എന്‍സോയെ വില്‍ക്കും, എമിയെ വാങ്ങും; ചെല്‍സിയില്‍ വമ്പന്‍ മാറ്റങ്ങള്‍
അര്‍ജന്റീനയുടെ ലോകകപ്പ് ജേതാവായ മധ്യനിര താരം എന്‍സോ ഫെര്‍ണാണ്ടസിനെ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് വില്‍ക്കാന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ചെല്‍സി സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. അനുയോജ്യമായ ട്രാന്‍സ്ഫര്‍ തുക ഓഫര്‍ ചെയ്താല്‍ താരത്തെ കൈമാറാന്‍ ലണ്ടന്‍ ക്ലബ് തയ്യാറാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 2023 ജനുവരിയിലാണ് പോര്‍ച്ചുഗീസ് ക്ലബ്ബായ ബെന്‍ഫിക്കയില്‍ നിന്ന് റെക്കോര്‍ഡ് തുകയ്ക്ക് (ഏകദേശം 121 മില്യണ്‍ യൂറോ) എന്‍സോ ഫെര്‍ണാണ്ടസ് ചെല്‍സിയിലെത്തുന്നത്. എന്നാല്‍ ക്ലബ്ബിലെ നിലവിലെ സാഹചര്യങ്ങളിലും പുതിയ തന്ത്രങ്ങളിലും അതൃപ്തനായ താരം മറ്റ് അവസരങ്ങള്‍ തിരയുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. മുന്‍ ചെല്‍സി പരിശീലകന്‍ എന്‍സോ മരെസ്‌ക നിലവില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയുടെ ചുമതലയിലുള്ളതിനാല്‍, അദ്ദേഹത്തോടൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ എന്‍സോ ഫെര്‍ണാണ്ടസിനും താല്പര്യമുണ്ടെന്നാണ് സൂചന.മധ്യനിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാഞ്ചെസ്റ്റര്‍ സിറ്റി ഏകദേശം 120 മില്യണ്‍ പൗണ്ട് വരെ എന്‍സോയ്ക്കായി ഓഫര്‍ ചെയ്യാന്‍ ഒരുങ്ങുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ട്രാന്‍സ്ഫര്‍ ജാലകം അടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, എന്‍സോയ്ക്ക് പകരം യോഗ്യനായ മറ്റൊരു മധ്യനിര താരത്തെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ മാത്രമേ ചെല്‍സി ഈ കരാറിന് പൂര്‍ണ്ണ സമ്മതം മൂളൂ. സമീപകാല മത്സരങ്ങളില്‍ ചെല്‍സിയുടെ ആദ്യ ഇലവനില്‍ നിന്ന് എന്‍സോ ഒഴിവാക്കപ്പെട്ടതും ട്രാന്‍സ്ഫര്‍ വാര്‍ത്തകള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നുണ്ട്. വരുന്ന ദിവസങ്ങളില്‍ ഈ വന്‍ ട്രാന്‍സ്ഫറിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാൻക്രിയാറ്റിക് ക്യാൻസർ ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
പാൻക്രിയാറ്റിക് ക്യാൻസർ ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്പാൻക്രിയാസിൽ അസാധാരണ കോശങ്ങൾ നിയന്ത്രണാതീതമായി വളരാൻ തുടങ്ങുമ്പോഴാണ് പാൻക്രിയാറ്റിക് ക്യാൻസർ വികസിക്കുന്നത്. ആമാശയത്തിന് തൊട്ടുതാഴെയായി അടിവയറ്റിലെ ആഴത്തിലാണ് പാൻക്രിയാസ് സ്ഥിതി ചെയ്യുന്നത്. ഭക്ഷണം ദഹിപ്പിക്കാൻ സഹായിക്കുന്ന എൻസൈമുകൾ സ്രവിക്കുന്നത് ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ ഇത് നിറവേറ്റുന്നുആമാശയത്തിന് തൊട്ടുതാഴെയായി അടിവയറ്റിലെ ആഴത്തിലാണ് പാൻക്രിയാസ് സ്ഥിതി ചെയ്യുന്നത്.ഭക്ഷണം ദഹിപ്പിക്കാൻ സഹായിക്കുന്ന എൻസൈമുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണുകളും ഇത് ഉൽപ്പാദിപ്പിക്കുന്നു. പാങ്ക്രിയാറ്റിക് ക്യാൻസറുകളിൽ ഏറ്റവും സാധാരണമായത് 'പാങ്ക്രിയാറ്റിക് ഡക്റ്റൽ അഡിനോകാർസിനോമ' (pancreatic ductal adenocarcinoma) ആണ്.പലപ്പോഴും ആദ്യ ഘട്ടങ്ങളിൽ പാൻക്രിയാറ്റിക് കാൻസർ തിരിച്ചറിയപ്പെടുന്നില്ല.പാങ്ക്രിയാസിൽ നിന്ന് ദഹനരസങ്ങൾ പുറത്തേക്ക് കൊണ്ടുപോകുന്ന നാളികളുടെ ഉൾഭിത്തിയിലുള്ള കോശങ്ങളിൽ നിന്നാണ് ഈ തരം ക്യാൻസർ ആരംഭിക്കുന്നത്. പലപ്പോഴും ആദ്യ ഘട്ടങ്ങളിൽ പാൻക്രിയാറ്റിക് കാൻസർ തിരിച്ചറിയപ്പെടുന്നില്ല. രോഗം വർധിക്കുമ്പോൾ ചില സൂചനകളും ലക്ഷണങ്ങളും പ്രകടമാകും. പാൻക്രിയാറ്റിക് ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചറിയാം.മഞ്ഞനിറത്തിലാകുന്നതാണ് ആദ്യത്തെ ലക്ഷണം.ചർമ്മവും കണ്ണിന്റെ വെള്ളയും മഞ്ഞനിറത്തിലാകുന്നതാണ് ആദ്യത്തെ ലക്ഷണം. മഞ്ഞനിറത്തിലുള്ള വർണ്ണവസ്തുവായ ബിലിറൂബിന്റെ അളവ് അമിതമാകുന്നതു മൂലമാണ് ഇതുണ്ടാകുന്നത്തുടർച്ചയായി പുറംവേദനയും വയറുവേദനയും ഉണ്ടാകുന്നതിന് പാൻക്രിയാറ്റിക് കാൻസറിന്റെ സൂചനയാകാം.തുടർച്ചയായി പുറംവേദനയും വയറുവേദനയും ഉണ്ടാകുന്നതിന് പാൻക്രിയാറ്റിക് കാൻസറിന്റെ സൂചനയാകാം. വയറിന്റെ മുകൾഭാഗത്ത് തുടങ്ങുന്ന വേദന പുറത്തേക്കും വ്യാപിക്കാം. കടുത്തതും ഏറെ നേരം നീണ്ടുനിൽക്കുന്നതുമായ വേദന വരാംപാൻക്രിയാറ്റിക് കാൻസർ ചർമ്മത്തിൽ ബിലിറൂബിൻ അടിഞ്ഞുകൂടുന്നതുകൊണ്ട് ചൊറിച്ചിൽ വരാംവിവിധ കാരണങ്ങൾ കൊണ്ട് ചൊറിച്ചിൽ ഉണ്ടാകാം. അതിൽ ഒന്നാണ് പാൻക്രിയാറ്റിക് കാൻസർ ചർമ്മത്തിൽ ബിലിറൂബിൻ അടിഞ്ഞുകൂടുന്നതുകൊണ്ട് ചൊറിച്ചിൽ വരാം. മഞ്ഞപ്പിത്തവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. പാൻക്രിയാറ്റിക് കാൻസർ ഉള്ളവരിൽ മഞ്ഞപ്പിത്തവും ഉണ്ടാകുമ്പോൾ അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിൽ ചർമ്മത്തിൽ ചൊറിച്ചിൽ വരാംശരീരഭാരം പെട്ടെന്നും കാര്യമായും കുറയുന്നത് രോഗത്തിന്റെ ഒരു സാധാരണ പ്രാരംഭ ലക്ഷണമാണ്ഭക്ഷണക്രമത്തിലോ വ്യായാമരീതിയിലോ മാറ്റങ്ങളൊന്നും വരുത്താതെ തന്നെ ശരീരഭാരം പെട്ടെന്നും കാര്യമായും കുറയുന്നത് രോഗത്തിന്റെ ഒരു സാധാരണ പ്രാരംഭ ലക്ഷണമാണ്. പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള ദഹനവ്യവസ്ഥയുടെ ശേഷിയെ തടസ്സപ്പെടുത്തുന്നതും മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.