ബജാജ് അലയൻസ് ഹെൽത്ത് ഇൻഷുറൻസിന് കനത്ത തിരിച്ചടി; 15200 ആശുപത്രികളിൽ ഇനി ക്യാഷ് ലെസ്സ് ചികിത്സാ സൗകര്യമില്ല: പോളിസി ഉടമകൾ എന്ത് ചെയ്യണം…

സെപ്റ്റംബര്‍ 1 ഇന്ന്മുതല്‍ രാജ്യത്തെ ആയിരക്കണക്കിന് ആശുപത്രികളില്‍ ബജാജ് അലയന്‍സ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് ക്യാഷ്ലെസ് ചികിത്സ ലഭിക്കില്ല.പ്രമുഖ ആശുപത്രി ശൃംഖലകളായ മാക്‌സ് ഹെല്‍ത്ത്‌കെയര്‍, മെദാന്ത തുടങ്ങിയവ ഉള്‍പ്പെടെ രാജ്യത്തെ 15,200-ല്‍ അധികം ആശുപത്രികളാണ് ഈ തീരുമാനം എടുത്തത്. അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ് ഓഫ് ഇന്ത്യ ആണ് ഈ വിവരം അറിയിച്ചത്.

ഈ നീക്കം ഉപഭോക്താക്കളെ വലിയ പ്രതിസന്ധിയിലാക്കും. ഒരു രോഗിയെ ആശുപത്രിയില്‍ എത്തിച്ചാല്‍, ഇന്‍ഷുറന്‍സ് കാര്‍ഡ് കാണിച്ചാല്‍ ചികിത്സ ലഭിക്കുന്ന സംവിധാനമാണ് ക്യാഷ്ലെസ് സൗകര്യം. ഈ സൗകര്യം ഇല്ലാതാകുന്നതോടെ, ബജാജ് അലയന്‍സ് പോളിസി ഉള്ളവര്‍ ചികിത്സാ ചെലവ് മുഴുവന്‍ സ്വന്തം കൈയില്‍ നിന്ന് നല്‍കേണ്ടിവരും. പിന്നീട് ഇന്‍ഷുറന്‍സ് കമ്ബനിയില്‍ നിന്ന് പണം തിരികെ വാങ്ങണം. അടിയന്തര സാഹചര്യങ്ങളില്‍ വലിയ തുക കണ്ടെത്തുന്നത് പലര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും.

എന്താണ് പ്രതിസന്ധിക്ക് കാരണം?

ഇന്‍ഷുറന്‍സ് കമ്ബനിയും ആശുപത്രികളും തമ്മിലുള്ള തര്‍ക്കമാണ് ഈ സാഹചര്യത്തിന് പിന്നില്‍.

