സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് മുതല്‍ ഹിന്ദി പഠിപ്പിക്കണമെന്ന ആവശ്യവുമായി ഹിന്ദി അദ്ധ്യാപക് മഞ്ച്. കേരളത്തില്‍ ഒന്നാംക്ലാസ് മുതല്‍ തന്നെ അറബി, ഉറുദു, സംസ്കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍ പഠിപ്പിക്കുന്നുണ്ടെങ്കിലും ഹിന്ദി ഒഴിവാക്കിയിരിക്കുകയാണ്. ഈ രീതിക്ക് മാറ്റം വരുത്തണമെന്നാണ് അദ്ധ്യാപകരുടെ ആവശ്യം. കേരളത്തില്‍ സർക്കാർ സ്കൂളുകള്‍, സർക്കാർ എയ്ഡഡ് സ്കൂളുകള്‍ എന്നിവ ഒഴികെയുള്ള മറ്റെല്ലാ സ്കൂളുകളിലും ഹിന്ദി ഭാഷയ്ക്ക് താഴ്ന്ന ക്ലാസ്സ് മുതല്‍ പ്രാമുഖ്യം നല്‍കുന്നുണ്ട്. അഞ്ചാം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും, എല്ലാ ഭാഷാ വിഷയങ്ങള്‍ക്കും 4 മുതല്‍ 6 പിരീഡുകള്‍ അനുവദിച്ചിട്ടുണ്ട്. കൂടാതെ പ്രവൃത്തി പരിചയം, കായികം, കല, മ്യൂസിക് മുതലായവയ്ക്ക് മൂന്ന് പിരീഡുകളുണ്ട്. എന്നാല്‍ ഹിന്ദിക്ക് വെറും രണ്ട് പിരീഡാണുള്ളത്. ഒരു കുട്ടി ഭാഷ ആർജിക്കുന്നത് ആറ് വയസ്സ് മുതലാണ്. എന്നാല്‍, കേരളത്തില്‍ 11-ാം വയസ്സിലാണ് ഹിന്ദി പഠിക്കാൻ അവസരം ലഭിക്കുന്നത്. കേരളത്തിലെ നിലവിലെ സ്ഥിതി അനുസരിച്ച് തൊഴിലാളി സമൂഹം ഹിന്ദി സംസാരിക്കുന്നവരാണ്. അവരോട് ഇടപഴകുന്നതിനും സംസാരിക്കുന്നതിനും അവരെ ഉപയോഗിച്ച് തൊഴിലിടങ്ങള്‍ സജീവമാക്കുന്നതിനും ഹിന്ദി ഭാഷ അനിവാര്യമാണ്.

മാറുന്ന കാൻസർ പാറ്റേണുകൾ; ചെറുപ്രായവും ശാരീരിക ക്ഷമതയും രക്ഷയാവില്ല!
വാർധക്യത്തിൽ മാത്രം ഉണ്ടാകുന്ന ഒരു രോഗമല്ലാതായി മാറിയിരിക്കുകയാണ് കാൻസർ. ഇന്ന് ഇന്ത്യയിൽ ഇതിന്റെ പ്രതിരോധവും മുൻകൂട്ടിയുള്ള രോഗനിർണയവും ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതും ഏറ്റവും വേഗത്തിൽ തന്നെ ആരംഭിക്കണം. ചെറു പ്രായമോ ശാരീരിക ക്ഷമതയോ ഒന്നും