അമിത വിശപ്പും ഭക്ഷണം കഴിച്ചുതുടങ്ങി അല്പസമയത്തിനുള്ളിൽ തന്നെ വയറു നിറഞ്ഞതായി തോന്നുകഅമിത വിശപ്പും ഭക്ഷണം കഴിച്ചുതുടങ്ങി അല്പസമയത്തിനുള്ളിൽ തന്നെ വയറു നിറഞ്ഞതായി തോന്നുകയോ ചെയ്യുന്നത് പാൻക്രിയാറ്റിക് ക്യാൻസറിന്റെ മറ്റൊരു ലക്ഷണമാകാം. ട്യൂമർ ആമാശയത്തിൽ സമ്മർദ്ദം ചെലുത്തുന്നതോ ശരീരത്തിന്റെ മെറ്റബോളിസത്തിലുണ്ടാകുന്ന മാറ്റങ്ങളോ ആണ് പലപ്പോഴും ഇതിന് കാരണമാകുന്നത്
ഫിഫ പ്രസിഡന്റിനെതിരെ ക്രിമിനല്‍ പരാതി നല്‍കാന്‍ യുവേഫ; കാരണം ഇതാണ്
ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോയ്ക്കെതിരെ സ്വിസ് കോടതിയില്‍ ക്രിമിനല്‍ പരാതി നല്‍കാന്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരണസമിതിയായ യുവേഫ ഒരുങ്ങുന്നു. ഭാവി ലോകകപ്പ് ലാഭത്തിന്റെ പങ്ക് സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കാനുള്ള ശ്രമത്തില്‍ സാമ്പത്തിക ക്രമക്കേടും വീഴ്ചയും വരുത്തിയെന്നാരോപിച്ചാണ് യുവേഫയുടെ ഈ നീക്കം. യുഎസിലെ കോടതികളില്‍ സമര്‍പ്പിച്ച രേഖകളിലാണ് യുവേഫ തങ്ങളുടെ തീരുമാനം വ്യക്തമാക്കിയത്. ഇന്‍ഫാന്റീനോയും മറ്റ് ചില ഫിഫ ഉദ്യോഗസ്ഥരും സ്വിസ് പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 158 പ്രകാരം ക്രിമിനല്‍ സാമ്പത്തിക കുറ്റകൃത്യം ചെയ്തുവെന്നാണ് യുവേഫ അഭിഭാഷകരുടെ വാദം.ട്രംപിന്റെ മരുമകനായ ജാറെഡ് കുഷ്നറുടെ സഹോദരന്‍ ജോഷ് കുഷ്നര്‍ സ്ഥാപിച്ച ത്രൈവ് ക്യാപിറ്റല്‍ മാനേജ്മെന്റ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് ഇന്‍ഫാന്റീനോ പദ്ധതി ആസൂത്രണം ചെയ്തത്. ഫിഫയുടെ കമേഴ്സ്യല്‍ വിഭാഗത്തിലെ 20% ഓഹരി പങ്കാളിത്തം 4.2 ബില്യണ്‍ ഡോളറിന് കൈമാറാനായിരുന്നു പദ്ധതിയെന്ന് ആരോപിക്കപ്പെടുന്നു. എന്നാല്‍ ഈ വില തികച്ചും അപ്രായോഗികവും ഫിഫയുടെ യഥാര്‍ത്ഥ മൂല്യത്തേക്കാള്‍ വളരെ കുറവുമാണെന്നും, ഇന്‍ഫാന്റീനോയ്ക്ക് വ്യക്തിപരമായ ലാഭമുണ്ടാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം നടത്തിയതെന്നും യുവേഫ കോടതിയില്‍ വ്യക്തമാക്കുന്നു.
സ്വർണവില 10 ഗ്രാമിന് 15 ലക്ഷം രൂപയിലെത്തുമോ? വന്‍ കുതിപ്പ് പ്രവചിച്ച് ബില്യണയർ തോമസ് കപ്ലാൻ
ആഗോള വിപണിയിൽ വരുംവർഷങ്ങളിൽ സ്വർണവില നിലവിലുള്ളതിന്റെ പത്തിരട്ടിയായി വർധിച്ചേക്കുമെന്ന് പ്രമുഖ ശതകോടീശ്വരനും ഇലക്ട്രം ഗ്രൂപ്പ് ചെയർമാനുമായ തോമസ് കപ്ലാൻ. ഔൺസിന് 50,000 ഡോളർ (ഏകദേശം 41 ലക്ഷം രൂപയിലധികം) വരെയായി സ്വർണവില കുതിച്ചുയരാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം.ഒരു ഡോളറിന് ശരാശരി 95 രൂപ എന്ന കണക്കിൽ മാറ്റിയാൽ, ഇത് ഇന്ത്യൻ വിപണിയിൽ 10 ഗ്രാം സ്വർണത്തിന് ഏകദേശം 15 ലക്ഷം രൂപയോളം വരും. സ്വർണവിലയിലുണ്ടാകുന്ന ഈ വൻ കുതിച്ചുചാട്ടം വെറുമൊരു സാധ്യത മാത്രമല്ല, അനിവാര്യമായ ഒന്നാണെന്നും കിറ്റ്കോ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.നിലവിൽ ഔൺസിന് 4,600 ഡോളർ നിരക്കിലാണ് ആഗോളതലത്തിൽ സ്വർണ വ്യാപാരം നടക്കുന്നത്. 2025-ലെ റെക്കോർഡ് കുതിപ്പിന് ശേഷം വിപണിയിൽ സമീപമാസങ്ങളിൽ ഇടിവുകള്‍ നേരിട്ടെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ സ്വർണവും വെള്ളിയും കുതിച്ചുയരുമെന്നാണ് ആഗോള സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. പ്രമുഖ സാമ്പത്തിക വിദഗ്ധനായ ജിം റോജേഴ്സ്, 'റിച്ച് ഡാഡ് പുവർ ഡാഡ്' രചയിതാവ് റോബർട്ട് കിയോസാക്കി എന്നിവരും വിലക്കയറ്റ സാധ്യതകളെ പിന്തുണയ്ക്കുന്നവരാണ്.വിപണിയിലെ നിലവിലെ ഇടിവിനെ 1987-ലെ ചരിത്രപ്രസിദ്ധമായ 'ബ്ലാക്ക് മൺഡേ' ഓഹരി വിപണി തകർച്ചയോടാണ് കപ്ലാൻ ഉപമിക്കുന്നത്. അന്ന് ഓഹരി വിപണിയിൽ 36 ശതമാനത്തോളം വൻ ഇടിവ് ഉണ്ടായെങ്കിലും, ദീർഘകാല ചാർട്ടുകൾ പരിശോധിക്കുമ്പോൾ അത് മികച്ചൊരു വാങ്ങൽ അവസരമായിരുന്നുവെന്ന് വ്യക്തമാകും. അതുപോലെ സ്വർണവിപണിയിലെ ഇപ്പോഴത്തെ തിരുത്തലുകൾ നിക്ഷേപകർക്ക് മികച്ച അവസരമാണെന്നും, ഇടക്കാലത്തും ദീർഘകാലത്തും സ്വർണവും വെള്ളിയും ഇപ്പോഴുള്ള നിലവാരത്തിൽ നിന്ന് പലമടങ്ങ് വളരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുരുദേവ ജയന്തി ആഘോഷിച്ചു.