ചികിത്സാ നിരക്കിലെ തര്‍ക്കം: മരുന്നുകള്‍, ഉപകരണങ്ങള്‍, ജീവനക്കാരുടെ ശമ്ബളം തുടങ്ങിയവയുടെ ചെലവ് വര്‍ധിച്ചതിനാല്‍ ആരോഗ്യമേഖലയില്‍ 7-8% വരെ പണപ്പെരുപ്പം ഉണ്ടായിട്ടുണ്ടെന്ന് ആശുപത്രികള്‍ പറയുന്നു. എന്നാല്‍ ബജാജ് അലയന്‍സ് പഴയ നിരക്കുകളാണ് ഇപ്പോഴും നല്‍കുന്നത്.
അകാരണമായി തുക വെട്ടിക്കുറയ്ക്കല്‍: ധാരണയിലെത്തിയ നിരക്കില്‍ പോലും ഇന്‍ഷുറന്‍സ് കമ്ബനി പിന്നീട് തുക വെട്ടിക്കുറയ്ക്കുന്നു. ഇതിന് കൃത്യമായ കാരണം നല്‍കാറില്ലെന്നും ആശുപത്രികള്‍ പറയുന്നു.
പേയ്മെന്റുകളിലെ കാലതാമസം: ചികിത്സയ്ക്കുള്ള അനുമതി നല്‍കാനും , രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുമ്ബോള്‍ പണം കൈമാറാനും ഇന്‍ഷുറന്‍സ് കമ്ബനി വളരെയധികം സമയം എടുക്കുന്നു. ഇത് ആശുപത്രികളുടെ സാമ്ബത്തിക ഇടപാടുകളെ പ്രതികൂലമായി ബാധിക്കുന്നു.
നിലവിലെ നിരക്കില്‍ മുന്നോട്ട് പോകുന്നത് രോഗികളുടെ ചികിത്സയെ ബാധിക്കുമെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും എപിഎച്ച്‌ഐ ഡയറക്ടര്‍ ജനറല്‍ ഡോ. ഗിരിധര്‍ ഗ്യാനി പറഞ്ഞു. ഇന്‍ഷുറന്‍സ് കമ്ബനി നിരക്കുകള്‍ പുതുക്കുകയും ഇടപാടുകള്‍ മെച്ചപ്പെടുത്തുകയും ചെയ്യാതെ ക്യാഷ്ലെസ് ചികിത്സ നല്‍കുന്നത് അസാധ്യമാണെന്നാണ് ആശുപത്രികളുടെ നിലപാട്.

ഇതേസമയം, തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും, ആശുപത്രികളുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് അധികൃതര്‍ അറിയിച്ചു.

ബജാജ് അലയന്‍സ് പോളിസി ഉള്ളവര്‍ ശ്രദ്ധിക്കാന്‍

ആശുപത്രിയില്‍ വിളിച്ച്‌ ഉറപ്പുവരുത്തുക: ആശുപത്രിയില്‍ എത്തുന്നതിന് മുമ്ബ് അവിടെ ക്യാഷ്ലെസ് സൗകര്യം ലഭ്യമാണോ എന്ന് വിളിച്ച്‌ ചോദിച്ച്‌ ഉറപ്പുവരുത്തുക.
പണം കരുതുക: അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സാ ചെലവ് മുന്‍കൂട്ടി അടയ്ക്കാന്‍ ആവശ്യമായ പണമോ ക്രെഡിറ്റ് കാര്‍ഡ് പോലുള്ള സംവിധാനങ്ങളോ കരുതുക.
രേഖകള്‍ സൂക്ഷിക്കുക: ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും, പ്രത്യേകിച്ച്‌ ഡിസ്ചാര്‍ജ് സമ്മറി, ബില്ലുകള്‍, റിപ്പോര്‍ട്ടുകള്‍ എന്നിവ കൃത്യമായി സൂക്ഷിക്കുക.
ക്ലെയിം സമര്‍പ്പിക്കുക: എല്ലാ രേഖകളും ചേര്‍ത്ത് വേഗത്തില്‍ത്തന്നെ റീഇംബേഴ്‌സ്‌മെന്റിനായി അപേക്ഷിക്കുക.
അപ്ഡേറ്റുകള്‍ ശ്രദ്ധിക്കുക: ഇന്‍ഷുറന്‍സ് കമ്ബനിയും ആശുപത്രി സംഘടനയും തമ്മിലുള്ള ചര്‍ച്ചകള്‍ ശ്രദ്ധിക്കുക. പ്രശ്‌നം പരിഹരിച്ചാല്‍ ക്യാഷ്ലെസ് സൗകര്യം പുനഃസ്ഥാപിക്കാന്‍ സാധ്യതയുണ്ട്.

