിയുടെ ഇടപെടലുംട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഒരു വിദ്യാർത്ഥി ഉന്നയിച്ച പരാതിയാണ് ഈ നീക്കത്തിന് കാരണമായത്. "സർ ദയവായി ഐആർസിടിസിയിലെ ക്യാപ്ച പ്രശ്നം പരിഹരിക്കണം" എന്ന് വിദ്യാർത്ഥി ആവശ്യപ്പെട്ട ഉടൻ തന്നെ മന്ത്രി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. വിദ്യാർത്ഥികൾ പുതിയ വെബ്‌സൈറ്റ് ആവശ്യപ്പെടുന്നുണ്ടെന്നും 30 ദിവസത്തിനകം ഇത് സജ്ജമാക്കാൻ സാധിക്കുമോയെന്നും മന്ത്രി ഉദ്യോഗസ്ഥനോട് ചോദിച്ചു. തുടർന്ന് ജൂലൈ 15-ഓടെ പുതിയ സൈറ്റ് വരുമെന്ന് മന്ത്രി ഉറപ്പുനൽകിയതോടെ കയ്യടിയോടെയാണ് വിദ്യാർത്ഥികൾ ഈ തീരുമാനത്തെ വരവേറ്റത്.

GENERAL
News Image

ബാങ്ക് വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്ക് 'ആശ്വാസ് പദ്ധതി', ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി, ജനങ്ങൾക്ക് ആശ്വാസകരമാകുമെന്ന് മന്ത്രി ലിജു

സംസ്ഥാനത്തെ സഹകരണ സംഘങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവർക്കായി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായ 'ആശ്വാസ് 2026' ജനങ്ങൾക്ക് ആശ്വാസകരമാകുമെന്ന് മന്ത്രി എം ലിജു. യു.ഡി.എഫ് സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ പദ്ധതി ജൂൺ 1 മുതൽ ആഗസ്റ്റ് 31 വരെയാണ് നടപ്പിലാക്കുന്നത്. ജപ്തിയുമായി ബന്ധപെട്ട് നിരവധി പരാതികൾ വന്നിരുന്നു. നിക്ഷേപകർക്ക് പണം തിരികെ ലഭിക്കണം. അതാണ്സ ർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യമെന്നും അതിനുവേണ്ടിയുള്ള നടപടിയുണ്ടാകുമെന്നും ലിജു വ്യക്തമാക്കി.ലഹരി മാഫിയകളെ തുടച്ചുനീക്കാൻ കേരള എക്സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നിരവധിപ്പേരെ അറസ്റ്റ് ചെയ്തു. എക്സൈസിന് നിരവധി പരിമിതികളുണ്ട്. ഉദ്യോഗസ്‌ഥരുടെ എണ്ണം, വാഹനങ്ങൾ, ലാബ് എന്നിവയിലെല്ലാം പരിമിതിയുണ്ട്. ഒരു മോഡൽ ഓഫീസ് എക്സൈസിനില്ല. തണ്ടറിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.പുതിയ മദ്യ നയം ഉണ്ടാകും. ബജറ്റിന് ശേഷo ചർച്ച തുടങ്ങും. കേരളത്തിന് പ്രയോജപ്രദമായ നയമായിരിക്കുമുണ്ടാകുകയെന്നും മന്ത്രി വിശദീകരിച്ചു.

KERALA
News Image

ഉയരം കൂടിയാലും കുറയാത്ത വീര്യം'; സ്വകാര്യ വിമാനത്തിനുള്ളിൽ ക്രിക്കറ്റ് കളിക്കുന്ന സച്ചിനും മകളും, വീഡിയോ വൈറൽ

