Advertisement

വെങ്ങപ്പള്ളിയിൽ രോഗിയുമായി പോയ ആംബുലൻസിനേരെ ആക്രമണം

വയനാട് വെങ്ങപ്പള്ളിയിൽ രോഗിയുമായി പോയ ആംബുലൻസിന് നേരെ യുവാക്കളുടെ ക്രൂരമായ ആക്രമണം. ആക്രമണത്തിൽ ആംബുലൻസ് ഡ്രൈവർ ലത്തീഫ്, രോഗിയുടെ സഹോദരൻ നസീർ എന്നിവർക്ക് പരിക്കേറ്റു.​കൊറോത്ത് നിന്നും റോഡപകടത്തിൽ പരിക്കേറ്റ ആളെയുമായി മേപ്പാടി വിംസ് (WIMS) ആശുപത്രിയിലേക്ക് അതിവേഗം പോവുകയായിരുന്ന ആംബുലൻസിന് നേരെയാണ് ഒരു സംഘം യുവാക്കൾ ആക്രമണം അഴിച്ചുവിട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.​സംഭവത്തിൽ കൽപ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണവും തുടർനടപടികളും ആരംഭിച്ചിട്ടുണ്ട്. അടിയന്തര ഘട്ടത്തിൽ സർവീസ് നടത്തുന്ന ആംബുലൻസുകൾക്കും ജീവനക്കാർക്കും നേരെ നടക്കുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

KALPETTA
News Image

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട്* പ്രഖ്യാപിച്ചിരിക്കുന്നു.*29/05/2026 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് *31/05/2026 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം *01/06/2026: കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്*02/06/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട്പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

KERALA
News Image

തെക്കുകിഴക്കൻ അറബിക്കടലിന് മുകളിൽ ചക്രവാതച്ചുഴി, സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്.

സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നിലവിൽ നാളെ എവിടേയും അലർട്ടില്ല. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ മറ്റന്നാൾ 31 ന് യെല്ലോ അലർട്ടാണ്.ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgഅടുത്ത 2-3 ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ അറബിക്കടലിന്റെയും തെക്കുകിഴക്കൻ അറബിക്കടലിന്റെയും കൂടുതൽ ഭാഗങ്ങൾ, ലക്ഷദ്വീപ് പ്രദേശം, തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ, വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ എന്നിവടങ്ങളിലേക്ക് തെക്കുപടിഞ്ഞാറൻ കാലവർഷം മുന്നേറുന്നതിന് അനുകൂലമായ സാഹചര്യമാണെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. തെക്കുകിഴക്കൻ അറബിക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി നിലനിൽക്കുന്നു. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള തമിഴ്‌നാട് തീരത്തിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. മധ്യ-കിഴക്കൻ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു.

KERALA
News Image
Advertisement

അഭിമുഖം മാറ്റി.

കല്‍പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ജൂണ്‍ രണ്ട്, മൂന്ന് തീയതികളില്‍ നടക്കേണ്ടിയിരുന്ന അഭിമുഖം ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വെച്ചതായി അധികൃതര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ARIYIPPU
News Image

സിറ്റിംഗ് മാറ്റിവച്ചു.

ജില്ലാ പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി ജൂണ്‍ 10ന് രാവിലെ 11ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സിറ്റിംഗ് മാറ്റി വച്ചതായി ജില്ലാ പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.

ARIYIPPU
News Image

പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു.

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ 2026-2027 അധ്യയന വര്‍ഷത്തില്‍ ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കുള്ള സൗജന്യ പഠനോപകരണ കിറ്റുകള്‍ വിതരണം ചെയ്തു. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ പി വിശ്വനാഥന്‍ പഠനോപകരണ കിറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. കല്‍പ്പറ്റ ജില്ലാ ഓഫീസില്‍ നടന്ന പരിപാടിയില്‍ ഗിരീഷ് കല്‍പറ്റ അധ്യക്ഷനായി. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വയനാട് ജില്ലാ ഉപദേശക സമിതി അംഗങ്ങളായ, കെ സുഗതന്‍, ടി മണി, വി.എ ബഷീര്‍, സി.കെ സുരേന്ദ്രന്‍, ഒ.പി ചന്ദ്രമോഹന്‍, സി.എം അഹമ്മദ്, എന്‍.പി ബാപ്പു, ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കലേഷ് പി കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.

