ഇനി ട്രാഫിക് നിയമം ലംഘിച്ചാൽ കീശ കീറും ഒപ്പം ലൈസൻസും

റോഡിലൂടെ വാഹനം ഓടിക്കുമ്പോള്‍ ട്രാഫിക് നിയമലംഘനം നടത്തിയാല്‍ പിഴത്തുകയുണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ… എന്നാൽ 2025 മാർച്ച്‌ ഒന്ന് മുതല്‍ രാജ്യത്ത് ട്രാഫിക് നിയമലംഘനങ്ങളുടെ പിഴത്തുക പുതുക്കിയ വിവരം നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നു. അറിയാത്തവർക്ക് വേണ്ടി വളരെ വിശദമായി തന്നെ പിഴത്തുകയുടെ കാര്യങ്ങള്‍ പങ്കുവെയ്ക്കുന്നു. നിസാര തുക അല്ലേയുളളു എന്ന് കരുതി ഇനി ട്രാഫിക് നിയമങ്ങള്‍ ലംഘിക്കാനാണ് ഉദ്ദേശമെങ്കില്‍ ലൈസൻസ് പോലും നഷ്ടമാകും. അതേ സത്യമാണ്… ആദ്യം നമ്മള്‍ക്ക് മദ്യപിച്ച്‌ വാഹനമോടിക്കുന്നതിൻ്റെ പിഴ പരിശോധിക്കാം. പഴയ പിഴത്തുക എന്ന് പറയുന്നത് 1000 മുതല്‍ 1500 വരെ ആയിരുന്നു. എന്നാല്‍ പുതുക്കിയ പിഴത്തുക അനുസരിച്ച്‌ 10,000 രൂപയോ 6 മാസം തടവോ ആയിരിക്കും ശിക്ഷ. നിയമം വീണ്ടും തെറ്റിച്ചാല്‍ 15000 രൂപയോ രണ്ട് വർഷം വരെ തടവോ ലഭിച്ചേക്കാം. ഹെല്‍മറ്റ് ഉപയോഗിക്കാതെ ഇരുചക്ര വാഹനമോടിച്ചാല്‍ 100 രൂപയായിരുന്നു പഴയ പിഴത്തുക, എന്നാല്‍ ഇപ്പോഴത് 1000 രൂപയും 3 മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്യും. സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറില്‍ യാത്ര ചെയ്താല്‍ 100 രൂപയായിരുന്ന പിഴത്തുക 1000 ലേക്കും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു കൊണ്ട് വാഹനമോടിച്ചാലുളള പിഴത്തുക 500-ല്‍ നിന്ന് 5000 രൂപ ആക്കി മാറ്റുകയും ചെയ്തു.ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാലും പിഴത്തുക 5000 രൂപയാണ്. രണ്ട് പേരില്‍ കൂടുതല്‍ പേരെ ഇരുചക്ര വാഹനത്തില്‍ കയറി യാത്ര ചെയ്താലുളള പിഴത്തുക 100 രൂപയില്‍ നിന്ന് 1000 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. വാഹനത്തിന് ഇൻഷുറൻസ് ഇല്ലെങ്കില്‍ 2000 രൂപ പിഴയോ അല്ലെങ്കില്‍ 3 മാസം തടവുമാണ്. വീണ്ടും തെറ്റ് ആവർത്തിച്ചാല്‍ 4000 രൂപയാണ് പിഴ. അത് പോലെ തന്നെ വാഹനത്തിൻ്റെ പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 10000 രൂപയോ 6 മാസം തടവോ ലഭിക്കുമെന്നാണ് പുതിയ ശിക്ഷ ക്രമീകരണങ്ങളില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍. അപകടരമായ രീതിയില്‍ വാഹനമോടിച്ചാല്‍ പഴയ പിഴത്തുക 500 ആയിരുന്നുവെങ്കില്‍ പുതുക്കിയ തുക 5000 രൂപയാണ്. അതുപോലെ തന്നെ പലരും ചെയ്യുന്ന ഒരു തെറ്റാണ് ആംബുലൻസിന് വഴി കൊടുക്കാത്തത്. ഒരു ജീവന് വേണ്ടി പായുമ്പോള്‍ അല്ല നിങ്ങളുടെ അഹങ്കാരം കാണിക്കേണ്ടത്. വഴി കൊടുക്കാതിരുന്നാല്‍ നിങ്ങള്‍ക്ക് എതിരെ 10,000 രൂപ പിഴ ചുമത്താനുളള അധികാരമുണ്ട്. പിഴത്തുകയുടെ മൊത്തത്തിലുളള വിവരങ്ങള്‍ ചിത്രത്തില്‍ നല്‍കിയിട്ടുണ്ട്. വിശദമായി തന്നെ വായിക്കാൻ മറക്കാതിരിക്കുക. അത് പോലെ രാജ്യത്ത് ആർട്ടിഫിഷ്യല്‍ ഇൻ്റലിജൻസ് ക്യാമറകളുളള കാര്യവും മറക്കാതിരിക്കുക. വാഹനാപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും അനുദിനം വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ എ.ഐ ക്യാമറകളുടെ അടുത്ത സെറ്റ്/രണ്ടാംഘട്ടം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മോട്ടോര്‍വാഹന വകുപ്പ് സംസ്ഥാനത്തെ പല ഭാഗങ്ങളിലായി സ്ഥാപിച്ച 675 ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ക്യാമറകളാണ് ഇപ്പോള്‍ നിരത്തിലുള്ളത്. മോട്ടോര്‍വാഹന വകുപ്പിന്റെ ക്യാമറകള്‍ എത്തപ്പെട്ടിട്ടില്ലാത്ത പാതകളും പ്രദേശങ്ങളും കേന്ദ്രീകരിച്ചാകും പോലീസ് സ്ഥാപിക്കുന്ന സീസണ്‍ രണ്ട് ക്യാമറകള്‍ വരിക. സംസ്ഥാനത്ത് ഇതിനോടകം മാർക്ക് ചെയ്തിട്ടുള്ള 374 അതിതീവ്ര ബ്ലാക്ക് സ്‌പോട്ടുകള്‍ക്കാവും ഇക്കാര്യത്തില്‍ മുന്‍ഗണന നല്‍കുന്നത്.

