ഐഫോൺ 15 എത്തുന്നതോടെ പഴയ ചില ഐഫോണുകൾ നിർത്തലാക്കും

ആപ്പിൾ ഐഫോൺ 15 വിപണിയിലെത്തുന്നതോടെ പഴയ ചില ഐഫോണുകൾ നിർത്തലാക്കാൻ സാധ്യത. ഈ വർഷം അവസാനത്തോടെ ഐഫോൺ 15 അവതരിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്. എല്ലാ വർഷത്തേയും പോലെ, ഈ വർഷവും പുതിയ ഫോണുകൾക്കായി കമ്പനി പഴയ മോഡലുകൾ ഉപേക്ഷിച്ചേക്കുമെന്നാണ് വിവരം. ടോംസ് ഗൈഡിന്റെ പുതിയ റിപ്പോർട്ട് പ്രകാരം ഐഫോൺ 15 സീരീസ് ലോഞ്ച് ചെയ്‌തതിന് ശേഷം ആപ്പിൾ കുറഞ്ഞത് നാല് ഫോണുകളെങ്കിലും നിർത്തലാക്കുമെന്നാണ്. അല്ലെങ്കിൽ, നിലവിലുള്ള പഴയ മോഡലുകൾക്ക് 100 ഡോളർ വരെ വിലക്കുറവ് ലഭിക്കും.

ഒരു വർഷത്തെ വിൽപന പൂർത്തിയാക്കി കഴിഞ്ഞാൽ ആപ്പിൾ പ്രോ മോഡലുകൾ ഉപേക്ഷിക്കുകയാണ് പതിവ്. ഐഫോൺ 15 സീരീസ് ലോഞ്ചിന് ശേഷം ആപ്പിൾ, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ്, ഐഫോൺ 12, ഐഫോൺ 13 മിനി എന്നിവ നിർത്തലാക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ഐഫോൺ 14 തുട‍ർന്നും വിപണിയിലുണ്ടാകുമെങ്കിലും അതിന്റെ വില കുറയാൻ സാധ്യതയുണ്ട്. വാനില ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് (അല്ലെങ്കിൽ അൾട്രാ) എന്നിവയുടെ ലോഞ്ച് ഉടനുണ്ടാകുമെന്നാണ് സൂചന.

പുതിയ മോഡലിന്റെ വിൽപന മെച്ചപ്പെടുത്താനാണ് പഴയ മോഡലുകൾ കമ്പനി നിർത്തലാക്കുന്നത്. കഴിഞ്ഞ വർഷം ഐഫോൺ 14 സീരീസിന്റെ ലോഞ്ചിനോട് അനുബന്ധിച്ച് ഐഫോൺ 11, ഐഫോൺ 12 മിനി എന്നിവയുടെ വിൽപന നിൽത്തലാക്കിയിരുന്നു. ഐഫോൺ 14 സീരീസ്, ഐഫോൺ 13, ഐഫോൺ 13 മിനി, ഐഫോൺ 12, ഐഫോൺ എസ്ഇ (2022) എന്നീ മോഡലുകളാണ് നിലവിൽ വിൽപനയിലുള്ളത്. നാല് മോഡലുകൾ കൂടി നിർത്തലാക്കുന്നതോടെ ഐഫോൺ 13, ഐഫോൺ എസ്ഇ (2022), ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവ മാത്രമാണ് ശേഷിക്കുക.

ഇന്ത്യയിൽ, ആപ്പിൾ വില 10,000 രൂപ കുറച്ചേക്കും. നിലവിൽ ഐഫോണുകളുടെ (128 ജിബി സ്റ്റോറേജ്) വില ഇങ്ങനെ:

ഐഫോൺ 14: 79,900 രൂപ

ഐഫോൺ 14 പ്ലസ്: 89,900 രൂപ

ഐഫോൺ 14 പ്രോ: 1,29,900 രൂപ

ഐഫോൺ എസ്ഇ: 49,900 രൂപ

ഐഫോൺ 13: 69,900 രൂപ

ഐഫോൺ 12: 59,900 രൂപ (64ജിബി)

അതേസമയം, ജൂൺ 5ന് നടക്കാനിരിക്കുന്ന വേൾഡ് വൈഡ് ഡേവലപ്പേഴ്സ് കോൺഫറൻസ് (WWDC) 2023 ഇവന്റിൽ ആപ്പിൾ ആദ്യ മിക്സഡ്-റിയാലിറ്റി ഹെഡ്‌സെറ്റ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഈ വർഷം അവസാനത്തോടെ മാത്രമേ വിൽപന ആരംഭിക്കുകയുള്ളൂ. പുതിയ മാക്ബുക്ക് എയറും ആപ്പിൾ മാക് പ്രോയും കോൺഫറൻസിൽ അവതരിപ്പിച്ചേക്കും.

ഐഒഎസ് 16, ഐപാഡ് ഒഎസ് 17 എന്നിവയ്ക്ക് സമാനമായി ഐഒഎസ് 17, ഐപാഡ് ഒഎസ് 17 എന്നിവ കമ്പനി അവതരിപ്പിക്കും. വാച്ച് ഒഎസിന്റെ യൂസർ ഇന്റർഫേസ് (യുഐ) പൂർണമായും നവീകരിക്കുമെന്നും സൂചനയുണ്ട്.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.