Advertisement

മദ്യക്കുപ്പികള്‍ തിരികെ വാങ്ങുന്ന പദ്ധതി നിര്‍ത്താനുള്ള തീരുമാനം; അതൃപ്തി വ്യക്തമാക്കി മന്ത്രി എം ലിജു

തിരുവനന്തപുരം: മദ്യക്കുപ്പികള്‍ തിരികെ വാങ്ങുന്ന പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ അതൃപ്തി വ്യക്തമാക്കി എക്‌സൈസ് മന്ത്രി എം ലിജു. കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി യോഗേഷ് ഗുപ്തയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി മന്ത്രി എതിര്‍പ്പ് നേരിട്ട് അറിയിക്കുമെന്നാണ് വിവരം. കൂടിയാലോചന നടത്താതെ എടുത്ത തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് മന്ത്രിയുടെ നിലപാട്. ഓണത്തിന് ശേഷം തദ്ദേശ സ്ഥാപനങ്ങള്‍ വഴി കുപ്പികള്‍ ശേഖരിക്കാന്‍ ക്രമീകരണം ഒരുക്കാനാണ് തീരുമാനം.മന്ത്രിയുടെ അനുമതി ലഭിക്കാതെ മന്ത്രിയുടെ ഓഫീസ് അടക്കം അറിയാതെ എങ്ങനെയാണ് സ്വന്തം നിലയ്ക്ക് അധികാരം ഏറ്റയുടന്‍ തന്നെ എംഡിയ്ക്ക് ഒരു സുപ്രധാന തീരുമാനമെടുക്കാന്‍ കഴിയുക എന്നാണ് ചോദ്യം ഉയര്‍ന്നത്. നിലവില്‍ നല്ലരീതിയില്‍ നടന്നു പോകുന്ന പദ്ധതി കൂടിയാലോചനകള്‍ ഇല്ലാതെ അവസാനിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് മന്ത്രിയുടെ നിലപാട്.

KERALA
News Image

അക്കൗണ്ടന്റ് നിയമനം

അമ്പലവയൽ, സുൽത്താൻ ബത്തേരി 2 കുടുംബശ്രീ സി.ഡി.എസ് ഭരണ സമിതികളില്‍ അക്കൗണ്ടന്റ് നിയമനത്തിന് ഓഗസ്റ്റ് 14 രാവിലെ 10 മുതൽ 11 വരെ വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. 22 മുതൽ 36 വയസ് വരെ പ്രായമുള്ള അയല്‍ക്കൂട്ട അംഗങ്ങൾ, കുടുംബാംഗങ്ങൾ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് പങ്കെടുക്കാം. അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബി.കോം ബിരുദവും, ടാലി യോഗ്യതയും, എം.എസ്.ഓഫീസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻസ് കംപ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. ബി.കോം ബിരുദം നേടിയതിനു ശേഷം അക്കൗണ്ടിംഗിൽ രണ്ട് വർഷത്തെ പരിചയവും വേണം. സർക്കാർ, അർദ്ധ സർക്കാർ, സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ, സഹകരണ സംഘങ്ങൾ, സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ അക്കൗണ്ടിങ് പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. ഫോണ്‍: 04936 299370, 206589

ARIYIPPU
News Image

കായികക്ഷമതാ പരീക്ഷ മാറ്റിവെച്ചു

ജില്ലയിൽ വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 211/2025, 213/25, 214/25) തസ്തികയിലേക്ക് ഓഗസ്റ്റ് 11ന് സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവെച്ചതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

ARIYIPPU
News Image
Advertisement

യൂറോപ്പിൽ എതിർപ്പ് ശക്തമാകുന്നതിനിടെ ഇൻഫാന്‍റിനോയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് അർജന്‍റീന; ഭരണം സുതാര്യമെന്ന് എഎഫ്എ

ഫിഫ ടൂർണമെന്‍റുകളുടെ വാണിജ്യ അവകാശങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള വിവാദ പദ്ധതി പിൻവലിച്ചതിന് പിന്നാലെ, ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫഎ). ഇൻഫാന്‍റിനോയുടെ കഴിഞ്ഞ 10 വർഷത്തെ ഭരണം ലോക ഫുട്ബോളിന്‍റെ വികസനത്തിനും സ്ഥാപനപരമായ സുതാര്യതയ്ക്കും വലിയ സംഭാവനകൾ നൽകിയതായി അർജന്‍റീന ഫുട്ബോള്‍ അസോസിയേഷൻ പ്രസ്താവനയില്‍ പറഞ്ഞു.ഫിഫ ലോകകപ്പ് ഉൾപ്പെടെയുള്ള പ്രധാന മത്സരങ്ങളുടെ വാണിജ്യ അവകാശങ്ങള്‍ സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള 'ഫിഫ ഫോർവേഡ് എന്‍റർപ്രൈസ്' (എഫ്എപ്ഇ) പദ്ധതിക്കെതിരെ യുവേഫ അടക്കമുള്ള പ്രമുഖ കോൺഫെഡറേഷനുകൾ രംഗത്തെത്തിയിരുന്നു. ഇതേത്തുടർന്ന് പദ്ധതി പിൻവലിക്കുകയും വീഴ്ച സംഭവിച്ചതിൽ 211 അംഗ ഫെഡറേഷനുകളോട് ഫിഫ മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. ഫുട്ബോൾ സമൂഹത്തിനിടയിൽ വ്യക്തതയേക്കാളേറെ ആശങ്കകൾ സൃഷ്ടിച്ച പദ്ധതി പിൻവലിക്കാനും, പിഴവ് പരസ്യമായി അംഗീകരിച്ച് 211 അംഗരാജ്യങ്ങൾക്കും മാപ്പപേക്ഷ അയക്കാനും ഫിഫ തയാറായത് ഭരണപരമായ ജനാധിപത്യത്തിനും സുതാര്യതയ്ക്കും തെളിവാണെന്ന് എഎഫ്എ വ്യക്തമാക്കി. കഴിഞ്ഞ 10 വർഷമായി ഇൻഫാന്‍റിനോയുടെ നേതൃത്വത്തിൽ ഫിഫയിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. എല്ലാ ഫെഡറേഷനുകൾക്കും തുറന്ന സംവാദത്തിനുള്ള അവസരം ഒരുക്കാൻ ഇന്‍ഫാന്‍റിനോയുടെ ഭരണത്തിന് സാധിച്ചതായി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