എസ്. കെ. എസ്.എസ്. എഫ് അമ്പലവയൽ മേഖല ബഹുജന സമ്മേളനം സംഘടിപ്പിച്ചു.

അമ്പലവയൽ: സമസ്ത അന്താരാഷ്ട്ര സമ്മേളനത്തോട് അനുബന്ധിച്ച് എസ്. കെ. എസ്.എസ്. എഫ് അമ്പലവയൽ മേഖല ബഹുജന സമ്മേളനം സംഘടിപ്പിച്ചു. കേരള ജനതയുടെ സാമുദായിക സമുദ്ധാരണത്തിന് നേതൃത്വം നൽകിയ സമസ്തയുടെ അന്തരാഷ്ട്ര സമ്മേളനം വൻ വിജയമാക്കാൻ

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി മോഹൻദാസ് വിരമിച്ചു.

25 വർഷത്തെ സേവനത്തിന് ശേഷം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി. മോഹൻദാസ് സർവ്വീസിൽ നിന്നും വിരമിച്ചു. ആരോഗ്യ വകുപ്പിൽ ജില്ലാ മെഡിക്കൽ ഓഫീസറായി 2025 മാര്‍ച്ചിലാണ് അദ്ദേഹം ചാർജെടുത്തത്. 2000 നവംബർ 23

ശ്രേയസ് സൗജന്യ സ്തനാർബുദ പരി ശോധന ക്യാമ്പും,ലോക പുരുഷ ദിനാചരണവും നടത്തി.

മൂലങ്കാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവരാജ് സിംഗ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ലോക പുരുഷദിനാചരണത്തിന്റെ ഭാഗമായി പുരുഷന്മാരെ ആദരിച്ചു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ ഉത്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ അനീഷ്അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല

സ്പന്ദനം :ഹൃദയരോഗ ശസ്ത്രക്രിയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കൽപ്പറ്റ: 18 വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള ഹൃദയ രോഗ ചികിൽസക്കായി വിദഗ്ദ പരിശോധനയും തുടർ ചികിൽസക്കും പൂർണ്ണമായും സൗജന്യമായുള്ള ശസ്ത്രക്രിയക്കും സൗകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സ്പന്ദനം ഹൃദ് രോഗ നിർണ്ണയ പരിശോധനയും

പ്രിന്റ് ചെയ്ത വീസ പാസ്പോർട്ടിൽ ഒട്ടിക്കും, വിമാനത്താവളത്തിൽ എത്തുമ്പോൾ കുടുങ്ങും; കേരളത്തിൽ 10 കോടി രൂപയുടെ തട്ടിപ്പ്

കൂത്താട്ടുകുളം (കൊച്ചി)∙ ഏജന്റുമാരെ ഇരകളാക്കി സംസ്ഥാനത്ത് ഉടനീളം വൻ വീസ തട്ടിപ്പ്. മുന്നൂറിലധികം പേരെ ഇരയാക്കിയ മുഖ്യസൂത്രധാരനെ തേടി പൊലീസ്. 10 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണു നിഗമനം. വിമാനത്താവളത്തിൽ എത്തുമ്പോഴാണ് വീസ വ്യാജമാണെന്ന്

ഡമ്മിബാലറ്റില്‍ മറ്റ് സ്ഥാനാര്‍ത്ഥികളുടെ പേരോ ചിഹ്നമോ പാടില്ല

സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയകക്ഷികളോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡമ്മി ബാലറ്റ് യൂണിറ്റും ഡമ്മി ബാലറ്റ് പേപ്പറും ഉപയോഗിക്കുമ്പോള്‍ നിബന്ധനകള്‍ കര്‍ശനമായി പാലിച്ചിരിക്കണമെന്ന് സംസ്ഥാനതിരഞ്ഞെടുപ്പ്കമ്മീഷണര്‍ എ ഷാജഹാന്‍ നിര്‍ദ്ദേശിച്ചു. യഥാര്‍ത്ഥ ബാലറ്റു യൂണിറ്റുകളുടെ പകുതി വലുപ്പത്തിലുള്ളതും തടിയിലോ പ്ലൈവുഡിലോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.