നെഞ്ചുവേദന ഗ്യാസ് ആണോ ഹൃദയാഘാതമാണോ എന്ന് എങ്ങനെ അറിയാം..?

ഹൃദയാഘാതവും ഗ്യാസ് വേദനയും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാതെ പോകുന്നത് അപകടകരമാണ്. പലപ്പോഴും നെഞ്ചുവേദനയെ വെറും ഗ്യാസ് പ്രശ്നമായി ആളുകള്‍ അവഗണിക്കാറുണ്ട്. എന്നാല്‍ ഇത് ചില സമയങ്ങളില്‍ ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം എന്നറിയുക. ഗ്യാസ് മൂലമാണോ അതോ ഹൃദയാഘാതമാണോ ഈ നെഞ്ചുവേദന എന്ന് എങ്ങനെ മനസ്സിലാക്കാമെന്ന് നോക്കാം….

നെഞ്ചുവേദന ഒരു സാധാരണ ആരോഗ്യ പ്രശ്നമാണ്, എന്നാല്‍ ചിലപ്പോള്‍ ഇത് ഗുരുതരമായ രോഗങ്ങളുടെ സൂചനയാകാം. ഗ്യാസ് ഉണ്ടാകുമ്പോള്‍ നെഞ്ചില്‍ വേദന അനുഭവപ്പെടുന്നത് സാധാരണമാണ്, ഇത് കുറച്ചു കഴിയുമ്പോള്‍ തനിയെ മാറും. എന്നാല്‍ എല്ലാ നെഞ്ചുവേദനയും നിസ്സാരമായി കണക്കാക്കരുത്. ഹൃദയാഘാതത്തിന് തൊട്ടുമുൻപും നെഞ്ചുവേദന ഉണ്ടാകാം. ഈ സാഹചര്യത്തില്‍, നെഞ്ചുവേദനയുടെ കാരണം ഗ്യാസ് ആണോ അതോ ഹൃദയാഘാതമാണോ എന്ന് എങ്ങനെ തിരിച്ചറിയാം എന്ന ചോദ്യം പ്രസക്തമാണ്. നിരവധി ആളുകള്‍ നെഞ്ചുവേദനയെ ഗ്യാസ് മൂലമുള്ളതായി തെറ്റിദ്ധരിച്ച്‌ അവഗണിക്കുന്നു എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇത് ജീവൻതന്നെ അപകടകരമായ അവസ്ഥയിലേക്ക് കൊണ്ടെത്തിക്കാം. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഹൃദയാഘാതവും ഗ്യാസ് മൂലമുള്ള നെഞ്ചുവേദനയും തമ്മില്‍ എളുപ്പത്തില്‍ വേർതിരിച്ചറിയാൻ സാധിക്കുമെന്നും ആരോഗ്യ വിദഗ്ധർ കൂട്ടിച്ചേർക്കുന്നു. അത് എങ്ങനെയാണെന്ന് നോക്കാം…

*ഗ്യാസ് വേദനയുടെ ലക്ഷണങ്ങള്‍*

ഡോക്ടർമാരുടെ അഭിപ്രായത്തില്‍, ഗ്യാസ് മൂലമുണ്ടാകുന്ന നെഞ്ചുവേദന ഒരു കുത്തുന്ന വേദന പോലെ അനുഭവപ്പെടാം. മൂർച്ചയുള്ള സൂചി കൊണ്ട് വയറ്റിലും നെഞ്ചിലും കുത്തുന്നതുപോലെയുള്ള ഒരു തോന്നലാണിത്. ഇതിനോടൊപ്പം നെഞ്ചില്‍ എരിച്ചില്‍ അനുഭവപ്പെടുകയും വയർ വീർക്കുന്നതുപോലെയുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയും ചെയ്യാം. ഈ വേദന പലപ്പോഴും നെഞ്ചിൻ്റെ ഒരു ഭാഗത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറുന്നതായും അനുഭവപ്പെടാം. ശ്രദ്ധേയമായ കാര്യം, ഗ്യാസ് പുറത്തു പോകുമ്പോള്‍ ഈ വേദനയ്ക്ക് ശമനം ഉണ്ടാകുകയും വ്യക്തിക്ക് ആശ്വാസം ലഭിക്കുകയും ചെയ്യും എന്നതാണ്.

