അബുദാബി: അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ-യുഎഇ സെക്ടറിലെ വിമാന നിരക്കുകള്‍ 20 ശതമാനത്തോളം കുറയുമെന്ന് ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അബ്ദുള്‍ നാസര്‍ ജമാല്‍ അല്‍ഷാലി. സിഎന്‍ബിസി ടിവി 18ന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ടിക്കറ്റ് നിരക്കിലെ ഈ കുറവ് മൊത്തം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് 100 കോടി ഡോളര്‍ വരെ ലഭിക്കാന്‍ കാരണമാകും.
ഇരുരാജ്യങ്ങളും തമ്മിലുള്ള സര്‍വീസുകള്‍ ഉയര്‍ത്തുന്നതിലൂടെ മത്സരം മുറുകുകയും ക്രമാതീതമായി ടിക്കറ്റ് നിരക്കുകള്‍ കുറയാനുമാണ് സാധ്യതയെന്നും അദ്ദേഹം പറയുന്നു. വ്യോമയാന മേഖലയിലെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് ഇന്ത്യയുമായി 4:1 എയര്‍ കണക്ടിവിറ്റി ക്രമീകരണം യുഎഇ നിര്‍ദേശിച്ചുട്ടുണ്ട്. ഇന്ത്യന്‍ വിമാന കമ്പനികള്‍ കൂടുതല്‍ സര്‍വീസ് നടത്താന്‍ മുന്നോട്ടുവന്നാല്‍ ഈ അനുപാതം 3:1, 2:1,1:1 എന്നീ നിലകളിലേക്ക് മാറ്റാനും യുഎഇ സന്നദ്ധമാണ്. ഇന്ത്യയുമായി പുതിയ പ്രതിരോധ സഹകരണവും യുഎഇ ലക്ഷ്യമിടുന്നുണ്ട്.

ചുമ മരുന്ന് കഴിച്ച് മരണം: മധ്യപ്രദേശിൽ മരിച്ച ഭൂരിഭാഗം കുട്ടികളെയും പരിശോധിച്ച ക്ലിനികിലെ ഡോക്‌ടറെ അറസ്റ്റ് ചെയ്‌തു.
ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടറെ അറസ്റ്റ് ചെയ്തു. മരിച്ച ഭൂരിഭാഗം കുട്ടികളെയും പരിശോധിച്ച ക്ലിനിക്കിലെ ഡോക്ടർ പ്രവീൺ സോണിയാണ് അറസ്റ്റിലായത്. മധ്യപ്രദേശിൽ മാത്രം 11 കുട്ടികളാണ് ഇതുവരെ മരിച്ചത്. ഡോ.പ്രവീൺ