കേരളോത്സവം 2026 ലോഗോ ക്ഷണിച്ചു.
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിൻ്റെ 2026 വർഷത്തെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തിൽ എൻട്രികൾ ക്ഷണിക്കുന്നു. ഡിജിറ്റൽ രീതിയിൽ തയ്യാറാക്കിയ ലോഗോ ഡിസൈനുകൾ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ. എൻട്രികൾ മൾട്ടികളറിൽ തയ്യാറാക്കി പിഡിഎഫ്/പിഎന്ജി/ജെപിഇജി ഫോർമാറ്റിൽ ksywb@kerala.gov.in ഇ-മെയിൽ മുഖേന സമർപ്പിക്കണം. ലോഗോയുടെ ഒറിജിനൽ/ എഡിറ്റബിൾ ഫയലും ആവശ്യപ്പെട്ടാൽ ഹാജരാക്കാൻ കഴിയുന്ന വിധത്തിൽ സൂക്ഷിക്കണം. എൻട്രികൾ സെപ്റ്റംബർ അഞ്ചിന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റ്റർ, ദൂരദർശൻ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന്.പി.ഒ, തിരുവനന്തപുരം.43. ഫോൺ: 0471-2733139, 2733602.
പ്ലീഡർ നിയമനം
മാനന്തവാടി ജില്ലാ മുൻസിഫ് കോടതിയിൽ പ്ലീഡർ ടു ഡു ഗവ വർക്സ് തസ്തിയിലേക്കുള്ള നിയമനത്തിന് അഭിഭാഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അഞ്ച് വർഷം പ്രവൃത്തി പരിചയമുള്ള 60 വയസ് കവിയാത്തവർക്കാണ് അവസരം. സർക്കാർ കേസുകൾ കൈകാര്യം ചെയ്യാൻ തത്പരരായിരിക്കണം. അപേക്ഷയോടൊപ്പം പേര്, അഡ്രസ്, വയസ്, ജനന തീയ്യതി, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, യോഗ്യത, താമസസ്ഥലത്തെ പൊലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്ന ബയോഡേറ്റയും ജനനതീയ്യതി, ബിരുദം, പ്രവൃത്തി പരിചയം, എൻറോൾമെന്റ് നമ്പർ, തീയ്യതി എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഉണ്ടായിരിക്കണം. നേരിട്ടോ തപാൽ മുഖേനയോ ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ, നോർത്ത് കൽപ്പറ്റ പി.ഒ, പിൻ-673122 എന്ന വിലാസത്തിൽ സെപ്റ്റംബർ അഞ്ച് വൈകുന്നേരം അഞ്ച് വരെ അപേക്ഷ നൽകാം.
വരുന്നു ഓപ്പറേഷൻ സ്കാൻ; അനധികൃത ഓൺലൈൻ സ്ഥാപനങ്ങൾക്ക് പിടിവീഴും
ജില്ലയിലെ അനധികൃത സ്വകാര്യ ഓൺലൈൻ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനൊരുങ്ങി ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും. ഓപ്പറേഷൻ സ്കാൻ എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പയിനിലൂടെ ജില്ലയിലുടനീളം പരിശോധനകൾ ആരംഭിക്കും. അക്ഷയ കേന്ദ്രങ്ങളെന്ന വ്യാജേന പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പൊതുജനങ്ങൾക്കും പരാതി നൽകാം. തദ്ദേശസ്വയംഭരണ വകുപ്പ്, സംസ്ഥാന ഐ.ടി മിഷൻ എന്നിവയുടെ സഹകരണത്തോടെ ജില്ലാഭരണകൂടമാണ് നടപടി സ്വീകരിക്കുക.സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പിലൂടെ പൊതുജനങ്ങൾക്ക് നൽകിവരുന്ന ഓൺലൈൻ സേവനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാക്കാൻ അക്ഷയ കേന്ദ്രങ്ങളെയാണ് സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ളത്. എന്നാൽ അക്ഷയ കേന്ദ്രമെന്ന വ്യാജേന ഇതര സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങൾ അക്ഷയക്ക് സമാനമായ പേര്, കളർ കോഡ് എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്നത് പൊതുജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടാക്കും. മറ്റ് സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങൾ അക്ഷയക്ക് സമാനമായ പേരും കളർ കോഡും എന്നിവ ഉപയോഗിക്കാൻ പാടില്ലെന്ന് കാണിച്ച് സർക്കാർ ഉത്തരുവുകൾ പുറപ്പെടുവിച്ചിട്ടുമുണ്ട്.തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നും ലഭിച്ച ലൈസൻസ് പ്രകാരമല്ലാതെ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങളെ കണ്ടത്തി തദ്ദേശ സ്വയംഭരണ സ്ഥാപനം മുഖേന കർശന നടപടി സ്വീകരിക്കാനാണ് ഓപ്പറേഷൻ സ്കാൻ പദ്ധതിയുടെ ആദ്യഘട്ടത്തിൽ ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് പരാതിനൽകുവാൻ സംസ്ഥാന സർക്കാരിന്റെ ഗവ സിറ്റിസൺ കോൾ സെന്റർ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് -155300/0471 2335523. ഓപ്പറേഷൻ സ്കാനിന്റെ പോസ്റ്റർ പ്രകാശനം ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ നിർവഹിച്ചു. സബ് കളക്ടർ അതുൽ സാഗർ, എ.ഡി.എം കെ അജീഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ സുമ, തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ പി.സി മജീദ്, കേരള സംസ്ഥാന ഐ.ടി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ എസ് നിവേദ് എന്നിവർ പങ്കെടുത്തു.
സപ്ലൈകോ ഞായറാഴ്ച്ച പ്രവർത്തിക്കും
സപ്ലൈകോയുടെ എല്ലാ വിൽപ്പന ശാലകളും ഓണം പ്രമാണിച്ച് ഇന്ന് (ഓഗസ്റ്റ് 23) തുറന്നു പ്രവർത്തിക്കും. ഉത്രാടം നാളിലും പതിവുപോലെ പ്രവർത്തിക്കുമെന്ന് ഡിപ്പോ മാനേജർ ഇ എസ് ബെന്നി അറിയിച്ചു.
ഡയറി പ്രൊമോട്ടർ നിയമനം
ക്ഷീര വികസന വകുപ്പിന്റെ തീറ്റപ്പുൽകൃഷി വികസന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ നാല് ക്ഷീര വികസന യൂണിറ്റുകളിലേക്കും ഓരോ ഡയറി പ്രൊമോട്ടർമാരെ പ്രതിമാസം 8,000 രൂപ ഇൻസെന്റീവ് നിരക്കിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രായപരിധി 18 - 45 വയസ്. യോഗ്യത-എസ്.എസ്.എൽ.സി. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. ഡയറി പ്രൊമോട്ടർമാരായി മുമ്പ് സേവനമനുഷ്ഠിച്ചിട്ടുള്ളവർക്ക് അഞ്ച് വർഷത്തെ വയസിളവ് അനുവദിക്കും. നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം സെപ്റ്റംബർ അഞ്ച് വൈകുന്നേരം അഞ്ചിനകം ബ്ലോക്ക്തല യൂണിറ്റ് ഓഫീസിൽ സമർപ്പിക്കണം. യോഗ്യതയും പ്രായവും വാസസ്ഥലവും തെളിയിക്കുന്നതിനുള്ള അസൽ രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. അപേക്ഷയുടെ മാതൃക അതത് ബ്ലോക്ക് ക്ഷീര വികസന യൂണിറ്റുകളിൽ നിന്ന് ലഭിക്കും. ഫോൺ: 9400206167 (കൽപ്പറ്റ), 9447773180 (സുൽത്താൻ ബത്തേരി), 9745294737 (പനമരം), 9846212700 (മാനന്തവാടി).
അധ്യാപക ഒഴിവ്
വാകേരി ജി.വി.എച്ച്.എസ്.എസിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ കെമിസ്ട്രി അധ്യാപകന്റെ ഒഴിവിലേക്ക് ഓഗസ്റ്റ് 31 രാവിലെ 11ന് സ്കൂൾ ഓഫീസിൽ അഭിമുഖം നടത്തും. ഫോൺ: 04936 229296, 9847108601.