KALPETTA
News Image

തൊഴിലിടങ്ങളിലെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികള്‍ കാര്യക്ഷമമാക്കണം: വനിതാ കമ്മീഷന്‍

പത്തോ അതിലധികമോ ജീവനക്കാരുള്ള എല്ലാ തൊഴിലിടങ്ങളിലും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികള്‍ (ഇന്റേണല്‍ കമ്മിറ്റി) കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അധ്യക്ഷ. തൊഴില്‍ ചെയ്യുന്ന പല സ്ത്രീകള്‍ക്കും പോഷ് ആക്ട് പ്രകാരമുള്ള ഇത്തരം കമ്മിറ്റികള്‍ തങ്ങളുടെ സ്ഥാപനത്തില്‍ നിലവിലുണ്ടെന്ന കാര്യം അറിയില്ലെന്നത് ഖേദകരമാണ്. നിയമപ്രകാരം തൊഴിലിടങ്ങളില്‍ ആഭ്യന്തര കമ്മിറ്റി നിലവിലുണ്ടെന്ന വിവരവും അതിന്റെ അധ്യക്ഷ ആരാണെന്നതും പരാതികള്‍ എവിടെയാണ് നല്‍കേണ്ടതെന്നുമടക്കമുള്ള നോട്ടീസ് എല്ലാ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും കാണാന്‍ പാകത്തില്‍ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. ഇത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ പല സ്ഥാപനങ്ങളും ഇത് പാലിക്കുന്നില്ല. ഈ അറിവില്ലായ്മ കാരണം, സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ നേരിടുന്ന അതിക്രമങ്ങള്‍ക്ക് ആഭ്യന്തര കമ്മിറ്റിയെ സമീപിക്കുന്നതിന് പകരം നേരിട്ട് പോലീസില്‍ പരാതിപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.ജില്ലയില്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കേസുകള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇത്തരം പരാതികളില്‍ വനിതാ സംരക്ഷണ ഓഫീസര്‍മാര്‍ മുഖേന സംരക്ഷണ ഉത്തരവുകള്‍ വാങ്ങി നല്‍കാന്‍ കമ്മീഷന്‍ നേരിട്ട് ഇടപെടുന്നുണ്ട്. കുടുംബ പ്രശ്നങ്ങളില്‍ കൗണ്‍സിലിംഗ് ആവശ്യമുള്ളവര്‍ക്ക് ജില്ലാ വനിതാ ശിശു വികസന ഓഫീസിലെ കൗണ്‍സിലിംഗ് സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണെന്നും കമ്മീഷന്‍ പറഞ്ഞു. അതിര്‍ത്തി തര്‍ക്കങ്ങളുടെ പേരില്‍ സ്ത്രീകള്‍ക്കെതിരെ അസഭ്യം പറയുകയോ, ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ ഭയപ്പെടുത്തുകയോ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം അതിക്രമങ്ങള്‍ക്കെതിരെ മൊബൈല്‍ ദൃശ്യങ്ങളോ സിസിടിവി ദൃശ്യങ്ങളോ പോലുള്ള വ്യക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ കമ്മീഷന്‍ ശക്തമായ നടപടിയ സ്വീകരിക്കുമെന്നും കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ 30 കേസുകള്‍ പരിഗണിച്ചു. ഇതില്‍ നാല് കേസുകള്‍ തീര്‍പ്പാക്കി. രണ്ട് കേസുകള്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതേറിറ്റിക്ക് കൈമാറി. ആറ് കേസുകളില്‍ പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റുള്ളവ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. സിറ്റിങ്ങില്‍ പുതിയ ഒരു പരാതി ലഭിച്ചു. വനിതാ കമ്മീഷന്‍ അംഗം അഡ്വ. കുഞ്ഞയിഷ സിറ്റിങ്ങില്‍ പങ്കെടുത്തു.*

KALPETTA
News Image

ശ്രേയസ് വാർഷിക പൊതുയോഗവും,എസ്.എസ്.എൽ.സി.വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു.

നെന്മേനി:മലങ്കര യൂണിറ്റിന്റെ വാർഷിക പൊതുയോഗവും,എസ്.എസ്.എൽ.സി.വിജയികൾക്കുള്ള അനുമോദനവും നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എ. കെ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ കെ.എം പത്രോസ് അധ്യക്ഷത വഹിച്ചു. വാർഷിക റിപ്പോർട്ട് "മഹായാനം" ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. പ്രകാശനം ചെയ്തു.സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൃഷ്ണകുമാരി,നെന്മേനി ഗ്രാമപഞ്ചായത്ത്‌ മെമ്പർ എബി ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.വാർഷിക റിപ്പോർട്ടിന്റെ ഡിജിറ്റൽ പ്രസന്റേഷൻ നടത്തി.എസ്.എസ്.എൽ.സി.വിജയികളെ മെമെന്റോ നൽകി ആദരിച്ചു. വിവിധ കലാപരിപാടികൾ,കൈകൊട്ടിക്കളി,ഗാനമേള എന്നിവ ചടങ്ങിന് മോടി കൂട്ടി.സി ഡി ഒ സാബു പി.വി.സ്വാഗതവും,വൈസ് പ്രസിഡന്റ്‌ സുപ്രഭ വിജയൻ നന്ദിയും രേഖപ്പെടുത്തി.സ്നേഹ വിരുന്നോടെ സമാപിച്ചു.

