വേനല്‍ കടുക്കുന്നു; കുപ്പി പാനീയങ്ങള്‍ വാങ്ങി കുടിക്കുമ്പോള്‍ ശ്രദ്ധിക്കണേ…

ഓരോ ദിവസവും വേനല്‍ കടുക്കുന്ന സാഹചര്യമാണ് കേരളത്തില്‍ ഇപ്പോള്‍ കാണുന്നത്. റെക്കോര്‍ഡ് ചൂടാണ് പലയിടങ്ങളിലും അനുഭവപ്പെടുന്നത്. ചൂട് കനക്കുന്നതോടെ നിത്യജീവിതത്തില്‍ പലവിധത്തിലുള്ള പ്രശ്നങ്ങളുമാണ് ആളുകള്‍ നേരിടുന്നത്.

പുറത്തിറങ്ങാനാകുന്നില്ല, ജോലി ചെയ്യാൻ സാധിക്കുന്നില്ല, ഉറക്കം പ്രശ്നം, വയറിന് പ്രശ്നം, നിര്‍ജലീകരണം (ഡീഹൈഡ്രേഷൻ) മൂലമുള്ള പ്രയാസങ്ങള്‍ എന്നിങ്ങനെ പല ബുദ്ധിമുട്ടുകള്‍ ചൂട് നമുക്ക് ഉണ്ടാക്കുന്നുണ്ട്.

ചൂട് കൂടുന്നതിന് അനുസരിച്ച് ദാഹവും ക്ഷീണവും വര്‍ധിക്കുകയും ഇതോടെ കൂടുതല്‍ തണുത്ത പാനീയങ്ങള്‍ കഴിക്കുന്നതിലേക്ക് നമ്മുടെ ശ്രദ്ധ തിരിയുകയും ചെയ്യാം. ഈ ചൂടില്‍ തണുത്ത കുപ്പി പാനീയങ്ങള്‍ വാങ്ങി കഴിക്കാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ ചൂട് സഹിക്കുന്നില്ലെന്നോര്‍ത്ത് ഇങ്ങനെ കുപ്പി പാനീയങ്ങള്‍ വാങ്ങി പതിവായി കഴിക്കരുത്. ഒരുപാട് ആരോഗ്യപ്രശ്നങ്ങളിലേക്ക് ഇത് നയിക്കാം.

പ്രമുഖ ആരോഗ്യപ്രസിദ്ധീകരണമായ ‘ബിഎംജെ’ ജേണലില്‍ വന്നൊരു പഠനറിപ്പോര്‍ട്ട് പ്രകാരം പതിവായി കുപ്പി പാനീയങ്ങള്‍ കഴിക്കുന്നത്, പ്രത്യേകിച്ച് മധുരമടങ്ങിയത് കഴിക്കുന്നത് ബിപി, ഷുഗര്‍, അമിതവണ്ണം, വിഷാദം ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ എന്നിങ്ങനെ പലവിധ പ്രതിസന്ധിയിലേക്കും നമ്മെ ക്രമേണ നയിക്കാം.

മുമ്പ് ഇത് സംബന്ധിച്ച് നടന്നിട്ടുള്ള എണ്ണായിരത്തിലധികം പഠനങ്ങള്‍ കൂടി അടിസ്ഥാനപ്പെടുത്തി ചൈന, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനത്തിന്‍റെ നിരീക്ഷണങ്ങളാണ് ഇത്.

പഴങ്ങളിലും മറ്റും ‘നാച്വറല്‍’ ആയി കാണപ്പെടുന്ന മധുരം പോലെയല്ല കുപ്പി പാനീയങ്ങളിലെയും പ്രോസസ്ഡ്- പാക്കേജ്ഡ് ഭക്ഷണങ്ങളിലെയും മധുരം. ഇത് പതിവായി അകത്തുചെന്നാല്‍ അത് ക്രമേണ വലിയ വെല്ലുവിളികളാണ് ആരോഗ്യത്തിന് മുകളില്‍ ഉയര്‍ത്തുക. – പഠനം പറയുന്നു.