പുൽപ്പള്ളി, എസ്എൻഡിപി യോഗം എംകെ രാഘവൻ വക്കീൽ മെമ്മോറിയൽ യൂണിയന്റെയും ശാഖാ യോഗങ്ങളുടെയും യൂത്ത് മൂവ്മെന്റ് വനിതാ സംഘം, തുടങ്ങിയ പോഷക സംഘടനകളുടെയും നേതൃത്വത്തിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു. ക്ഷേത്രത്തിൽ നടന്ന വിശേഷാൽ ചടങ്ങുകൾക്ക് ക്ഷേത്രം ശാന്തിമാരായ ഷാജി ശാന്തി,രാജു ശാന്തി പാല തുടങ്ങിയവർ നേതൃത്വം നൽകി. ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന വ ർണ്ണശബളമായ ഘോഷയാത്രയിൽ നൂറുകണക്കിന് ഭക്തർ അണിനിരന്നു. തുടർന്ന് നടന്ന ചതയ ദിന സദ്യയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചതയ ദിന ആഘോഷത്തിന്റെ ഭാഗമായിയൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന കലാകായിക മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും, വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും അനുമോദിച്ചു. വയനാടിന്റെ സമകാലിക പ്രശ്നങ്ങളെ ആധാരമാക്കി നിർമ്മിച്ച ഷോർട്ട് ഫിലിമിന്റെ അണിയര പ്രവർത്തകരെയും ചടങ്ങിൽ അനുമോദിച്ചു. യൂണിയൻ ചെയർമാൻ എൻ കെ ഷാജി കൺവീനർ സജി കൂടിക്കുളത്ത് ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് കെ ആർ കരുണാകരൻ വനിതാ സംഘം പ്രസിഡണ്ട് മിനി ശിവരാജൻ സെക്രട്ടറി രജനിമോൾ ഷിബു പൂ ഴിക്കൊല്ലി, പി എൻ സുന്ദരൻ ഏരിയ പള്ളി, സി എസ് ജനാർദ്ദനൻ, കെ പി രാജ്മോഹൻ, സി എസ് സുരേഷ്, അരവിന്ദാക്ഷൻ അയിനാട്ട്, അജിത റെജി, മോഹനൻ കാവും പറമ്പിൽ, സുധാകരൻ ചട്ടുകവ കുളത്ത് ശശി പുതുശ്ശേരി, കുമാരി പുതുക്കുളത്തിൽ, ചന്ദ്രൻ പാലേക്കാടൻ കെഎസ് സാജു, രാഞ്ജിത്ത് എം എസ്, വിനോദ് മണൽവയൽ, വിജയകുമാരി പുത്തനറയിൽ, എം ആർ മുരളി, സന്തോഷ് പന്നപുറത്ത്, മോഹനൻ വാരിശ്ശേരി, വത്സലൻ പുതുക്കുടി, സലിംകുമാർ പട്ടാണി കുപ്പ്, സനീഷ് കുമാർ പാലയ്ക്ക പറമ്പിൽ, പ്രസാദ് നിരവത്ത് പറമ്പിൽ, പി എൻ രാജൻ മാസ്റ്റർ വിദ്യാധരൻ ഉപ്പു കണ്ടത്തിൽ, വിജയകുമാർ കൊളറാട്ടുകുന്ന്, അമ്മിണി ടീച്ചർ തുടങ്ങിയവർ നേതൃത്വം നൽകി
എസ് പി സി ത്രിദിന ക്യാമ്പിന് തുടക്കമായി
പനങ്കണ്ടി: ജിഎച്ച്എസ്എസ് പനങ്കണ്ടിയിൽ എസ് പി സി ത്രിദിന ക്യാമ്പിന് തുടക്കമായി. മീനങ്ങാടി എസ് ഐ ശിവാനന്ദ് പതാകയുയർത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി. എ പ്രസിഡന്റ് വിനോദ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ,സീനിയർ അസിസ്റ്റൻറ് മിനി ഫിലിപ്പ് സ്വാഗതവും, എസ്. പി .സി ഗാർഡിയൻ പ്രസിഡൻറ് വിവീന്ദ്രൻ , ഡി ഐ മീരാ ചന്ദ്രൻ , സി പി ഓ സുരേഷ് , എ സി പി ഒ ജിഷ എ ജെ , രമ്യ, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സുമിത്ര പി ബി ചടങ്ങിന് നന്ദി അർപ്പിച്ചു.
നേപ്പാളിലെ മിന്നല്‍ പ്രളയം; മരണസംഖ്യ 500കടന്നു, ടിബറ്റന്‍ ഡാം തകര്‍ന്നതില്‍ ആശങ്ക
നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഭോട്ടേകോശി - ത്രിശൂലി നദികളിലുണ്ടായ പ്രളയത്തില്‍ ജീവന്‍നഷ്ടമായ 538 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇതുവരെ 1,545പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അതേസമയം ത്രിശൂലി നദീ തീരത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു. ജലനിരപ്പ് ഉയരുന്നതിനാല്‍ നിലവില്‍ ത്രിശൂലി തീരത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. അതേസമയം ടിബറ്റുമായി അതിര്‍ത്തിപങ്കിടുന്ന പ്രദേശത്ത് അഞ്ച് പേരുടെ മരണം ചൈന സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ 558 പേരെ കാണാതായതായാണ് ഔദ്യോഗിക കണക്ക്.ഇതിനിടയില്‍ ടിബറ്റിലെ ഒരു ഡാം തകര്‍ന്നത് ആശങ്ക ഇരട്ടിപ്പിച്ചിരിക്കുകയാണ്. പ്രദേശവാസികളോടും രക്ഷാപ്രവര്‍ത്തകരോടും ഉയരം കൂടിയ ഇടങ്ങളിലേക്ക് മാറണമെന്നാണ് നേപ്പാള്‍ അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. ചൈനയിലുള്ള ഒരു തടാകം കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ചൈന രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും ചൈനീസ് മാധ്യമമായ സിസിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.നേപ്പാളിലെ പ്രളയത്തില്‍ ഒഴുകി വന്ന അവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടി ഉണ്ടായ താത്കാലിക തടാകമാണ് ഇത്. ചോച്ചന്‍ ഖോല, പുരേപു സാംഗോ നദികളുടെ സംഗമ സ്ഥാനത്താണ് ഈ തടാകം രൂപം കൊണ്ടത്.
ഗുരുദേവ ദർശനങ്ങൾ കാലാതീതം - സ്വാമിനി മാതാ നാരായണ ചൈതന്യമയി
പുൽപള്ളി ശ്രീനാരായണ ഗുരുദേവ ദർശനങ്ങൾ കാലാതീതമാണെന്ന് ശിവഗിരി മഠം സന്യാസിനി സ്വാമിനി മാതാ നാരായണ ചൈതന്യമയി അഭിപ്രായപ്പെട്ടു. ഗുരുധർമ്മ പ്രചരണ സഭ, മാതൃസഭ, യുവജനസഭ വയനാട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കേണിച്ചിറ ശ്രീനാരായണ ഗുരുദേവ സേവാശ്രമത്തിൽ നടന്ന 172-മത് ശ്രീനാരായണഗുരു ജയന്തി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമിനി. ഗുരുവിന്റെ ഹോമ മന്ത്ര പ്രകാരമുള്ള ഹോമം, വിശേഷാൽ ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി ഗുരുദേവകൃതികളുടെ ആലാപനം,ജയന്തി സമ്മേളനം,ചതയദിനസദ്യ എന്നിവയും ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്നു. ജയന്തി സമ്മേളനം പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗുരുധർമ്മ പ്രചരണ സഭ ജില്ലാ പ്രസിഡണ്ട് കെ ആർ ജയരാജ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ എ വി ജയൻ മുഖ്യപ്രഭാഷണം നടത്തി. ജിഡിപിഎസ് ജില്ലാ സെക്രട്ടറി എൻ എൻ ചന്ദ്രബാബു മാതൃസഭ ജില്ലാ പ്രസിഡണ്ട് നിഷാരാജൻ സെക്രട്ടറി പി ബി സജിനി യുവജനസഭ ജില്ലാ സെക്രട്ടറി സി ആർ പ്രദീപ് കേന്ദ്ര സമിതി അംഗങ്ങളായ സരസു നാരായണൻകുട്ടി, സി കെ ദിവാകരൻ,കെ ആർ ഗോപി ജില്ലാ വൈസ് പ്രസിഡണ്ട് സി എൻ പവിത്രൻ സെക്രട്ടറി കെ എൻ ചന്ദ്രൻ ട്രഷറർ പി വി സന്തോഷ് ഭാരവാഹികളായ പി പുഷ്പവല്ലി, ഓമന ബഷി,പി കെ മാധവൻ,എം എൻ ഗോപാലൻ,കെ കെ രാഘവൻ,പി കെ നാരായണൻ, ടി കെ വിശ്വംഭരൻ ശ്രീനിവാസൻ പുന്നത്താനത്ത് പി ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.