SULTAN BATHERY
News Image

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പൊരുന്നന്നൂർ ട്രാൻസ്ഫോർമർ പരിധിയിൽ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ (മെയ് 29) രാവിലെ 8.30 മുതൽ വൈകുന്നേരം ആറുവരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.

ARIYIPPU
News Image

തരിയോട് പഞ്ചായത്ത് 14-ാo വാർഡ് പൊതുസഭ നടത്തി

വാർഡ് മെമ്പർ സൂസി ബാബു ഉദ്ഘാടനം നിർവഹിച്ചു.ADS ചെയർ പേഴ്സൺ റീന സേവ്യർ അദ്ധ്യക്ഷയായിരുന്നു.CDS ചെയർ പേഴ്സൺ ഷീല ടിഡി കുടുംബശ്രീ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.. ADS സെക്രട്ടറി രാധ പുലിക്കോട് റിപ്പോർട്ട് അവതരിപ്പിച്ചു.തുടർന്ന് ആർപി ലിജിമോൾ ആരോഗ്യ സംബന്ധമായ വിവിധ വിഷയങ്ങളെ പറ്റി സംസാരിച്ചു. സംരഭ ലോണുകൾ, JLG, എന്നിവയെപ്പറ്റി ഗീത ക്ലാസ് എടുത്തു.ക്ഷയരോഗത്തെ കുറിച്ച് അങ്കണവാടി ടീച്ചർ ജിൻസി അജി ക്ലാസ് എടുത്തു.. ADS എക്സികുട്ടിവ് അംഗം ലിസി ജോർജ് യോഗത്തിൽ നന്ദി പറഞ്ഞു.

KALPETTA
News Image

ശ്രേയസ് വാർഷിക പൊതുയോഗം നടത്തി.

പാമ്പള യൂണിറ്റിന്റെ വാർഷിക പൊതുയോഗം അമ്പലവയൽ ഗ്രാമപഞ്ചായത്ത്‌ മെമ്പർ ജിൻസി ബൈജു ഉദ് ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.മാത്യു പെരുമ്പിള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു.വാർഷിക റിപ്പോർട്ട് "മാനവീയം"ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.പ്രകാശനം ചെയ്തു.വാർഷിക റിപ്പോർട്ടിന്റെ ഡിജിറ്റൽ പ്രസന്റേഷൻ നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ സാമുവേൽ അബ്രഹാം, സി ഡി ഒ സുനി ജോബി,പി.പി.സ്കറിയ,സാബു പി.വി.,ജിൻസി എന്നിവർ സംസാരിച്ചു.മനോജ്‌ വിസ്മയ മാജിക് ഷോ അവതരിപ്പിച്ചു.സ്നേഹ വിരുന്നോടെ സമാപിച്ചു.

SULTAN BATHERY
News Image

എം. ജെ ടോമിക്ക് യാത്രയയപ്പ് നൽകി.

പുൽപ്പള്ളി :പുൽപ്പള്ളി ബെവ്‌കോ ഔട്ട്‌ ലെറ്റിൽ നിന്ന് 25- വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച പുൽപ്പള്ളി, മരകാവ്, മണ്ഡപത്തിൽ എം. ജെ ടോമിക്ക് സഹപ്രവർത്തക ർ യാത്രയയപ്പ് നൽകി.അനീഷ് വി. ജി ( പുൽപ്പള്ളി ഔട്ട്‌ ലെറ്റ് അസ്സി : ചെയർ പേഴ്സൺ, ) സ്വാഗതം ആശംസിച്ചു. പുൽപ്പള്ളി ബവ്‌കോ ഔട്ട്ലെറ്റ് ഷോപ്പ് - ഇൻ ചാർജ് മിഥിൻ രാജ് അധ്യക്ഷത വഹിച്ചു. ദീപാ ഷാജി (പുൽപ്പള്ളി ഔട്ട്ലെറ്റ് വനിത ചെയർപേഴ്സൺ ) , ജിമ്മി ജോസ്, അനു ആനന്ദ്,  സിങ്കൽ തോമസ് , ആശംസ പറഞ്ഞു. ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന എം ജെ ടോമിക്ക് സഹപ്രവർത്തകർ ഉപഹാരം നൽകി.ടോമി. എം. ജെ നന്ദി പറഞ്ഞു.ജമുന പ്രഹ്ലാദൻ ( അസ്സി : ചെയർപേഴ്സൺ പുൽപ്പള്ളി ഔട്ട്‌ ലെറ്റ് ), സുധ ഷിമോദ്, അലീന ജിജോ, സന്തോഷ് വി. എ സ്, സുബ്രഹ്മണ്യൻ പ്രോഗ്രാമിന് നേതൃത്വം നൽകി.