ആഴ്ചയിലൊരു ബോട്ടില്‍ എന്ന അളവിലെല്ലാം പൂര്‍ണ ആരോഗ്യമുള്ള ഒരാള്‍ക്ക് മധുരമടങ്ങിയ കുപ്പി പാനീയം ആകാം. എന്നാല്‍ അങ്ങനെയാണെങ്കില്‍ പോലും ഷുഗര്‍, ബിപി പോലുള്ള ആരോഗ്യാവസ്ഥകളെല്ലാം നിയന്ത്രണത്തിലാണെന്നതിന് ഉറപ്പ് വേണമെന്നാണ് ഗവേഷകര്‍ പറയുന്നത്.

കുപ്പി പാനീയങ്ങള്‍ക്ക് പകരം ഫ്രൂട്ട്സ്, ഇളനീര്‍, മോര്-സംഭാരം പോലുള്ളവ കൂടുതല്‍ കഴിക്കുന്നതാണ് ഉചിതം. വേനലില്‍ വ്യാപകമായ ആരോഗ്യപ്രശ്നങ്ങളും നിര്‍ജലീകരണവും തോല്‍പിക്കുന്നതിനും ഇവ തന്നെയാണ് കാര്യമായും സഹായകമാവുക.

ടെൻഡർ ക്ഷണിച്ചു

വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.

പടിഞ്ഞാറത്തറയിൽ തേനീച്ചയാക്രമണം; മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

പടിഞ്ഞാറത്തറ: ബാണാസുര സാഗർ ഡാമിന് സമീപം സർവേക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ തേനീച്ചയുടെ ആക്രമണം. മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ബാണാസുര സാഗർ എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്ദീപ്, തിരുവനന്തപുരം മെഡിക്കൽ

വിദ്യാർത്ഥിനി കുഴഞ്ഞ് വീണുമരിച്ചു.

പുൽപ്പള്ളി: പുൽപ്പള്ളി പഴശി രാജാ കോളേജിലെ എംഎസിമൈക്രോ ബയോളജി വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. വണ്ടൂർ കുളിക്കാട്ടുപടി, നീലങ്കോടൻ വീട്ടിൽ ഹസ്‌നീന ഇല്യാസ് (23) അണ് മരിച്ചത്. ഇന്ന് വൈകിട്ട് കോളേജ് വിട്ട് ഹോസ്റ്റലിലേക്ക്

ലോട്ടറി കടയുടെ മറവിൽ ഹാൻസ് വിൽപ്പന;നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പാക്കറ്റുകളുമായി കടയുടമ പിടിയിൽ

മേപ്പാടി: മേപ്പാടി ചുളിക്ക തറയിൽമറ്റം വീട്ടിൽ പ്രദീപ്‌ ജോണി(41)യെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മേപ്പാടി പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ നടത്തുന്ന ലോട്ടറി കടയും പരിസരവും പരിശോധന നടത്തിയതിൽ 150

മഹിളാ കോൺഗ്രസ് ജില്ലാ കൺവെൻഷൻ ജെബി മേത്തർ ഉദ്ഘാടനം ചെയ്തു.

കൽപ്പറ്റ: മഹിളാ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി “തെരഞ്ഞെടുപ്പിന് ഞങ്ങൾ തയ്യാർ” എന്ന പോഗ്രാം കൽപ്പറ്റ ഓഷ്യൻ ഹാളിൽ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൽപ്പറ്റ നിയോജക

മാനന്തവാടി ടൗണിൽ തെരുവുനായ ശല്യം രൂക്ഷം; ഭയത്തോടെ കാൽനടയാത്രക്കാർ

മാനന്തവാടി: മാനന്തവാടി ടൗണിലെ മൈസൂർ റോഡ് ഭാഗത്ത് തെരുവുനായ ശല്യം രൂക്ഷമായതോടെ ജനങ്ങൾ ഭീതിയിൽ. രാത്രി ഏഴ് മണി കഴിഞ്ഞാൽ എട്ടും പത്തും നായ്ക്കൾ അടങ്ങുന്ന സംഘങ്ങൾ റോഡ് കയ്യടക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കാൽനടയാത്രക്കാർക്കും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.