പാലക്കാട് ഡിവിഷനെ 'വെട്ടിമുറിക്കാൻ' തീരുമാനം; മംഗളൂരു സ്റ്റേഷൻ അടക്കം ഇനി മൈസൂരു ഡിവിഷനിൽ
മംഗലാപുരം റെയിൽവേ സ്റ്റേഷൻ അടക്കമുള്ള പ്രദേശം പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റി മൈസൂർ ഡിവിഷന്റെ ഭാഗമാകും. ഇത് സംബന്ധിച്ച് റെയിൽവേ ഉത്തരവ് പുറത്തിറക്കി. ഉത്തരവ് വന്നെങ്കിലും മാറ്റം ഒക്ടോബർ 1 മുതൽ ആണ് നിലവിൽ വരിക. ഇതോടെ മംഗലാപുരത്തുനിന്ന് പുറപ്പെടുന്നതും കേരളത്തിലൂടെ സഞ്ചരിക്കുന്നതുമായ ട്രെയിനുകളുടെ നിയന്ത്രണം പൂർണമായും മൈസൂർ ഡിവിഷനിലേക്ക് മാറ്റപ്പെടും. കണ്ണൂർ അവസാനിക്കുന്ന ട്രെയിനുകൾ മംഗലാപുരത്തേക്ക് നീട്ടണമെങ്കിൽ ഇനി മൈസൂർ ഡിവിഷന്റെ അനുമതി കൂടി വേണ്ടി വരും.പുതിയ മാറ്റത്തോടെ പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലുള്ള ഏറ്റവും അധികം വരുമാനം ഉള്ള പനമ്പൂർ സ്റ്റേഷൻ അടക്കം മൈസൂർ ഡിവിഷനു കീഴിലാവും. തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെത്തി. തീരുമാനത്തിൽ നിന്ന് ഉടൻ പിന്മാറണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി അടക്കമുള്ളവർക്ക് കത്തയച്ചിരിക്കുകയാണ് ഉണ്ണിത്താൻ.
ഉപയോഗശൂന്യമായ വസ്തുക്കൾ ലേലം ചെയ്യുന്നു.
വാഴവറ്റ കുടുംബാരോഗ്യ കേന്ദ്രത്തിലെയും ആശുപത്രിയുടെ കീഴിലുള്ള വിവിധ ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളിലെയും ഉപയോഗശൂന്യമായ വസ്തുക്കൾ ഓഗസ്റ്റ് 29ന് രാവിലെ11.30ന് വാഴവറ്റ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലേലം ചെയ്യുന്നു. ഫോൺ: 8075796552, 8606508509.
തടി ലേലം
കൽപ്പറ്റ കെ.എം.എം ഗവ. ഐ.ടി.ഐയിൽ സൂക്ഷിച്ചിരിക്കുന്ന വിറകിനത്തിലുള്ള മരത്തടികൾ സെപ്റ്റംബർ രണ്ട് രാവിലെ 11.30ന് ലേലം ചെയ്യുന്നു. ഫോൺ: 04936 205519
ഡിഗ്രി സീറ്റൊഴിവ്
തൃശ്ശിലേരി ഗവ. മോഡൽ ഡിഗ്രി കോളേജിൽ (റൂസ) ബി.എ ജ്യോഗ്രഫി, ബി.എ ഇംഗ്ലീഷ്, എന്നീ കോഴ്സുകളിൽ എസ്.സി, എസ്.ടി ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം സെപ്റ്റംബർ ഒന്ന് വൈകുന്നേരം നാലിനകം കോളേജ് ഓഫീസിൽ എത്തണം. ഫോൺ: 9496704769, 9746771075
ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കും: മന്ത്രി ടി സിദ്ദീഖ്
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പദ്ധതികളെല്ലാം വേഗത്തിൽ പൂർത്തിയാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. അതിജീവിതരുടെ ഉപജീവന ആവശ്യങ്ങൾക്കായി കുടുംബശ്രീ മിഷൻ മുഖേന നടപ്പാക്കുന്ന മൈക്രോ പ്ലാൻ പദ്ധതിയിലേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അധികമായി അനുവദിച്ച ധന സഹായത്തിന്റെ വിതരണോദ്ഘാടനം കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദുരന്ത