PULPALLY
News Image

പെരുന്നാൾ ഭക്ഷണം നൽകി

മാനന്തവാടി താലൂക്ക് സി.എച്ച്. സെന്ററിന്റെ നേതൃത്വത്തിൽ നല്ലൂർനാട് അംബേദ്കർ ആശുപത്രിയിൽ രോഗികൾക്കും കൂടിയിരുപ്പുകാർക്കും ജീവനക്കാർക്കും പെരുന്നാൾ ഭക്ഷണം നൽകി.അബ്ദുള്ള വി,മുതിര ഇബ്രാഹിം മുസ്‌ലിയാർ, നാസർ സാവാൻ, കൊച്ചി ബായി, സിയാദ്.യു.കെ, മുനീർ.പി തുടങ്ങിയവർ നേതൃത്വം നൽകി.

MANANTHAVADY
News Image

ഇഡി റെയ്ഡ്: മാനന്തവാടിയിൽ പ്രതിഷേധിച്ച സി.പി.എം പ്രവർത്തകർക്കെതിരെ കേസ്

മാനന്തവാടി: ഇഡി റെയ്‌ഡിനെതിരെ സിപിഐ(എം) നേതൃത്വത്തിൽമാനന്തവാടിയിൽ നടന്ന പ്രതിഷേധ പരിപാടിക്കെതിരെ 26 പേർക്കെതിരെയാണ് സംഘം ചേർന്ന് പ്രതിഷേധിച്ചതിനും, റോഡ് ഉപരോധിച്ചതിനും മാനന്തവാടി പോലീസ് കേസെടുത്തത്.

MANANTHAVADY
News Image

സാമ്പത്തിക സാക്ഷരത ക്ലാസ് സംഘടിപ്പിച്ചു.

സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷനും നാഷണൽ എസ് ടി ഫിനാൻസ് ആൻഡ് ഡെവലപ്മെൻറ് കോർപ്പറേഷനും മീനങ്ങാടി സിഡിഎസും സംയുക്തമായി മീനങ്ങാടി പഞ്ചായത്ത് ഹാളിൽ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സാമ്പത്തിക സാക്ഷരത ക്ലാസും ലോൺ പദ്ധതി അവതരണവും സംഘടിപ്പിച്ചു. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ സജീവൻ അധ്യക്ഷനായി. പങ്കെടുത്തവർക്ക് കുട വിതരണവും നടത്തി.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ടി ബിനു, നാഷണൽ എസ് ടി ഫിനാൻസ് ആൻഡ് ഡെവലപ്മെൻറ് കോർപ്പറേഷൻ സൗത്ത് സോൺ ചീഫ് മാനേജർ കൃഷ്ണവേണി മൊത, റിനു ജോസ്, ഹൗസത്ത്, വിമലാ കുമാർ, പട്ടികജാതി കോർപ്പറേഷൻ ജില്ലാ മാനേജർ ജെറിൻ സി ബോബൻ, സിഡിഎസ് ചെയർപേഴ്സൺ സിന്ധു തുടങ്ങിയവർ സംസാരിച്ചു.

KALPETTA
News Image

20 വര്‍ഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടിൽ; കരിപ്പൂരിൽ വൻ സ്വീകരണം