മെസിയുടെ പേരിലുള്ള തട്ടിപ്പ്: വിജിലൻസും കേസെടുക്കും, അന്വേഷണ ഉത്തരവ് ഉടൻ
ഫുട്ബോൾ ഇതിഹാസം മെസിയുടെ പേരിലുള്ള തട്ടിപ്പിൽ വിജിലൻസും കേസെടുക്കും. ജിഎസ്ടി തട്ടിപ്പിൽ വിജിലൻസ് അന്വേഷണ ഉത്തരവ് ഉടൻ പുറത്തിറക്കും. 26 കോടി രൂപ ജിഎസ്ടി പിരിച്ചെടുക്കുന്നതിലെ ഉദ്യോഗസ്ഥ വീഴ്ചയാണ് അന്വേഷിക്കുക. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് ജിഎസ്ടി കമ്മീഷണർ നോട്ടീസ് നൽകിയിട്ടുണ്ട്. മെസിയുടെ പേരിലുള്ള തട്ടിപ്പിൽ സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർബിസി) ക്കെതിരെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ഫെമ കേസെടുത്തതിന് പിന്നാലെയാണ് ആണ് വിജിലൻസ് അന്വേഷണം ഉണ്ടാകുന്നത്. മെസിയെ കേരളത്തിലേക്ക് എത്തിക്കാനെന്ന പേരിൽ വിദേശത്തേക്ക് നടത്തിയ പണമിടപാടിലാണ് ഫെമ കേസെടുത്തിരിക്കുന്നത്.
സ്വർണവില താഴേക്ക്; 2 ദിവസം കൊണ്ട് 3,000 രൂപയോളം ഇടിവ്, കേന്ദ്രം കനിഞ്ഞാൽ പവന് 10,000 രൂപ വരെ കുറഞ്ഞേക്കും
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും ഇടിവ്.തുടർച്ചയായ മുന്നേറ്റത്തിൽ നിന്ന് നിക്ഷേപകർ ലാഭമെടുപ്പ് തുടങ്ങിയതോടെ വില്പനാ സമ്മർദ്ദം ശക്തമായതാണ് വിലയിടിവിന് കാരണമായത്. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കുറഞ്ഞത്. പവന് 1,17,200 രൂപയിലും ഗ്രാമിന് 14,650 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.കഴിഞ്ഞ ദിവസം രണ്ട് തവണയാണ് വില കുറഞ്ഞത്. ഉച്ചയ്ക്ക് ശേഷം പവൻ വില 2,280 രൂപ കുറഞ്ഞ് 1,17,800 രൂപയിലെത്തി. ഗ്രാമിന്റെ വില 285 രൂപ ഇടിഞ്ഞ് 14,725 രൂപയിലെത്തി. രാവിലെ ഒരു ഗ്രാം സ്വർണത്തിന് 14,940 രൂപയും പവന് 1,19,520 രൂപയുമായിരുന്നു .അമേരിക്കയിൽ പണപ്പെരുപ്പം ഉയരുകയും പലിശനിരക്ക് കൂടാനുള്ള സാധ്യത ശക്തമാകുന്നതും ഡോളറിന് കരുത്താവുകയാണ്. ഇതാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്. രാജ്യാന്തര തലത്തിൽ സ്വർണം ട്രോയ് ഔൺസിന് 4,500 ഡോളർ നിലവാരത്തേക്ക് താഴ്ന്നിട്ടുണ്ട്. അതേസമയം, സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവയിൽ വൻ കുറവ് വരുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.നിലവിൽ 15 ശതമാനമുള്ള ഇറക്കുമതി തീരുവ 6 ശതമാനമായി കുറയ്ക്കുന്നതാണ് പരിഗണനയിലുള്ളത്. എന്നാൽ ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഉയർന്ന ഇറക്കുമതി നികുതി സ്വർണക്കടത്ത് വർധിപ്പിക്കുകയും ഔദ്യോഗിക ഇറക്കുമതിയും അനധികൃത വിപണിയിലെത്തുന്ന സ്വർണവും തമ്മിലുള്ള വിലവ്യത്യാസം വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന ആശങ്കയാണ് തീരുവ കുറയ്ക്കാനുള്ള ചർച്ചകൾക്ക് പിന്നിൽ
ഇസ്‌ലാമിക ആഘോഷങ്ങളില്‍ സ്ത്രീകള്‍ വേണ്ട, പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുത്'; സമസ്ത കാന്തപുരം വിഭാഗം
കോഴിക്കോട്: ഇസ്‌ലാമിക ആഘോഷങ്ങളില്‍ സ്ത്രീകളെ പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കരുതെന്ന വിവാദ നിര്‍ദേശവുമായി സമസ്ത കാന്തപുരം വിഭാഗം. അന്യപുരുഷന്മാര്‍ക്കിടയില്‍ വേദിയിലോ പൊതുഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുത്. ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നും കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ പ്രസ്തവനയില്‍ പറഞ്ഞു.നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദേശവുമായി സമസ്ത കാന്തപുരം വിഭാഗം രംഗത്തെത്തിയത്.
ഇറാന് തിരിച്ചടി? ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്തെന്ന് യു.എസ്; അന്താരാഷ്ട്ര ജലപാത പൂർണ്ണ സുരക്ഷിതമെന്ന് അവകാശവാദം
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി അമേരിക്കൻ സെൻട്രൽ കമാൻഡ് അവകാശവാദം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ ഗതാഗത പാത പൂർണ്ണമായും സുരക്ഷിതമായെന്നും യു.എസ് സേനാ വ്യൂഹം അവകാശപ്പെട്ടു.ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയ്ക്കിടെയാണ് പ്രതിരോധത്തിന്റെ ഭാഗമായി ഇറാൻ ഹോർമൂസ് അടച്ചത്. കടലിൽ മൈനുകൾ സ്ഥാപിക്കുക കൂടി ചെയ്തതോടെ ജലഗതാഗതം തടസപ്പെടുകയും പ്രധാനമായും എണ്ണ വ്യാപാരം പ്രതിസന്ധിയിലാകുകയും ചെയ്തു. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില കുതിച്ചുയർന്നു. ഇന്ധന നീക്കം തടസ്സപ്പെടാതിരിക്കാൻ സൈന്യം നടത്തിയ ഇടപെടലുകൾ വഴി 75 കോടി ബാരൽ ക്രൂഡ് ഓയിൽ ഹോർമുസിന് പുറത്തെത്തിക്കാൻ സാധിച്ചതായി യു എസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു. ഇതുവരെ ഏകദേശം 1500 ഓളം ചരക്കു കപ്പലുകൾ ഹോർമുസ് വഴി സുരക്ഷിതമായി കടന്നുപോയിട്ടുണ്ട്.