ബാധിതരുടെ പുനരധിവാസ ഗുണഭോക്തൃ പട്ടിക സമയ ബന്ധിതമായി പൂർത്തീകരിക്കും. ഉരുൾപൊട്ടലിൽ നാശനഷ്ടങ്ങൾ സംഭവിച്ച വ്യാപാരികൾ, കെട്ടിട ഉടമകൾ എന്നിവർക്കുള്ള നഷ്ടപരിഹാരം നൽകൽ, വായ്പ ഏറ്റെടുക്കുന്നതിനും ഭൂമി കൃഷിയോഗ്യമാക്കുന്നതിനുള്ള പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ദുരന്ത ബാധിതർക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള എല്ലാ പിന്തുണയും സർക്കാറും ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നൽകി വരികയാണ്. ഉപ ജീവനത്തിനായുള്ളമൈക്രോ പ്ലാനുകൾ നടപ്പിലാക്കുന്നതിന് ആദ്യഘട്ടത്തിൽ 1.98 കോടി രൂപ അനുവദിച്ചിരുന്നു. രണ്ടാം ഘട്ടമായി 2.31 കോടി രൂപയുടെ പദ്ധതികൾ ആവിഷ്കരിച്ചു. ഇതിനുശേഷമാണ് മന്ത്രിസഭാ ഉപസമിതിയുടെ നേതൃത്വത്തിൽ കൂടിയാലോചിച്ച് ഉപജീവന മാർഗമായി രണ്ട് ലക്ഷം രൂപ വീതം അനുവദിച്ചത്. ഇതിനായി 5.11 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചത്. ജില്ലയിലെ കാലാവസ്ഥാ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് മുന്നറിയിപ്പ് നൽകുന്നതിന് ഡോപ്ളർ റഡാർ ഡിസംബറോടെ പ്രവർത്തന സജ്ജമാവും. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ അവബോധമുള്ള ഒരു സമൂഹത്തെ ജില്ലയിൽ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും ഇതിന് സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും മന്ത്രി പറഞ്ഞു.ജില്ലയിൽ കാലാവസ്ഥാ മാറ്റങ്ങളാലുണ്ടാകുന്ന ദുരന്തങ്ങൾ ഫലപ്രദമായി തടയാനുള്ള മാസ്റ്റർ പ്ലാനുമായി ജില്ലാഭരണകൂടം മുന്നോട്ട് പോവുകയാണെന്ന് പരിപാടിയിൽ അധ്യക്ഷനായ എം.എൽ.എ ഐ.സി ബാലകൃഷ്ണൻ പറഞ്ഞു. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ പി വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ഹനീഫ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.സി മജീദ്, കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ കെ.കെ.എൻ കുറുപ്പ്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി ജാസർ പാലക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി ശിഹാബ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ.പി ജയചന്ദ്രൻ, എ.ഡി.എം.സി കെ.എം സലീന, ജില്ലാ പ്രോഗ്രാം മാനേജർ പി ഹുദൈഫ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കുടുംബശ്രീ ജില്ലാതല ഓണം വിപണനമേളയ്ക്ക് തുടക്കം