സച്ചിൻ ടെന്‍ഡുൽക്കർ എന്ന ക്രിക്കറ്റ് ഇതിഹാസം ഇന്നും ക്രിക്കറ്റ് ആരാധകരുടെ പ്രീയപ്പെട്ട കളിക്കാരനാണ്. കായിക രംഗത്ത് നിന്നും വിരമിച്ചെങ്കിലും ആ അതുല്യപ്രതിഭ ഇന്നും ഏറെ പേരുടെ മനസുകളിലെ 'ക്രിക്കറ്റ് ദൈവ'മാണ്. അദ്ദേഹത്തെ സംബന്ധിച്ച് ക്രിക്കറ്റ് എന്നത് പുല്ലിൽ കളിക്കുന്ന ഒരു വെറും കളിയല്ല. അത് 35,000 അടി ഉയരത്തിലും മാറ്റുരയ്ക്കാൻ പറ്റുന്ന ഒരു വികാരമാണ്. സച്ചിൻ ടെണ്ടുൽക്കർ അടുത്തിടെ ഒരു സ്വകാര്യ ചാർട്ടേഡ് വിമാനത്തിന്‍റെ ക്യാബിനിനുള്ളിൽ മകളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത് ഇന്നും ആ താരത്തോടുള്ള ക്രിക്കറ്റ് ആരാധകരുടെ വികാരത്തിന്‍റെ പ്രതിഫലനമാണ്.'എത്ര ഉയരത്തിലായാലും, മനോഭാവം മാറരുത്.'മകൾ സാറ ടെണ്ടുൽക്കറിനൊപ്പം, മാസ്റ്റർ ബ്ലാസ്റ്റർ എത്ര ഉയരത്തിൽ പറന്നാലും ബാറ്റിനോടുള്ള തന്‍റെ സ്നേഹം ഒരിക്കലും മറച്ച് വയ്ക്കില്ലെന്ന് കാണിച്ചു. മണിക്കൂറുകൾക്ക് മുമ്പ് സച്ചിൻ തന്നെ പങ്കുവച്ച വീഡിയോ ഇതിനകം ആറര ലക്ഷത്തിലധികം പേരാണ് കണ്ടത്. വീഡിയോ പങ്കുവച്ച് കൊണ്ട് സച്ചിൻ ഇങ്ങനെ കുറിച്ചു, 'എത്ര ഉയരത്തിലായാലും, മനോഭാവം മാറരുത്.' അത് മറ്റുള്ളവർക്കുള്ള ഒരു ഉപദേശം കൂടിയായി. വീഡിയോയിൽ, സ്വകാര്യ ജെറ്റ് വിമാനത്തിന്‍റെ ഇടനാഴിയിൽ മകൾ എറിയുന്ന പന്ത് അടിക്കുന്ന സച്ചിനെ കാണാം. അദ്ദേഹത്തിന്‍റെ ഒരു ഷോട്ട് മകൾ സാറ പിടിക്കുകയും ആ വിക്കറ്റ് ആഘോഷിക്കുന്നതും കാണാം.

GENERAL
News Image

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് കെയ്ൻ വില്യംസൺ, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനവുമായി ന്യൂസീലൻഡ് ക്രിക്കറ്റ് ഇതിഹാസവും മുൻ നായകനുമായ കെയ്ൻ വില്യംസൺ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കിടെയാണ് 35-കാരനായ വില്യംസണിന്‍റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ലോർഡ്സിൽ നടന്ന ആദ്യ ടെസ്റ്റാകും തന്‍റെ കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരമെന്ന് വില്യംസണ്‍ വ്യക്തമാക്കി.17ന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് തുടങ്ങാനിരിക്കെ വിരമിക്കല്‍ പ്രഖ്യാപിച്ച വില്യംസണിന്‍റെ തീരുമാനം സഹതാരങ്ങളെപ്പോലും അമ്പരപ്പിച്ചു. കിവീസ് നിരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡുമായാണ് വില്യംസൺ കരിയർ അവസാനിപ്പിക്കുന്നത്. കുറച്ചുകാലമായി ഞാൻ ഈ തീരുമാനത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കൊണ്ടാണ് ഇതാണ് ശരിയായ സമയമെന്ന് എനിക്ക് പൂർണ്ണമായി ബോധ്യപ്പെട്ടത്. ന്യൂസീലൻഡിനായി കളിച്ച എല്ലാ മത്സരങ്ങളിലും എന്‍റെ നൂറ് ശതമാനവും നൽകാൻ കഴിഞ്ഞിട്ടുണ്ടെന്ന സംതൃപ്തിയോടെയാണ് ഞാൻ പടിയിറങ്ങുന്നത്-വില്യംസണ്‍ വ്യക്തമാക്കി.2010-ൽ ഇന്ത്യക്കെതിരായ ടെസ്റ്റ് മത്സരത്തിലൂടെയാണ് വില്യംസണ്‍ ന്യൂസിലന്‍ഡിനായി അരങ്ങേറിയത്. 16 വർഷം നീണ്ട കരിയറിൽ 110 ടെസ്റ്റുകളില്‍ നിന്ന് 9515 റണ്‍സ് നേടിയ വില്യംസണ്‍ 175 ഏകദിനങ്ങളില്‍ നിന്ന് 7257 റണ്‍സും 90 ടി20 മത്സരങ്ങളില്‍ നിന്ന് 2575 റണ്‍സും നേടി. ടെസ്റ്റില്‍ 33 സെഞ്ചുറികളും ഏകദിനത്തില്‍ 15 സെഞ്ചുറികളും സ്വന്തമാക്കിയ വില്യംസണ്‍ ആകെ 378 മത്സരങ്ങളില്‍ നിന്ന് 19,346 റണ്‍സ് നേടി ന്യൂസിലൻഡിന്‍റെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന റണ്‍സ് സ്കോറർ എന്ന നേട്ടവുമായാണ് പാഡ‍ഴിക്കുന്നത്.കേവലം ഒരു ബാറ്റർ എന്നതിലുപരി ശാന്തമായ കളിശൈലി കൊണ്ടും മാന്യമായ പെരുമാറ്റം കൊണ്ടും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയ നായകൻ കൂടിയായിരുന്നു കെയ്ൻ വില്യംസൺ. നായകനെന്ന നിലയില്‍ ന്യൂസിലന്‍ഡിനെ ഏകദിന ലോകകപ്പ് ഫൈനനിലെത്തിച്ച വില്യംസണ്‍ 2021ലെ ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കി. ഇന്ത്യയെ ഫൈനലിൽ പരാജയപ്പെടുത്തിയായിരുന്നു കിവീസിന് ആദ്യ ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം വില്യംസണ്‍ നേടിക്കൊടുത്തത്. 2019 ലെ ഏകദിന ലോകകപ്പിലും 2021 ലെ ടി20 ലോകകപ്പിലും ന്യൂസീലൻഡിനെ ഫൈനലിൽ എത്തിച്ചു. 2019 ലോകകപ്പിൽ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് വില്യംസൺ ആയിരുന്നു. 2015 ഏകദിന ലോകകപ്പിലും, 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിയിലും റണ്ണേഴ്സ് അപ്പായ ന്യൂസീലൻഡ് ടീമിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു.ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകളുടെ വിശ്വസ്തനായ ബാറ്ററായിരുന്ന വില്യംസൺ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ബാക്കി മത്സരങ്ങൾക്കായി വില്യംസണിന്‍റെ പകരക്കാരനെ ഉടൻ പ്രഖ്യാപിക്കുമെന്ന് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