കോഴിക്കോട്: മരണശിക്ഷയിൽനിന്ന് ജീവൻ തിരിച്ചുപിടിച്ച കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം വ്യാഴാഴ്ച ജന്മനാട്ടിലെത്തി. രണ്ട് പതിറ്റാണ്ടുകാലത്തെ നീണ്ട ജയിൽവാസത്തിന് ശേഷം രാവിലെ 7.35ഓടെ എയർ ഇന്ത്യ എക്സ്പ്രസിൽ കരിപ്പൂരിൽ വിമാനമിറങ്ങി. വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയ ശേഷം അദ്ദേഹം എല്ലാവർക്കും നന്ദി പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും റഹീം സഹായ സമിതി ട്രസ്റ്റ് ഭാരവാഹികളും നാട്ടുകാരും ഉൾപ്പെടെ വൻ ജനാവലി റഹീമിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി. വിമാനത്താവളത്തിൽനിന്ന് അദ്ദേഹം കോടമ്പുഴയിലെ വീട്ടിലേക്ക് തിരിച്ചു.ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിെൻറ കാരുണ്യത്തിലും ഒത്തൊരുമയിലുമാണ് ഉമ്മയുടെയും കുടുംബത്തിന്റെയും കാത്തിരിപ്പിലേക്ക് റഹീം മടങ്ങിയെത്തുന്നത്. നിയമനടപടികൾ പൂർത്തിയാക്കി ബുധനാഴ്ച രാത്രിയോടെ റിയാദിലെ ജയിലിൽനിന്ന് മോചിതനായ റഹീം, കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിെൻറ ഐ.എക്സ് 322 വിമാനത്തിലാണ് യാത്ര തിരിച്ചത്. റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിയായ സിദ്ധിഖ് തുവ്വൂരും കുടുംബവും യാത്രയിൽ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.ഇക്കഴിഞ്ഞ മെയ് 26-നാണ് റഹീമിെൻറ മോചന ഉത്തരവ് ഇറങ്ങുകയും എക്സിറ്റ് വിസ ലഭ്യമാവുകയും ചെയ്തത്. ഇതോടെ സഹായ സമിതി നാട്ടിലേക്കുള്ള യാത്രാനടപടികൾ വേഗത്തിലാക്കിയിരുന്നു. ബുധനാഴ്ച ഉച്ചയോടെ ജയിലിൽ നിന്നും നാടുകടത്തൽ സെല്ലിലേക്ക് മാറ്റിയ റഹീമിനെ, രാത്രിയോടെ വിമാനത്താവളത്തിൽ എത്തിച്ച് വിരലടയാളം രേഖപ്പെടുത്തൽ ഉൾപ്പെടെയുള്ള ഇമിഗ്രേഷൻ നടപടികൾ ഏറെ വൈകി പൂർത്തിയാക്കിയ ശേഷമാണ് വിമാനത്തിൽ കയറ്റിയത്.റിയാദ് അൽ ഖർജ് റോഡിലെ ഇസ്കാൻ ജയിലിലായിരുന്ന റഹീം, സൗദി ബാലൻ മരിച്ച കേസിൽ 20 വർഷത്തെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയാണ് മടങ്ങുന്നത്. 2006 നവംബറിൽ ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയ റഹീം, സ്പോൺസറുടെ ശാരീരിക ബുദ്ധിമുട്ടുകളുള്ള മകനെ പരിചരിക്കുന്നതിനിടയിലാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്.വാഹനത്തിൽ വെച്ച് കുട്ടി അക്രമാസക്തനാകാൻ ശ്രമിച്ചപ്പോൾ തടയുന്നതിനിടെ, അബദ്ധത്തിൽ കൈതട്ടി കുട്ടിയുടെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന മെഡിക്കൽ ഉപകരണം തകരാറിലാവുകയും ശ്വാസതടസ്സം മൂലം കുട്ടി മരണപ്പെടുകയുമായിരുന്നു. സംഭവത്തിൽ അറസ്റ്റിലായ റഹീമിന് കോടതി വധശിക്ഷ വിധിക്കുകയും അപ്പീൽ കോടതി അത് ശരിവെക്കുകയും ചെയ്തു.വധശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ കുട്ടിയുടെ കുടുംബം ‘ദിയാധനം’ സ്വീകരിച്ച് മാപ്പ് നൽകുക മാത്രമായിരുന്നു ഏക വഴി. തുടക്കത്തിൽ വിധി നടപ്പാക്കണമെന്ന നിലപാടിലായിരുന്ന കുട്ടിയുടെ കുടുംബവുമായി, റിയാദ് പൊതുസമൂഹത്തിെൻറ പിന്തുണയോടെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും നിരന്തരം ചർച്ചകൾ നടത്തി.ഇതിനിടെ സുപ്രീം കോടതിയിൽ നിന്ന് താൽക്കാലിക സ്റ്റേ സമ്പാദിച്ചെങ്കിലും അത് നീക്കാൻ വാദിഭാഗം ആവശ്യപ്പെട്ടതോടെ റഹീമിെൻറ ജീവൻ വീണ്ടും അപകടത്തിലായി. എന്നാൽ കമ്മിറ്റി ശ്രമങ്ങൾ തുടരുകയും ഒടുവിൽ 15 മില്യൺ സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ദിയാധനമായി നൽകിയാൽ മാപ്പ് നൽകാമെന്ന് കുട്ടിയുടെ കുടുംബം സമ്മതിക്കുകയുമായിരുന്നു.ഇത്രയും വലിയ തുക സമയബന്ധിതമായി കണ്ടെത്തുക അസാധ്യമെന്ന് തോന്നിച്ചെങ്കിലും, ആഗോള മലയാളി സമൂഹം ഒത്തൊരുമയോടെ കൈകോർത്തതോടെയാണ് ലോകത്തെത്തന്നെ അത്ഭുതപ്പെടുത്തിയ മഹാ ദൗത്യം വിജയത്തിലെത്തിയത്. 2024-ൽ സമാനമായ ഒരു ചെറിയ പെരുന്നാൾ കാലത്താണ് റഹീമിനായുള്ള ഫണ്ട് സമാഹരണം പൂർത്തിയായത്.റമദാൻ 27 മുതൽ ഒഴുകി വന്ന തുക ലക്ഷ്യത്തിലെത്തിയത് ഒരു പെരുന്നാൾ ദിനം ഉച്ചയോടെയായിരുന്നു. റഹീമിെൻറ മോചനത്തിന് ശേഷമുള്ള നാട്ടിലേക്കുള്ള മടക്കയാത്രയും ഒരു പെരുന്നാൾ ദിനത്തിലായത് തികച്ചും യാദൃച്ഛികമായി. ആഗോള മലയാളി സമൂഹം ഒന്നടങ്കം നെഞ്ചിലേറ്റിയ ഒരു മഹാ ജീവകാരുണ്യ ദൗത്യത്തിെൻറ ശുഭപര്യവസാനമാണ് റഹീമിെൻറ ഈ ജന്മനാട്ടിലേക്കുള്ള മടക്കം.

