മന്ത്രിസഭയിലെ ഘടകകക്ഷി പ്രാതിനിധ്യം: തീരുമാനം ഇന്ന്.

തിരുവനന്തപുരം: സത്യ പ്രതിജ്ഞ ചെയ്യാനിരിക്കുന്ന രണ്ടാമത് പിണറായി മന്ത്രിസഭയിലെ ഘടകകക്ഷി പ്രാതിനിധ്യം ഇന്നറിയാം. ഇന്നു ചേരുന്ന ഇടതു മുന്നണി യോഗത്തില്‍ മന്ത്രിമാരുടെ എണ്ണം തീരുമാനിക്കും. യോഗത്തിനു മുമ്പായി സിപിഎം നേതാക്കള്‍ യോഗം ചേരുന്നുണ്ട്.കേരള കോണ്‍ഗ്രസ് – എം , എന്‍സിപി , ജനതാദള്‍ – എസ്, കേരള കോണ്‍ഗ്രസ്-ബി, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കും.എന്നാല്‍, മറ്റു ചെറിയ പാര്‍ട്ടികള്‍ക്ക് മന്ത്രി സ്ഥാനം നല്‍കുന്നതിനെ സംബന്ധിച്ച്‌ ധാരണയായിട്ടില്ല. മന്ത്രിസ്ഥാനം ചെറിയ പാര്‍ട്ടികള്‍ പങ്കിടണമെന്ന തീരുമാനം ഉണ്ടായാല്‍ ഐഎന്‍എല്ലിനു മന്ത്രിയെ ലഭിച്ചേക്കും.
എന്‍സിപിയിലെ മന്ത്രിയെ സംബന്ധിച്ച്‌ ഇതുവരെ തീരുമാനമായിട്ടില്ല. ജനതാദള്‍-എസിലും ഇതേ പ്രതിസന്ധിയുണ്ട്.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.വി. ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, കെ.കെ. ശൈലജ എന്നിവര്‍ മന്ത്രിസഭയില്‍ ഉണ്ടാകും. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.എന്‍. ബാലഗോപാല്‍, പി. രാജീവ് എന്നിവരും രണ്ടാം പിണറായി മന്ത്രിസഭയില്‍ അംഗങ്ങളാകും. സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.എം. മണി, ടി.പി. രാമകൃഷ്ണന്‍ എന്നിവരെ വീണ്ടും മന്ത്രിമാരായി പരിഗണിക്കുന്ന കാര്യം നാളെ ചേരുന്ന സെക്രട്ടേറിയറ്റ് യോഗം തീരുമാനിക്കും. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജി ചെറിയാന്‍, വി. ശിവന്‍കുട്ടി, എ.സി. മൊയ്തീന്‍, എം.ബി. രാജേഷ് എന്നിവരെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. വനിതാ എംഎല്‍എമാരായ കാനത്തില്‍ ജമീല, വീണ ജോര്‍ജ് എന്നിവരും പരിഗണനയിലുണ്ട്. ഇന്നു രാവിലെ മന്ത്രിമാരുടെ കാര്യം ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ പ്രത്യേക യോഗം ചേരുന്നുണ്ട്.സിപിഐ മന്ത്രിമാരെ നാളെ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിക്കും. സംസ്ഥാന കൗണ്‍സിലിനു മുന്പായി സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചേരും. കെ. രാജന്‍, പി. പ്രസാദ്, ജി.ആര്‍. അനില്‍, പി.എസ്. സുപാല്‍, ചിഞ്ചുറാണി എന്നിവരാണ് മന്ത്രിമാരാകാന്‍ സാധ്യത.

ജനതാദള്‍ എസില്‍ മന്ത്രിസ്ഥാനം പങ്കിടണമെന്നാണ് ധാരണ. ആദ്യ ടേം വേണമെന്ന് കെ. കൃഷ്ണന്‍ കുട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മാത്യു ടി. തോമസിനു നല്‍കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു. ജനതാദള്‍ എസിലെ തര്‍ക്കം പരിഹരിച്ച്‌ നാളെ മന്ത്രിയെ തീരുമാനിക്കണമെന്നാണ് സിപിഎം നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്‍സിപിയും ഇതേ ഫോര്‍മുല പരിഗണിക്കുന്നുണ്ട്. എ.കെ. ശശീന്ദ്രന്‍ ആദ്യ ടേം മന്ത്രിയാകാനാണ് സാധ്യത.ജനാധിപത്യ കേരള കോണ്‍ഗ്രസ് പ്രതിനിധിയായി ആന്‍റണി രാജുവും കേരള കോണ്‍ഗ്രസ് ബി പ്രതിനിധിയായി കെ.ബി. ഗണേഷ് കുമാറും മന്ത്രിസഭയിലെത്തും. 20നാണ് രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ.

