നെഞ്ചുവേദന ഗ്യാസ് ആണോ ഹൃദയാഘാതമാണോ എന്ന് എങ്ങനെ അറിയാം..?

ഹൃദയാഘാതവും ഗ്യാസ് വേദനയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാതെ പോകുന്നത് അപകടകരമാണ്. പലപ്പോഴും നെഞ്ചുവേദനയെ വെറും ഗ്യാസ് പ്രശ്നമായി ആളുകള്‍ അവഗണിക്കാറുണ്ട്. എന്നാല്‍ ഇത് ചില സമയങ്ങളില്‍ ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം എന്നറിയുക. ഗ്യാസ് മൂലമാണോ അതോ ഹൃദയാഘാതമാണോ ഈ നെഞ്ചുവേദന എന്ന് എങ്ങനെ മനസ്സിലാക്കാമെന്ന് നോക്കാം….

നെഞ്ചുവേദന ഒരു സാധാരണ ആരോഗ്യ പ്രശ്നമാണ്, എന്നാല്‍ ചിലപ്പോള്‍ ഇത് ഗുരുതരമായ രോഗങ്ങളുടെ സൂചനയാകാം. ഗ്യാസ് ഉണ്ടാകുമ്പോള്‍ നെഞ്ചില്‍ വേദന അനുഭവപ്പെടുന്നത് സാധാരണമാണ്, ഇത് കുറച്ചു കഴിയുമ്പോള്‍ തനിയെ മാറും. എന്നാല്‍ എല്ലാ നെഞ്ചുവേദനയും നിസ്സാരമായി കണക്കാക്കരുത്. ഹൃദയാഘാതത്തിന് തൊട്ടുമുൻപും നെഞ്ചുവേദന ഉണ്ടാകാം. ഈ സാഹചര്യത്തില്‍, നെഞ്ചുവേദനയുടെ കാരണം ഗ്യാസ് ആണോ അതോ ഹൃദയാഘാതമാണോ എന്ന് എങ്ങനെ തിരിച്ചറിയാം എന്ന ചോദ്യം പ്രസക്തമാണ്. നിരവധി ആളുകള്‍ നെഞ്ചുവേദനയെ ഗ്യാസ് മൂലമുള്ളതായി തെറ്റിദ്ധരിച്ച്‌ അവഗണിക്കുന്നു എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇത് ജീവൻതന്നെ അപകടകരമായ അവസ്ഥയിലേക്ക് കൊണ്ടെത്തിക്കാം. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഹൃദയാഘാതവും ഗ്യാസ് മൂലമുള്ള നെഞ്ചുവേദനയും തമ്മില്‍ എളുപ്പത്തില്‍ വേർതിരിച്ചറിയാൻ സാധിക്കുമെന്നും ആരോഗ്യ വിദഗ്ധർ കൂട്ടിച്ചേർക്കുന്നു. അത് എങ്ങനെയാണെന്ന് നോക്കാം…

*ഗ്യാസ് വേദനയുടെ ലക്ഷണങ്ങള്‍*

ഡോക്ടർമാരുടെ അഭിപ്രായത്തില്‍, ഗ്യാസ് മൂലമുണ്ടാകുന്ന നെഞ്ചുവേദന ഒരു കുത്തുന്ന വേദന പോലെ അനുഭവപ്പെടാം. മൂർച്ചയുള്ള സൂചി കൊണ്ട് വയറ്റിലും നെഞ്ചിലും കുത്തുന്നതുപോലെയുള്ള ഒരു തോന്നലാണിത്. ഇതിനോടൊപ്പം നെഞ്ചില്‍ എരിച്ചില്‍ അനുഭവപ്പെടുകയും വയർ വീർക്കുന്നതുപോലെയുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയും ചെയ്യാം. ഈ വേദന പലപ്പോഴും നെഞ്ചിൻ്റെ ഒരു ഭാഗത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറുന്നതായും അനുഭവപ്പെടാം. ശ്രദ്ധേയമായ കാര്യം, ഗ്യാസ് പുറത്തു പോകുമ്പോള്‍ ഈ വേദനയ്ക്ക് ശമനം ഉണ്ടാകുകയും വ്യക്തിക്ക് ആശ്വാസം ലഭിക്കുകയും ചെയ്യും എന്നതാണ്.

*ഹൃദയാഘാത വേദനയുടെ ലക്ഷണങ്ങള്‍*

ഹൃദയാഘാത വേദനയെക്കുറിച്ച്‌ ആരോഗ്യ വിദഗ്ധർ പറയുന്നത്, ആദ്യമായി നെഞ്ചില്‍ ഒരു ഭാരം അനുഭവപ്പെടാൻ തുടങ്ങും എന്നാണ്. പിന്നീട് അമിതമായ വിയർപ്പ്, ശ്വാസതടസ്സം, തലകറക്കം, ഛർദ്ദി എന്നിവ അനുഭവപ്പെടാം. ഹൃദയാഘാത സമയത്ത്, വേദന സാധാരണയായി ഇടത് നെഞ്ചില്‍ നിന്ന് തുടങ്ങി ഇടത് കൈ, കഴുത്ത്, താടിയെല്ല് എന്നിവിടങ്ങളിലേക്ക് വ്യാപിക്കും. ഈ വേദന പെട്ടെന്ന് ഉണ്ടാകുകയും പിന്നീട് വളരെ വേഗത്തില്‍ വർദ്ധിക്കുകയും ചെയ്യും. ഡോക്ടറുടെ അഭിപ്രായത്തില്‍, ഈ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ ഗ്യാസ് വേദനയും ഹൃദയാഘാത വേദനയും തമ്മില്‍ തിരിച്ചറിയാൻ സാധിക്കും. എന്നിരുന്നാലും, നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ അത് ഏത് കാരണത്താലാണെങ്കിലും അവഗണിക്കരുത്. ഉടൻതന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.