കുറച്ച് സമയംകൂടി ഉറങ്ങാന്‍ കഴിഞ്ഞെങ്കില്‍; ക്ഷീണം മാറുന്നില്ലേ; 7 കാരണങ്ങളെക്കുറിച്ച് ഡോക്ടര്‍ പറയുന്നു
രാത്രി കൃത്യമായി ഉറങ്ങി. രാവിലെ അലാറം കേട്ട് എഴുന്നേറ്റു. പക്ഷേ കണ്ണുതുറന്ന നിമിഷം മുതല്‍ ശരീരത്തിന് ഒരു ഭാരവും മന്ദതയും. 'ഇനിയും കുറച്ച് നേരം കൂടി ഉറങ്ങാന്‍ പറ്റിയിരുന്നെങ്കില്‍' എന്ന തോന്നലും. 7-8 മണിക്കൂര്‍ ഉറങ്ങിയിട്ടും ഇങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ പ്രശ്‌നം ഉറക്കത്തിന്റെ ദൈര്‍ഘ്യത്തിന്റെ മാത്രം ആയിരിക്കണമെന്നില്ല.എട്ട് മണിക്കൂര്‍ ഉറങ്ങിയാല്‍ രാവിലെ ഫ്രഷ് ആയി എഴുന്നേല്‍ക്കാം എന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ഉറക്കത്തിന്റെ അളവിനൊപ്പം അതിന്റെ ഗുണനിലവാരവും പ്രധാനമാണ്. ശരീരം ആവശ്യമായ ആഴത്തിലുള്ള ഉറക്കഘട്ടങ്ങളിലൂടെ കടന്നുപോകുന്നില്ലെങ്കില്‍ ഉണരുമ്പോള്‍ ക്ഷീണം അനുഭവപ്പെടാം.despite getting enough sleep8 മണിക്കൂര്‍ ഉറങ്ങിയിട്ടും എന്തുകൊണ്ടാണ് ശരീരം 'റീചാര്‍ജ്' ആകാത്തത്? കാരണങ്ങള്‍ ഇതാകാംഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നുമണിക്കൂറുകള്‍ ഉറങ്ങിയാല്‍ മാത്രം ഗുണമേന്മയുള്ള ഉറക്കം ലഭിക്കും എന്നര്‍ഥമില്ല. രാത്രിയില്‍ പലതവണ അറിയാതെ ഉണരുക, ഇടയ്ക്കിടെ ഉറക്കം മുറിയുക, ആഴത്തിലുള്ള ഉറക്കം കുറയുക തുടങ്ങിയവ ശരീരത്തിന്റെ സ്വാഭാവിക വിശ്രമത്തെ ബാധിക്കാം. ഫോണ്‍ ഉപയോഗം, ശബ്ദം, വെളിച്ചം, മുറിയിലെ താപനില, മാനസിക സമ്മര്‍ദ്ദം തുടങ്ങിയവയും ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണം തോന്നുന്നുണ്ടെങ്കില്‍ ആദ്യം പരിശോധിക്കേണ്ടത് ''എത്ര മണിക്കൂര്‍ ഉറങ്ങി?'' എന്നതിനു പകരം ''എങ്ങനെയാണ് ഉറങ്ങിയത്?'' എന്നതാണ്.കൂര്‍ക്കംവലി മാത്രമല്ല സ്ലീപ് അപ്നിയയും ആകാംഉറങ്ങുമ്പോള്‍ ശക്തമായി കൂര്‍ക്കംവലിക്കുന്നവരില്‍ ചിലര്‍ക്ക് സ്ലീപ് അപ്നിയ എന്ന ഉറക്കവുമായി ബന്ധപ്പെട്ട ശ്വാസതടസ്സം ഉണ്ടാകാം. ഉറക്കത്തിനിടെ ശ്വാസം ആവര്‍ത്തിച്ച് തടസ്സപ്പെടുമ്പോള്‍ ശരീരത്തിന് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കുന്നതില്‍ തടസ്സമുണ്ടാകുന്നു. ഇതിന്റെ ഫലമായി ഉറക്കം പലതവണ മുറിയുകയും ആഴത്തിലുള്ള ഉറക്കം കുറയുകയും ചെയ്യും. പലര്‍ക്കും രാത്രി തങ്ങള്‍ ഉണര്‍ന്നതായി പോലും ഓര്‍മയുണ്ടാകില്ല. പക്ഷേ രാവിലെ എഴുന്നേറ്റാല്‍ ക്ഷീണം, തലവേദന, പകല്‍ സമയത്ത് അമിതമായ ഉറക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെടാം. അമിതമായ കൂര്‍ക്കംവലി, ഉറക്കത്തിനിടെ ശ്വാസം മുട്ടുന്നതുപോലെ തോന്നല്‍, പകല്‍ അമിതമായ ഉറക്കം എന്നിവ ഉണ്ടെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടുന്നത് പ്രധാനമാണ്.മാനസിക സമ്മര്‍ദ്ദവും ഉറക്കത്തെ ബാധിക്കുംശരീരം ഉറങ്ങുകയാണെങ്കിലും മനസ്സ് ഉണര്‍ന്നിരിക്കുന്ന അവസ്ഥ പലര്‍ക്കും പരിചിതമാണ്. ജോലിയിലെ സമ്മര്‍ദ്ദം, സാമ്പത്തിക പ്രശ്‌നങ്ങള്‍, കുടുംബകാര്യങ്ങള്‍, ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ തുടങ്ങിയ ചിന്തകളൊക്കെ മനസ്സില്‍ ആശങ്കകളായി ഉണ്ടെങ്കില്‍ ഉറക്കത്തിന്റെ ഗുണനിലവാരം കുറയാം. ഇത്തരത്തില്‍ ഒരാള്‍ക്ക് മണിക്കൂറുകളോളം ഉറങ്ങാന്‍ കഴിഞ്ഞാലും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മനസും ശരീരവും വിശ്രമിച്ചിട്ടില്ലാത്തതുപോലെ തോന്നാം.ശരീരത്തിലെ ചില പോഷകങ്ങളുടെ കുറവ്ചില സാഹചര്യങ്ങളില്‍ സ്ഥിരമായ ക്ഷീണത്തിന് പോഷകക്കുറവും ഒരു കാരണമാകാം. പ്രത്യേകിച്ച് അയണിന്റെ കുറവ് മൂലമുള്ള അനീമിയ, വിറ്റാമിന്‍ B12, വിറ്റാമിന്‍ D തുടങ്ങിയവയുടെ കുറവ് ഇവ ചിലരില്‍ ക്ഷീണം, ബലക്കുറവ്, ഏകാഗ്രതക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കാം. എന്നാല്‍ ക്ഷീണം തോന്നിയതുകൊണ്ട് സ്വയം സപ്ലിമെന്റുകള്‍ കഴിക്കുന്നത് ശരിയായ രീതിയല്ല. ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം രക്തപരിശോധന നടത്തി കാരണം കണ്ടെത്തുകയാണ് ഉചിതം.despite getting enough sleepതൈറോയ്ഡ് പ്രശ്‌നങ്ങളും കാരണമാകാംശരീരത്തിന്റെ ഊര്‍ജോപയോഗവും മെറ്റബോളിസവും നിയന്ത്രിക്കുന്നതില്‍ തൈറോയ്ഡ് ഹോര്‍മോണുകള്‍ക്ക് പ്രധാന പങ്കുണ്ട്. ഹൈപ്പോതൈറോയിഡിസം പോലുള്ള അവസ്ഥകളില്‍ അമിതമായ ക്ഷീണം, മന്ദത, തണുപ്പ് കൂടുതലായി അനുഭവപ്പെടുക, ഭാരം കൂടുക, ചര്‍മ്മം വരണ്ടുപോകുക തുടങ്ങിയ ലക്ഷണങ്ങള്‍ ചിലരില്‍ ഉണ്ടാകാം. അതുകൊണ്ട് ദീര്‍ഘകാലമായി തുടരുന്ന ക്ഷീണത്തെ ''ഉറക്കം കുറവായതുകൊണ്ടാണ്'' എന്ന് മാത്രം കരുതാതെ ആവശ്യമായാല്‍ മെഡിക്കല്‍ പരിശോധന നടത്തണം.ഉറങ്ങുന്ന സമയവും പ്രധാനമാണ്ദിവസവും എട്ട് മണിക്കൂര്‍ ഉറങ്ങിയാലും എല്ലാ ദിവസവും വ്യത്യസ്ത സമയത്ത് ഉറങ്ങുകയും എഴുന്നേല്‍ക്കുകയും ചെയ്യുന്നത് ശരീരത്തിന്റെ സ്വാഭാവിക ബോഡി ക്ലോക്കിനെ ബാധിക്കാം. രാത്രി വൈകി ഉറങ്ങുകയും രാവിലെ നേരത്തെ എഴുന്നേല്‍ക്കുകയും ചെയ്യുന്ന ശീലം, വാരാന്ത്യങ്ങളില്‍ ഏറെ വൈകി ഉറങ്ങുന്ന ശീലം തുടങ്ങിയവ ഉറക്ക-ഉണര്‍വ് ചക്രത്തെ കുഴപ്പത്തിലാക്കാം. അതുകൊണ്ട് കഴിയുന്നത്ര ഒരേ സമയത്ത് ഉറങ്ങുകയും ഒരേ സമയത്ത് എഴുന്നേല്‍ക്കുകയും ചെയ്യുന്നത് നല്ല ഉറക്കശീലത്തിന്റെ ഭാഗമാണ്.despite getting enough sleepജീവിതശൈലിയും കാരണമാകാംദിവസം മുഴുവന്‍ ശാരീരിക പ്രവര്‍ത്തനം വളരെ കുറവായിരിക്കുക, വ്യായാമമില്ലായ്മ, ക്രമരഹിതമായ ഭക്ഷണശീലം, രാത്രിയിലെ കാപ്പി കുടിക്കല്‍, ഉറങ്ങുന്നതിന് മുമ്പുള്ള അമിതമായ സ്‌ക്രീന്‍ സമയം തുടങ്ങിയവയും ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കാം. പ്രത്യേകിച്ച് ഉറങ്ങാന്‍ കിടക്കുമ്പോഴും ഫോണ്‍ നോക്കുന്നത് പലരുടെയും ഉറക്കശീലത്തിന്റെ ഭാഗമായിട്ടുണ്ട്. ശരീരം വിശ്രമത്തിനായി തയ്യാറെടുക്കേണ്ട സമയത്ത് സ്‌ക്രീനില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉറങ്ങാന്‍ വൈകുന്നതിനും ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നതിനും കാരണമാകാം.ഈ അവസ്ഥയ്ക്ക് ഡോക്ടറെ കാണേണ്ടത് എപ്പോള്‍?ഒന്നോ രണ്ടോ ദിവസം രാവിലെ ക്ഷീണം തോന്നുന്നത് സാധാരണമായിരിക്കാം. എന്നാല്‍ തുടര്‍ച്ചയായി ആഴ്ചകളോളം മതിയായ ഉറക്കം ലഭിച്ചിട്ടും ക്ഷീണം തുടരുകയാണെങ്കില്‍ അത് അവഗണിക്കരുത്. പ്രത്യേകിച്ച് കൂര്‍ക്കംവലി, ഉറക്കത്തിനിടെ ശ്വാസം മുട്ടല്‍, പകല്‍ അമിതമായ ഉറക്കം, രാവിലെ തലവേദന, ഹൃദയമിടിപ്പിലെ വ്യത്യാസം, അമിതമായ ക്ഷീണം, ശരീര ഭാരത്തിലെ വ്യത്യാസങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ക്കൊപ്പം ക്ഷീണം ഉണ്ടെങ്കില്‍ ഡോക്ടറുടെ സഹായം തേടുന്നതാണ് നല്ലത്.