ഓണവിപണി കീഴടക്കാൻ കുടുംബശ്രീയുടെ ഉൽപന്നങ്ങളുമായി ജില്ലാതല ഓണം വിപണന മേളയ്ക്ക് തുടക്കമായി. മാനന്തവാടി മൈസൂർ റൂട്ടിൽ ആരംഭിച്ച വിപണനമേള എം എൽ എ ഉഷ വിജയൻ ഉദ്ഘാടനംചെയ്തു. നാടൻ രുചിയും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും കുറഞ്ഞ വിലയിൽ ജനങ്ങളിലെത്തിച്ച് ഓണം വിപുലമാക്കാനുള്ള ശ്രമത്തിലാണ് ജില്ലാ കുടുംബശ്രീ മിഷൻ. വ്യവസായ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കൈത്തറി ഉത്പന്നങ്ങൾക്ക് പ്രത്യേക സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. നാടൻ പച്ചക്കറികൾ, വൈവിധ്യമാർന്ന അച്ചാറുകൾ, ശർക്കര, ചിപ്സ്, ഓണപ്പൂക്കൾ, കറി പൗഡറുകൾ,തുണിത്തരങ്ങൾ എന്നിവ മേളയിൽ ലഭ്യമാണ്. കുടുംബശ്രീ സംരംഭകരുടെ ഉൽപന്നങ്ങൾക്ക് മികച്ച വിപണി ഉറപ്പാക്കുകയാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. ഓണത്തിന് ആവശ്യമായ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടുത്തി പ്രത്യേക ഓണക്കിറ്റുകളും കുടുംബശ്രീ വിപണിയിൽ എത്തിക്കുന്നുണ്ട്. 750 രൂപ വരെയുള്ള കിറ്റുകൾ സിഡിഎസുകൾ വഴിയാണ് വിതരണം ചെയ്യുന്നത്. ജില്ലാതല മേളയ്ക്ക് പുറമെ, ജില്ലയിലെ എല്ലാ സിഡിഎസുകളിലും രണ്ട് ഓണം വിപണന മേളകൾ വീതം നടക്കുന്നുണ്ട്. ഗ്രാമീണ മേഖലയിലുള്ളവർക്ക് തൊട്ടടുത്തുള്ള മേളകളിൽനിന്ന് ഓണവിപണി പ്രയോജനപ്പെടുത്താം. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലേഖ രാജീവൻ, സിഡിഎസ് ചെയർപേഴ്സൺമാരായ പാത്തുമ്മ ടീച്ചർ, സി.ശരണ്യ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.പി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള പീച്ചങ്കോട്-നെല്ലേരിക്കുന്ന്, അകമനച്ചാൽ, പുലിക്കാട്, അടിവാരം ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 22) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള പീച്ചങ്കോട്-നെല്ലേരിക്കുന്ന്, അകമനച്ചാൽ, പുലിക്കാട്, അടിവാരം ഭാഗങ്ങളിൽ നാളെ (ഓഗസ്റ്റ് 22) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.
ഓണകിറ്റുകൾ നൽകി
മാനന്തവാടി: സ്വന്തം വീടുകളിൽ നിന്ന് ശേഖരിച്ച പച്ചക്കറികളും ധാന്യങ്ങളുമായി മാനന്തവാടി ജിവിഎച്എസ് വിഎച്ച്എസ് സി ഒന്നാം വർഷ എൻ.എസ്.എസ് വിദ്യാർത്ഥികൾ കൂവളമൊട്ടം കുന്ന് ഊരിലെത്തി ഓണ കിറ്റ് വിതരണം നടത്തി.. എൻ എസ് എസ് മാനസ ഗ്രാമമായി തിരഞ്ഞെടുത്ത ഊരിൽ ഓണ സ്മിതം പരിപാടിയുടെ ഭാഗമായിരുന്നു കിറ്റ് വിതരണം.ഡിവിഷൻ കൗൺസിലർ എം പി ശശികുമാർ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു, പ്രോഗ്രാം ഓഫീസർ റംല കാവുങ്ങൽ, സ്റ്റാഫ് സെക്രട്ടറി വി മുജീബ്, അധ്യാപകരായ പി എ അനസ്, എം എസ് ബീന, എം കെ അർച്ചന ഊര് മൂപ്പൻ സി ജനാർദ്ദനൻ എന്നിവർ എന്നിവർ സംബന്ധിച്ചു,
ഓണാവധിയിലും ഊർജ്ജസ്വലരായി കുട്ടിപ്പൊലീസ്
പനമരം: വിദ്യാർഥികളിൽ അച്ചടക്കവും നേതൃത്വപാടവവും വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് (എസ്.പി.സി) യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്നുദിവസത്തെ ഓണക്കാല സഹവാസ ക്യാമ്പിന് ആവേശകരമായ തുടക്കമായി.പി.ടി.എ. പ്രസിഡന്റ് സുബൈർ കെ.ടി.യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനപ്രതിനിധികളായ ജില്ലാ പഞ്ചായത്ത് അംഗം ബീന സജി, ബ്ലോക്ക് പഞ്ചായത്ത് അംഗം റുക്കിയ സലാം, വാർഡ് അംഗങ്ങളായ ഷാജഹാൻ കോവ, അജിഷ എൻ. തുടങ്ങിയവർ പങ്കെടുത്തു.പ്രിൻസിപ്പൽ രമേഷ് കുമാർ, ഷിബു എം.സി. DI ജിഷ്ണു രാജ്എന്നിവരും മറ്റ് അധ്യാപകരും ചടങ്ങിൽ ആശംസകൾ നേർന്നു. CPO രജിത കെ ആർ ചടങ്ങിൽ നന്ദി അർപ്പിച്ചു കേഡറ്റുകൾ അണിനിരക്കുന്ന ക്യാമ്പിൽ വരും ദിവസങ്ങളിൽ വൈവിധ്യമാർന്ന കായിക-വ്യക്തിത്വ വികസന പരിശീലനങ്ങളും പഠനക്ലാസുകളും നടക്കും.
കോട്ടവയൽ ഓണോത്സവം ആഗസ്റ്റ് 22, 23 തീയതികളിൽ
കോട്ടവയൽ അനശ്വര ക്ലബ്ബും ജനകീയ കൂട്ടായ്മയും ചേർന്ന് നടത്തുന്ന ഓണാഘോഷം (ഓണോത്സവം 2026) ആഗസ്റ്റ് 22,23 ശനി ഞായർ തിയതികളിൽ കോട്ടവയലിൽ നടക്കും. 22 ന് വൈകുന്നേരം ആറ് മണിക്ക് കുട്ടികളുടെ കലാപരിപാടികൾ തുടർന്ന് മെഹന്തി മത്സരം മഹാതിരുവാതിര മുതലായ പരിപാടികൾ നടത്തുo ഞായറാഴ്ച രാവിലെ 8.30 പൂക്കള മത്സരത്തോടെ വിവിധ മത്സരങ്ങക്ക് തുടക്കമാകും. ശേഷം വയോജനങ്ങൾക്ക് ഓണക്കോടി നൽകൽ, വിഭവ സമൃദ്ധമായ ഓണസദ്യ , ശേഷം വിവിധ മത്സരങ്ങൾ, പ്രദേശിക വടംവലി, സമാപന സമ്മേളനം,സമ്മാന വിതരണം തുടർന്ന് ആകശവിസ്മയത്തോടെ ഓണാഘോഷം സമാപിക്കും.
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; ഓണക്കാലത്ത് നാട്ടിലേക്ക് മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ കൂടി
ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ബെംഗളൂരു കൻ്റോൺമെൻ്റ്, എസ്എംവിടി ബെംഗളൂരു, യശ്വന്ത്പൂർ എന്നീ സ്റ്റേഷനുകളിൽനിന്ന് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിലേക്കും തിരിച്ചുമാണ് പുതിയ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്. മൂന്നു ട്രെയിനുകളും കോട്ടയം വഴിയാണ് സർവീസ് നടത്തുക. ട്രെയിനുകളുടെ സമയക്രമവും മറ്റ് വിവരങ്ങളും ചുവടെ.1. ബെംഗളൂരു കൻ്റോൺമെൻ്റ് - തിരുവനന്തപുരം നോർത്ത് (06579/06580)ബെംഗളൂരു കൻ്റോൺമെൻ്റ് റെയിൽവേ സ്റ്റേഷനിൽനിന്ന് ഓഗസ്റ്റ് 28ന് വൈകുന്നേരം 4:40ന് പുറപ്പെടുന്ന ട്രെയിൻ 29ന് രാവിലെ 10:30ന് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. 29ന് ഉച്ചയ്ക്ക് 12:40ന് തിരുവനന്തപുരം നോർത്തിൽനിന്ന് മടങ്ങുന്ന ട്രെയിൻ 30ന് പുലർച്ചെ 5:15ന് ബെംഗളൂരു കൻ്റോൺമെൻ്റിൽ എത്തിച്ചേരും. കെആർ പുരം, ബംഗരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോഡാനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും. റിസർവേഷൻ 21ന് രാവിലെ എട്ടുമണിമുതൽ ആരംഭിച്ചു.2. എസ്എംവിടി ബെംഗളൂരു - തിരുവനന്തപുരം നോർത്ത് (06575/06576)എസ്എംവിടി ബെംഗളൂരു റെയിൽവേ സ്റ്റേഷനിൽനിന്ന് ഓഗസ്റ്റ് 22ന് വൈകുന്നേരം 4:40ന് പുറപ്പെടുന്ന ട്രെയിൻ 23ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. 