ലക്ഷ്യമിടുന്നത് ഇന്ത്യക്കാരെ; 50 ലക്ഷം ഡോളർ നിക്ഷേപിച്ചാൽ അമേരിക്കയിൽ സ്ഥിരതാമസമാക്കാനവസരം: എന്താണ് ട്രംപ് ഗോൾഡ് കാർഡ്?

അമേരിക്കൻ ഐക്യനാടുകളിലെ സ്ഥിരതാമസത്തിനുള്ള അഞ്ച് മില്യണ്‍ ഡോളറിന്‍റെ ട്രംപ് ഗോള്‍ഡ് കാർഡ് പദ്ധതി ഇന്ത്യയില്‍ വൻ വിജയമാകുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലട്ട്നിക്.ഇന്ത്യൻ സംരംഭകർക്കും നിക്ഷേപകർക്കും രണ്ട് ശക്തമായ സമ്ബദ്‌വ്യവസ്ഥകളെ ബന്ധിപ്പിക്കാനുള്ള അത്ഭുതകരമായ അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.

യുഎസ് – ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം (USISPF) ലീഡർഷിപ്പ് ഉച്ചകോടി 2025-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കുടിയേറ്റത്തെ ശക്തമായി എതിര്‍ക്കുന്ന സാക്ഷാല്‍ ഡോണള്‍ഡ് ട്രംപിന്‍റെ പിന്തുണയോടെയുള്ള ഈ കുടിയേറ്റ പദ്ധതിയെക്കുറിച്ച്‌ ലട്ട്നിക് വിശദീകരിച്ചു. ഗ്രീൻ കാർഡ് പോലെ, സമ്ബന്നരായ വിദേശികള്‍ക്ക് ഉയർന്ന നിരക്കില്‍ അമേരിക്കയില്‍ സ്ഥിരതാമസം നേടാൻ ഇത് അവസരം നല്‍കും. അമേരിക്കയിലേക്കുള്ള സാധാരണ കുടിയേറ്റ രീതി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഞാൻ കരുതുന്നുവെന്ന് തന്‍റെ മുഖ്യ പ്രസംഗത്തില്‍ പറഞ്ഞു. ട്രംപ് കാർഡ് വരുന്നതോടെ അമേരിക്കയിലേക്ക് വരാനുള്ള ആളുകള്‍ക്ക് വലിയ അവസരം സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്ത്യൻ പ്രതിഭകളെയും യുഎസ് സമ്ബദ്‌വ്യവസ്ഥയിലുള്ള അവരുടെ വലിയ സംഭാവനകളെയും ലട്ട്നിക് പ്രശംസിക്കുകയും ചെയ്തു. അമേരിക്കയിലെ ഇന്ത്യൻ സംരംഭകരുടെ വിജയമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. വമ്ബൻ അമേരിക്കൻ കമ്ബനികളെ നയിക്കുന്നത് ഇന്ത്യയില്‍ നിന്നുള്ളവരാണ്. അവർ മികച്ച സംരംഭകരും മികച്ച വ്യവസായികളും മിടുക്കരും ചിന്താശീലരും എല്ലാ രീതിയിലും വിദ്യാസമ്ബന്നരുമാണെന്നും ലട്നിക് പ്രശംസിച്ചു.

ട്രംപ് ഗോള്‍ഡ് കാർഡ് വഴി അഞ്ച് മില്യണ്‍ ഡോളർ നിക്ഷേപിച്ച്‌ വ്യക്തികള്‍ക്ക് താമസാനുമതി നേടാം. ആഗോള ബിസിനസില്‍ പങ്കെടുക്കാൻ താല്‍പ്പര്യമുള്ള ധനികരായ വ്യക്തികളുടെ എണ്ണം ഇന്ത്യയില്‍ വർധിച്ചുവരുന്നതിനാല്‍ ഈ പദ്ധതി ഇന്ത്യയില്‍ പ്രത്യേകിച്ചും പ്രാധാന്യം നേടുമെന്ന് ലട്ട്നിക് പറഞ്ഞു. ഞങ്ങള്‍ ഇന്ത്യയില്‍ അവിശ്വസനീയമാംവിധം വിജയിക്കാൻ പോകുന്നു എന്നാണ് യുഎസ് വാണിജ്യ സെക്രട്ടറി പറയുന്നത്. ഗോള്‍ഡ് കാർഡ് ഒരു വിസ എന്നതിലുപരി ഒരു നികുതി ഇളവ് കൂടി നല്‍കുന്നുണ്ട്. ഒരു ഗ്രീൻ കാർഡ് ഉടമയെപ്പോലെയാകാം, അതിന് തുല്യമായതാണ് ട്രംപ് ഗോള്‍ഡ് കാർഡെന്നും അദ്ദേഹം പറഞ്ഞു.

