വേനല്‍ കടുക്കുന്നു; കുപ്പി പാനീയങ്ങള്‍ വാങ്ങി കുടിക്കുമ്പോള്‍ ശ്രദ്ധിക്കണേ…

ഓരോ ദിവസവും വേനല്‍ കടുക്കുന്ന സാഹചര്യമാണ് കേരളത്തില്‍ ഇപ്പോള്‍ കാണുന്നത്. റെക്കോര്‍ഡ് ചൂടാണ് പലയിടങ്ങളിലും അനുഭവപ്പെടുന്നത്. ചൂട് കനക്കുന്നതോടെ നിത്യജീവിതത്തില്‍ പലവിധത്തിലുള്ള പ്രശ്നങ്ങളുമാണ് ആളുകള്‍ നേരിടുന്നത്.

പുറത്തിറങ്ങാനാകുന്നില്ല, ജോലി ചെയ്യാൻ സാധിക്കുന്നില്ല, ഉറക്കം പ്രശ്നം, വയറിന് പ്രശ്നം, നിര്‍ജലീകരണം (ഡീഹൈഡ്രേഷൻ) മൂലമുള്ള പ്രയാസങ്ങള്‍ എന്നിങ്ങനെ പല ബുദ്ധിമുട്ടുകള്‍ ചൂട് നമുക്ക് ഉണ്ടാക്കുന്നുണ്ട്.

ചൂട് കൂടുന്നതിന് അനുസരിച്ച് ദാഹവും ക്ഷീണവും വര്‍ധിക്കുകയും ഇതോടെ കൂടുതല്‍ തണുത്ത പാനീയങ്ങള്‍ കഴിക്കുന്നതിലേക്ക് നമ്മുടെ ശ്രദ്ധ തിരിയുകയും ചെയ്യാം. ഈ ചൂടില്‍ തണുത്ത കുപ്പി പാനീയങ്ങള്‍ വാങ്ങി കഴിക്കാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ ചൂട് സഹിക്കുന്നില്ലെന്നോര്‍ത്ത് ഇങ്ങനെ കുപ്പി പാനീയങ്ങള്‍ വാങ്ങി പതിവായി കഴിക്കരുത്. ഒരുപാട് ആരോഗ്യപ്രശ്നങ്ങളിലേക്ക് ഇത് നയിക്കാം.

പ്രമുഖ ആരോഗ്യപ്രസിദ്ധീകരണമായ ‘ബിഎംജെ’ ജേണലില്‍ വന്നൊരു പഠനറിപ്പോര്‍ട്ട് പ്രകാരം പതിവായി കുപ്പി പാനീയങ്ങള്‍ കഴിക്കുന്നത്, പ്രത്യേകിച്ച് മധുരമടങ്ങിയത് കഴിക്കുന്നത് ബിപി, ഷുഗര്‍, അമിതവണ്ണം, വിഷാദം ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ എന്നിങ്ങനെ പലവിധ പ്രതിസന്ധിയിലേക്കും നമ്മെ ക്രമേണ നയിക്കാം.

മുമ്പ് ഇത് സംബന്ധിച്ച് നടന്നിട്ടുള്ള എണ്ണായിരത്തിലധികം പഠനങ്ങള്‍ കൂടി അടിസ്ഥാനപ്പെടുത്തി ചൈന, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനത്തിന്‍റെ നിരീക്ഷണങ്ങളാണ് ഇത്.

പഴങ്ങളിലും മറ്റും ‘നാച്വറല്‍’ ആയി കാണപ്പെടുന്ന മധുരം പോലെയല്ല കുപ്പി പാനീയങ്ങളിലെയും പ്രോസസ്ഡ്- പാക്കേജ്ഡ് ഭക്ഷണങ്ങളിലെയും മധുരം. ഇത് പതിവായി അകത്തുചെന്നാല്‍ അത് ക്രമേണ വലിയ വെല്ലുവിളികളാണ് ആരോഗ്യത്തിന് മുകളില്‍ ഉയര്‍ത്തുക. – പഠനം പറയുന്നു.