പുൽപ്പള്ളി ജയശ്രീ സ്കൂളിൽ എസ്.പി.സി ത്രിദിന ക്യാമ്പ് തുടങ്ങി
പുൽപ്പള്ളി: ജയശ്രീ എച്ച്.എസ്.എസിൽ ത്രിദിന എസ്.പി.സി ക്യാമ്പ് ആരംഭിച്ചു. പുൽപ്പള്ളി സ്റ്റേഷൻ എസ്.ഐ ബെന്നി പതാക ഉയർത്തി. വാർഡ് മെമ്പർ മിനി ഉദ്ഘാടനം ചെയ്തു. എ.ഡി ബിന്ദു അധ്യക്ഷയായി. സി.പി.ഒ വൈശാഖ്, ഡി.ഐ അനീഷ്, പി.ടി.എ പ്രസിഡന്റ് സൽമ, ശുഭ എസ് എന്നിവർ പങ്കെടുത്തു. നിയാദ് സാറിന്റെ ട്രാഫിക് ക്ലാസും ജിൻസ് സാറിന്റെ ഐസ് ബ്രേക്കിംഗ് സെഷനും നടന്നു.
ബസ് സ്റ്റാൻഡിൽവെച്ച് മോഷണം പ്ലാൻചെയ്തു, സഹോദരങ്ങളെ കൈയോടെ പൊക്കി പോലീസ്; നിരവധി കേസിലെ പ്രതികൾ
കോഴിക്കോട്: കസബ പോലീസ് സ്റ്റേഷൻ പരിധിയിൽവെച്ച് കവർച്ച ആസൂത്രണം ചെയ്യുന്നതിനിടെ കല്ലായി ചക്കുംകടവ് സ്വദേശികളും സഹോദരങ്ങളുമായ രണ്ടുപേർ പിടിയിൽ. അമ്പലതാഴം എം.പി. വീട്ടിൽ മുഹമ്മദ് ഷിഹാൽ എം.പി (26), മുഹമ്മദ് ഫാസിൽ എം.പി. (24) എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്.ബുധനാഴ്ച്ച രാത്രി പാളയം ബസ് സ്റ്റാൻഡിലെ പ്രധാന കവാടത്തിന്റെ പടിഞ്ഞാറ് ഭാഗത്തുവെച്ച് പ്രതികൾ കവർച്ചയും ഭവനഭേദനവും ആസൂത്രണം ചെയ്യുന്നതിനിടെ കസബ പോലീസ് സബ്ബ് ഇൻസ്‌പെക്ടർ രാകേഷ്, അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്ടർ നൗഫൽ, സിവിൽ പോലീസ് ഓഫീസർ സന്ദീപ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.പ്രതിയായ മുഹമ്മദ് ഷിഹാലിന് കൊയിലാണ്ടി, വടകര, കോട്ടക്കൽ, അരീക്കോട്, മെഡിക്കൽ കോളേജ്, ഫറോക്ക്, ചേവായൂർ, എലത്തൂർ, മാറാട്, പന്തീരങ്കാവ്, നല്ലളം, മാവൂർ, കസബ, നടക്കാവ്, പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്. കൊയിലാണ്ടി ഗൾഫ് ബസാറിലുള്ള മൊബൈൽ കടയിൽ നിന്നും എട്ട് മൊബൈൽ ഫോണുകളും, രണ്ട് സ്മാർട്ട് വാച്ചുകളും മോഷണം നടത്തിയ കേസ്.അരക്കിണറിലുള്ള അമ്പലത്തിന് പുറത്തുള്ള ഭണ്ഡാരം കമ്പിപ്പാര കൊണ്ട് കുത്തിപ്പൊളിച്ച് പണം മോഷണം നടത്തിയതിനുള്ള കേസ്. പന്തീരാങ്കാവ് ലാൻഡ് മാർക്ക് ബിൽഡിങ്ങിന് മുൻവശം പാർക്ക് ചെയ്തിരുന്ന ലോറി ക്യാബിനിൽ നിന്നും അൻപത്തയ്യായിരം രൂപയും, മൊബൈൽ ഫോണും മോഷണം നടത്തിയതിനുള്ള കേസ്.മെഡിക്കൽകോളേജ് കാഷ്വാലിറ്റിക്ക് സമീപത്തുള്ള പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച് കൊണ്ടുപോയതിനുള്ള കേസ്. ഇവയെല്ലാമടക്കം മുപ്പത്തിരണ്ടോളം കേസുകളാണ് മുഹമ്മദ് ഷിഹാലിനെതിരെ നിലവിലുള്ളത്.പ്രതിയായ മുഹമ്മദ് ഫാസിലിന് കോഴിക്കോട് ടൗൺ, കസബ, വെള്ളയിൽ, ഫറോക്ക്, ചെമ്മങ്ങാട്, പന്നിയങ്കര, മാവൂർ പോലീസ് സ്റ്റേഷനുകളിലായാണ് കേസുകളുള്ളത്. മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായതിനുള്ള കേസ്. മയക്കുമരുന്ന് വിൽപനയ്ക്കിടെ പിടിയിലായതിനുള്ള കേസ്. ടാഗോർ ഹാളിന് പിൻവശത്തുള്ള ഹോട്ടലിൽവെച്ച് ഭക്ഷണം കഴിക്കാനായി വന്ന യുവാവിനെ പെട്ടെന്നുണ്ടായ തർക്കത്തെ തുടർന്ന് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചതിനുള്ള കേസ്.കല്ലായി റെയിൽവേ പാലത്തിന് താഴെവെച്ച് കത്തികാണിച്ച് ഭീഷണിപ്പെടുത്തി 5000 രൂപ കവർച്ച ചെയ്തതിനുള്ള കേസ്. മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടെ നല്ലളം മോഡേൺ ബസാർ ജയന്തി റോഡിൽവെച്ച് പോലീസിന്റെ പിടിയിലായതിനുള്ള കേസ് തുടങ്ങി ഇരുപതോളം കേസുകളാണ് മുഹമ്മദ് ഫാസിലിനതിരെ നിലവിലുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ചരിത്രത്തിൽ ആദ്യം! സഭയില്‍ മുഖ്യമന്ത്രിയുടെ കസേര വിട്ട് മന്ത്രിമാര്‍ക്കിടയിലിരുന്ന് ജോസഫ് വിജയ്
നിയമസഭയില്‍ മുഖ്യമന്ത്രിയുടെ സീറ്റില്‍ നിന്ന് മാറി മന്ത്രിമാര്‍ക്കൊപ്പം ഇരുന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. വ്യാഴാഴ്ചയാണ് നിയമസഭയില്‍ അത്യപൂര്‍വമായ സംഭവമുണ്ടായത്. മന്ത്രിമാര്‍ക്കൊപ്പം ആദ്യ നിരയില്‍ നിലയുറപ്പിച്ച വിജയ് പരമ്പരാഗത രീതികളെ മറികടക്കുകയായിരുന്നു. സാധാരണയായി, സ്പീക്കറുടെ ഇരിപ്പിടത്തിന് തൊട്ടടുത്ത് മുഖ്യമന്ത്രിക്ക് പ്രത്യേകവും വിശാലവുമായ ഒരു ഇരിപ്പിടമാണുള്ളത്. മന്ത്രിമാര്‍ അദ്ദേഹത്തിന് തൊട്ടടുത്ത്, മുന്‍നിരയില്‍ തങ്ങളുടെ പദവികളുടെ മുൻഗണന അനുസരിച്ച് പ്രത്യേകം ഇരിക്കുന്നതാണ് രീതി.234 അംഗങ്ങളുള്ള സഭയിലെ അംഗബലം അനുസരിച്ച് പ്രതിപക്ഷ നേതാവും വിവിധ നിയമസഭാ കക്ഷി നേതാക്കളും എതിര്‍വശത്തെ നിരയില്‍ ഇരിക്കുന്നു. ഇവരുടെ പിന്നിലായി അതത് പാര്‍ട്ടിയിലെ അംഗങ്ങളും ഇരിക്കുന്നു. ഉച്ചയ്ക്കുശേഷമുള്ള സമ്മേളനത്തിനിടെ, സ്പീക്കര്‍ ജെസിഡി പ്രഭാകറിന്റെ വലതുവശത്തുള്ള തന്റെ ഇരിപ്പിടത്തില്‍ നിന്ന് വിജയ് അനായാസം എഴുന്നേറ്റ്, മന്ത്രിമാരായ കെ എ സെങ്കട്ടയ്യന്‍, ആധവ് അര്‍ജുന എന്നിവര്‍ക്കിടയിലായി ചെന്നിരിക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രി സഭയില്‍ മന്ത്രിമാര്‍ക്കൊപ്പം ഇരിക്കുന്നത് എന്നാണ് വിവരം.
പാചകവാതക വില മുതൽ ക്രെഡിറ്റ് കാർഡ് വരെ; സെപ്റ്റംബർ മുതൽ അറിയണം നിർണായക സാമ്പത്തിക മാറ്റങ്ങൾ
പുതിയ ഒരു മാസം എത്തുകയാണ്, ഒപ്പം സാമ്പത്തിക കാര്യങ്ങളിൽ ചില സുപ്രധാന മാറ്റങ്ങളും സെപ്റ്റംബർ മുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.പാചകവാതക വില മുതൽ നികുതി നടപടികൾ വരെ നിരവധി കാര്യങ്ങളാണ് ഇനി അറിഞ്ഞിരിക്കേണ്ടത്. സാധാരണ കുടുംബങ്ങളുടെ മാസച്ചെലവിനെയും സാമ്പത്തിക ഇടപാടുകളെയും നേരിട്ട് ബാധിക്കാവുന്ന ഈ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.പാചകവാതക ഉപഭോക്താക്കൾ ആധാർ അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയൽ പരിശോധന പൂർത്തിയാക്കണം. ഇതിനുള്ള സമയപരിധി ഓഗസ്റ്റ് 31 ആണ്. പരിശോധന പൂർത്തിയാക്കാത്തവർക്ക് പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകൾ നേരിടാൻ സാധ്യതയുണ്ട്. എല്ലാ മാസവും ഒന്നാം തീയതി എണ്ണക്കമ്പനികൾ പാചകവാതക വില പുനഃപരിശോധിക്കാറുണ്ട്. അതിനാൽ സെപ്റ്റംബർ ഒന്നിനും ഗാർഹിക പാചകവാതക വിലയിൽ മാറ്റമുണ്ടാകാം. വില ഉയർന്നാൽ കുടുംബങ്ങളുടെ പ്രതിമാസ ചെലവിലും അതിന്റെ നേരിട്ടുള്ള പ്രതിഫലനം ഉണ്ടാകും.കൂടാതെ സെപ്റ്റംബർ എത്തുമ്പോൾ ബാങ്ക് ഇടപാടുകൾ ആസൂത്രണം ചെയ്യുന്നവർ ബാങ്ക് അവധികളും ശ്രദ്ധിക്കണം. രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും രാജ്യത്തെ ബാങ്കുകൾക്ക് പതിവ് അവധിയാണ്. ഇതിന് പുറമെ ചില സംസ്ഥാനങ്ങളിൽ പ്രാദേശിക ആഘോഷങ്ങളും മറ്റ് പ്രത്യേക ദിവസങ്ങളും കാരണം ബാങ്കുകൾക്ക് അവധിയുണ്ടാകാം. അതിനാൽ പണം പിൻവലിക്കൽ, ചെക്ക് ഇടപാടുകൾ, ബാങ്ക് സന്ദർശനം തുടങ്ങിയവ ആസൂത്രണം ചെയ്യുന്നവർ സ്വന്തം സംസ്ഥാനത്തെ ബാങ്ക് അവധി പട്ടിക മുൻകൂട്ടി പരിശോധിക്കുന്നത് നല്ലതാണ്.ഇതിലൊക്കെ പുറമെ, സെപ്റ്റംബറിൽ രാജ്യവ്യാപക ബാങ്ക് സമരത്തിനും പ്രഖ്യാപനമുണ്ട്. ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് സെപ്റ്റംബർ 11ന് രാജ്യവ്യാപക സമരത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ആഴ്ചയിൽ അഞ്ച് ദിവസത്തെ ബാങ്കിങ് സംവിധാനം നടപ്പാക്കുക, പുതുക്കിയ പ്രകടനാധിഷ്ഠിത ആനുകൂല്യ പദ്ധതിയിലെ വ്യവസ്ഥകൾ പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിക്കുന്നത്. ആവശ്യങ്ങളിൽ പരിഹാരമുണ്ടായില്ലെങ്കിൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല സമരത്തിനും യൂണിയനുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.വിദേശയാത്ര നടത്തുന്നവർക്കായി വിമാനത്താവളങ്ങളിലെ യാത്രാ നടപടികളിലും മാറ്റങ്ങൾ വരും. യാത്രാരേഖകളുടെ പരിശോധന കൂടുതൽ ഡിജിറ്റൽ രീതിയിലേക്ക് മാറുന്നതിനാൽ യാത്രക്കാർ ആവശ്യമായ രേഖകൾ കൃത്യമായി കൈവശം സൂക്ഷിക്കണം. പാസ്‌പോർട്ടും വിസയും പോലുള്ള നിർബന്ധിത രേഖകൾക്ക് പകരം ഡിജിറ്റൽ രേഖകൾ മാത്രം മതിയാകില്ല.വലിയ തുകയുള്ള സ്ഥിരനിക്ഷേപങ്ങളുമായി ബന്ധപ്പെട്ടും പുതിയ വിവരവെളിപ്പെടുത്തൽ സംവിധാനം വരും. മൂന്ന് കോടി രൂപയോ അതിൽ കൂടുതലോ ഉള്ള സ്ഥിരനിക്ഷേപങ്ങളെയാണ് പ്രധാനമായും പുതിയ വ്യവസ്ഥ ബാധിക്കുക. ഇത് സാധാരണ നിക്ഷേപകരെ നേരിട്ട്ബാധിക്കുന്ന മാറ്റമല്ല.ഇതിനു പുറമെ ഓഡിറ്റ് ആവശ്യമില്ലാത്ത ബിസിനസ്, പ്രൊഫഷണല്‍ വരുമാനമുള്ളവര്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31 ആണ് എന്നതും ഓർക്കുക. സെപ്റ്റംബര്‍ 1 മുതല്‍ സമര്‍പ്പിക്കുന്ന റിട്ടേണുകള്‍ക്ക് വൈകിയതിനുള്ള പിഴയും, പലിശയും ഈടാക്കും.സമയബന്ധിതമായി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ അനാവശ്യമായി ലേറ്റ് ഫീ നല്‍കേണ്ടി വരുമെന്നതിനാല്‍ സാമ്പത്തിക നഷ്ടമുണ്ടാകും.Form 26AS, AIS എന്നിവയിലെ വിവരങ്ങള്‍ കൃത്യമായി ഒത്തുനോക്കി അടിയന്തരമായി ITR-3 അല്ലെങ്കില്‍ ITR-4 ഫയല്‍ ചെയ്യുക.ഇനി ക്രെഡിറ്റ് കാർഡുകളിലേയ്ക്ക് വന്നാൽ വിവിധ ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് വഴി നടത്തുന്ന ചില ഇടപാടുകള്‍ക്ക് നല്‍കിയിരുന്ന റിവാര്‍ഡ് പോയിന്റുകളിലും, സര്‍ചാര്‍ജ് നിബന്ധനകളിലും സെപ്റ്റംബര്‍ 1 മുതല്‍ മാറ്റം വരുത്തുന്നുണ്ട്.