KERALA
News Image

പ്രമേഹരോഗികള്‍ക്ക് മാമ്പഴം കഴിക്കാമോ?; എങ്ങനെ, എപ്പോള്‍ കഴിക്കാം

മാമ്പഴം കാണുമ്പോള്‍ കഴിക്കാന്‍ കൊതി തോന്നാത്തവരായി ആരാണുള്ളത്. എന്നാല്‍ പ്രമേഹ രോഗികള്‍ ഏത് ഭക്ഷണം കഴിക്കാന്‍ എടുത്താലും ഒന്ന് ആലോചിക്കും വേണോ വേണ്ടയോ എന്ന്. അത്തരത്തില്‍ പ്രമേഹരോഗികള്‍ സംശയത്തോടെ കാണുന്ന പഴവര്‍ഗ്ഗങ്ങളില്‍ ഒന്നാണ് മാമ്പഴം. മാമ്പഴത്തില്‍ മധുരം കൂടുതലായതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകും എന്നാണ് സാധാരണ പറയാറുള്ളത്. എന്നാല്‍ പ്രമേഹമുള്ളവര്‍ മാമ്പഴം തീര്‍ത്തും ഒഴിവാക്കണോ?.ആരോഗ്യ വിദഗ്ധര്‍ പറയുന്നത് പ്രമേഹ രോഗികള്‍ക്കും മാമ്പഴം കഴിക്കാം എന്നാണ്പ്രമേഹമുള്ളവര്‍ക്ക് മാമ്പഴം കഴിക്കാമോപ്രമേഹമുള്ളവര്‍ക്ക് മാമ്പഴം കഴിക്കുന്നതില്‍ യാതൊരു പ്രശനവും ഇല്ല. മാമ്പഴത്തില്‍ പ്രകൃതിദത്തമായ പഞ്ചസാര ഉണ്ടെങ്കിലും അതില്‍ വിറ്റാമിന്‍ എ, സി, ആന്റി ഓക്‌സിഡന്റുകള്‍, നാരുകള്‍ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. മാമ്പഴത്തിന്റെ ഗ്ലൈസെമിക് ഇന്‍ഡക്‌സ് 51 മുതല്‍ 60 വരെയാണ്. ഇത് മിതമായ അളവിലുള്ള ജി.ഐ ആയിട്ടാണ് കണക്കാക്കുന്നത്. അതിനാല്‍, ശരിയായ അളവില്‍ കഴിച്ചാല്‍ ഇത് പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കില്ല.Can diabetics eat mangoesഎങ്ങനെ, എത്ര അളവില്‍ കഴിക്കാംപ്രമേഹമുള്ളവര്‍ക്ക് 80 -100 ഗ്രാം വരെ മാമ്പഴം കഴിക്കാം. അമിതമാകാതിരിക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.മാമ്പഴം ജ്യൂസാക്കി കുടിക്കാതിരിക്കുക. അങ്ങനെ ചെയ്യുമ്പോള്‍ മാമ്പഴത്തിലെ നാരുകള്‍ നഷ്ടപ്പെടാനും പഞ്ചസാരയുടെ അളവ് കൂടാനും സാധ്യതയുണ്ട്.അമിതമായി പഴുത്ത മാമ്പഴം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അമിതമായി പഴുത്ത മാമ്പഴത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലായിരിക്കും.ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രം ചെറിയ അളവില്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.പ്രഭാത ഭക്ഷണത്തിന് ശേഷമോ അല്ലെങ്കില്‍ ഉച്ച ഭക്ഷണത്തിന് ശേഷമോ മാമ്പഴം കഴിക്കാം. ഈ സമയങ്ങളില്‍ ശരീരം സജീവമായിരിക്കുന്നതിനാല്‍ പഞ്ചസാര നിയന്ത്രിക്കാന്‍ എളുപ്പമാണ്.രാത്രിയിലോ വെറുംവയറ്റിലോ മാമ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര ഉയരാന്‍ കാരണമാകുംമാമ്പഴം നേരിട്ട് കഴിക്കുന്നതിന് പകരം പ്രോട്ടീനോ നാരുകളോ അടങ്ങിയ ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് പഞ്ചസാര ആഗിരണം ചെയ്യുന്നത് സാവധാനത്തിലാക്കാന്‍ സഹായിക്കും.മാമ്പഴത്തോടൊപ്പം കുറച്ച് ബദാം അല്ലെങ്കില്‍ വാള്‍നട്ട്‌സ് കഴിക്കുന്നത് നല്ലതാണ്. ഓട്സ് അല്ലെങ്കില്‍ ചിയ സീഡ്സ് എന്നിവയ്ക്കൊപ്പം മാമ്പഴം ചേര്‍ക്കാം. ഗ്രീക്ക് യോഗര്‍ട്ട് അല്ലെങ്കില്‍ പനീര്‍ എന്നിവയ്ക്കൊപ്പം കഴിക്കുന്നതും ഗുണകരമാണ്.