*ഹൃദയാഘാത വേദനയുടെ ലക്ഷണങ്ങള്‍*

ഹൃദയാഘാത വേദനയെക്കുറിച്ച്‌ ആരോഗ്യ വിദഗ്ധർ പറയുന്നത്, ആദ്യമായി നെഞ്ചില്‍ ഒരു ഭാരം അനുഭവപ്പെടാൻ തുടങ്ങും എന്നാണ്. പിന്നീട് അമിതമായ വിയർപ്പ്, ശ്വാസതടസ്സം, തലകറക്കം, ഛർദ്ദി എന്നിവ അനുഭവപ്പെടാം. ഹൃദയാഘാത സമയത്ത്, വേദന സാധാരണയായി ഇടത് നെഞ്ചില്‍ നിന്ന് തുടങ്ങി ഇടത് കൈ, കഴുത്ത്, താടിയെല്ല് എന്നിവിടങ്ങളിലേക്ക് വ്യാപിക്കും. ഈ വേദന പെട്ടെന്ന് ഉണ്ടാകുകയും പിന്നീട് വളരെ വേഗത്തില്‍ വർദ്ധിക്കുകയും ചെയ്യും. ഡോക്ടറുടെ അഭിപ്രായത്തില്‍, ഈ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ ഗ്യാസ് വേദനയും ഹൃദയാഘാത വേദനയും തമ്മില്‍ തിരിച്ചറിയാൻ സാധിക്കും. എന്നിരുന്നാലും, നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ അത് ഏത് കാരണത്താലാണെങ്കിലും അവഗണിക്കരുത്. ഉടൻതന്നെ ഒരു ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

സി-മാറ്റ് പരിശീലനം

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കരിങ്ങാരി പ്രദേശത്ത് നാളെ (നവംബർ 19) രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി വിതരണം മുടങ്ങും. കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ

സിപ്‌ലൈന്‍ അപകടമെന്ന രീതിയിലുള്ള വ്യാജ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി

കല്‍പ്പറ്റ: വയനാട്ടില്‍ സിപ്‌ലൈന്‍ അപകടമെന്ന രീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് കൃത്രിമ വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ചയാളെ ആലപ്പുഴയില്‍ നിന്ന് പിടികൂടി വയനാട് സൈബര്‍ പോലീസ്. ആലപ്പുഴ, തിരുവമ്പാടി, തൈവേലിക്കകം വീട്ടില്‍, കെ. അഷ്‌കര്‍(29)നെയാണ് ഇൻസ്‌പെക്ടർ എസ്

ഐഡിയൽ ലൈവ് എക്സ്പോ നവംബർ 27 മുതൽ: ലോഗോ പ്രകാശനം ചെയ്തു.

സുൽത്താൻബത്തേരി: ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ നടക്കുന്ന വാർഷിക എക്സിബിഷൻ, ഐഡിയൽ ലൈവ് എക്സ്പോ 2025 ഈ മാസം 27ന് ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. എക്സ്പോയുടെ ഔദ്യോഗിക ലോഗോ സ്കൂളിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ഓയിസ്ക

എംഡിഎംഎ യുമായി പിടിയിൽ

അമ്പലവയൽ : ബത്തേരി കൈപ്പഞ്ചേരി ചെമ്പകശ്ശേരി വീട്ടിൽ ജിഷ്ണു ശശികുമാർ(30)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗോവിന്ദ മൂലയിൽ വച്ച് ഇയാൾ

എസ്.ഐ.ആർ; അസ്വഭാവിക തിടുക്കം നിഗൂഢതവർദ്ധിപ്പിക്കുന്നു. എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: ആവശ്യമായ സമയം അനുവദിക്കാതെ ത്രീവ്ട്ടർ പട്ടിക പുതുക്കുന്നതിൽ നീഗൂഢതയെന്ന് എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. അമിത സമ്മർദ്ദം മൂലം ബി.എൽ.ഒ. അനീഷ് ജോർജ്ജ് പയ്യന്നൂരിൽ ആത്മഹത്യ ചെയ്തുമായി ബന്ധപ്പെട്ട് വയനാട് കളക്ട്രറ്റിന് മുന്നിൽ സംഘടിപ്പിച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.