23ന് ഉച്ചയ്ക്ക് 12:40ന് തിരുവനന്തപുരം നോർത്തിൽനിന്ന് മടങ്ങുന്ന ട്രെയിൻ 24ന് പുലർച്ചെ 5:15ന് ബെംഗളൂരു കൻ്റോൺമെൻ്റിൽ എത്തിച്ചേരും. ബെംഗളൂരു കൻ്റോൺമെൻ്റ്, കെആർ പുരം, ബംഗരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോഡാനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും. റിസർവേഷൻ 21ന് രാവിലെ എട്ടുമണിമുതൽ ആരംഭിച്ചു.3. യശ്വന്ത്പൂർ - തിരുവനന്തപുരം നോർത്ത് ( 06573/06574)യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് ഓഗസ്റ്റ് 21ന് രാത്രി 8:45ന് പുറപ്പെടുന്ന ട്രെയിൻ 22ന് ഉച്ചയ്ക്ക് 1:30ന് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും. 22ന് ഉച്ചകഴിഞ്ഞ് 3:15ന് തിരുവനന്തപുരം നോർത്തിൽനിന്ന് മടങ്ങുന്ന ട്രെയിൻ 23ന് രാവിലെ 9:45ന് യശ്വന്ത്പൂരിൽ എത്തിച്ചേരും. ഹൊസൂർ, ധർമപുരി, സേലം, ഈറോഡ്, തിരുപ്പൂർ, പോഡാനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും.
ശ്രേയസ് ഏരിയ മീറ്റിംഗ് സംഘടിപ്പിച്ചു.
ചുള്ളിയോട് :ചുള്ളിയോട് യൂണിറ്റിലെ സ്രോതസ്,മിന്നാരം,ഹരിതകം സ്വാശ്രയ സംഘങ്ങളുടെ ഏരിയ മീറ്റിംഗ് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ്ഘാടനം ചെയ്തു.സ്രോതസ് സംഘത്തിന്റെ പ്രസിഡന്റ് അമ്മിണി ബേബി അധ്യക്ഷത വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ഒ.ജെ. ബേബി,റീജ വിൻസന്റ്,പ്രസന്ന രാജൻ, ലീല പൈലി,ഷൈനി സജി,ഉഷ ഷാജു,ഷൈജ ശശിധരൻ എന്നിവർ സംസാരിച്ചു.സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.
ഹരിത കർമസേനാംഗങ്ങൾക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു.
പിണങ്ങോട് : വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഹരിത കർമസേന അംഗങ്ങൾക്ക് ഓണക്കോടിയും ബോണസും വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ നിർവഹിച്ചു.മാലിന്യസംസ്കരണ രംഗത്ത് ഹരിത കർമസേനാംഗങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച പ്രസിഡന്റ്, പഞ്ചായത്തിന്റെ ശുചിത്വ പ്രവർത്തനങ്ങൾക്ക് ഹരിത കർമസേനയുടെ സേവനം നിർണായകമാണെന്ന് പറഞ്ഞു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. എ. രാമൻ, പഞ്ചായത്ത് സെക്രട്ടറി സജീഷ് രാജ്, അസിസ്റ്റന്റ് സെക്രട്ടറി നജീബ് വി. എ., വി. ഇ. ഒമാരായ സുഭാഷ്, ജസ്മൽ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

