ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ബോധാവസ്ഥയിൽ ഉള്ള തലച്ചോറ് ശസ്ത്രക്രിയ നടന്നു.

മേപ്പാടി: ന്യൂറോ സർജറിയിൽ വയനാട് ജില്ലയിൽ പുതിയൊരധ്യായം കുറിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ന്യൂറോ സർജറി വിഭാഗം. ബോധാവസ്ഥയിലുള്ള തലച്ചോറ് ശസ്ത്രക്രിയ (Awake Brain Surgery) നടത്തികൊണ്ടാണ് ഇത്തരമൊരു കാൽവെപ്പ് നടത്തിയത്. മാനന്തവാടി തലപ്പുഴ സ്വദേശിയായ 63 കാരനാണ് ബോധം പൂർണ്ണമായി വീണ്ടെടുത്ത ശേഷം തലച്ചോറിൽ ശസ്ത്രക്രിയ നടത്തി മുഴ വിജയകരമായി നീക്കം ചെയ്തത്. കേൾക്കുമ്പോൾ ഭയാനകമായി തോന്നാമെങ്കിലും, ചില പ്രത്യേക സാഹചര്യങ്ങളിൽ തലച്ചോറിന് ഏറ്റവും സുരക്ഷിതമായ ശസ്ത്രക്രിയാ രീതികളിൽ ഒന്നാണിത്. തലച്ചോറിൻ്റെ ചില ഭാഗങ്ങൾ നമ്മുടെ സംസാരം, ചലനം, കാഴ്ച, ഓർമ്മശക്തി തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങൾ നിയന്ത്രിക്കുന്നു. ട്യൂമർ പോലുള്ള അസുഖങ്ങൾ ഈ പ്രധാനപ്പെട്ട ഭാഗങ്ങളിൽ ആയിരിക്കുമ്പോൾ, ശസ്ത്രക്രിയയിലൂടെ അവ നീക്കം ചെയ്യുമ്പോൾ തലച്ചോറിന് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ആയതിനാൽ
അവേക് ബ്രെയിൻ സർജറിയിൽ, ശസ്ത്രക്രിയ ചെയ്യുമ്പോൾ രോഗി ബോധാവസ്ഥയിലായതുകൊണ്ട്, സർജന് രോഗിയുമായി സംവദിയ്ക്കുവാൻ കഴിയും. ഡോക്ടർക്ക് രോഗിയോട് സംസാരിയ്ക്കുവാനോ, കൈകാലുകൾ ചലിപ്പിക്കുവാൻ ആവശ്യപ്പെടുവാനോ, ചിത്രങ്ങൾ കാണിയ്ക്കുവാനോ സാധിയ്ക്കും. ഇത് വഴി, തലച്ചോറിൻ്റെ പ്രധാനപ്പെട്ട ഭാഗങ്ങൾ തിരിച്ചറിയുവാനും അവയ്ക്ക് കേടുപാടുകൾ സംഭവിക്കാതെ ട്യൂമർ നീക്കം ചെയ്യുവാനും സർജന് കഴിയുന്നു. സാധാരണയായി, തലച്ചോറിലെ ട്യൂമറുകൾ തലച്ചോറിൻ്റെ പ്രധാനപ്പെട്ട ഭാഗങ്ങളോട് ചേർന്ന് നിൽക്കുന്ന അവസ്ഥയിലാണ് ഈ ശസ്ത്രക്രിയ തിരഞ്ഞെടുക്കുന്നത്. അപസ്മാരം (epilepsy) ചികിത്സിയ്ക്കുന്നതിനും ചിലപ്പോൾ ഈ രീതി ഉപയോഗിക്കാറുണ്ട്.

ന്യൂറോസർജറി വിഭാഗം കൺസൾട്ടന്റുമാരായ ഡോ. നവീൻ ഹരിദാസ്(മിനിമലി ഇൻവേസീവ് സ്പൈൻ സ്‌പെഷ്യലിസ്റ്റ്) ഡോ. ശ്രീരാജ് കെ, അനസ്തേസിയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. അരുൺ അരവിന്ദ്, അസിസ്റ്റന്റ് പ്രൊഫസർ ഡോ. മെൽവിൻ സിറിയക് എന്നിവർ മേൽ സർജറിയ്ക്ക് നേതൃത്വം നൽകി.

തലയ്ക്കും നട്ടെല്ലിനും ഏൽക്കുന്ന എല്ലാതരം പരിക്കുകൾക്കും തലചോറിലുണ്ടാകുന്ന മുഴകൾക്കുമുള്ള വിദഗ്ധ ചികിത്സ നൽകുവാൻ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ന്യൂറോസർജറി വിഭാഗത്തിന് സാധിയ്ക്കും.