ആഴ്ചയിലൊരു ബോട്ടില്‍ എന്ന അളവിലെല്ലാം പൂര്‍ണ ആരോഗ്യമുള്ള ഒരാള്‍ക്ക് മധുരമടങ്ങിയ കുപ്പി പാനീയം ആകാം. എന്നാല്‍ അങ്ങനെയാണെങ്കില്‍ പോലും ഷുഗര്‍, ബിപി പോലുള്ള ആരോഗ്യാവസ്ഥകളെല്ലാം നിയന്ത്രണത്തിലാണെന്നതിന് ഉറപ്പ് വേണമെന്നാണ് ഗവേഷകര്‍ പറയുന്നത്.

കുപ്പി പാനീയങ്ങള്‍ക്ക് പകരം ഫ്രൂട്ട്സ്, ഇളനീര്‍, മോര്-സംഭാരം പോലുള്ളവ കൂടുതല്‍ കഴിക്കുന്നതാണ് ഉചിതം. വേനലില്‍ വ്യാപകമായ ആരോഗ്യപ്രശ്നങ്ങളും നിര്‍ജലീകരണവും തോല്‍പിക്കുന്നതിനും ഇവ തന്നെയാണ് കാര്യമായും സഹായകമാവുക.

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി

പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ

പതിവായിപാരസെറ്റാമോള്‍ കഴിക്കാറുണ്ടോ..?

തലവേദനയോ, പല്ലുവേദനയോ എന്തുമാവട്ടെ, വേദന തോന്നിയാലുടൻ മെഡിക്കല്‍ സ്റ്റോറിലെത്തി വേദനസംഹാരികള്‍ വാങ്ങിക്കഴിക്കുന്നവരാണ് നമ്മളില്‍ ഏറിയകൂറും. ഡോക്ടറുടെ കുറിപ്പടിയോടുകൂടിയും അല്ലാതെയും മരുന്നുവാങ്ങുന്നവരുണ്ട്. ഇങ്ങനെ വേദനസംഹാരികള്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് നേരത്തേ വ്യക്തമായിരുന്നു. കഴിക്കുന്ന വ്യക്തിയുടെ

കാർഷിക സെമിനാർ നടത്തി

നെന്മേനി മണ്ഡലം കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ കർഷകർക്കു വേണ്ടി കാർഷിക സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു അനന്തൻ ഉദ്ഘാടനം ചെയ്‌തു. ബിനേഷ് ഡൊമിനിക് അദ്ധ്യക്ഷത വഹിച്ചു.കൃഷിവകുപ്പിൽ നിന്ന് റിട്ടയേർഡ് ആയവർ ക്ലാസ്സ് നയിച്ചു.റോയി

കുടുംബശ്രീ ഓണസദ്യ ജില്ലയിൽ വൻ ഹിറ്റ്

ഓഗസ്റ്റ് 30 വരെ സദ്യയ്ക്ക് ഓർഡർ നൽകാം ആദ്യമായി ഓണസദ്യ വിപണിയിലേക്കിറങ്ങിയ കുടുംബശ്രീയ്ക്ക് ജില്ലയിൽ ആവേശ പ്രതികരണം. വെറും രണ്ടാഴ്ച്ചക്കുള്ളിൽ 2000 പേർക്ക് ഓണസദ്യ ഒരുക്കാനുള്ള ഓർഡർ ലഭിച്ചുകഴിഞ്ഞു. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഓൺലൈനായി

സുബൈർ ഇളകുളം സംസ്ഥാന സൈക്ലിംഗ് അസോസിയേഷൻ എക്സികൂട്ടീവ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സൈക്ലിംഗ് അസോസിയേഷന്റെ 2025- 29 വർഷത്തേക്കുള്ള ഭരണ സമിതിയിൽ സുബൈർ ഇള കുളത്തെ സംസ്ഥാന എക്സികൂട്ടീവ് മെമ്പർ ആയി തെരഞ്ഞെടുത്തു. വയനാട് ജില്ലയിൽ നിന്നും ഒരാൾ ആദ്യമായാണ് സംസ്ഥാന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *