ഇനി ട്രാഫിക് നിയമം ലംഘിച്ചാൽ കീശ കീറും ഒപ്പം ലൈസൻസും

റോഡിലൂടെ വാഹനം ഓടിക്കുമ്പോള്‍ ട്രാഫിക് നിയമലംഘനം നടത്തിയാല്‍ പിഴത്തുകയുണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ… എന്നാൽ 2025 മാർച്ച്‌ ഒന്ന് മുതല്‍ രാജ്യത്ത് ട്രാഫിക് നിയമലംഘനങ്ങളുടെ പിഴത്തുക പുതുക്കിയ വിവരം നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നു. അറിയാത്തവർക്ക് വേണ്ടി വളരെ വിശദമായി തന്നെ പിഴത്തുകയുടെ കാര്യങ്ങള്‍ പങ്കുവെയ്ക്കുന്നു. നിസാര തുക അല്ലേയുളളു എന്ന് കരുതി ഇനി ട്രാഫിക് നിയമങ്ങള്‍ ലംഘിക്കാനാണ് ഉദ്ദേശമെങ്കില്‍ ലൈസൻസ് പോലും നഷ്ടമാകും. അതേ സത്യമാണ്… ആദ്യം നമ്മള്‍ക്ക് മദ്യപിച്ച്‌ വാഹനമോടിക്കുന്നതിൻ്റെ പിഴ പരിശോധിക്കാം. പഴയ പിഴത്തുക എന്ന് പറയുന്നത് 1000 മുതല്‍ 1500 വരെ ആയിരുന്നു. എന്നാല്‍ പുതുക്കിയ പിഴത്തുക അനുസരിച്ച്‌ 10,000 രൂപയോ 6 മാസം തടവോ ആയിരിക്കും ശിക്ഷ. നിയമം വീണ്ടും തെറ്റിച്ചാല്‍ 15000 രൂപയോ രണ്ട് വർഷം വരെ തടവോ ലഭിച്ചേക്കാം. ഹെല്‍മറ്റ് ഉപയോഗിക്കാതെ ഇരുചക്ര വാഹനമോടിച്ചാല്‍ 100 രൂപയായിരുന്നു പഴയ പിഴത്തുക, എന്നാല്‍ ഇപ്പോഴത് 1000 രൂപയും 3 മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്യും. സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറില്‍ യാത്ര ചെയ്താല്‍ 100 രൂപയായിരുന്ന പിഴത്തുക 1000 ലേക്കും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു കൊണ്ട് വാഹനമോടിച്ചാലുളള പിഴത്തുക 500-ല്‍ നിന്ന് 5000 രൂപ ആക്കി മാറ്റുകയും ചെയ്തു.ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാലും പിഴത്തുക 5000 രൂപയാണ്. രണ്ട് പേരില്‍ കൂടുതല്‍ പേരെ ഇരുചക്ര വാഹനത്തില്‍ കയറി യാത്ര ചെയ്താലുളള പിഴത്തുക 100 രൂപയില്‍ നിന്ന് 1000 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. വാഹനത്തിന് ഇൻഷുറൻസ് ഇല്ലെങ്കില്‍ 2000 രൂപ പിഴയോ അല്ലെങ്കില്‍ 3 മാസം തടവുമാണ്. വീണ്ടും തെറ്റ് ആവർത്തിച്ചാല്‍ 4000 രൂപയാണ് പിഴ. അത് പോലെ തന്നെ വാഹനത്തിൻ്റെ പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 10000 രൂപയോ 6 മാസം തടവോ ലഭിക്കുമെന്നാണ് പുതിയ ശിക്ഷ ക്രമീകരണങ്ങളില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍. അപകടരമായ രീതിയില്‍ വാഹനമോടിച്ചാല്‍ പഴയ പിഴത്തുക 500 ആയിരുന്നുവെങ്കില്‍ പുതുക്കിയ തുക 5000 രൂപയാണ്. അതുപോലെ തന്നെ പലരും ചെയ്യുന്ന ഒരു തെറ്റാണ് ആംബുലൻസിന് വഴി കൊടുക്കാത്തത്. ഒരു ജീവന് വേണ്ടി പായുമ്പോള്‍ അല്ല നിങ്ങളുടെ അഹങ്കാരം കാണിക്കേണ്ടത്. വഴി കൊടുക്കാതിരുന്നാല്‍ നിങ്ങള്‍ക്ക് എതിരെ 10,000 രൂപ പിഴ ചുമത്താനുളള അധികാരമുണ്ട്. പിഴത്തുകയുടെ മൊത്തത്തിലുളള വിവരങ്ങള്‍ ചിത്രത്തില്‍ നല്‍കിയിട്ടുണ്ട്. വിശദമായി തന്നെ വായിക്കാൻ മറക്കാതിരിക്കുക. അത് പോലെ രാജ്യത്ത് ആർട്ടിഫിഷ്യല്‍ ഇൻ്റലിജൻസ് ക്യാമറകളുളള കാര്യവും മറക്കാതിരിക്കുക. വാഹനാപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും അനുദിനം വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ എ.ഐ ക്യാമറകളുടെ അടുത്ത സെറ്റ്/രണ്ടാംഘട്ടം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മോട്ടോര്‍വാഹന വകുപ്പ് സംസ്ഥാനത്തെ പല ഭാഗങ്ങളിലായി സ്ഥാപിച്ച 675 ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ക്യാമറകളാണ് ഇപ്പോള്‍ നിരത്തിലുള്ളത്. മോട്ടോര്‍വാഹന വകുപ്പിന്റെ ക്യാമറകള്‍ എത്തപ്പെട്ടിട്ടില്ലാത്ത പാതകളും പ്രദേശങ്ങളും കേന്ദ്രീകരിച്ചാകും പോലീസ് സ്ഥാപിക്കുന്ന സീസണ്‍ രണ്ട് ക്യാമറകള്‍ വരിക. സംസ്ഥാനത്ത് ഇതിനോടകം മാർക്ക് ചെയ്തിട്ടുള്ള 374 അതിതീവ്ര ബ്ലാക്ക് സ്‌പോട്ടുകള്‍ക്കാവും ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കുന്നത്.

മധുരസ്മൃതി പുന സമാഗമം നടത്തി

കൽപറ്റ: എസ് കെ എം ജെ എച്ച് എസ് എസ് 1980 ബാച്ച് മധുരസ്മൃതിയുടെ 4ാമത് പുന സമാഗമം വിപുലമായ കലാപരിപാടികളോടെ ഗ്രീൻഗേറ്റ്സ് ഹോട്ടലിലെ ഹാളിൽ നടത്തി. രാവിലെ 10.30 ന് ആരംഭിച്ച ചടങ്ങ്

പുതുവത്സരാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

കൽപറ്റ:വയനാട് ജില്ലയിലെ ആയുർവേദ വകുപ്പ് ജീവനക്കാരുടെ കൂട്ടായ്മയായ എംപ്ലോയിസ് വെൽഫെയർ അസോസിയേഷനും നാഷണൽ ആയുഷ് മിഷനും സംയുക്തമായി പുതുവത്സരാഘോഷവും സർവീസിൽ നിന്ന് വിരമിച്ചവർക്ക് യാത്രയയപ്പ് നൽകുകയും ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ

പാതിവില തട്ടിപ്പ് :ആം ആദ്മി പാർട്ടി കലക്ട്രേറ്റ് മാർച്ച് ശനിയാഴ്ച

പാതിവില തട്ടിപ്പിന് ഇരയായ ആളുകൾക്ക് നഷ്ടപ്പെട്ട പണം തിരിച്ചു നൽകുക, അന്വേഷണം വേഗത്തിൽ പൂർത്തിയാക്കുക, തട്ടിപ്പിന് കൂട്ടു നിന്ന സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദ് ചെയ്യുക എന്ന ആവശ്യങ്ങൾ മുൻ നിർത്തി ആം ആദ്മി പാർട്ടി

ദീപക്കിന്റെ ആത്മഹത്യ: പിന്തുണയുമായി മെൻസ് അസോസിയേഷൻ, കുടുംബത്തിന് 3 ലക്ഷം കൈമാറി

കോഴിക്കോട് ലൈംഗികാതിക്രമ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ ദീപക്കിന്റെ കുടുംബത്തിന് പിന്തുണയുമായി മെൻസ് അസോസിയേഷൻ. കുടുംബത്തിന് വിവിധ സംഘടനകളിൽ നിന്നും സമാഹരിച്ച 3.70 ലക്ഷം രൂപ നൽകി. ദീപക്കിന്റെ ഓർമ്മക്ക് ജനുവരി 17 പുരുഷാവകാശ ദിനമായി

ദീപക്ക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത അറസ്റ്റിൽ, കസ്റ്റഡിയിലെടുത്തത് ബന്ധുവീട്ടിൽ നിന്ന്

ബസ്സില്‍ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക മാധ്യമത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത അറസ്റ്റിൽ. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് യുവതി പിടിയിലായത്. കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവിൽ പോയിരുന്നു.

കാറില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാറുണ്ടോ? ; അപകടം ഒഴിവാക്കാന്‍ തീര്‍ച്ചയായും ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ദീര്‍ഘദൂര യാത്രയ്ക്കിടയിലുംമറ്റും ഫോണിലെ ബാറ്ററി തീര്‍ന്നുപോകുന്നത് പതിവാണ്. സ്വന്തം വാഹനത്തില്‍ യാത്ര ചെയ്യുന്നവരാണെങ്കില്‍ കാറിലെ USB പോര്‍ട്ടോ കാര്‍ ചാര്‍ജറോ ഉപയോഗിച്ച് ഈസിയായി ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും അല്ലേ?.സംഗതി വളരെ എളുപ്പമാണെങ്കിലും ചില

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.