SPORTS
News Image

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.

മാനന്തവാടി താലൂക്കിൽ നിന്ന് പ്ലസ് വൺ, ഡിഗ്രി, പി.ജി കോഴ്സുകൾക്ക് പ്രവേശനം നേടിയ പട്ടികവർഗ വിദ്യാർത്ഥികൾക്ക് പ്രാരംഭ ചെലവുകൾക്കുള്ള വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2026-27 വർഷം മെറിറ്റിൽ അഡ്മിഷൻ നേടിയവരും വാർഷിക വരുമാന പരിധി 50,000 രൂപയിൽ താഴെയുള്ളവരുമായിരിക്കണം. ജില്ലയ്ക്ക് പുറത്ത് അഡ്മിഷൻ ലഭിച്ചവർക്കും ജില്ലയ്ക്കകത്ത് താമസ സ്ഥലത്തുനിന്ന് ഏറ്റവും ദൂരെയുള്ള സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിച്ചവർക്കും മുൻഗണന ലഭിക്കും. അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി മാർക്ക് ലിസ്റ്റും ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും അലോട്ട്മെന്റ് പ്രകാരം അഡ്മിഷൻ ലഭിച്ച സ്ഥാപനത്തിൽ നിലവിൽ പഠിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, ബാങ്ക് പാസ്‍ബുക്കിന്റെ കോപ്പി എന്നിവയും സമർപ്പിക്കണം. ജൂൺ 30ന് മുമ്പ് മാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിലോ കുഞ്ഞോം, തവിഞ്ഞാൽ, കാട്ടിക്കുളം, മാനന്തവാടി, പനമരം എന്നീ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലോ അപേക്ഷ സമർപ്പിക്കണം. അപൂർണവും വൈകി ലഭിക്കുന്നതുമായ അപേക്ഷകൾ നിരസിക്കും. ഫോൺ: 04935 240210, 949607375, 9496070376, 9496070377, 949607378, 949607379, 

