പ്രിയങ്കാഗാന്ധി എം പി നാളെ മുതല്‍ 29 വരെ മണ്ഡലത്തിലൽ

കല്‍പ്പറ്റ: പ്രിയങ്കാഗാന്ധി എംപി 27 മുതല്‍ 29 വരെ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 8.45ന്‌ കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചേരുന്ന പ്രിയങ്ക ഗാന്ധി അവിടെനിന്നും റോഡ് മാർഗം വയനാട്ടിലെത്തും. രാവിലെ പത്തരക്ക് പുല്‍പ്പള്ളി സീതാദേവി ലവകുശ ക്ഷേത്ര സന്ദര്‍ശനത്തോടെയാണ് പ്രിയങ്കാഗാന്ധിയുടെ മണ്ഡലത്തിലെ പരിപാടികള്‍ക്ക് തുടക്കമാവുക. തുടര്‍ന്ന് 10.50ന് പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടം എം പി ഉദ്ഘാടനം ചെയ്യും. 12.10ന് ഇരുളം സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ അങ്ങാടിശ്ശേരി സ്മാര്‍ട്ട് അംഗന്‍വാടി ഉദഘാടനം, അതിരാറ്റുകുന്ന് ജലസേചന പദ്ധതി, ഇരുത്തിലോട്ടുകുന്ന് ചെക്കുഡാം തുടങ്ങിയവയുടെ ഉദ്ഘാടനവും പ്രിയങ്ക നിര്‍വഹിക്കും. ഉച്ചക്ക് ഒന്നരക്ക് മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന വനിതാസംഗമവും, 2.30ന് മുട്ടിൽ ഡബ്ല്യം എം ഒ സ്കൂളിൽ നടപ്പിലാക്കുന്ന വൺസ്കൂൾ വൺ ഗെ
യിം പദ്ധതിയും പ്രിയങ്ക ഉദ്ഘാടനം ചെ
യ്യും. തുടർന്ന് മൂന്നുമണിക്ക്
എലസ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന ഉരുള്‍ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പ് തറക്കല്ലിടല്‍ ചടങ്ങിലും പങ്കെടുത്ത ശേഷം വൈകിട്ട് അഞ്ചേകാലോടെ മാനന്തവാടി വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിലേക്ക് പോകും. 28ന് രാവിലെ 9.30ന് തലപ്പുഴയില്‍ നടക്കുന്ന ചടങ്ങില്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വിവിധ വികസനപദ്ധതികള്‍ക്ക് എം പി തറക്കല്ലിടും. 10.45ന് എടവക ഗ്രാമപഞ്ചായത്തിലെ വീര ജവാന്‍ തലച്ചിറ ജനീഷ് സ്മൃതിമണ്ഡപം ഉദ്ഘാടനവും, ഉച്ചക്ക് ഒരു മണിക്ക് വടക്കനാട് അമ്പത് ഏക്കര്‍ കാട്ടുനായ്ക്ക ഉന്നതിയിലെ കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനവും പ്രിയങ്ക നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് ബത്തേരി സപ്ത റിസോര്‍ട്ടില്‍ നടക്കുന്ന അസോസിയേഷന്‍ ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യയുടെ കണ്‍വെന്‍ഷനും, മുക്കം മണാശേരി എം എ എം ഒ കോളജിന്റെ പുതിയ ഗ്രൗണ്ടും എം പി ഉദ്ഘാടനം ചെയ്യും. 29ന് ശനിയാഴ്ച രാവിലെ 9.30ന് വയനാട് കലക്ട്രേറ്റില്‍ നടക്കുന്ന ദിശ മീറ്റിംഗില്‍ പങ്കെടുത്ത ശേഷം 12.30ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉരുള്‍ദുരന്തം അതീജിവിച്ച വിദ്യാര്‍ഥികള്‍ക്കുള്ള സകോളര്‍ഷിപ്പ് വിതരണചടങ്ങിലും പങ്കെടുക്കും. തുടര്‍ന്ന് ഉച്ചക്ക് ശേഷം മൂന്നരക്ക് വണ്ടൂര്‍ കെ ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ കൈത്താങ്ങ് പദ്ധതിയില്‍ നിര്‍മ്മിച്ചു നല്‍കുന്ന 29 വീടുകളുടെ താക്കോല്‍ദാനവും, ഭിന്നശേശഷിക്കാര്‍ക്കുള്ള ഏഴ് സ്‌കൂട്ടറുകളുടെ വിതരണവും പ്രിയങ്ക നിര്‍വഹിക്കും.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്

ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം

മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ സംഭവം; ലഹരി നൽകിയയാൾ പിടിയിൽ

ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവ ത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ.അനസ് (34) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.