ഡൗൺലോഡും ചെയ്യേണ്ട ഫോട്ടോ ക്ലിക്കും ചെയ്യണ്ട, ഇഷ്ട ചിത്രം സ്റ്റാറ്റസാക്കാം; പുത്തൻ ഫീച്ചറുമായി വാട്‌സ്ആപ്പ്

ദിവസേന വാട്‌സ്ആപ്പിൽ പുത്തൻ ഫീച്ചറുകൾ പരീക്ഷിച്ചില്ലെങ്കിൽ മെറ്റയ്‌ക്കൊരു സുഖവുമില്ലെന്ന് തന്നെ പറയേണ്ടി വരും. എബൗട്ട് ഫീച്ചറിൽ ടൈംലിമിറ്റ് കൊണ്ടുവന്നതടക്കം നിരവധി അപ്പ്‌ഡേറ്റുകൾ യൂസർമാർക്കായി കൊണ്ടുവന്ന വാട്‌സ്ആപ്പ് ഇപ്പോൾ എഐയുടെ ഒരു കിടിലൻ ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്.

സുൽത്താൻ ബത്തേരിയെ അതിദാരിദ്ര്യ വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു.

സുൽത്താൻ ബത്തേരി നഗരസഭയെ അതിദാരിദ്ര്യ വിമുക്ത നഗരസഭയായി പ്രഖ്യാപിച്ചു. നഗരസഭാ ഹാളിൽ നടന്ന പ്രഖ്യാപന പരിപാടി നഗരസഭ ചെയർപേഴ്സൺ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. നഗരസഭ പരിധിയിൽ ആകെ 124 അതിദാരിദ്ര്യ കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ മരണപ്പെട്ടവരെ

നിരന്തരമായ ഗാർഹീക പീഡനം മൂലം ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിന് തടവും പിഴയും

മീനങ്ങാടി : മീനങ്ങാടി ചൂതുപാറ സോസൈറ്റിക്കവല മുണ്ടിയാനിൽ വീട്ടിൽ ബൈജു (50) വിനെയാണ് 10 വർഷത്തെ തടവിനും 60000 രൂപ പിഴയടക്കാനും കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്ട് & സെഷൻസ് കോടതി (1) ജഡ്ജ് എ

ഓൺലൈൻ വാതുവെപ്പ് കെണിയിൽ പെട്ട് കുട്ടികളും; കോഴിക്കോട് രണ്ടാഴ്ചയ്ക്കിടെ നാടുവിട്ടത് മൂന്നു പ്ലസ് വൺ വിദ്യാർത്ഥികൾ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഓൺലെെൻ വാതുവെപ്പ് കുട്ടികളെ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്നതിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. വാതുവെപ്പിൽ പണംനഷ്ടപ്പെട്ടതിനെ തുടർന്ന് രണ്ടാഴ്ചയ്ക്കിടെ താമരശ്ശേരിയിൽ നിന്ന് പ്ലസ്വൺ വിദ്യാർത്ഥികളായ മൂന്ന് കുട്ടികളാണ് ബെംഗളൂരുവിലേക്ക് നാടുവിട്ടത്. മൂന്ന്

ഒരവസരം കൂടി, മുൻഗണനാ റേഷൻ കാര്‍ഡിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി.

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറാൻ ഒരവസരം കൂടി നല്‍കി സംസ്ഥാന സർക്കാർ.അക്ഷയാ സെന്ററുകള്‍ മഖേന ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 28 വരെ നീട്ടി. നേരത്തെ ഒക്ടോബർ

വായനക്കൂട് ലൈബ്രറി ഉദ്ഘാടനം ചെയ്‌തു.

കാക്കവയൽ ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിൽ പ്രൈമറി വിഭാഗം വിദ്യാർത്ഥികൾക്കുവേ ണ്ടി തയ്യാറാക്കിയ വായനക്കൂട് ലൈബ്രറി പി ടി എ പ്രസിഡൻ്റ് വിശ്വേശ്വരൻ ഉദ്ഘാടനം ചെയ്തു. മുൻ അധ്യാപകരായ വനജ ടീച്ചറും റെൻസി ടീച്ചറുമാണ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.