SPORTS
News Image

ആക്രി പെട്ടിയിൽ പത്തര പവൻ! തിരികെ നൽകി അസീസ് മാതൃകയായി; സിനിമയെ വെല്ലും ക്ലൈമാക്സ്

കോഴിക്കോട്∙ മോഷണം പോകാതിരിക്കാൻ ആരുമറിയാതെ അമ്മ പെട്ടിയിൽ സൂക്ഷിച്ച പത്തര പവന്റെ സ്വർണാഭരണം മകൾ ആക്രിക്കാരന് വിറ്റു. 12 ദിവസത്തിനു ശേഷം അമ്മ പെട്ടി തിരഞ്ഞപ്പോഴാണ് ആഭരണം അടങ്ങിയ പെട്ടി ആക്രിക്കാരൻ കൊണ്ടുപോയത് അറിയുന്നത്. 11 ലക്ഷത്തോളം രൂപ വരുന്ന സ്വർണ്ണം നഷ്ടപ്പെട്ട വേദനയിൽ കഴിയുമ്പോഴാണ് സിനിമയെ വെല്ലും കഥ.കഴിഞ്ഞ മാസം 25 നാണ് സംഭവം. മലപ്പുറത്തു നിന്നു ആക്രി ശേഖരിക്കാൻ സ്ഥിരമായി കോഴിക്കോട് നഗരത്തിൽ എത്തുന്ന മലപ്പുറം മേൽമുറി സ്വദേശി യു.കെ.അനീസ് ചുങ്കത്തെ വീട്ടിൽ എത്തി. വിദേശത്ത് നിന്നെത്തിയ മകൾ രാധിക മാത്രമാണ് ഈ സമയം വീട്ടിൽ ഉണ്ടായിരുന്നത്. അമ്മ രേവയുടെ അസാന്നിധ്യത്തിൽ പഴയ പെട്ടികളും കാർഡ് ബോർഡ് പെട്ടിയും ആക്രിക്കാരനു നൽകി. മുറ്റത്ത് ഉണ്ടായിരുന്ന പഴയ സ്കൂട്ടറും നൽകി.ഇന്നലെ വീട്ടിൽ എത്തിയ രേവ സ്വർണം സൂക്ഷിച്ച പെട്ടി കാണാതെ വന്നതോടെയാണ് മകളോട് ചോദിച്ചു. പഴയ പെട്ടികൾ ആക്രിക്കാരന് കൊടുത്ത കാര്യം മകൾ പറഞ്ഞപ്പോഴാണ് അതിനുള്ളിലായിരുന്നു സ്വർണ്ണമെന്ന വിവരം മകളും അറിയുന്നത്. തുടർന്ന്, ആശങ്കയിലായ കുടുംബം നടക്കാവ് പൊലീസിൽ പരാതി നൽകി.ആക്രി എടുത്ത ശേഷം അനീസ് നൽകിയ വിസിറ്റിംഗ് കാർഡാണ് കേസന്വേഷണത്തിൽ വഴിത്തിരിവായത്. കാർഡിലെ ഫോൺ നമ്പറിൽ ബന്ധപ്പെട്ട പൊലീസ് അനീസിനോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു. ശേഖരിച്ച ആക്രി മേൽമുറിയിലെത്തിച്ച് വേർതിരിക്കുന്നതിനിടെയാണ് പെട്ടിയിൽനിന്ന് ആഭരണം കിട്ടിയതെന്ന് അനീസ് പൊലീസിന് മൊഴി നൽകി. ആദ്യം മുക്കുപണ്ടമാണെന്ന് കരുതി മാറ്റിവെച്ചെങ്കിലും, ഭാര്യയെ കാണിച്ചപ്പോഴാണ് യഥാർഥ സ്വർണ്ണമാണെന്ന് തിരിച്ചറിഞ്ഞത്. ദിവസം നാൽപ്പതോളം വീടുകളിൽ കയറിയിറങ്ങുന്നതിനാൽ ഏത് വീട്ടിൽനിന്നാണ് ഇത് ലഭിച്ചതെന്ന് ഉറപ്പില്ലായിരുന്നു. താൻ നൽകിയ കാർഡ് വഴി ആരെങ്കിലും ബന്ധപ്പെടുമെന്ന പ്രതീക്ഷയിൽ സ്വർണ്ണം വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കുകയായിരുന്നുവെന്ന് അനീസ് വ്യക്തമാക്കി.തുടർന്ന് നടക്കാവ് എസ്‌.ഐ ധനേഷ് കുമാർ, എസ്‌സിപിഒ കെ. രഞ്ജിത്ത് എന്നിവരും അനീസും ചേർന്ന് മലപ്പുറത്തെ വീട്ടിലെത്തി ആഭരണങ്ങൾ ഉടമസ്ഥർക്ക് കൈമാറി. ആക്രി ശേഖരിക്കുന്നതിനൊപ്പം ഫോൺ നമ്പർ അടങ്ങിയ കാർഡ് വിതരണം ചെയ്യുന്ന അനീസിന്റെ ശീലവും പൊലീസ് അഭിനന്ദിച്ചു. പൊലീസിന്റെ സമയോചിതമായ ഇടപെടലും ആക്രി വ്യാപാരിയായ അനീസിന്റെ സത്യസന്ധതയും ഒത്തുചേർന്നപ്പോൾ നഷ്ടപ്പെട്ടു എന്ന് കരുതിയ 11 ലക്ഷത്തോളം രൂപ വിലമതിക്കുന്ന പത്തര പവൻ സ്വർണ്ണമാണ് ആ കുടുംബത്തിന് തിരികെ ലഭിച്ചത്.

