വള്ളിയൂർക്കാവ് ആഴ്ചച്ചന്ത പദ്ധതി മെയ്‌ 30 നുള്ളിൽ പ്രവർത്തനസജ്ജമാകും

-മന്ത്രി ഒ ആർ കേളുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
-ആഴ്ചച്ചന്ത മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തു നടത്തും
-വരുമാനത്തിന്റെ 80 % ബോർഡിനും 20 % വിനോദസഞ്ചാര വകുപ്പിനും

മാനന്തവാടി:
വള്ളിയൂർക്കാവ് ക്ഷേത്രത്തിന്റെ ചരിത്രവും പൈതൃകവും പുന:സ്ഥാപിക്കുന്ന ആഴ്ചച്ചന്ത (വള്ളിയൂർക്കാവ് ഡെവലപ്മെൻറ് ഓഫ് മാർക്കറ്റ് ആൻഡ് എക്സിബിഷൻ സ്പേസ്) പദ്ധതി മെയ്‌ 30 നുള്ളിൽ തുറന്നു പ്രവർത്തിക്കും. തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള, സർക്കാർ 4.87 കോടി രൂപ ചെലവഴിച്ച പദ്ധതിയിലെ കെട്ടിടം തുറന്നു പ്രവർത്തിക്കാൻ ബുധനാഴ്ച പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനിച്ചത്.
പദ്ധതിയുടെ നടത്തിപ്പ്
മലബാർ ദേവസ്വം ബോർഡിനായിരിക്കും. പദ്ധതിയിൽ നിന്ന്
ലഭിക്കുന്ന ആകെ വരുമാനത്തിൽ 80 % മലബാർ ദേവസ്വം ബോർഡും 20 % വിനോദസഞ്ചാരവകുപ്പും പങ്കിടും. ഇതിനുള്ള ധാരണപത്രത്തിൽ ഇരു കൂട്ടരും ഒപ്പുവെയ്ക്കും.

ആകെ 43 സ്റ്റാളുകളാണ്
വള്ളിയൂർക്കാവ് ഡെവലപ്മെൻറ് ഓഫ് മാർക്കറ്റ് ആൻഡ് എക്സിബിഷൻ സ്പേസിൽ ഉണ്ടാവുക.
ഇതിൽ ഓരോന്ന് വീതം
ദേവസ്വം വകുപ്പിനും വിനോദസഞ്ചാര വകുപ്പിനും നൽകും.
ബാക്കിയുള്ള സ്റ്റാളുകൾ ലേലത്തിൽ നൽകും. ഇതിൽ
പട്ടികവർഗ വിഭാഗത്തിനും സ്ത്രീകൾക്കും ഭിന്നശേഷി വിഭാഗത്തിനുമുള്ള സംവരണം ഉറപ്പാക്കും.

പ്രവർത്തനം തുടങ്ങുന്നതിന്റെ ഭാഗമായി
കെട്ടിട നമ്പർ
മാനന്തവാടി നഗരസഭയിൽ നിന്ന് ഉടൻ ലഭ്യമാക്കും. വൈദ്യുതി കണക്ഷനും എടുക്കും.

ആഴ്ചച്ചന്ത മാതൃകയിൽ ദിവസവും
വ്യാപാരവും വാണിജ്യവും വിഭാവനം ചെയ്യുന്ന കെട്ടിടത്തിലെ സ്റ്റാളുകളിൽ
കാർഷികോൽപ്പന്നങ്ങൾ, ഗോത്രവർഗക്കാരുടെ തനത് ഉൽപ്പന്നങ്ങൾ, കാർഷികയന്ത്രങ്ങൾ, ഉപകരണങ്ങൾ,
വെജിറ്റേറിയൻ വിഭവങ്ങളുടെ ഫുഡ് കോർട്ട്, കരകൗശല ഉൽപ്പന്നങ്ങൾ, കൈത്തറി, ഇക്കോ ഷോപ്പുകൾ, പൂജ സ്റ്റോർ, ഫാൻസി കട, മ്യൂസിയം, കാർഷിക നഴ്സറി, കിഴങ്ങുവർഗ്ഗങ്ങൾ, വിത്ത് നഴ്സറി, മുള ഉൽപ്പന്നങ്ങൾ,
പുഷ്പങ്ങളുടെ നഴ്സറി, കുടുംബശ്രീ ഉൽപ്പന്നങ്ങൾ എന്നിവയുടെ സ്റ്റാളുകൾ ഒരുക്കാനാണ് ആലോചന.

