ഐഫോൺ 15 എത്തുന്നതോടെ പഴയ ചില ഐഫോണുകൾ നിർത്തലാക്കും

ആപ്പിൾ ഐഫോൺ 15 വിപണിയിലെത്തുന്നതോടെ പഴയ ചില ഐഫോണുകൾ നിർത്തലാക്കാൻ സാധ്യത. ഈ വർഷം അവസാനത്തോടെ ഐഫോൺ 15 അവതരിപ്പിച്ചേക്കുമെന്നാണ് കരുതുന്നത്. എല്ലാ വർഷത്തേയും പോലെ, ഈ വർഷവും പുതിയ ഫോണുകൾക്കായി കമ്പനി പഴയ മോഡലുകൾ ഉപേക്ഷിച്ചേക്കുമെന്നാണ് വിവരം. ടോംസ് ഗൈഡിന്റെ പുതിയ റിപ്പോർട്ട് പ്രകാരം ഐഫോൺ 15 സീരീസ് ലോഞ്ച് ചെയ്‌തതിന് ശേഷം ആപ്പിൾ കുറഞ്ഞത് നാല് ഫോണുകളെങ്കിലും നിർത്തലാക്കുമെന്നാണ്. അല്ലെങ്കിൽ, നിലവിലുള്ള പഴയ മോഡലുകൾക്ക് 100 ഡോളർ വരെ വിലക്കുറവ് ലഭിക്കും.

ഒരു വർഷത്തെ വിൽപന പൂർത്തിയാക്കി കഴിഞ്ഞാൽ ആപ്പിൾ പ്രോ മോഡലുകൾ ഉപേക്ഷിക്കുകയാണ് പതിവ്. ഐഫോൺ 15 സീരീസ് ലോഞ്ചിന് ശേഷം ആപ്പിൾ, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ്, ഐഫോൺ 12, ഐഫോൺ 13 മിനി എന്നിവ നിർത്തലാക്കുമെന്നാണ് പുതിയ റിപ്പോർട്ട്. ഐഫോൺ 14 തുട‍ർന്നും വിപണിയിലുണ്ടാകുമെങ്കിലും അതിന്റെ വില കുറയാൻ സാധ്യതയുണ്ട്. വാനില ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് (അല്ലെങ്കിൽ അൾട്രാ) എന്നിവയുടെ ലോഞ്ച് ഉടനുണ്ടാകുമെന്നാണ് സൂചന.

പുതിയ മോഡലിന്റെ വിൽപന മെച്ചപ്പെടുത്താനാണ് പഴയ മോഡലുകൾ കമ്പനി നിർത്തലാക്കുന്നത്. കഴിഞ്ഞ വർഷം ഐഫോൺ 14 സീരീസിന്റെ ലോഞ്ചിനോട് അനുബന്ധിച്ച് ഐഫോൺ 11, ഐഫോൺ 12 മിനി എന്നിവയുടെ വിൽപന നിൽത്തലാക്കിയിരുന്നു. ഐഫോൺ 14 സീരീസ്, ഐഫോൺ 13, ഐഫോൺ 13 മിനി, ഐഫോൺ 12, ഐഫോൺ എസ്ഇ (2022) എന്നീ മോഡലുകളാണ് നിലവിൽ വിൽപനയിലുള്ളത്. നാല് മോഡലുകൾ കൂടി നിർത്തലാക്കുന്നതോടെ ഐഫോൺ 13, ഐഫോൺ എസ്ഇ (2022), ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവ മാത്രമാണ് ശേഷിക്കുക.

ഇന്ത്യയിൽ, ആപ്പിൾ വില 10,000 രൂപ കുറച്ചേക്കും. നിലവിൽ ഐഫോണുകളുടെ (128 ജിബി സ്റ്റോറേജ്) വില ഇങ്ങനെ:

ഐഫോൺ 14: 79,900 രൂപ

ഐഫോൺ 14 പ്ലസ്: 89,900 രൂപ

ഐഫോൺ 14 പ്രോ: 1,29,900 രൂപ

ഐഫോൺ എസ്ഇ: 49,900 രൂപ

ഐഫോൺ 13: 69,900 രൂപ

ഐഫോൺ 12: 59,900 രൂപ (64ജിബി)

അതേസമയം, ജൂൺ 5ന് നടക്കാനിരിക്കുന്ന വേൾഡ് വൈഡ് ഡേവലപ്പേഴ്സ് കോൺഫറൻസ് (WWDC) 2023 ഇവന്റിൽ ആപ്പിൾ ആദ്യ മിക്സഡ്-റിയാലിറ്റി ഹെഡ്‌സെറ്റ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഈ വർഷം അവസാനത്തോടെ മാത്രമേ വിൽപന ആരംഭിക്കുകയുള്ളൂ. പുതിയ മാക്ബുക്ക് എയറും ആപ്പിൾ മാക് പ്രോയും കോൺഫറൻസിൽ അവതരിപ്പിച്ചേക്കും.