KERALA
News Image

ക്ഷേമ പെന്‍ഷന്‍ വിതരണം അട്ടിമറിക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാകില്ല: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നേരിട്ട് പെന്‍ഷന്‍ എത്തിക്കുന്ന രീതി നിർത്തലാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിലെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം അട്ടിമറിക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കത്തെ അംഗീകരിക്കാനാകില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. പാവപ്പെട്ടവരുടെ കൈകളില്‍ നേരിട്ട് പെന്‍ഷന്‍ തുക എത്തിക്കുന്ന ജനകീയ പെന്‍ഷന്‍ വിതരണ പദ്ധതിയാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിലൂടെ തകിടം മറിക്കാനൊരുങ്ങുന്നതെന്ന് പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.'കിടപ്പുരോഗികള്‍ ഒഴികെയുള്ള മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും പെന്‍ഷന്‍ വിതരണം ഡിബിടി വഴി ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമാക്കാനാണ് സര്‍ക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ്. സഹകരണ സംഘങ്ങള്‍ വഴിയുള്ള വീട്ടുപടിക്കലെ പെന്‍ഷന്‍ വിതരണം നിര്‍ത്തലാക്കാനുള്ള ഈ നീക്കം പതിയെ പെന്‍ഷന്‍ പദ്ധതി തന്നെ അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടിയാണ്', പ്രതിപക്ഷ നേതാവ് പറഞ്ഞു.

KERALA
News Image

ഹോസ്‍പിറ്റാലിറ്റി ട്രേഡുകളിൽ 100 ശതമനം പ്ലേസ്‍മെന്റുമായി കൽപ്പറ്റ ഗവ. ഐ.ടി.ഐ

ഹോസ്പിറ്റാലിറ്റി ട്രേഡുകളിൽ എല്ലാ വിദ്യാർത്ഥികൾക്കും പ്ലേസ്‍മെന്റ് ഉറപ്പാക്കി കൽപ്പറ്റ പുളിയാർമല കെ.എം.എം ഗവ ഐ.ടി.ഐ. ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ഫുഡ് ആന്റ് ബീവറേജ്‌സ് സർവീസ് അസിസ്റ്റന്റ്, ബേക്കർ ആന്‍ഡ് കോൺഫെക്ഷനെർ, ഫുഡ് പ്രൊഡക്ഷൻ എന്നീ ട്രേഡുകളിലെ 150ൽ പരം ട്രെയിനികൾക്ക് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള മുപ്പതോളം സ്റ്റാർ ഹോട്ടലുകളിലും റിസോർട്ടുകളിലുമായാണ് പ്ലേസ്മെന്റ് ലഭിച്ചത്. കോളേജിൽ സംഘടിപ്പിച്ച പ്ലേസ്‍മെന്റ് ഡ്രൈവ് പ്രിൻസിപ്പൽ ജീവൻ ജോൺസ് ഉദ്ഘാടനം ചെയ്തു. പ്ലേസ്‌മെന്റ് കോ ഓർഡിനേറ്റർ പി.വി റോയ്, പ്ലേസ്മെന്റ് ഓഫീസർ പി.എസ് അരുൺദേവ്, ഗ്രൂപ്പ് ഇൻസ്ട്രക്ടർ അബ്ദുൽ റഫീഖ്, കെ.സി ജോർജ്, വി.കെ ഭാസ്കരൻ, കെ. ബിബിൻ, ബിനോജ് പോൾ, സ്റ്റാഫ് സെക്രട്ടറി കെ. ഗിരീഷ് എന്നിവർ സംസാരിച്ചു. 100 ശതമാനം പ്ലേസ്മെന്റ് ഉറപ്പുനൽകുന്ന 10 മികച്ച തൊഴിധിഷ്ഠിത ട്രേഡുകളിലേക്കുള്ള പ്രവേശനം തുടരുന്നതായി കോളേജ് അധികൃതർ അറിയിച്ചു. ഫോൺ: 04936 205519, 9961702406.

KALPETTA
News Image

'കൂടെ' പദ്ധതി റിപ്പോർട്ട് എം.എൽ.എ ഐ.സി ബാലകൃഷ്ണന്‍ വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ചു

സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ പട്ടികവർഗ വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി വിദ്യാഭ്യാസം പൂർണമായും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച 'കൂടെ' പദ്ധതിയുടെ സമഗ്ര റിപ്പോർട്ട് എം.എൽ.എ ഐ.സി. ബാലകൃഷ്ണന്‍ പൊതു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന് സമർപ്പിച്ചു. റിപ്പോർട്ടിലുള്ള നിർദേശങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. പട്ടികവർഗ വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള ഹയർ സെക്കൻഡറി വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനും വിദ്യാഭ്യാസ രംഗത്തെ പിന്നാക്കാവസ്ഥ കുറയ്ക്കുന്നതിനും സർക്കാർ ആവശ്യമായ പിന്തുണ നൽകുമെന്നും മന്ത്രി അറിയിച്ചു. വയനാട് ജില്ലയിലെ പട്ടികവർഗ വിദ്യാർത്ഥികൾ പ്ലസ് വൺ പ്രവേശനം മുതൽ പഠനം പൂർത്തിയാക്കുന്നതുവരെ നേരിടുന്ന വെല്ലുവിളികൾ, വിദ്യാഭ്യാസ മേഖലയിലെ നിലവിലെ സാഹചര്യം, പഠനം മുടങ്ങാൻ ഇടയാക്കുന്ന സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങൾ, ഹോസ്റ്റൽ സൗകര്യങ്ങളുടെ അപര്യാപ്തത, യാത്രാ ബുദ്ധിമുട്ടുകൾ, അക്കാദമിക പിന്തുണയുടെ അഭാവം തുടങ്ങിയ വിഷയങ്ങൾ റിപ്പോർട്ടിൽ വിശകലനം ചെയ്തിട്ടുണ്ട്. പ്രശ്നങ്ങൾക്ക് പ്രായോഗികവും ദീർഘകാലാടിസ്ഥാനത്തിലുമുള്ള പരിഹാര നിർദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ വിജയകരമായി നടപ്പാക്കി വരുന്ന 'കൂടെ' പദ്ധതി പട്ടികവർഗ വിദ്യാർത്ഥികളെ കണ്ടെത്തി പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുക, പഠനം ഉപേക്ഷിക്കാതിരിക്കാൻ തുടർച്ചയായ പിന്തുണ നൽകുക, രക്ഷിതാക്കളുമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട വകുപ്പുകളുമായും ഏകോപനം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മുന്നോട്ട് പോകുന്നത്. മണ്ഡലത്തിൽ ഇതിനകം നിരവധി വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയിലൂടെ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിലേക്കുള്ള അവസരം ലഭിച്ചിട്ടുണ്ട്.സംസ്ഥാനതലത്തിൽ ഇത്തരം മാതൃകാപരമായ ഇടപെടലുകൾ വ്യാപിപ്പിക്കുന്നതിനും വയനാട് ജില്ലയിലെ പട്ടികവർഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ നിലവാരം കൂടുതൽ ഉയർത്തുന്നതിനും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.വിദ്യാഭ്യാസം തന്നെയാണ് പട്ടികവർഗ സമൂഹത്തിന്റെ സമഗ്ര പുരോഗതിയിലേക്കുള്ള ഏറ്റവും ശക്തമായ മാർഗമെന്നും 'കൂടെ' പദ്ധതിയിലൂടെ നടത്തുന്ന പ്രവർത്തനങ്ങൾ തുടർന്നും ശക്തിപ്പെടുത്തുമെന്നും എം.എൽ.എ വ്യക്തമാക്കി. അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എൻ.സി കൃഷ്ണകുമാര്‍, പദ്ധതിയുടെ കോ ഓർഡിനേറ്റർ ഷിവി കൃഷ്ണന്‍ എന്നിവര്‍ എം.എൽ.എക്കൊപ്പം സന്നിഹിതരായിരുന്നു.