ഇതിനുപുറമേ,
വിനോദസഞ്ചാരികളെ ആകർഷിക്കാനായി
നെയ്ത്തും തറിയും, മുള ഉപയോഗിച്ച് കുട്ടയും വട്ടിയും
നിർമ്മിക്കുന്നത്,
കളിമണ്ണ് ഉപയോഗിച്ച് ചട്ടികളും കലങ്ങളും നിർമിക്കുന്നത് എന്നിവ യുടെ തത്സമയ ഡെമോൺസ്ട്രഷനും സ്റ്റാളുകളിൽ ഉണ്ടാകും.

കാർഷിക വിപണന രംഗത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ നിർമിക്കുന്ന മൂല്യവർധിത ഉൽപ്പന്നങ്ങളുടെ സ്റ്റാളുകളും ഉണ്ടാകും.

ആഴ്ചച്ചന്ത പരിപാലിക്കുന്നതിനായി സുരക്ഷാ ജീവനക്കാരെയും
ശുചീകരണ ജീവനക്കാരെയും നിയമിക്കും.

കളക്ടറേറ്റിൽ നടന്ന യോഗത്തിൽ മാനന്തവാടി നഗരസഭ കൗൺസിലർ കെ സി സുനിൽകുമാർ, എഡിഎം കെ ദേവകി,
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ രമ, മലബാർ ദേവസ്വം ബോർഡ്
ഡെപ്യൂട്ടി കമ്മീഷണർ (അഡ്മിനിസ്ട്രേഷൻ)
വിജയി പി ടി, എക്സിക്യൂട്ടീവ് ഓഫീസർ പി വി വിജയൻ, ഡിടിപിസി പ്രതിനിധികളായ രതീഷ് ബാബു പി എം, പ്രവീൺ പി പി, വള്ളിയൂർക്കാവ് ക്ഷേത്ര ട്രാസ്‌റ്റിമാരായ ഏചോം ഗോപി, ഇ പത്മനാഭൻ തുടങ്ങിയവർ
പങ്കെടുത്തു.

‘പൊന്ന്’ കോഴി! സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു; ചിക്കൻ വിഭവങ്ങളുടെ വില കൂടുമെന്ന് ആശങ്ക

കൽപ്പറ്റ: സംസ്ഥാനത്ത് ഇറച്ചിക്കോഴിയുടെ വിലയിൽ വൻ വർധന. ഒരു കിലോ കോഴിയിറച്ചിയുടെ വില 250 രൂപ കടന്നു.ക്രിസ്മസ്, പുതുവസ്തര സമയത്ത് വില കൂടുന്നത് പതിവാണെങ്കിലും ആദ്യമായാണ് ഇത്രയും കൂടുന്നത്. കോഴിയിറച്ചിയുടെ വില ഇത്തരത്തിൽ വർധിക്കുമ്പോഴും

മുട്ടയ്ക്ക് മുട്ടന്‍ വില’; ഡിമാൻഡ് കൂടിയതോടെ കേരളത്തിലും മുട്ട വില കുതിച്ചുയരുന്നു.