പത്രസമ്മേളനത്തിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ന്യൂറോ സർജറി വിഭാഗം സീനിയർ സ്പെഷ്യലിസ്റ്റുമാരായ ഡോ. ശ്രീരാജ് കെ, ഡോ. നവീൻ ഹരിദാസ് വി, അനസ്തേഷ്യോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറും അഡീഷണൽ മെഡിക്കൽ സൂപ്രണ്ടുമായ ഡോ. അരുൺ അരവിന്ദ്, അനസ്തേഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. മെൽവിൻ സിറിയക്, ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ.ഷാനവാസ്‌ പള്ളിയാൽ എന്നിവർ പങ്കെടുത്തു.

ജനങ്ങൾക്ക് ഭീഷണിയായ തേനിച്ച കൂട് നീക്കം ചെയ്ത് പൾസ് എമർജൻസി ടീം കേരള

മീനങ്ങാടി : പരുന്തുകളുടെ ആക്രമണത്തെ തുടർന്ന് തേനീച്ചക്കൂട് ഇളകിയതോടെ മീനങ്ങാടി അമ്പലപ്പടി മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ ആളുകൾ പുറത്തിറങ്ങാൻ ഭീതിയിലായിരുന്നു. കഴിഞ്ഞദിവസം നിരവധി പേർക്കാണ് ​തേനീച്ചയുടെ കുത്തേറ്റത്ത്. വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഫോറസ്റ്റ്

മൂലങ്കാവ് സ്കൂളിൽ കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാം

മൂലങ്കാവ് ഗവ. ഹയർസെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാം സംഘടിപ്പിച്ചു. വയനാടിന്റെ ചരിത്രവും സംസ്കാരവും ഐതിഹ്യവും കലയും നാട്ടറിവും പഠിക്കാൻ മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ

രാവിലെ 9 മണിക്ക് മുമ്പ് രക്തസമ്മർദം കൂട്ടും ഈ ‘ഹെൽത്തി’ ബ്രേക്ക്ഫാസ്റ്റുകള്‍! ശ്രദ്ധിക്കാം

നിങ്ങളുടെ രക്തസമ്മർദം കൂട്ടുന്ന പ്രഭാതഭക്ഷണമാണോ രാവിലെ രുചിയോടെ കഴിക്കുന്നതെന്ന് അറിഞ്ഞിരിക്കണം. ഇരുപത് വർഷമായി ഹൃദയസംബന്ധമായ അസുഖങ്ങളുള്ള രോഗികളെ പരിശോധിക്കുന്ന കാർഡിയോളജിസ്റ്റ് ഡോ സഞ്ജയ് ഭോജ് രാജാണ് നമ്മുടെ ‘ഹെൽത്തി’ ബ്രേക്ക്ഫാസ്റ്റുകൾ ചിലപ്പോൾ അപകടകാരിയുമാകാം എന്ന

21 ദിവസം അറബിക്കടലിൽ ഗതി കിട്ടാതെ അലഞ്ഞു കൊണ്ടിരുന്ന ചക്രവാതചുഴി ഒടുവിൽ കരകയറി’, കേരളത്തിൽ വരണ്ട അന്തരീക്ഷം തുടരും

ദിവസത്തെ ദീർഘയാത്രക്ക് ശേഷം അറബിക്കടലിലെ ചക്രവാതച്ചുഴി ഒടുവിൽ കരകയറി. കാലാവസ്ഥ വിദഗ്ധനായ രാജീവൻ എരിക്കുളമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം പങ്കുവച്ചത്. ബംഗാൾ ഉൾക്കടലിൽ ഒക്ടോബർ 14 ന് രൂപപ്പെട്ട ചക്രവാതച്ചുഴി, 21 ദിവസത്തിനുശേഷം അറബിക്കടലിൽ

ഈ കാര്യം ചെയ്തില്ലെങ്കില്‍ ജനുവരി 1 മുതല്‍ നിങ്ങളുടെ പാൻ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും

നമ്മുടെ ദൈനംദിന സാമ്ബത്തിക ഇടപാടുകളില്‍ പാൻ (പെർമനന്റ് അകൗണ്ട് നമ്ബർ) കാർഡിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ നമുക്കെല്ലാവർക്കും അറിയാം.നികുതി റിട്ടേണ്‍ സമർപ്പിക്കുന്നത് മുതല്‍ ബാങ്ക് അക്കൗണ്ട് തുറക്കുന്നതും ഉയർന്ന മൂല്യമുള്ള ഇടപാടുകള്‍ നടത്തുന്നതിനും വരെ പാൻ കാർഡ്

ഡയപ്പറുകൾ കുഞ്ഞുങ്ങളുടെ വൃക്കകളെ തകരാറിലാക്കുമോ? ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ പിന്നെ ഡയപ്പറുകൾ വാങ്ങി കൂട്ടുക എന്നതാണ് മാതാപിതാക്കളുടെ പ്രധാന ടാസ്‌ക് എന്ന് വേണമെങ്കിൽ പറയാം. മൂന്നു വയസുവരെയും ഡയപ്പർ ഉപയോഗിക്കുന്നതാണ് പലരുടെയും രീതി. ഈ സാഹചര്യത്തിലാണ് ഡയപ്പറുകൾ കുഞ്ഞുങ്ങളുടെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.