SULTAN BATHERY
News Image

ഡിഗ്രി സീറ്റൊഴിവ്

മീനങ്ങാടി: മീനങ്ങാടി ഐ.എച്ച്.ആർ.ഡി മോഡൽ കോളേജിൽ ബി.കോം കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ബി.എസ്.സി കംപ്യൂട്ടർ സയൻസ് കോഴ്സുകളിൽ സീറ്റൊഴിവ്. താത്പര്യമുള്ളവർക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ എത്തണം ഫോൺ : 04936 246446, 8547005077

ARIYIPPU
News Image

വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; അഗ്നി രക്ഷാ സേനാ രക്ഷകരായി

സുൽത്താൻ ബത്തേരി നെന്മേനി ഗ്രാമപഞ്ചായത്ത് റഹ്മത്ത് നഗർ പുളിക്കൽ സക്കീനയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് വ്യാഴാഴ്ച വൈകുന്നേരം ലീക്കായി തീപ്പിടിച്ചത്. സിലിണ്ടർ പുറത്ത് എത്തിച്ച് പ്രത്യേക രീതിയിൽ കമഴ്ത്തി വെച്ച് തീ അണയ്ക്കുകയായിരുന്നു.ബത്തേരി അഗ്നിരക്ഷാസേനയിലെ സ്റ്റേഷൻ ഓഫീസർ അർജുൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശിവദാസൻ, മാർട്ടിൻ, മുകേഷ്, സുധീഷ്, ശ്യാം കുരിയൻ, രാജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

SULTAN BATHERY
News Image

സംസ്ഥാനത്ത് മഴ രണ്ട് ദിവസം കൂടി; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, മറ്റന്നാളോടെ മഴയുടെ ശക്തി കുറയും

സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. മറ്റന്നാളോടെ മഴയുടെ ശക്തി കുറയും. പസഫിക് സമുദ്രത്തിലെ ഡോൾഫിൻ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിലാണ് കേരളത്തിൽ മഴ ശക്തമായത്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട്, കണ്ണൂർ, കാസർകോട്, എറണാകുളം, തൃശൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആണ് അവധി നൽകിയിരിക്കുന്നത്.

KERALA
News Image

കിടക്കുന്നതിന് മുമ്പുള്ള ഫോൺ ഉപയോഗം: തലച്ചോറിന് സംഭവിക്കുന്നത് എന്ത്? വിദഗ്ധർ നൽകുന്ന മുന്നറിയിപ്പുകൾ