ARIYIPPU
News Image

വൈദ്യുതി പരാതികൾക്ക് പരിഹാരം കാണാൻ നിയോജകമണ്ഡലം തല കമ്മിറ്റികൾ സജീവമാക്കണം-മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി മുടക്കം, വോൾട്ടേജ് ക്ഷാമം, മഴക്കാലത്തെ പ്രശ്‌നങ്ങൾ എന്നിവ സംബന്ധിച്ച് ജനങ്ങളുടെ പരാതികൾക്ക് പെട്ടെന്ന് പരിഹാരം കാണാൻഎംഎൽഎമാരുടെ നേതൃത്വത്തിലുള്ള നിയോജകമണ്ഡലം തല കമ്മിറ്റികൾ സജീവമാക്കണമെന്ന് വൈദ്യുതി മന്ത്രി അഡ്വ. സണ്ണി ജോസഫ്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകൾ ഉൾപ്പെട്ട കെഎസ്ഇബിയുടെ ഉത്തര മലബാർ മേഖലാ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ വിളിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.ജനങ്ങൾ ഫോൺ വഴി ഉന്നയിക്കുന്ന പരാതികൾക്ക് പരിഹാരം കാണാൻ ഉദ്യോഗസ്ഥർ കൂടുതൽ ജാഗ്രത പുലർത്തണം. വൈദ്യുതി മുടക്കത്തിന് പുറമേ വോൾട്ടേജ് ക്ഷാമവും മലബാറിലെ ചില ഭാഗങ്ങളിലുണ്ട്. അറ്റകുറ്റപ്പണി കാരണമോ പെട്ടെന്ന് ഉണ്ടായ സംഭവങ്ങൾ മൂലമോ വൈദ്യുതി മുടങ്ങുകയാണെങ്കിൽ അക്കാര്യം ഉപഭോക്താക്കളെ പ്രാദേശിക തലത്തിലുള്ള വാട്ട്‌സാപ്പ് ഗ്രൂപ്പുകൾ, വെബ്‌സൈറ്റ്, മാധ്യമങ്ങൾ വഴി അറിയിക്കണം. പകൽ സമയത്ത് സൗരോർജ്ജം ബാറ്ററിയിൽ സ്റ്റോർ ചെയ്തു രാത്രി പീക്ക് സമയങ്ങളിൽ വിതരണം ചെയ്യുന്ന ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) പദ്ധതിയിലുള്ള മൂന്ന് പദ്ധതികൾ അടുത്ത മാർച്ചിന് മുമ്പ് കമ്മീഷൻ ചെയ്യാൻ കഴിയുമെന്ന് യോഗത്തിൽ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.ഇതിൽ കേരളത്തിലെ ആദ്യത്തെ ബെസ് പദ്ധതി കാസർകോട് മൈലാട്ടിയിൽ ഈ ഡിസംബറിൽ കമ്മീഷൻ ചെയ്യും. 125 മെഗാവാട്ടാണ് രാത്രി നാല് മണിക്കൂർ നേരം വിതരണം ചെയ്യാനായി ഈ പദ്ധതിയിൽ നിന്ന് ഉൽപ്പാദിപ്പിക്കുക. കണ്ണൂരിലെ ശ്രീകണ്ഠാപുരം പദ്ധതിയ്ക്ക് 160എംഡബ്ല്യുഎച്ച് ശേഷിയും കാസർകോട്ടെ മുള്ളേരിയയിലേതിന് 60 എംഡബ്ല്യുഎച്ച് ശേഷിയുമാണുള്ളത്. സർക്കാർ സ്ഥലം മാത്രം വിട്ടു നൽകി സ്വകാര്യ കമ്പനി സൗരോർജ്ജം സംഭരിച്ച് രാത്രിയിലെ നാലു മണിക്കൂർ നേരം വിതരണം ചെയ്യുന്ന പദ്ധതിയാണിത്. ഇത് മൂലം സർക്കാറിന് യൂണിറ്റിന് ഏഴ് രൂപയുടെ അടുത്ത് മാത്രമേ ചെലവ് വരുന്നുള്ളൂ.വയനാട് ജില്ലയ്ക്ക് വൈദ്യുതി ഭവൻ അടിയന്തരമായി വേണമെന്ന് സുൽത്താൻബത്തേരി എംഎൽഎ ഐ.സി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. മൂന്ന് ജില്ലകളിലേയും പ്രശ്‌നങ്ങളും വെല്ലുവിളികളും ഉദ്യോഗസ്ഥർ മന്ത്രിക്ക് മുമ്പാകെ ഉന്നയിച്ചു. മഴക്കാലത്ത് രാത്രികളിൽ ഒരു അധിക ലൈൻമാന്റെ ഡ്യൂട്ടി അനുവദിക്കാനുള്ള പ്രൊപോസൽ തയ്യാറാക്കി നൽകാൻ മന്ത്രി സണ്ണി ജോസഫ് നിർദേശം നൽകി. യോഗത്തിൽ എംഎൽഎമാരായ കെ. വി സുമേഷ്, വി കുഞ്ഞികൃഷ്ണൻ, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, കെഎസ്ഇബി നോർത്ത് മലബാർ റീജ്യൻ ചീഫ് എഞ്ചിനീയർ ടി എസ് ജയശ്രീ, മറ്റ് വൈദ്യുത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