ഇക്കാര്യങ്ങള്‍ ബാങ്കുകള്‍ ഉപയോക്താക്കളെ ഇ-മെയില്‍ വഴി മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. ബില്ലുകള്‍ അടയ്ക്കുമ്പോഴും ഓണ്‍ലൈന്‍ സേനങ്ങള്‍ ഉപയോഗിക്കുമ്പോഴും ബാങ്ക് കാര്‍ഡുകളില്‍ ലഭിച്ചിരുന്ന ആനുകൂല്യങ്ങളില്‍ ഇനി മുതൽ കുറവുണ്ടായേക്കാം. ബാങ്ക് അയച്ച ഇമെയിലുകളോ, വെബ്സൈറ്റിലെ പുതിയ ചാര്‍ജ് ഘടനയോ പരിശോധിച്ച് റിവാര്‍ഡ് പോയിന്റ് നിബന്ധനകള്‍ മനസിലാക്കുക.ഇത്തരം നിരവധി നിർണായക കാര്യങ്ങൾ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. അതിനാൽ സെപ്റ്റംബർ തുടങ്ങുന്നതിന് മുമ്പ് ആവശ്യമായ തിരിച്ചറിയൽ പരിശോധനകളും നികുതി നടപടികളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുന്നതും പ്രധാനമാണ്.
മുതിരേരി ചെറുപുഷ്പ ശാഖ മിഷൻ ലീഗ് മേഖലാ മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്പ്
കണിയാരം TTI ൽ വച്ച് നടന്ന മാനന്തവാടി രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ മാനന്തവാടി മേഖല കലാസാഹിത്യമത്സരങ്ങളിൽ 18 ശാഖകൾ മാറ്റുരച്ചപ്പോൾ മേഖലയിൽ ഫസ്റ്റ് റണ്ണർ അപ് ആയി മുതിരേരി ചെറുപുഷ്പ ശാഖ വളരെ തിളക്കമാർന്ന വിജയം നേടിയിരിക്കുന്നു. ശാഖ ഡയറക്ടർ ഫാ.ബിനു പൈനുങ്കൽ, ജോ. ഡയറക്ടർ സി.ബെറ്റി ഡി.എസ്.ടി., ശാഖ പ്രസിഡന്റ് ഷേർലി ഒറ്റപ്ലാക്കൽ, മേഖല എക്സിക്യൂട്ടീവ് അംഗം നിനി കുറുപ്പൻ പറമ്പിൽ, ശാഖ സെക്രട്ടറി ആഞ്ചലിൻ ആത്രശ്ശേരിയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു ടീമിന്റെ കൂട്ടായ പ്രവർത്തനം ഈ ഉജ്വല നേട്ടത്തിന് സഹായകരമായി.
സുകുമാരക്കുറുപ്പ് കേസ്; നിജസ്ഥിതി അറിയണം, കേരള പൊലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: രമേശ് ചെന്നിത്തല
തിരുവനന്തപുരം: സുകുമാരക്കുറുപ്പ് കേസ് നാല് പതിറ്റാണ്ടായി തീര്‍പ്പാക്കാനാകാത്ത എല്‍പി (Long Pending) കേസ് ആണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വരുന്ന വിവരങ്ങളുടെ നിജസ്ഥിതി എന്താണ് എന്ന് അറിയണം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രൂണൈയില്‍ സുകുമാരക്കുറുപ്പിനോട് സാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ഇപ്പോള്‍ നിലനില്‍ക്കുന്നത് അഭ്യൂഹങ്ങള്‍ ആണെന്ന് പറഞ്ഞ അദ്ദേഹം ക്രൈംബ്രാഞ്ച് എഡിജിപിയോട് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ പറഞ്ഞിട്ടുണ്ട് എന്ന് വ്യക്തമാക്കി. ഇന്നലെയാണ് ഡിവൈഎസ്പി എച്ച് വെങ്കിടേഷിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തരമന്ത്രി നിര്‍ദ്ദേശിച്ചിരുന്നത്. അന്വേഷണം നടക്കട്ടെ എന്നും ചെന്നിത്തല പറഞ്ഞു. ചാക്കോ വധക്കേസില്‍ അലി അക്ബറിന്റെ റിപ്പോര്‍ട്ട് പൂഴ്ത്തി എന്ന ആരോപണത്തില്‍ പ്രതികരിച്ച അദ്ദേഹം വയലാര്‍ രവി ആഭ്യന്തര മന്ത്രി ആയ കാലം തൊട്ട് ഉള്ള കേസാണെന്നും ഇനി എന്ത് പൂഴ്ത്താനാണെന്നും ചോദിച്ചു. കേരള പൊലീസ് ഇന്റര്‍ പോളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിമാനത്താവളങ്ങളിൽ കോടികളുടെ കുടിശ്ശിക; ജീവനക്കാർക്ക് ശമ്പളമില്ല, പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് സ്‌പൈസ് ജെറ്റ്
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ പ്രവർത്തന പ്രതിസന്ധിയിലും കുടിശ്ശിക ബാധ്യതകളിലും കുടുങ്ങി വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്റ്. വിവിധ വിമാനത്താവളങ്ങളിൽ അടച്ചുതീർക്കാനുള്ളത് കോടികളുടെ കുടിശ്ശികയാണെന്നാണ് പുറത്തുവരുന്ന വിവരം. വിമാനത്താവള അധികൃതർ ഉൾപ്പെടെയുള്ള വിവിധ സേവനദാതാക്കൾക്ക് നൽകാനുള്ള കുടിശ്ശികയാണ് പ്രവർത്തനങ്ങളെ ബാധിക്കുന്ന പ്രധാന കാരണങ്ങളിലൊന്നെന്നാണ് സൂചന. ഇതിന് പിന്നാലെ ജീവനക്കാർക്കും ശമ്പളം വൈകുന്ന സാഹചര്യമുണ്ടായതായാണ് റിപ്പോർട്ടുകൾ.കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലും സ്‌പൈസ് ജെറ്റിന്റെ പ്രവർത്തനം പരിമിതമാണ്. വിമാനത്താവളത്തിൽ കമ്പനിക്ക് പ്രത്യേക ഓഫീസ് പോലും നിലവിലില്ല. ആകെ 14 ജീവനക്കാരാണ് ഇവിടെ സ്‌പൈസ് ജെറ്റിനായി പ്രവർത്തിക്കുന്നത്. ജീവനക്കാർക്കും ക്രൂ അംഗങ്ങൾക്കും താമസസൗകര്യം ഒരുക്കുന്ന ഹോട്ടലുകളിലും കമ്പനി ലക്ഷങ്ങളുടെ ബില്ലുകൾ തീർപ്പാക്കാനുണ്ടെന്നാണ് വിവരം.

