എല്ലാ ഭർത്താക്കന്മാരെയും അവരുടെ വീട്ടുകാരെയും കൃത്യസമയത്ത് ഫോൺ വിളിക്കും; എല്ലാ കുടുംബങ്ങളുമായും സുക്ഷിച്ചത് ഇഴയടുപ്പമുള്ള ബന്ധം; ആരെയും സാമ്പത്തികമായി പറ്റിച്ചിട്ടില്ല എന്നും വിലയിരുത്തൽ: രേഷ്മ വിവാഹ തട്ടിപ്പ് നടത്തിയത് എന്തിനെന്ന് കണ്ടെത്താനാവാതെ പോലീസ്

വിവാഹ തട്ടിപ്പിന് അറസ്റ്റിലായ യുവതിയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എറണാകുളം ഉദയംപേരൂർ മണക്കുന്നം ഇല്ലത്തുപറമ്ബില്‍ കോരയത്ത് ഹൗസില്‍ രേഷ്മ തന്റെ ഭർത്താക്കന്മാരുടെ വീട്ടുകാരുമായി നല്ല ബന്ധം പുലർത്തിയിരുന്നു എന്നാണ് റിപ്പോർട്ട്.ബീഹാറില്‍ സ്കൂള്‍ അധ്യാപികയാണെന്നാണ് യുവതി എല്ലാ ഭർത്താക്കന്മാരുടെയും വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്നത്.

ജോലിക്കായി ബീഹാറിലേക്ക് പോകുന്നു എന്ന് പറഞ്ഞ് ഭർത്താവിന്റെ വീട്ടില്‍ നിന്നിറങ്ങുന്ന രേഷ്മ നേരേ പോകുന്നത് അടുത്ത വിവാഹത്തിന് മണവാട്ടിയാകാനാണ്.അടുത്ത ഭർത്താവിനെ സ്വീകരിച്ചാലും യുവതി പഴയ ഭർത്താക്കന്മാരുടെ വീട്ടുകാരുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നില്ലത്രെ. ഫോണിലൂടെ തന്റെ എല്ലാ ഭർത്താക്കന്മാരുടെയും വീട്ടുകാരുമായി രേഷ്മ ബന്ധം പുലർത്തിയിരുന്നു. മിക്ക ദിവസങ്ങളിലും കൃത്യമായ സമയം വച്ചാണ് രേഷ്മ ഭർതൃവീടുകളിലേക്ക് ഫോണ്‍ വിളിച്ചിരുന്നത്. അതേസമയം, രേഷ്മയ്ക്കെതിരെ ഇതുവരെയും മറ്റാരും പരാതിയുമായി രംഗത്തെത്തിയിട്ടില്ല.

രേഷ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിവാഹ തട്ടിപ്പിനിരയായവരെപ്പറ്റിയും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് ആര്യനാട് പൊലീസ്. 2014ല്‍ ആദ്യം വിവാഹംചെയ്ത എറണാകുളം സ്വദേശി മുതല്‍ തൊടുപുഴ, കോട്ടയം, കൊട്ടാരക്കര, വാളകം, വൈക്കം,കൊല്ലം,തിരുവനന്തപുരം,തിരുമല,ആര്യനാട് എന്നിവിടങ്ങളില്‍ കബളിപ്പിക്കപ്പെട്ടവരെപ്പറ്റിയുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. കൂടുതല്‍ പേർ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും പരിശോധിക്കും. ഇത്രയും പേരെ രേഷ്മ ഒരേസമയം വിവാഹത്തില്‍ കുരുക്കി തട്ടിപ്പ് നടത്തിയത് എന്തിനെന്ന ആശയക്കുഴപ്പത്തിലാണ് പൊലീസ്. ഇവർക്ക് സ്വർണവും പണവും നഷ്ടപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിക്കും.

പിടിയിലാകുമ്ബോള്‍ നെടുമങ്ങാടിനു സമീപത്തെ പഞ്ചായത്തംഗം, കോട്ടയം സ്വദേശി, തിരുമല സ്വദേശി എന്നിവർക്കും വിവാഹവാഗ്ദാനം നല്‍കിയിരുന്നു. വിവാഹ പരസ്യം നല്‍കുന്ന ഗ്രൂപ്പിലെ നമ്ബറുകളിലേയ്ക്ക് അമ്മയെന്ന പേരില്‍ വിളിക്കുന്നത് രേഷ്മയാണോ മറ്റാരെങ്കിലുമാണോയെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. വനിതാ ജയിലില്‍ റിമാൻഡിലുള്ള രേഷ്മയെ കസ്റ്റഡിയില്‍ വാങ്ങിയും കൂടുതല്‍ ചോദ്യം ചെയ്യും. ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് ആര്യനാട് എസ്.എച്ച്‌.ഒ വി.എസ്.അജീഷ് പറഞ്ഞു

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.