KALPETTA
News Image

ലഹരിക്കെതിരെ ഫുട്ബോൾ ആവേശം; പനമരം സ്കൂളിൽ വേറിട്ട പ്രവചന മത്സരം

​പനമരം: ലോകകപ്പ് ഫുട്ബോൾ ആവേശത്തിനൊപ്പം ലഹരിവിരുദ്ധ സന്ദേശവുമായി പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 'ചലഞ്ചേഴ്സ് ക്ലബ്ബ്'. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവർക്കായി സ്കൂളിൽ ഒരു വ്യത്യസ്തമായ ലോകകപ്പ് പ്രവചന മത്സരം ഒരുക്കിയിരിക്കുകയാണ് ക്ലബ്ബ്.സ്കൂൾ നോട്ടീസ് ബോർഡിലുള്ള ലഹരിവിരുദ്ധ പ്രതിജ്ഞ ഒരു എ ഫോർ (A4) പേപ്പറിൽ സ്വന്തമായി എഴുതി ഒപ്പിടുക. അതിനൊപ്പം ഫൈനലിൽ എത്തുന്ന ടീമുകളെയും വിജയിയെയും പ്രവചിച്ച് എഴുതി സ്കൂളിലെ പ്രത്യേക ബോക്സിൽ നിക്ഷേപിക്കണം.​ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സജിനാ സജീവൻ ആദ്യ പ്രവചനം ബോക്സിലിട്ട് മത്സരം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ രമേഷ് കുമാർ എം, മൻസൂർ അലി കെ. നവാസ് ടി. രേഖ കെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

KALPETTA
News Image

കുടുംബശ്രീ വിർച്വൽ ജോബ് ഫെയർ

കുടുംബശ്രീ വിജ്ഞാന കേരളം പദ്ധതിയുടെ കീഴിൽ വിർച്വൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. എല്ലാ ശനിയാഴ്ചകളിലും മാനന്തവാടി എൻജിനീയറിങ് കോളേജിലും മീനങ്ങാടി പോളി ടെക്നിക് കോളേജിലും വിർച്വൽ ജോബ് ഫെയർ നടക്കും. പ്ലസ്ടു, ഡിപ്ലോമ, ബിരുദം, ഹെൽത്ത് കെയർ, ബിരുദാനന്തന ബിരുദം തുടങ്ങിയ മേഖലകളിലാണ് തൊഴിലവസരങ്ങൾ ഒരുക്കുന്നത്. സർക്കാർ ഡി.ഡബ്ല്യൂ.എം.എസ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് മാച്ചിങ് ജോബിലൂടെ ജോലി അവസരങ്ങൾ കണ്ടെത്തി വിർച്വൽ ജോബ് ഫെയറിൽ പങ്കെടുക്കാം. രാവിലെ 9.30 മുതൽ വൈകുന്നേരം നാല് വരെയാണ് ജോബ് ഫെയർ നടക്കുന്നത്.

ARIYIPPU
News Image

ക്വട്ടേഷൻ ക്ഷണിച്ചു.

അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ എം.സി.എഫ് റിജക്ട് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ 22 ഉച്ചയ്ക്ക് ഒരു മണി വരെ ക്വട്ടേഷനുകൾ സ്വീകരിക്കും. ഫോൺ: 04936 260423.

ARIYIPPU
News Image

ഫുട്ബോൾ ഷൂട്ടൗട്ട് സംഘടിപ്പിച്ചു.

2026 ഫിഫ ഫുട്ബോൾ വേൾഡ് കപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജി.വി.എച്ച്.എസ്.എസ് വെള്ളാർമലയിൽ ഫുട്ബോൾ ഷൂട്ടൗട്ട് സംഘടിപ്പിച്ചു. പ്രധാന അധ്യാപിക ജസ്ന ജോസ് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ഉണ്ണികൃഷ്ണൻ വി, മെഹബൂബ് റാസി, അനീഷ് ടി കെ, അജ്മൽ എന്നീ അധ്യാപകർ നേതൃത്വം നൽകി.

KALPETTA
News Image