റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് മോട്ടോർ വാഹന നിയമലംഘനങ്ങൾക്കുള്ള പിഴകൾ കർശനമാക്കി. 2025 മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമപ്രകാരം, ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് ഇനി മുതൽ 5,000 രൂപ പിഴ അടയ്ക്കേണ്ടി വരും. മുമ്പ് ഇത് 500 രൂപ മാത്രമായിരുന്നു. പുതിയ നിയമം പ്രകാരം പിഴകൾ വർധിപ്പിക്കുക മാത്രമല്ല, ഗുരുതരമായ നിയമലംഘനങ്ങൾക്ക് തടവ് ശിക്ഷയും കമ്മ്യൂണിറ്റി സര്വീസും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, മദ്യപിച്ച് വാഹനമോടിച്ചാൽ ആദ്യ തവണ 10,000 രൂപ പിഴയും ആറ് മാസം തടവും ലഭിക്കാം. ഇത് ആവർത്തിച്ചാൽ 15,000 രൂപയും രണ്ട് വർഷം വരെ തടവും നേരിടേണ്ടി വരും. കുട്ടികളായ ഡ്രൈവർമാർക്കും കർശന നടപടിയുണ്ടാകും. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ 25,000 രൂപ പിഴയ്ക്കൊപ്പം രക്ഷിതാക്കൾക്കെതിരെ നിയമനടപടിയും സ്വീകരിക്കും. കൂടാതെ, വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനും സാധ്യതയുണ്ട്. മറ്റ് പ്രധാന നിയമലംഘനങ്ങൾക്കുള്ള പിഴകളും ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചാൽ 5,000 രൂപയും, ഇൻഷുറൻസ് ഇല്ലെങ്കിൽ 2,000 രൂപയും പിഴയായി ഈടാക്കും. ഇൻഷുറൻസ് ലംഘനം ആവർത്തിച്ചാൽ പിഴ 4,000 രൂപയായി ഉയരും. പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കും സമാനമായ ശിക്ഷ ലഭിക്കും. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് പുതിയ നടപടികൾ എന്ന് അധികൃതർ വ്യക്തമാക്കി.

ഫുട്‌ബോള്‍ കാണാത്തവര്‍ക്ക് വരെ മെസ്സിയെ ഇഷ്ടമാണ്; കേരളത്തിലേക്ക് വരുമ്പോള്‍ അഭിമാനമാണ്: ഐ എം വിജയന്‍
ലോക ചാമ്പ്യന്മാരായ ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലേക്ക് എത്തുന്നതിലുള്ള സന്തോഷം പങ്കുവച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