രാത്രി കിടക്കയിൽ കിടന്ന് സോഷ്യൽ മീഡിയ പേജുകൾ സ്ക്രോൾ ചെയ്യുന്നതും, വീഡിയോകൾ കാണുന്നതും നിങ്ങളുടെ പതിവാണോ? ദിവസേനയുള്ള മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് ആശ്വാസം കണ്ടെത്താൻ ഇതിലൂടെ കഴിയുമെങ്കിലും, ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രത്യേകിച്ച് തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.കൂടുതൽ സമയം ഉറങ്ങിയാൽ ഈ ആഘാതം പരിഹരിക്കാനാകുമോ?വൈകി ഉറങ്ങാൻ കിടന്നാലും രാവിലെ കൂടുതൽ സമയം ഉറങ്ങുന്നതുകൊണ്ട് ഈ പ്രശ്നം പരിഹരിക്കാൻ കഴിയില്ല. തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിന് ഉറക്കം അത്യന്താപേക്ഷിതമാണ്. പുതിയ വിവരങ്ങൾ പ്രോസസ്സ് ചെയ്യുക, ഓർമ്മകൾ ക്രമീകരിക്കുക, കോശങ്ങളെ പുനരുജ്ജീവിപ്പിക്കുക, മാനസികാവസ്ഥ നിയന്ത്രിക്കുക, പകൽ സമയത്ത് അടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ പുറന്തള്ളുക എന്നിവയൊക്കെ ഉറക്കത്തിനിടയിലാണ് തലച്ചോറ് ചെയ്യുന്നത്.സ്ക്രോളിംഗ് ഉറക്കത്തെ തടസ്സപ്പെടുത്തുന്നത് എങ്ങനെ?തലച്ചോറിനെ കൂടുതൽ ഉദ്ദീപിപ്പിക്കും: ഉറങ്ങാൻ കിടക്കുമ്പോഴും മെസ്സേജുകൾ അയക്കുന്നതും വീഡിയോകൾ കാണുന്നതും തലച്ചോറിനെ വിശ്രമിക്കാൻ അനുവദിക്കാതെ നിരന്തരം ഉത്തേജിപ്പിച്ചു കൊണ്ടിരിക്കുന്നു.മെലാടോണിന്റെ കുറവ്: സ്ക്രീനുകളിൽ നിന്നുവരുന്ന നീല വെളിച്ചം ശരീരത്തിൽ ഉറക്കത്തിന് സഹായിക്കുന്ന മെലാടോണിൻ എന്ന ഹോർമോണിന്റെ ഉത്പാദനത്തെ തടയുന്നു.ആന്തരിക ക്ലോക്കിന്റെ തകരാറ്: രാത്രി സമയങ്ങളിൽ ശരീരം സ്വാഭാവികമായി വിശ്രമത്തിലേക്ക് പോകുമ്പോൾ, നീല വെളിച്ചം തലച്ചോറിനെ ജാഗരൂകമാക്കി നിർത്തുന്നു. ഇതിനാൽ എട്ട് മണിക്കൂർ ഉറങ്ങിയാൽ പോലും രാവിലെ ഉണരുമ്പോൾ ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടാം.ഉറക്കമില്ലായ്മ തലച്ചോറിനെ എങ്ങനെ ബാധിക്കുന്നു?1. ബുദ്ധിശക്തി, ഓർമ്മശക്തി എന്നിവയെ ബാധിക്കുംകാര്യങ്ങൾ ഓർത്തു വെക്കാനുള്ള കഴിവ് കുറയുന്നു. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ്, തീരുമാനങ്ങൾ എടുക്കാനുള്ള ശേഷി എന്നിവ മന്ദഗതിയിലാകുന്നു. പഠനത്തിലും ജോലിയിലും കാര്യക്ഷമത കുറയുന്നു.2. വൈകാരിക തലത്തിൽ മാറ്റങ്ങൾ ഉണ്ടാവുംമാനസികാവസ്ഥ നിയന്ത്രിക്കാൻ പ്രയാസം നേരിടുന്നു. ദേഷ്യം, ഉത്കണ്ഠ, അനാവശ്യമായ മാനസിക സമ്മർദ്ദം എന്നിവ വർദ്ധിക്കുന്നു. ബ്രയിൻ ഫോഗ് അഥവാ ചിന്തകളിൽ വ്യക്തതയില്ലാത്ത അവസ്ഥ അനുഭവപ്പെടുന്നു.3. ശാരീരിക പ്രശ്നങ്ങൾതലവേദന വർദ്ധിക്കുകയും മൈഗ്രേൻ ഉള്ളവരിൽ രോഗലക്ഷണങ്ങൾ കൂടുതൽ രൂക്ഷമാകുകയും ചെയ്യുന്നു.നിങ്ങളുടെ ഉറക്കത്തെ ഫോൺ ഉപയോഗം ബാധിച്ചിട്ടുണ്ടോ? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ.ക്ഷീണം തോന്നുമ്പോഴും ഉറങ്ങാൻ സാധിക്കാതെ വരിക2. രാത്രിയിൽ അടിക്കടി ഉറക്കത്തിൽ നിന്ന് ഉണരുക3. രാവിലെ ഉണരുമ്പോൾ ഉന്മേഷക്കുറവ് തോന്നുക4. രാവിലെ അനുഭവപ്പെടുന്ന തലവേദന5. ശ്രദ്ധക്കുറവും മറവിയും6. പകൽ സമയത്തെ കാര്യക്ഷമതക്കുറവ്7. പെട്ടെന്നുണ്ടാകുന്ന ദേഷ്യം, ഉത്കണ്ഠ8. പകൽ സമയത്ത് അമിതമായ ഉറക്കംഈ ലക്ഷണങ്ങൾ ആഴ്ചകളോളം തുടരുകയാണെങ്കിൽ, കൃത്യമായ വിദഗ്ദ്ധ ഉപദേശത്തിനായി ഒരു ന്യൂറോളജിസ്റ്റിനെയോ സ്ലീപ്പ് സ്‌പെഷ്യലിസ്റ്റിനെയോ കാണേണ്ടത് അത്യാവശ്യമാണ്

HEALTH
News Image

ഹൃദയത്തിന്റെ കാര്യത്തിൽ മാത്രം എന്തുകൊണ്ടാണ് പ്രതിരോധം ചികിത്സയേക്കാൾ മികച്ചതാണെന്ന് പറയുന്നത്