ഐഒഎസ് 16, ഐപാഡ് ഒഎസ് 17 എന്നിവയ്ക്ക് സമാനമായി ഐഒഎസ് 17, ഐപാഡ് ഒഎസ് 17 എന്നിവ കമ്പനി അവതരിപ്പിക്കും. വാച്ച് ഒഎസിന്റെ യൂസർ ഇന്റർഫേസ് (യുഐ) പൂർണമായും നവീകരിക്കുമെന്നും സൂചനയുണ്ട്.

ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്

സുൽത്താൻ ബത്തേരിക്ക് സമീപം കൊളഗപ്പാറയിൽ ലോറിയും പിക്ക പ്പ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് വാനിൻ്റെ ഡ്രൈവർക്ക് പരി ക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാ ണ് സംഭവം നടന്നത്. കൊളഗപ്പാറയിൽ വെച്ച്

കണ്ണൂർ കല്യാട്ടെ 30 പവൻ മോഷണം പോയ വീട്ടിലെ മരുമകൾ കർണാടകയിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ: സുഹൃത്ത് അറസ്റ്റിൽ

കണ്ണൂര്‍: കഴിഞ്ഞ ദിവസം 30 പവന്‍ സ്വര്‍ണം മോഷണം പോയ വീട്ടിലെ മരുമകളെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ പി സുഭാഷിന്റെ ഭാര്യ ദര്‍ഷിത(22)യെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

പൊതുപ്രവർത്തകർ കറപുരളാത്ത വ്യക്തിത്വം കാത്തുസൂക്ഷിക്കണം; ചാണ്ടി ഉമ്മൻ

കാരശ്ശേരി: പെതുപ്രവർത്തകർ കറപുരളാത്ത വ്യക്തിത്വം കാത്തുസൂക്ഷിക്കണമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ . ഉമ്മൻചാണ്ടി കൾച്ചറൽ ഫോറം തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി കാരശ്ശേരി ആശ്വാസ് പാലിയേറ്റീവിനു നൽകുന്ന ഡയാലിസ് കിറ്റ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു

ഒത്തൊരോണം,ഒരുമിച്ചൊരോണം

ശ്രേയസ് കൊളഗപ്പാറ യൂണിറ്റിന്റെ ഓണാഘോഷം “ഒത്തൊരോണം,ഒരുമിച്ചൊരോണം” യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് മാത്യു ചേലമ്പറമ്പത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ കുഞ്ഞമ്മ ജോസ് അധ്യക്ഷത വഹിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഓണസന്ദേശം നൽകി.വിവിധ

ടോയ്‌ലെറ്റില്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? കാത്തിരിക്കുന്നത് ഗുരുതര രോഗം; ഡോ.ജോസഫ് സല്‍ഹാബ് പറയുന്നു

ടോയ്‌ലെറ്റില്‍ പോകുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെന്ന് ഫ്ളോറിഡ ആസ്ഥാനമായുള്ള പ്രമുഖ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റായ ഡോ. ജോസഫ് സല്‍ഹാബ്. ഇത് ഒരു നിരുപദ്രവകരമായ ശീലമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അത്

പറമ്പിലാണ് മാങ്കൂട്ടം വളരുന്നത്’; രാഹുലിനെയും ഷാഫിയെയും പരോക്ഷമായി പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെയും ഷാഫി പറമ്പിലിനെയും പരോക്ഷമായി പരിഹസിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പറമ്പിലാണ് മാങ്കൂട്ടം വളരുന്നതെന്ന് ശിവന്‍കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു. നിരവധി കോൺഗ്രസ് നേതാക്കൾ രാഹുൽ മാങ്കൂട്ടത്തലിനെതിരെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.