യുഎസും ഇന്ത്യയും തമ്മിലുള്ള വ്യാപാര, സാങ്കേതിക പങ്കാളിത്തത്തെക്കുറിച്ചും ലട്ട്നിക് സംസാരിച്ചു. അമേരിക്ക അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് തിരികെ കൊണ്ടുവരാൻ ശ്രമിക്കുമ്ബോള്‍ വിശ്വസനീയമായ സഖ്യകക്ഷികളുമായുള്ള ബന്ധം ദൃഢമാക്കുകയും ചെയ്യുന്നതിനാല്‍ ഇരു രാജ്യങ്ങള്‍ക്കും നേട്ടങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റം, വ്യാപാരം, സാങ്കേതികവിദ്യ എന്നിവയെല്ലാം പരിഗണിക്കുമ്ബോള്‍, ട്രംപ് ഭരണകൂടത്തിന് കീഴില്‍ യുഎസ് – ഇന്ത്യ ബന്ധത്തില്‍ കൂടുതല്‍ ആഴത്തിലുള്ള മാറ്റം വരികയാണെന്ന് ലട്ട്നിക്കിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നു.

സ്വാതന്ത്ര്യദിനാഘോഷം നടത്തി

പാണ്ടംകോട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെയും എസ്‌കെഎസ്‌എസ്‌എഫ് ശാഖാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മഹല്ല് കാരണവർ ഹംസ പനങ്കാവിൽ പതാക ഉയർത്തി. മഹല്ല് മുഅദ്ദിൻ ഉമർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മഹല്ല്

എൻഎസ്‌എസ്‌ പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.

വാളവയൽ: നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) ജില്ലാതല പ്രോഗ്രാം ഓഫീസർമാരുടെ ജില്ലാതല യോഗവും അനുമോദന ചടങ്ങും നടന്നു. എൻ.എസ്.എസ്. ഉത്തര മേഖലാ കൺവീനർ ഹരിദാസ് വി. ഉദ്ഘാടനം നിർവഹിച്ചു.വയനാട് ജില്ലാ കൺവീനർ ശ്യാൽ കെ.എസ്.

ജി.യു.പി.എസ് പുളിയാർമലയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ഹെഡ്മാസ്റ്റർ ജോസ് കെ സേവ്യർ ദേശീയ പതാക ഉയർത്തി.പി.ടി.എ എക്സിക്യൂട്ടിവ് അംഗം ജീവരാജ് കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ഭാരതാംബ , ഗാന്ധിജി എന്നിവരുടെ വേഷം ധരിച്ച കുട്ടികളുടെ അകമ്പടിയോടുകൂടി സ്വാതന്ത്ര്യ ദിന

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ ആദരം

​തരിയോട്: നാടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. ​നാടിന്റെ വിവിധ ആവശ്യങ്ങൾക്കായി, വിശേഷിച്ച് അടിയന്തിര ഘട്ടങ്ങളിൽ, നിസ്വാർത്ഥ സേവനം നടത്തുന്ന പൾസ്

സ്വാതന്ത്ര്യ ദിനത്തിൽ ബഡ്സ് സ്ക്കൂളിൽ അനുമോദനവുമായി യുവധാര

തൃശിലേരി : സ്വതന്ത്ര ദിനത്തിൽ തിരുനെല്ലി ബഡ്‌സ് സ്ക്കൂൾ വിദ്യാർത്ഥിയും സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്ക്കാര ജേതാവുമായ അജു വി.ജെയെ യുവധാര സ്വാശ്രയ സംഘം അനുമോദിച്ചു. തൃശ്ശിലേരിയിലെ സാമൂഹ്യ പ്രവർത്തകനായ അജയന്‍ പുരസ്കാരം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.