ഹൃദ്രോഗം ചെറുപ്പക്കാരിലും പിടിമുറുക്കിക്കഴിഞ്ഞു. എന്നാല്‍ സാങ്കേതികവിദ്യ മുന്നേറുകയും കൃത്രിമബുദ്ധി രോഗനിര്‍ണയത്തില്‍ പ്രധാനപങ്ക് വഹിക്കുകയും ചെയ്യുമ്പോള്‍, ഏറ്റവും വലിയ നേട്ടം ചികിത്സയെക്കാള്‍ പ്രതിരോധത്തിലാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ന്യൂഡല്‍ഹിയിലെ എയിംസിലെ കാര്‍ഡിയോളജി പ്രൊഫസര്‍ ഡോ. അംബുജ് റോയ് ഒരു മാധ്യമത്തിന് നല്‍കിയ വിവരങ്ങളില്‍ നിന്ന്.ഹൃദയാഘാതം ഇനി വാര്‍ദ്ധക്യത്തില്‍ മാത്രം ഉണ്ടാകുന്ന രോഗമല്ല. 30-കളിലും 40-കളിലും പ്രായമുള്ള കൂടുതല്‍ ആളുകള്‍ ആശുപത്രികളില്‍ എത്തുന്നത് ധമനികളില്‍ തടസ്സങ്ങളുമായാണ്. ജീവിതശൈലിയിലെ മാറ്റങ്ങളാണ് ഇതിന് കാരണമെന്ന് വ്യക്തമാണ്. ഡോക്ടര്‍ റോയ് പറയുന്നു. ദ്രുതഗതിയിലുള്ള സാമ്പത്തിക, സാമൂഹിക മാറ്റങ്ങള്‍ ആളുകളുടെ ജീവിതരീതി, ഭക്ഷണം, ജോലി എന്നിവയെ മാറ്റിമറിച്ചു.പലരും ശാരീരിക അദ്ധ്വാനം ഇല്ലാതെ മണിക്കൂറുകള്‍ സ്‌ക്രീനുകള്‍ക്ക് പിന്നിലായി ചെലവഴിക്കുന്നു. വീട്ടില്‍ പാകം ചെയ്ത ഭക്ഷണത്തിന് പകരം പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കുന്നു. അതേസമയം വിട്ടുമാറാത്ത സമ്മര്‍ദ്ദവും വായു മലിനീകരണവും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് പ്രധാന കാരണക്കാരായി മാറിയിരിക്കുന്നു.ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, പുകയില ഉപയോഗം തുടങ്ങിയ നിയന്ത്രണവിധേയമല്ലാത്ത അപകട ഘടകങ്ങളാണ് പ്രശ്‌നം കൂടുതല്‍ വഷളാക്കുന്നത്. ഇവയെല്ലാം ചേര്‍ന്ന് അകാല ഹൃദ്രോഗത്തിന്റെ വര്‍ദ്ധനവിന് കാരണമാകുന്നു. പക്ഷേ മുന്‍കരുതല്‍ സ്വീകരിച്ചാല്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത ഏകദേശം 70 മുതല്‍ 80% വരെ കുറയ്ക്കാന്‍ കഴിയും. heart attack, heart healthകൂടുതല്‍ പരിശോധനകള്‍ മികച്ചതല്ലാത്തത് എന്തുകൊണ്ട്സിടി ആന്‍ജിയോഗ്രാഫി ഹൃദ്രോഗത്തിനുള്ള ശക്തമായ രോഗനിര്‍ണയ മാര്‍ഗമാണെങ്കിലും ഇത് പതിവ് സ്‌ക്രീനിംഗ് പരിശോധനയായി ഉപയോഗിക്കുന്നതിനെതിരെ ഡോ. റോയ് വാദിക്കുന്നു. അപകടസാധ്യത ഘടകങ്ങളുടെ ശ്രദ്ധാപൂര്‍വ്വമായ മാനേജ്‌മെന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ വ്യാപകമായ സ്‌ക്രീനിംഗ് ഹൃദയാഘാതമോ മരണമോ കുറയ്ക്കുന്നു എന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ലന്ന് ഡോ.റോയ് പറയുന്നു. രോഗികള്‍ക്ക് ഉചിതമായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും അപകടസാധ്യത ഘടകങ്ങളെ ഫലപ്രദമായി നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് പ്രധാനമെന്ന് അദ്ദേഹം പറയുന്നു.

HEALTH
News Image

കെഎസ്ആര്‍ടിസിയിൽ വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനവും ടോൾഫ്രീ നമ്പറും എത്തി; എഐ പുതിയ യുഗത്തിലേക്ക് നയിക്കുമെന്ന് മന്ത്രി സിപി ജോൺ

എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആർടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണെന്ന് ഗതാഗത മന്ത്രി സിപി ജോൺ കെഎസ്ആർടിസിയുടെ എഐ അധിഷ്ഠിത വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനം, 24 മണിക്കൂറും പ്രവർത്തിക്കുന്ന 149 എന്ന ടോൾഫ്രീ കസ്റ്റമർ കെയർ നമ്പർ, നവീകരിച്ച കൊറിയർ സർവീസ് എന്നിവ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിനു മുമ്പ് തിരുവിതാംകൂർ ആരംഭിച്ച കെഎസ്ആർടിസി നിരവധി പ്രതിസന്ധികൾ നേരിട്ടിട്ടുണ്ടെന്നും സർക്കാരിന്റെ ശക്തമായ പിന്തുണയോടെയാണ് ഇന്ന് സ്ഥാപനത്തെ മുന്നോട്ടു കൊണ്ടുപോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാൻ ധനകാര്യ വകുപ്പിന്റെ പിന്തുണ ലഭിക്കുന്നുണ്ട്. ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങാതിരിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഒന്നാം തീയതി തന്നെ ശമ്പളം വിതരണം ചെയ്യുന്ന സംവിധാനം തുടരും. സ്ത്രീകൾക്കായുള്ള പ്രിയദർശിനി പദ്ധതി കൂടുതൽ ജനകീയമാകുകയാണെന്നും പുതിയ എഐ അധിഷ്ഠിത വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനത്തിലൂടെ യാത്രക്കാർക്ക് എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി മികച്ച ഡ്രൈവർ, കണ്ടക്ടർ എന്നിവരെ എല്ലാ മാസവും തെരഞ്ഞെടുത്ത് ഡിപ്പോകളിൽ പ്രദർശിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു. കെഎസ്ആർടിസിയുടെ വികസനത്തിനും ജനപങ്കാളിത്തം വർധിപ്പിക്കുന്നതിനുമായി എംഎൽഎമാരുടെ നേതൃത്വത്തിൽ ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് കമ്മിറ്റികൾ രൂപീകരിച്ചു വരികയാണ്.

KERALA
News Image

നരേന്ദ്ര മോദിയുടെ വിദേശയാത്രയ്ക്ക് 2021 മുതല്‍ ചെലവായത് 558കോടി രൂപ; കേന്ദ്രം രാജ്യസഭയില്‍

ന്യൂഡല്‍ഹി: 2021 മുതല്‍ 2026വരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രയ്ക്കായി ചെലവായത് 558.01 കോടി രൂപയാണെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു. എംപിമാരായ ഡോ വി ശിവദാസന്‍, സഞ്ജയ് സിംഗ് എന്നിവരുടെ ചോദ്യത്തിനാണ് വിദേശകാര്യ മന്ത്രാലയം മറുപടി നല്‍കിയത്. 2026ൽ ഓഗസ്റ്റ് മാസം വരെ 74.59കോടി രൂപയാണ് പ്രധാനമന്ത്രിയുടെ വിദേശയാത്രയ്ക്ക് ചെലവായതെന്ന് വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരീറ്റ പറഞ്ഞു. 2026ൽ മലേഷ്യ, ഇസ്രയേല്‍, നോര്‍വേ എന്നിവയടക്കം പതിമൂന്ന് രാജ്യങ്ങളിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്

KERALA
News Image

ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം’; അര്‍ജുന്‍ ആയങ്കിയുടെ വെല്ലുവിളിയില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല

പൊലീസിനെ വെല്ലുവിളിച്ച അര്‍ജുന്‍ ആയങ്കിക്ക് മറുപടിയുമായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഒളിവിലുള്ള തന്നെ പിടിക്കാന്‍ പറ്റുമെങ്കില്‍ പിടിക്ക് എന്ന അര്‍ജുന്റെ വെല്ലുവിളിക്ക് ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാമെന്നാണ് രമേശ് ചെന്നിത്തലയുടെ മറുപടി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കി മുമ്പും പൊലീസിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച് ഭീഷണിപ്പെടുത്തിയതിന് ഊന്നുകല്‍ പൊലീസ് കേസെടുത്തിട്ടുമുണ്ട്.

KERALA
News Image

കർണാടക–കോഴിക്കോട് ‘ഫ്ലൈ ബസ്’; ആദ്യ സർവീസ് 15ന്, ടിക്കറ്റ് നിരക്ക് ഇങ്ങനെ

കോഴിക്കോട്∙ കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ കേരളത്തിലേക്കുള്ള പുതിയ ഫ്ലൈ ബസിന്റെ ആദ്യ സർവീസ് ഈ മാസം 15 ന് ആരംഭിക്കും. സ്വാതന്ത്ര്യദിന സമ്മാനം എന്ന വിധത്തിലാണ് ആദ്യ സർവീസ് ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിൽനിന്ന് അന്നു രാത്രി 10.40 ന് സർവീസ് തുടങ്ങുക. കേരളത്തിലേക്കുള്ള കർണാടക ആർടിസിയുടെ ആദ്യ ഫ്ലൈ ബസ് സർവീസാണ് ഇത്. www.ksrtc.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് കർണാടക ആർടിസി ലെയ്സൺ ഓഫിസർ ജി.പ്രശാന്ത് പറഞ്ഞു.ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു കോഴിക്കോട്ടേക്കും തിരിച്ചുമാണ് ഈ പ്രതിദിന സർവീസ്. 41 സീറ്റുള്ള സെമി സ്ലീപ്പർ എസി ബസ് ഉപയോഗിച്ചാണ് സർവീസ്. ബെംഗളൂരു വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിൽനിന്നു യാത്ര തുടങ്ങി രണ്ടാം ടെർമിനലിലെ യാത്രക്കാരെയും കയറ്റിയാകും യാത്ര തുടങ്ങുക. വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ രാത്രി 10:45ന് എത്തി അവിടെനിന്നു യാത്രക്കാരെ കയറ്റി കോഴിക്കോട്ടേക്കു പുറപ്പെടും. പിറ്റേദിവസം രാവിലെ 07:15 നു കോഴിക്കോട് എത്തും. മൈസൂരു: 02:45, ഹുൻസൂരു: 03:30, ഗോണികോപ്പ: 04:15, കുട്ട: 04:50, മാനന്തവാടി 05:20, കൽപറ്റ: 06:05, താമരശ്ശേരി: 06:30 എന്നിങ്ങനെയാണു മറ്റു സ്റ്റോപ്പുകളിലെ സമയക്രമം. കോഴിക്കോടുനിന്നു രാത്രി 07:30 നാണ് മടക്കയാത്ര. പിറ്റേദിവസം പുലർച്ചെ 05:15 ന് ബെംഗളൂരു വിമാനത്താവളത്തിൽ എത്തും.ബെംഗളൂരു സിറ്റിയിലെ നയന്ദഹള്ളി മെട്രോ സ്റ്റേഷനിലും ബസിന് സ്റ്റോപ് ഉണ്ടാകും. കൽപറ്റ: രാത്രി 08:40, മാനന്തവാടി: 09:15, കുട്ട: 10:15, ഗോണികോപ്പ: 10:50, ഹൻസൂർ: 11:00, മൈസൂരു: 12:30 എന്നിങ്ങനെയാണു മടക്കയാത്രയിൽ മറ്റു സ്റ്റോപ്പുകളിലെ സമയക്രമം. ബെംഗളൂരു-കോഴിക്കോട് യാത്രയ്‌ക്ക് 1,550 രൂപയാണ് ടിക്കറ്റ് നിരക്ക്. മലബാറിൽനിന്നുള്ള യാത്രക്കാർക്കു പുതിയ സർവീസ് ഏറെ പ്രയോജനപ്പെടുമെന്നാണു വിലയിരുത്തൽ. നിലവിൽ ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് മൈസൂരു, മടിക്കേരി, കുന്ദാപുര എന്നിവിടങ്ങളിലേക്ക് കർണാടക ആർടിസിയുടെ ഫ്ലൈ ബസ് സർവീസ് നടത്തുന്നുണ്ട്. ബെംഗളൂരുവിൽ വിമാനമിറങ്ങി നാട്ടിലെത്താൻ വലിയ തുക മുടക്കി ടാക്സി വിളിക്കുന്നവർക്ക് കോഴിക്കോട്ടേക്കുള്ള ബസ് സർവീസ് സഹായകമാകും. ബെംഗളൂരു വിമാനത്താവളത്തിലിറങ്ങി കേരളത്തിലേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിലേക്കു പോകാൻ ഗതാഗതക്കുരുക്കിലും മറ്റും നിലവിൽ രണ്ടു മണിക്കൂറോളം സമയം എടുക്കാറുണ്ട്. അത് ഒഴിവാക്കാനും ഫ്ലൈ ബസ് സഹായമാകുമെന്നാണ് പ്രതീക്ഷ.