കൽപ്പറ്റ: ഉത്തരേന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും കോഴിമുട്ടയ്ക്ക് ഡിമാൻഡ് കൂടിയതോടെ കേരളത്തിലും മുട്ട വില കുതിച്ചുയരുന്നു.ഏഴ് രൂപയ്ക്ക് മുകളിലാണ് മാർക്കറ്റിലെ മൊത്തക്കച്ചവട നിരക്ക്. കടകളിൽ പത്തു രൂപ വരെ നൽകേണ്ടിവരും. കേരളത്തിലും മുട്ടയുടെ ഉപയോഗം കൂടിയെന്നാണ്

വിമാനയാത്രയ്ക്ക് പുതിയ ഉത്തരവുമായി ഡിജിസിഎ; വിമാനങ്ങളിൽ പവര്‍ ബാങ്ക് ഉപയോഗിക്കുന്നത് നിരോധിച്ചു, ഫോണുകളടക്കം ചാര്‍ജ് ചെയ്യുന്നതിനും വിലക്ക്

വിമാനങ്ങളിൽ പവര്‍ ബാങ്ക് ഉപയോഗം നിരോധിച്ച് ഡിജിസിഎ. പവര്‍ ബാങ്കിൽ നിന്ന് തീപടര്‍ന്നുള്ള അപകടങ്ങളെ തുടര്‍ന്നാണ് നിര്‍ണായക ഉത്തരവ് ഡിജിസിഎ പുറത്തിറക്കിയത്. വിമാനയാത്രക്കിടെ ഫോണുകളും മറ്റു ഇലക്ട്രോണിക്സ് ഉപകരണങ്ങളും ചാര്‍ജ് ചെയ്യരുതെന്നും ഉത്തരവിലുണ്ട്. വിമാനത്തിന്‍റെ

റെയിൽവേയുടെ ‘ബിഗ് ത്രീ’ വരുന്നു! വന്ദേ ഭാരത് സ്ലീപ്പർ മുതൽ ബുള്ളറ്റ് ട്രെയിൻ വരെ, വമ്പൻ പദ്ധതികൾ യാഥാർത്ഥ്യത്തിലേക്ക്

പുതുവർഷത്തിൽ വമ്പൻ പദ്ധതികളുമായി ഇന്ത്യൻ റെയിൽവേ. ബുള്ളറ്റ് ട്രെയിൻ മുതൽ പരിസ്ഥിതി സൗഹൃദ ഹൈഡ്രജൻ ട്രെയിൻ വരെ നീണ്ടുനിൽക്കുന്ന പദ്ധതികൾ അണിയറയിൽ അതിവേ​ഗം പുരോ​ഗമിക്കുകയാണ്. ഇതിനിടെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളും ട്രാക്കിലെത്തുകയാണ്. ചുരുക്കിപ്പറഞ്ഞാൽ

രാത്രിയിൽ ഒറ്റയടിക്ക് അമിതമായി വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

മടിപിടിച്ച് വെള്ളം കുടിക്കാതെ ഇരിക്കുന്നവരെ കൂടാതെ മറ്റൊരു കൂട്ടരുണ്ട്. ഇവർ പകൽ വെള്ളം കുടിക്കാൻ മറന്നുപോയാൽ, അത് പരിഹരിക്കാൻ ഒരു എളുപ്പ വഴി കണ്ടുപിടിച്ചിട്ടുണ്ട്. അമിതമായ അളവിൽ രാത്രിയിൽ വെള്ളം കുടിക്കുക എന്നതാണ് ആ

വലിയ വിട്ടുവീഴ്ചയ്ക്ക് കോൺഗ്രസ്; മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം കുറയും, ലക്ഷ്യം ജയം; പി വി അൻവറിനും സീറ്റ് നൽകിയേക്കും

വയനാട് ക്യാമ്പ് നൽകിയ ആവേശത്തിന് പിന്നാലെ സീറ്റ് വിഭജന ചർച്ചകളിലേക്ക് കടക്കാൻ യുഡിഎഫ്. കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം കുറയും. ലീഗിന്‍റെ അധിക സീറ്റ് ആവശ്യം തർക്കം ഇല്ലാതെ പരിഹരിക്കാനാണ് കോൺഗ്രസ്‌ നീക്കം. പി

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.