കൊല്ലം: ചടയമംഗലത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന വനിതാ കമ്മീഷൻ. അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണമെന്ന് വനിതാ കമ്മീഷൻ പൊലീസിനോട് നിർദ്ദേശിച്ചു. യുവതി വീട്ടിൽ പ്രസവിക്കാനിടയാക്കിയ സാഹചര്യം പരിശോധിച്ച് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ കണ്ടെത്തണമെന്നും വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ നിർദ്ദേശം നൽകി.കള്ളിക്കാട് സ്വദേശിനി അശ്വതിയും നവജാത ശിശുവുമാണ് ഒക്ടോബർ ആറിന് പ്രസവത്തിനിടെ സ്വന്തം വീട്ടിൽ മരിച്ചത്. രാത്രിയായിരുന്നു സംഭവം. അർധരാത്രി ഒരു മണിയോടെ യുവതിക്ക് പ്രസവ വേദനയുണ്ടായതിനെ തുടർന്ന് ഭർത്താവും മകനും ചേർന്ന് പ്രസവമെടുത്തെന്നാണ് പൊലീസ് പറയുന്നത്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തയ്യാറാകാതെ വീട്ടിലുണ്ടായിരുന്ന ഭർത്താവും മകനും ചേർന്ന് പ്രസവമെടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രാവിലെ വിവരം അറിഞ്ഞ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. സംഭവത്തിൽ സ്ഥലത്തെ ആരോഗ്യപ്രവർത്തകർക്ക് അടക്കം വീഴ്ച സംഭവിച്ചു എന്നാണ് പ്രാഥമിക വിവരം.സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് യുവതിയുടെ ഭർത്താവിനെ ചോദ്യം ചെയ്ത് വരികയാണ്. അശ്വതി ഗർഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് ഇവരുടെ അയൽവാസികളും പറഞ്ഞു. ഇതിന് മുമ്പും അശ്വതി വീട്ടിൽ പ്രസവിച്ചിട്ടുണ്ടെന്നും രണ്ട് തവണയും പ്രസവത്തിൽ നവജാതശിശുക്കൾ മരണപ്പെട്ടെന്നും പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇക്കാര്യത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

പുതുവത്സരാഘോഷം: ഇന്ന് ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്; ബാറുകൾ രാത്രി 12 വരെ തുറക്കും
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബാർ ഹോട്ടൽ