GENERAL
News Image

കള്ള് ഷാപ്പുകളിലെ ഭക്ഷണ വിതരണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് വേണം; കര്‍ശനമാക്കി എക്‌സൈസ്

തിരുവനന്തപുരം: കള്ള് ഷാപ്പുകളിലെ ഭക്ഷണ വിതരണത്തിന് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് കര്‍ശനമാക്കി എക്‌സൈസ്. ലൈസന്‍സ് ഇല്ലാതെ ഭക്ഷണം വിളമ്പുന്ന ഷാപ്പുകള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് എക്‌സൈസ് അധികൃതർ വ്യക്തമാക്കി.നടപടിയെടുക്കാതെ കണ്ണടക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ശിക്ഷാനടപടിയുണ്ടാകും. എക്‌സൈസ് കമ്മീഷണറാണ് കടുത്ത മുന്നറിയിപ്പുമായി ഉത്തരവ് പുറത്തിറക്കിയത്. ഓപ്പറേഷന്‍ ശുദ്ധിയുടെ ഭാഗമായിട്ടാണ് നടപടി.ഷാപ്പുകളിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയെ തുടര്‍ന്നാണ് നടപടി. നേരത്തെ ലൈസന്‍സുമായി ബന്ധപ്പെട്ട ഉത്തരവ് എക്‌സൈസ് പുറത്തിറക്കിയിരുന്നു. എന്നാല്‍ ആ ഉത്തരവ് കാര്യമായി പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.

KERALA
News Image

അതിതീവ്ര മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

മൂന്ന് ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് മുന്നറിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് നൽകിയത്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 204.4 മില്ലീ മീറ്ററിൽ കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്.

KERALA
News Image

സംസ്ഥാനത്ത് മഴക്കെടുതിയില്‍ 28 മരണം, 58 വീടുകള്‍ പൂര്‍ണമായും 687 വീടുകള്‍ ഭാഗികമായും തകര്‍ന്നു, കുട്ടനാട്ടില്‍ പ്രളയദുരിതം തുടരുന്നു

സംസ്ഥാനത്ത് ശക്തമായ മഴക്കെടുതികളില്‍ രണ്ട് രക്ഷാപ്രവർത്തകർ അടക്കം ഇതുവരെ 28 പേർക്ക് ജീവൻ നഷ്ടമായി.മൂന്ന് പേരെ കാണാതായിട്ടുണ്ട്. ദുരന്തത്തില്‍ സംസ്ഥാനത്താകെ 58 വീടുകള്‍ പൂർണ്ണമായും 687 വീടുകള്‍ ഭാഗികമായും തകർന്നിട്ടുണ്ട്. മഴയുടെ ശക്തി കുറഞ്ഞെങ്കിലും മധ്യകേരളത്തില്‍ ദുരിതം ഒഴിയാതെ തുടരുകയാണ്. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിലും അപ്പർ കുട്ടനാട്, തിരുവല്ല ഭാഗങ്ങളിലും ഇപ്പോഴും വെള്ളക്കെട്ട് നിലനില്‍ക്കുന്നുണ്ട്. അഞ്ഞൂറോളം ദുരിതാശ്വാസ ക്യാമ്പുകളിലായി ഇരുപത്തിയേഴായിരത്തോളം ആളുകളാണ് വീടുകളിലേക്ക് മടങ്ങാനാവാതെ കഴിയുന്നത്. എ സി റോഡ്, എം സി റോഡ്, തിരുവല്ല - അമ്പലപ്പുഴ റോഡ്, തിരുവല്ല - കായംകുളം റോഡ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ടുണ്ടെങ്കിലും ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചിട്ടുണ്ട്.കുട്ടനാട്ടില്‍ പ്രളയദുരിതം തുടരുന്നുഅതേസമയം, പമ്പാ നദിയിലെ ജലനിരപ്പ് താഴ്ന്നതോടെ പത്തനംതിട്ട ജില്ലയിലെ പ്രളയഭീതിക്ക് ശമനമായിട്ടുണ്ട്. മിക്കയിടങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങിയതിനെ തുടർന്ന് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങള്‍ ആരംഭിച്ചു. എന്നാല്‍ കിഴക്കൻ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായത് കുട്ടനാടൻ മേഖലയെ വീണ്ടും ദുരിതത്തിലാക്കിയിരിക്കുകയാണ്. തോട്ടപ്പള്ളി സ്പില്‍വേയിലൂടെ കൂടുതല്‍ വെള്ളം കടലിലേക്ക് ഒഴുകിപ്പോകാത്തതാണ് കുട്ടനാട്ടിലെ പ്രളയസ്ഥിതി സങ്കീർണ്ണമാക്കുന്നത്. ആലപ്പുഴ - ചങ്ങനാശ്ശേരി റോഡില്‍ കിടങ്ങറയിലും മങ്കൊമ്പിലും പരിസരപ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്.എറണാകുളത്ത് 5 ക്യാമ്പുകളിലായി 21 കുടുംബങ്ങള്‍അതേസമയം എറണാകുളം ജില്ലയില്‍ 5 ദുരിതാശ്വാസ ക്യാമ്പുകളിലായി 57 പേർ താമസിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു. 21 കുടുംബങ്ങളെയാണ് വിവിധ ക്യാമ്പുകളില്‍ പാർപ്പിച്ചിരിക്കുന്നത്. 20 പുരുഷന്മാരും 27 സ്ത്രീകളും 10 കുട്ടികളും ആണ് ഉള്ളത്. ഇതില്‍ 12 പേർ വയോജനങ്ങളാണ്. കോതമംഗലം കുന്നത്തുനാട് താലൂക്കുകളില്‍ രണ്ട് വീതവും മൂവാറ്റുപുഴയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പുമാണ് ഇപ്പോള്‍ പ്രവർത്തിക്കുന്നത്.

KERALA
News Image