HEALTH
News Image

സ്ത്രീകളോടാണ്...പെട്ടെന്ന് വയറ് വീര്‍ക്കുന്നതായോ നിറഞ്ഞതായോ തോന്നാറുണ്ടോ?; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

അല്‍പം ഭക്ഷണം കഴിക്കുമ്പോള്‍ത്തന്നെ വയറ് വീര്‍ക്കുക, അടിവയറ്റിലും നടുവിനും അസ്വസ്ഥത ഉണ്ടാവുക, അസാധാരണമായ ക്ഷീണം തോന്നുക ഇവയൊക്കെ പല സ്ത്രീകളും സമ്മര്‍ദ്ദം, ദഹനക്കേട്, ഹോര്‍മോണ്‍ മാറ്റങ്ങള്‍, ദിനചര്യയിലെ മാറ്റങ്ങള്‍ എന്നിവയൊക്കെക്കൊണ്ടാണെന്ന് കരുതി അവഗണിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് അണ്ഡാശയ അര്‍ബുദം പലപ്പോഴും വൈകി കണ്ടെത്താന്‍ കാരണമാകുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ICMR) റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇന്ത്യയില്‍ സ്ത്രീകളെ ബാധിക്കുന്ന പ്രധാന അര്‍ബുദങ്ങളില്‍ ഒന്നാണ് അണ്ഡാശയ അര്‍ബുദം.സാധാരണമായി തോന്നുന്ന അസ്വസ്ഥതകള്‍ ശ്രദ്ധിക്കേണ്ടത് എപ്പോഴാണ്പല സ്ത്രീകളും വയറുവീര്‍ക്കല്‍, നടുവേദന, അല്ലെങ്കില്‍ ചെറിയ അളവില്‍ ഭക്ഷണം കഴിച്ചുകഴിയുമ്പോള്‍ത്തന്നെ വയറ് നിറഞ്ഞതായി തോന്നുക ഇങ്ങനെയുള്ള ലക്ഷണങ്ങളെ പതിവ് ദഹന പ്രശ്‌നങ്ങളോ ആര്‍ത്തവ പ്രശ്‌നങ്ങളോ ആയി തള്ളിക്കളയുന്നു. എന്നാല്‍ ഈ ലക്ഷണങ്ങള്‍ ആഴ്ചകളോളം സ്ഥിരമായി തുടരുകയാണെങ്കില്‍ അവ അവഗണിക്കരുത്.പ്രാരംഭഘട്ടത്തിലുള്ള അണ്ഡാശയ കാന്‍സറിന് വയറ് വീര്‍ക്കല്‍, പെല്‍വിക് വേദന, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട്, കൂടെകൂടെ മൂത്രമൊഴിക്കാന്‍ തോന്നുക, വിശ്രമിച്ചാലും മാറാത്ത ക്ഷീണം, മലബന്ധം പോലുളള മലവിസര്‍ജ്ജന ശീലങ്ങളിലെ മാറ്റങ്ങള്‍, ശരീരഭാരത്തിലെ വ്യത്യാസങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാമെന്ന് യുഎസ് നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അഭിപ്രായപ്പെടുന്നു. ഇന്ത്യയില്‍ നാം കാണുന്ന ഏറ്റവും വലിയ വെല്ലുവിളി രോഗനിര്‍ണയം വൈകുന്നതാണ്. ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു ഡോക്ടറുടെ സഹായം തേടേണ്ടത് അത്യാവശ്യമാണ്.അണ്ഡാശയ അര്‍ബുദം പൂര്‍ണമായും തടയാന്‍ കഴിയുമോ?അണ്ഡാശയ അര്‍ബുദം പൂര്‍ണമായും തടയാന്‍ നിലവില്‍ ഉറപ്പായ ഒരു മാര്‍ഗ്ഗവും ഇല്ല. മുലയൂട്ടല്‍, പ്രസവം തുടങ്ങിയ ചില ഘടകങ്ങള്‍ അപകട സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ കുടുംബചരിത്രം രോഗത്തിന്റെ കാര്യത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പാരമ്പര്യമായി BRCA1, BRCA2 ജീന്‍ മ്യൂട്ടേഷനുള്ള സ്ത്രീകള്‍ക്ക് അണ്ഡാശയ, സ്തനാര്‍ബുദ സാധ്യത കൂടുതലായിരിക്കും. അത്തരം സാധ്യതകളുണ്ടെങ്കില്‍ ഡോക്‌റോട് ചര്‍ച്ച ചെയ്യേണ്ടതാണ്.

