ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി അഭിമന്യു യാത്രയായി…

വള്ളികുന്നം (ആലപ്പുഴ): കുത്തേറ്റുമരിച്ച പത്താംക്ളാസ് വിദ്യാർഥി അഭിമന്യുവിന്റെ മൃതദേഹം വെള്ളിയാഴ്ച വീട്ടിൽ എത്തിച്ചപ്പോൾ എല്ലാവരുടെയും അടക്കിപ്പിടിച്ച രോദനം അലമുറയ്ക്ക് വഴി മാറി . പെൺകുട്ടികളടക്കമുള്ള സഹപാഠികളും മറ്റു കൂട്ടുകാരും നാട്ടുകാരായ സ്ത്രീകളുമെല്ലാം പൊട്ടിക്കരഞ്ഞുകൊണ്ടാണ് അന്ത്യോപചാരം അർപ്പിക്കാനെത്തിയത്.
അഭിമന്യുവിന്റെ സഹോദരൻ അനന്തുവും അച്ഛൻ അമ്പിളികുമാറും ബന്ധുക്കളും പിടിച്ചുനിൽക്കാനാവാതെ പൊട്ടിക്കരഞ്ഞു. ഒട്ടേറെ നാട്ടുകാരും സി.പി.എം., ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ. നേതാക്കളും പ്രവർത്തകരുമെല്ലാം അഭിമന്യുവിനെ അവസാനമായി ഒരുനോക്കുകാണാൻ എത്തിയിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ വിലാപയാത്രയായാണ് മൃതദേഹം കൊണ്ടുവന്നത്.

സി.പി.എം., ഡി.വൈ.എഫ്.ഐ., എസ്.എഫ്.ഐ. നേതാക്കളും പ്രവർത്തകരുമെല്ലാം മുദ്രാവാക്യംമുഴക്കി വിലാപയാത്രയിലുണ്ടായിരുന്നു. അഭിമന്യുവിന്റെ വീടിനുതൊട്ടടുത്തുള്ള സി.പി.എം. വള്ളികുന്നം കിഴക്ക് ലോക്കൽ കമ്മിറ്റി ഓഫീസ് മുറ്റത്തെ പന്തലിൽ മൃതദേഹം പൊതുദർശനത്തിനുവെച്ചു. നാട്ടുകാരും പാർട്ടി പ്രവർത്തകരും അടക്കമുള്ളവർ അവിടെ അന്ത്യോപചാരം അർപ്പിച്ചു. പ്രവർത്തകർ പാർട്ടിപ്പതാക പുതപ്പിച്ച് മുദ്രാവാക്യം വിളിച്ചു. അരമണിക്കൂറിനുശേഷം വീട്ടിലേക്ക് മൃതദേഹം കൊണ്ടുവന്നു. ബന്ധുക്കളും അയൽക്കാരും ഉൾപ്പെടെ ഒട്ടേറെയാളുകൾ അവിടെയും അന്ത്യാഞ്ജലിയേകി.

രണ്ടുമണിയോടെ മൃതദേഹം ചിതയിലേക്കെടുത്തപ്പോൾ പാർട്ടി പ്രർത്തകർ മുദ്രാവാക്യം വിളിയോടെ വിടനൽകി. പിന്നീട്, അനുശോചനസമ്മേളനവും ചേർന്നു.
വിഷുദിനത്തിൽ പടയണിവെട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് എസ്.എഫ്.ഐ. പ്രവർത്തകനായ അഭിമന്യു കുത്തേറ്റുമരിച്ചത്.

വിങ്ങിപ്പൊട്ടി കാശിനാഥ്

ഉത്സവപ്പറമ്പിൽ അഭിമന്യുവിനുനേരേ കത്തി ഉയർന്നപ്പോൾ അവനെ പിടിച്ചുമാറ്റി രക്ഷിക്കാൻ ശ്രമിച്ച കാശിനാഥിന് ഉറ്റകൂട്ടുകാരന്റെ അനക്കമറ്റ ശരീരം കണ്ടുനിൽക്കാനായില്ല. പൊട്ടിക്കരഞ്ഞുകൊണ്ടാണ് കാശിനാഥ് പ്രിയപ്പെട്ടവനു വിടനൽകിയത്. അഭിമന്യുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇടതുകൈക്ക് സാരമായി പരിക്കേറ്റ് കാശിനാഥ് ആശുപത്രിയിലായിരുന്നു. അവിടെനിന്നാണ് അച്ഛൻ ജയപ്രകാശിനൊപ്പം അന്ത്യോപചാരം അർപ്പിക്കാനെത്തിയത്.
വ്യാഴാഴ്ച എസ്.എസ്.എൽ.സി. പരീക്ഷ എഴുതാനും ആശുപത്രിക്കിടക്കയിൽനിന്നാണു കാശിനാഥ് പോയത്. അപ്പോൾ അഭിമന്യുവിന്റെ മരണവിവരം അറിയിച്ചിരുന്നില്ല. പരിക്കേറ്റ് ആശുപത്രിയിലാണെന്നുമാത്രമാണ് പറഞ്ഞത്.

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം

തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.

ഭവന നിര്‍മ്മാണത്തിന് ഭൂമി:താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

കല്‍പ്പറ്റ നഗരസഭയില്‍ അതിദാരിദ്ര്യ വിഭാഗത്തില്‍പ്പെട്ട രണ്ട് ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ സ്ഥലം ആവശ്യമുണ്ട്. നഗരസഭാ പരിധിയില്‍ ഉള്‍പ്പെട്ടതും വഴി സൗകര്യവുമുള്ള ആറു മുതല്‍ 10 സെന്റ് വരെ സ്ഥലം (ഒരാള്‍ക്ക് 3 മുതല്‍ 5

സ്‌പോട്ട് അഡ്മിഷന്‍

കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലക്ക് കീഴിലെ ഡയറി സയന്‍സ് കോളേജിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍, അനുബന്ധ രേഖകളുടെ അസല്‍, പകര്‍പ്പ്, കീം അനുബന്ധ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 19

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കൃഷ്ണഗിരി ടൗണ്‍, സ്റ്റേഡിയം, ടവര്‍, മധുകൊല്ലി, വിവേകാനന്ദ സ്‌കൂള്‍ ഭാഗങ്ങളില്‍ നാളെ (സെപ്റ്റംബര്‍13) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വയനാട്ടിൽ ഗതാഗത സൗകര്യം മെച്ചപ്പെടുത്താൻ പുതിയ റോഡുകൾ അനിവാര്യം – പ്രിയങ്ക ഗാന്ധി എം. പി

വയനാടിന്റെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ റോഡുകൾ അനിവാര്യമാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. നിർദ്ദിഷ്ട പടിഞ്ഞാറത്തറ – പൂഴിത്തോട് പാതയുടെ വനാതിർത്തിയായ കൊട്ടിയാംവയലിൽ പ്രിയങ്ക ഗാന്ധി എം. പി. സന്ദർശനം നടത്തി. താമരശ്ശേരി ചുരത്തിൽ

ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു.

ഭിന്നശേഷി മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍, സ്ഥാപനങ്ങള്‍്ക്ക് സാമൂഹ്യനീതി വകുപ്പ് ഏര്‍പ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന്‍ ക്ഷണിച്ചു. ക്യാഷ് അവാര്‍ഡ്, സര്‍ട്ടിഫിക്കറ്റ്, മൊമന്റോ എന്നിവ ഉള്‍പ്പെട്ടതാണ് അവാര്‍ഡ്. ഭിന്നശേഷി വിഭാഗത്തിലെ മികച്ച

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *