നായകനൊപ്പം കിടന്നുകൊടുക്കാന്‍ വലിയൊരു സംവിധായകന്‍ പറഞ്ഞു’, കാസ്റ്റിങ് കൗച്ച് തുറന്നു പറഞ്ഞ് നടി.

പ്രമുഖ സംവിധായകനെതിരെ കാസ്റ്റിങ് കൗച്ച്‌ ആരോപണവുമായി നടി. നായകനൊപ്പം കിടന്നുകൊടുക്കണമെന്നാണ് തന്നോട് വലിയൊരു സംവിധായകന്‍ ആവശ്യപ്പെട്ടതെന്ന് നടി കിഷ്വെര്‍ മര്‍ച്ചന്‍റ് ആരോപിച്ചു. നായകനൊപ്പം കിടക്കാന്‍ തയ്യാറായാല്‍, സിനിമയില്‍ അവസരം നല്‍കാമെന്നായിരുന്നു പ്രമുഖനായ ഒരു സംവിധായകന്‍ തന്നോട് പറഞ്ഞത്.

എന്നാല്‍ വിനയത്തോടെ ആ അവസരം വേണ്ടെന്നുവച്ചു താന്‍
ഇറങ്ങിപ്പോരുകയായിരുന്നുവെന്ന് ഇ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി. തന്‍റെ ജീവിതത്തിലെ ഏറ്റവും മോശം അനുഭവം ആയിരുന്നു ഇതെന്നും അവര്‍ തുറന്നു പറഞ്ഞു.

അമ്മ ഒപ്പമുള്ളപ്പോള്‍ ആയിരുന്നു സംവിധായകന്‍ ഇങ്ങനെ ആവശ്യപ്പെട്ടതെന്ന് നടി പറയുന്നു. ആദ്യം അത് കേട്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയിഒരു സിനിമയുടെ കാസ്റ്റിങുമായി ബന്ധപ്പെട്ട മീറ്റിങ്ങിന് പോയപ്പോഴാണ് എനിക്ക് ഇത്തരത്തിലൊരു അനുഭവമുണ്ടായത്. എന്നാല്‍ ഒരിക്കല്‍ മാത്രമായിരുന്നു സംഭവിച്ചത്. എന്‍റെ അമ്മയും ഒപ്പമുണ്ടായിരുന്നു. സിനിമയില്‍ അവസരം വേണമെങ്കില്‍ പ്രധാന നടനൊപ്പം കിടന്നുകൊടുക്കണം എന്ന് എന്നോടു പറഞ്ഞു.

വിനയത്തോട് അത് നിഷേധിച്ച്‌ അവസരം വേണ്ടെന്നുവച്ച്‌ ഞങ്ങള്‍ തിരിച്ചുപോന്നു. ഇത് എപ്പോഴും സംഭവിക്കുമെന്നോ നോര്‍മല്‍ ആണെന്നോ ഞാന്‍ പറയുന്നില്ല. നമ്മുടെ സിനിമാ ഇന്‍ഡസ്ട്രിയില്‍ ഇത്തരം സംഭവങ്ങള്‍ സ്വാഭാവികമാണ്. ഇത്തരം ആവശ്യങ്ങള്‍ക്ക് വഴങ്ങുന്നവരുണ്ട്. എല്ലാ മേഖലയിലും ഇത് സംഭവിക്കുന്നുണ്ട്.- കിഷ്വെര്‍ പറഞ്ഞു. ഈ നടനും സംവിധായകനും വലിയ പേരുള്ളവരാണെന്നും, എന്നാല്‍ അവരുടെ പേരു വിവരം വെളിപ്പെടുത്തില്ല എന്നും താരം കൂട്ടിച്ചേര്‍ത്തു.എന്നിരുന്നാലും, കാസ്റ്റിംഗ് കൌച്ച്‌ അനുഭവം കരിയറിനെ ബാധിച്ചില്ലെന്നും ഈ സംഭവം കാരണം സിനിമ ഒഴിവാക്കി മിനിസ്ക്രീനില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞുവെന്നും അവര്‍ പറഞ്ഞു.

“ഞാന്‍ ജോലിയില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചു. ടിവിയോട് കൂടുതല്‍ ചായ്‌വ് കാണിച്ചു. മികച്ച സാധ്യതകളുള്ള അവസരം എനിക്ക് ലഭിക്കുന്നു. എന്റെ കരിയര്‍ രൂപപ്പെടുത്തിയതില്‍ ഞാന്‍ വളരെ സന്തുഷ്ടയാണ്, ‘അവര്‍ പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ചില്‍ കിഷ്വെര്‍ മര്‍ച്ചന്റ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് വൈറലായിരുന്നു. തന്‍റെ ആദ്യ ഗര്‍ഭധാരണത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയ താരം ഭര്‍ത്താവും നടനുമായ സുയാഷ് റായിയുമായുള്ള ഒരു മനോഹരമായ ചിത്രം പങ്കിട്ടു.

അതിനുശേഷം, അവള്‍ തന്റെ ഗര്‍ഭകാല ജീവിതത്തിന്റെ നിരവധി ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവെക്കുന്നുണ്ട്.ദേശ് മേം നികല്ല ഹോഗ ചന്ദ്, കാവ്യാഞ്ജലി, ഏക് ഹസീന തീ തുടങ്ങിയ ഷോകളിലൂടെ ശ്രദ്ധേയയാണ് കിഷ്വെര്‍. ഇപ്പോള്‍ തന്റെ ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് നടിയും ഭര്‍ത്താവും ഗായകനുമായ സുയാഷ് റായും.

കണ്ണൂർ തളിപ്പറമ്പിൽ ‍വൻ തീപിടുത്തം: നിരവധി കടകളിലേക്ക് തീ പടർന്നു.

കണ്ണൂർ തളിപ്പറമ്പിൽ കടകൾക്ക് തീപിടിച്ചു. പത്ത് കടകളിലേക്ക് തീ പടർന്നു. ബസ്റ്റാൻഡിന് സമീപത്തെ കെ വി കോംപ്ലക്സിലെ കടകളിലാണ് വൻ തീപിടിത്തം ഉണ്ടായത്. മൂന്ന് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ ആളപായമില്ല. 5

ഡബ്ല്യു. എം ഒ ഐജി കോളേജിന്റെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.

കാപ്പുംചാൽ: ഡബ്ല്യു.എം.ഒ ഐ ജി ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി.റാലി കോളേജ് ക്യാമ്പസിൽ നിന്ന് ആരംഭിച്ച് കാപ്പുംചാൽ ടൗണിൽ എത്തി തിരിച്ച് ക്യാമ്പസിൽ സമാപിച്ചു.

ഭരണപഠനയാത്രയ്ക്ക് ജാം ജും ഹൈപ്പർമാർക്കറ്റിൽ സ്വീകരണം നൽകി

വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷൻ സംഘടിപ്പിച്ച ഭരണ പഠനയാത്രയിൽ പങ്കെടുത്ത ന്യൂ ജെൻ ലീഡേഴ്‌സിന് വേറിട്ട അനുഭവം സമ്മാനിച്ചുകൊണ്ട് ജാം

ക്വട്ടേഷൻ ക്ഷണിച്ചു.

മാനന്തവാടി ഗവ കോളേജ് ലബോറട്ടറികളിലേക്ക് വിവിധ രാസ വസ്തുക്കൾ വാങ്ങുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ 15 വൈകിട്ട് മൂന്നിനകം മാനത്താവടി ഗവ. കോളജിൽ നൽകേണ്ടതാണ്. ഫോൺ- 04935 240351, 9539596905. Facebook Twitter

സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി – പട്ടികവർഗ വികസന കോർപ്പറേഷൻ, ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നൽകുന്ന സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള പട്ടികജാതി വിഭാഗക്കാരായ യുവതീ യുവാക്കൾക്ക് 50,000

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിലെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിൽ ഒക്‌ടോബറിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷൻ ആന്റ് എയർ കണ്ടീഷനിങ്, ഇലക്ട്രിക്കൽ വയറിങ് ആന്റ് സർവ്വീസിങ് (വയർമാൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.