HEALTH
News Image

ലോകത്തിൽ 8പേരിൽ ഒരാൾക്ക് മാനസിക വിഭ്രാന്തി;ആത്മഹത്യാ നിരക്ക് വർധിക്കുന്നു;WHO യുടെ കണക്കുകൾ ഭയപ്പെടുത്തുന്നത്

ലോകമെമ്പാടും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ എണ്ണം അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകത്തില്‍ എട്ട് പേരില്‍ ഒരാള്‍ ഏതെങ്കിലും തരത്തിലുള്ള മാനസിക വിഭ്രാന്തിയുമായി പോരാടുന്നവരാണ്. അതുകൊണ്ടുതന്നെയാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ നടന്ന 79-ാമത് ലോകാരോഗ്യ അസംബ്ലിയില്‍ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളില്‍ മാനസികാരോഗ്യം ഉള്‍പ്പെടുത്തിയതുംലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ലോകമെമ്പാടുമുള്ള ഒരു ബില്യണിലധികം ആളുകള്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഈ എണ്ണം ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. യുവാക്കളെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. പുരുഷന്മാരിലാണ് ആത്മഹത്യകള്‍ കൂടുതലായി കാണപ്പെടുന്നത്. അതേസമയം സ്ത്രീകള്‍ക്കിടയില്‍ ഉത്കണ്ഠയും വിഷാദവും അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നതനുസരിച്ച് ലോകത്ത് ഏറ്റവും അവഗണിക്കപ്പെടുന്ന ആരോഗ്യ പ്രതിസന്ധികളില്‍ ഒന്നാണ് മാനസികാരോഗ്യംമാനസിക വിഭ്രാന്തി എന്നത് ആളുകളുടെ ചിന്തകളെയും പെരുമാറ്റങ്ങളെയും വികാരങ്ങളെയും ബാധിക്കുന്ന ഒരു അവസ്ഥയാണ്. വിഷാദം, ബൈപോളാര്‍ ഡിസോര്‍ഡര്‍, ഉത്കണ്ഠ, സോഷ്യല്‍ ഫോബിയ, പിടിഎസ്ഡി, സ്‌കീസോഫ്രീനിയ, ഭക്ഷണ ക്രമക്കേടുകള്‍ എന്നിവയുള്‍പ്പെടെ നിരവധി തരം മാനസിക വൈകല്യങ്ങളുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഈ രോഗങ്ങള്‍ ഒരു വ്യക്തി എങ്ങനെ ചിന്തിക്കുന്നു, കാര്യങ്ങള്‍ അനുഭവിക്കുന്നു, പെരുമാറുന്നു എന്നതിനെ ബാധിക്കുന്നു. ലോകാരോഗ്യ സംഘടനയുടെയും ഡിഎസ്എം -5 ന്റെയും റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഉത്കണ്ഠയും വിഷാദവും ഏറ്റവും സാധാരണമായ മാനസിക രോഗങ്ങളായി മാറിയിരിക്കുന്നു.

GENERAL
News Image

ഇന്ധന വിലക്കയറ്റം: ആഭ്യന്തര സർവീസുകളിൽ നിയന്ത്രണവുമായി എയർ ഇന്ത്യ; സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ

ആഭ്യന്തര സർവീസുകളിലും നിയന്ത്രണം പ്രഖ്യാപിച്ച് എയർ ഇന്ത്യ. ഇന്ധന വിലക്കയറ്റം ചൂണ്ടിക്കാട്ടിയാണ് നടപടി. ജൂൺ, ജൂലൈ, ആ​ഗസ്റ്റ് മാസങ്ങളിലാണ് നിയന്ത്രണം കൊണ്ടുവരിക. നേരത്തെ അന്താരാഷ്ട്ര സർവീസുകളും വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സർവീസ് റദ്ദാക്കുന്നതിൽ യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ നടപടിയുണ്ടാകുമെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

GENERAL
News Image