കേരളം 1500 കോടി രൂപകൂടി കടമെടുക്കുന്നു; സംസ്ഥാനം കടക്കെണിയിലെന്ന് കള്ളപ്രചാരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ കേരളം 1500 കോടി രൂപ കൂടി കടമെടുക്കുന്നു. കേന്ദ്രംഅനുവദിച്ച പരിധിയിൽ നിന്നാണിത്. ഇതോടെ ഈ വർഷം പൊതുവിപണിയിൽ നിന്നുള്ള കടം 21,000 കോടി രൂപയാവും.വൈദ്യുതിമേഖലയുടെ പ്രകടനം കണക്കിലെടുത്ത് അനുവദിച്ച 4060 കോടി രൂപയുൾപ്പെടെ ഇതുവരെ 23,539 കോടിരൂപയാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചിരിക്കുന്ന വായ്പ.1500 കോടി രൂപയുടെ കടപ്പത്രങ്ങളുടെ ലേലം 24-ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇകുബേർ സംവിധാനം വഴി നടക്കും.

കേരളം കടക്കെണിയിലെന്ന് കള്ളപ്രചാരണം; കടത്തെക്കുറിച്ച് പറയുന്നവർ വരുമാനം കൂടിയതിനെക്കുറിച്ചും പറയണം- മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം കടക്കെണിയിലാണെന്ന പ്രചാരണം കള്ളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടത്തെക്കുറിച്ച് പറയുന്നവർ കേരളത്തിന്റെ വരുമാനം കൂടിയതിനെക്കുറിച്ചും പറയണം. രാഷ്ട്രീയവൈരത്തോടെ സാമ്പത്തികരംഗത്ത് കേന്ദ്രം ഏർപ്പെടുത്തുന്ന അപ്രഖ്യാപിത ഉപരോധങ്ങളെ കണ്ടില്ലെന്ന് നടിച്ചാണ് ഈ പ്രചാരണം. ജി.എസ്.ടി. വകുപ്പിന്റെ സമഗ്ര പുനഃസംഘടന ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി.

20 വർഷംകൊണ്ട് കടം 13 ഇരട്ടികൂടിയെന്നാണ് പ്രചാരണം. കേരളത്തിൽ നികുതിപിരിവ് നടക്കുന്നില്ലെന്ന പ്രചാരണം ചില മാധ്യമങ്ങളും ഏറ്റുപിടിക്കുന്നു. 1.35 ലക്ഷം കോടി റവന്യൂവരുമാനത്തിൽ 85,867 കോടി രൂപ കേരളത്തിന്റെ സ്വന്തംവരുമാനമാണ്. കേന്ദ്രസഹായം കൊണ്ടാണ് കേരളം പിടിച്ചുനിൽക്കുന്നതെന്ന് പറയുന്നതിലും അർഥമില്ല. സംസ്ഥാനങ്ങളുടെ റവന്യൂവരുമാനത്തിൽ കേന്ദ്രസഹായത്തിന്റെ പങ്ക് ദേശീയതലത്തിൽ 45 ശതമാനമാണ്. ചില സംസ്ഥാനങ്ങൾക്ക് 75 ശതമാനംവരെ കിട്ടുന്നു. എന്നാൽ, കേരളത്തിലിത് 36 ശതമാനം മാത്രമാണ്.

ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, മേയർ എസ്. ആര്യ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, സി.ജി.എസ്.ടി. തിരുവനന്തപുരം മേഖലാ കമ്മിഷണർ ടി.ജി. വെങ്കിടേഷ്, കേരള വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു, നികുതി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ ഖേൽക്കർ, ജി.എസ്.ടി. കമ്മിഷണർ അജിത് പാട്ടീൽ, അഡീഷണൽ കമ്മിഷണർ എബ്രഹാം റെൻ തുടങ്ങിയവർ പങ്കെടുത്തു.

ഉറക്കം കുറവുളളവരാണോ? എങ്കില്‍ സൂക്ഷിക്കണം; ഹൃദയം നിലച്ചുപോയേക്കാം

മുന്‍പ് പ്രായമായവരില്‍ കൂടുതലായി വന്നിരുന്ന ഹൃദ്രോഗവും ഹൃദയാഘാതവുമെല്ലാം ഇന്ന് ചെറുപ്പക്കാര്‍ക്കിടയിലും വ്യാപകമായിത്തുടങ്ങിയിട്ടുണ്ട്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ഘടകങ്ങളെ തിരിച്ചറിഞ്ഞ് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് ഹൃദയാരോഗ്യം സംരക്ഷിക്കാനുള്ള ഏക മുന്‍കരുതല്‍ നടപടി. 20

മഴ തുടരും; രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേര്‍ട്ട്, ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തിൽ വികസനമുണ്ടായത് ഇടത് സർക്കാരുകളുടെ കാലത്ത് മാത്രം’; പിണറായി വിജയൻ

കേരളത്തില്‍ വികസനം ഉണ്ടായത് ഇടത് സര്‍ക്കാരുകളുടെ കാലത്ത് മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ മേഖലയിലും വലിയ വികസനം കൊണ്ടുവരാന്‍ കഴിഞ്ഞ ഒന്‍പത് മാസങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. ഒരിക്കലും നടക്കില്ല എന്ന് കരുതിയ

ഒരു മര്യാദ വേണ്ടേ’, കാലടിയിൽ സ്വകാര്യ ബസിന്‍റെ മത്സരയോട്ടം, വീഡിയോ മന്ത്രി കണ്ടു; ഡ്രൈവ‍ർക്ക് പണി കിട്ടി, പെർമിറ്റും റദ്ദാക്കും

കാലടി: അമിതവേഗതയിൽ മറ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും അപക‍ടമുണ്ടാക്കുന്ന രീതിയിൽ ബസോടിച്ച ഡ്രൈവ‍ർക്ക് പണി കിട്ടി. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ട് മന്ത്രി. കലടിയിൽ മത്സര ഓട്ടം നടത്തിയ സീസൺ എന്ന ബസിനെതിരെയാണ് ഗതാഗത

ആരാധകര്‍ക്ക് നിരാശ, മെസ്സിപ്പട കേരളത്തിലേക്കില്ല; അർജന്‍റീന ടീം നവംബറിൽ വരില്ല, സ്ഥിരീകരിച്ച് സ്പോൺസര്‍

അര്‍ജന്‍റീന ഫുട്ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം. വിഷയത്തില്‍ കേരളത്തെ പഴിക്കുകയാണ് എഎഫ്എ ഭാരവാഹികൾ.

റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറത്തിന്റെ പീസ് വില്ലേജ് സന്ദർശിച്ചു

റാഫ് അംഗങ്ങൾ പീസ് വില്ലേജ് സന്ദർശിച്ചു.പീസ് വില്ലേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗം സംസ്ഥാന പ്രസിഡണ്ട് ഡോ: കെ.എം അബ്ദു ഉദ്ഘാടനം ചെയ്തു.റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം വയനാട് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് അധ്യക്ഷനായിരുന്നു.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.