വള്ളിയൂർക്കാവ് ആഴ്ചച്ചന്ത പദ്ധതി മെയ്‌ 30 നുള്ളിൽ പ്രവർത്തനസജ്ജമാകും

-മന്ത്രി ഒ ആർ കേളുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
-ആഴ്ചച്ചന്ത മലബാർ ദേവസ്വം ബോർഡ് ഏറ്റെടുത്തു നടത്തും
-വരുമാനത്തിന്റെ 80 % ബോർഡിനും 20 % വിനോദസഞ്ചാര വകുപ്പിനും

മാനന്തവാടി:
വള്ളിയൂർക്കാവ് ക്ഷേത്രത്തിന്റെ ചരിത്രവും പൈതൃകവും പുന:സ്ഥാപിക്കുന്ന ആഴ്ചച്ചന്ത (വള്ളിയൂർക്കാവ് ഡെവലപ്മെൻറ് ഓഫ് മാർക്കറ്റ് ആൻഡ് എക്സിബിഷൻ സ്പേസ്) പദ്ധതി മെയ്‌ 30 നുള്ളിൽ തുറന്നു പ്രവർത്തിക്കും. തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള, സർക്കാർ 4.87 കോടി രൂപ ചെലവഴിച്ച പദ്ധതിയിലെ കെട്ടിടം തുറന്നു പ്രവർത്തിക്കാൻ ബുധനാഴ്ച പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനിച്ചത്.
പദ്ധതിയുടെ നടത്തിപ്പ്
മലബാർ ദേവസ്വം ബോർഡിനായിരിക്കും. പദ്ധതിയിൽ നിന്ന്
ലഭിക്കുന്ന ആകെ വരുമാനത്തിൽ 80 % മലബാർ ദേവസ്വം ബോർഡും 20 % വിനോദസഞ്ചാരവകുപ്പും പങ്കിടും. ഇതിനുള്ള ധാരണപത്രത്തിൽ ഇരു കൂട്ടരും ഒപ്പുവെയ്ക്കും.

ആകെ 43 സ്റ്റാളുകളാണ്
വള്ളിയൂർക്കാവ് ഡെവലപ്മെൻറ് ഓഫ് മാർക്കറ്റ് ആൻഡ് എക്സിബിഷൻ സ്പേസിൽ ഉണ്ടാവുക.
ഇതിൽ ഓരോന്ന് വീതം
ദേവസ്വം വകുപ്പിനും വിനോദസഞ്ചാര വകുപ്പിനും നൽകും.
ബാക്കിയുള്ള സ്റ്റാളുകൾ ലേലത്തിൽ നൽകും. ഇതിൽ
പട്ടികവർഗ വിഭാഗത്തിനും സ്ത്രീകൾക്കും ഭിന്നശേഷി വിഭാഗത്തിനുമുള്ള സംവരണം ഉറപ്പാക്കും.

പ്രവർത്തനം തുടങ്ങുന്നതിന്റെ ഭാഗമായി
കെട്ടിട നമ്പർ
മാനന്തവാടി നഗരസഭയിൽ നിന്ന് ഉടൻ ലഭ്യമാക്കും. വൈദ്യുതി കണക്ഷനും എടുക്കും.

ആഴ്ചച്ചന്ത മാതൃകയിൽ ദിവസവും
വ്യാപാരവും വാണിജ്യവും വിഭാവനം ചെയ്യുന്ന കെട്ടിടത്തിലെ സ്റ്റാളുകളിൽ
കാർഷികോൽപ്പന്നങ്ങൾ, ഗോത്രവർഗക്കാരുടെ തനത് ഉൽപ്പന്നങ്ങൾ, കാർഷികയന്ത്രങ്ങൾ, ഉപകരണങ്ങൾ,
വെജിറ്റേറിയൻ വിഭവങ്ങളുടെ ഫുഡ് കോർട്ട്, കരകൗശല ഉൽപ്പന്നങ്ങൾ, കൈത്തറി, ഇക്കോ ഷോപ്പുകൾ, പൂജ സ്റ്റോർ, ഫാൻസി കട, മ്യൂസിയം, കാർഷിക നഴ്സറി, കിഴങ്ങുവർഗ്ഗങ്ങൾ, വിത്ത് നഴ്സറി, മുള ഉൽപ്പന്നങ്ങൾ,
പുഷ്പങ്ങളുടെ നഴ്സറി, കുടുംബശ്രീ ഉൽപ്പന്നങ്ങൾ എന്നിവയുടെ സ്റ്റാളുകൾ ഒരുക്കാനാണ് ആലോചന.

ഇതിനുപുറമേ,
വിനോദസഞ്ചാരികളെ ആകർഷിക്കാനായി
നെയ്ത്തും തറിയും, മുള ഉപയോഗിച്ച് കുട്ടയും വട്ടിയും
നിർമ്മിക്കുന്നത്,
കളിമണ്ണ് ഉപയോഗിച്ച് ചട്ടികളും കലങ്ങളും നിർമിക്കുന്നത് എന്നിവ യുടെ തത്സമയ ഡെമോൺസ്ട്രഷനും സ്റ്റാളുകളിൽ ഉണ്ടാകും.

കാർഷിക വിപണന രംഗത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ നിർമിക്കുന്ന മൂല്യവർധിത ഉൽപ്പന്നങ്ങളുടെ സ്റ്റാളുകളും ഉണ്ടാകും.

ആഴ്ചച്ചന്ത പരിപാലിക്കുന്നതിനായി സുരക്ഷാ ജീവനക്കാരെയും
ശുചീകരണ ജീവനക്കാരെയും നിയമിക്കും.

കളക്ടറേറ്റിൽ നടന്ന യോഗത്തിൽ മാനന്തവാടി നഗരസഭ കൗൺസിലർ കെ സി സുനിൽകുമാർ, എഡിഎം കെ ദേവകി,
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ രമ, മലബാർ ദേവസ്വം ബോർഡ്
ഡെപ്യൂട്ടി കമ്മീഷണർ (അഡ്മിനിസ്ട്രേഷൻ)
വിജയി പി ടി, എക്സിക്യൂട്ടീവ് ഓഫീസർ പി വി വിജയൻ, ഡിടിപിസി പ്രതിനിധികളായ രതീഷ് ബാബു പി എം, പ്രവീൺ പി പി, വള്ളിയൂർക്കാവ് ക്ഷേത്ര ട്രാസ്‌റ്റിമാരായ ഏചോം ഗോപി, ഇ പത്മനാഭൻ തുടങ്ങിയവർ
പങ്കെടുത്തു.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.