എല്ലാവരുടെയും ഫോണിലുണ്ട് ബാറ്ററി പെട്ടെന്ന് തീര്‍ക്കുന്ന ചില ജനപ്രിയ ആപ്പുകള്‍

സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളിയാണ് ഫോണിന്റെ ബാറ്ററി ലൈഫ് പെട്ടെന്ന് തീര്‍ന്നുപോകുന്നത്. കുറച്ചധികം സമയം ഫോണ്‍ ഉപയോഗിക്കുമ്പോഴോ,യാത്ര ചെയ്യുന്നതിനിടയിലോ ഒക്കെ ഫോണിന്റെ ചാര്‍ജ്ജ് തീര്‍ന്നുപോകാറുണ്ട്. യുകെയിലെ ടെലികമ്യൂണിക്കേഷന്‍സ് ആന്‍ഡ് നെറ്റ്‌വര്‍ക്ക് കമ്പനിയായ

ലഘുസമ്പാദ്യ പദ്ധതികളുടെ പുതിയ പലിശ നിരക്കുകൾ ഇങ്ങനെ; പിപിഎഫ്, സുകന്യ സമൃദ്ധി നിക്ഷേപകർക്ക് അറിയാൻ

ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റം വരുത്താതെ കേന്ദ്ര സർക്കാർ. 2025-26 സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിലേക്കുള്ള (2026 ജനുവരി 1 മുതൽ മാർച്ച് 31 വരെ) പലിശ നിരക്കുകളാണ് ധനമന്ത്രാലയം പ്രഖ്യാപിച്ചത്. ഒക്ടോബർ-ഡിസംബർ

രക്തദാന സന്ദേശവുമായി പനമരം എസ്.പി.സി; ‘ജീവനം’ പദ്ധതിക്ക് തുടക്കമായി

പനമരം: രക്തദാനം മഹാദാനം എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റ് ‘ജീവനം’ പദ്ധതിക്ക് തുടക്കം കുറിച്ചു. എസ്.പി.സി ത്രിദിന ക്യാമ്പ് ‘എഗലൈറ്റിന്റെ’ ഭാഗമായുള്ള ‘വൺ സ്കൂൾ

സംസ്ഥാനത്ത് 2365 കോടി വകയിരുത്തി കേര പദ്ധതി നടപ്പാക്കും: മന്ത്രി പി. പ്രസാദ്

കാലാവസ്ഥാനുസൃതവും സുസ്ഥിരവുമയ കൃഷി പ്രോത്സാഹിപ്പിച്ച് കർഷകർക്ക് മികച്ച വിപണി, ന്യായമായ വില ഉറപ്പാക്കാൻ സർക്കാർ 2365 കോടി രൂപ വകയിരുത്തി കേര പദ്ധതി നടപ്പാക്കുമെന്ന് കാർഷിക വികസന–കർഷക ക്ഷേമ മന്ത്രി പി. പ്രസാദ്. അമ്പലവയൽ

കാക്കവയൽ സുധിക്കവലയിൽ വാഹനാപകടം

നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്‌റ്റിലും മറ്റൊരു വാഹനത്തിലും ഇടിച്ചാണ് അപകടം. കോഴിക്കോട് സ്വദേശികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല Facebook Twitter WhatsApp

പുൽപ്പള്ളിയിൽ ഗതാഗത നിയന്ത്രണം

പുൽപ്പള്ളി സീത ലവകുശ ക്ഷേത്ര ഉത്സവം താലപ്പൊലി ഘോഷയാത്രയുമായി ബന്ധപ്പെട്ട് പുൽപ്പള്ളി ടൗണിൽ നാളെ വൈകീട്ട് 4 മണി മുതൽ 5 മണി വരെ ഗതാഗത നിയന്ത്രണം. ബത്തേരി ഭാഗത്തുനിന്നും പുൽപ്പള്ളി ഭാഗത്തേക്ക് വരുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.