മെസിയൊന്നും ബാഴ്‌സയില്‍ വേണ്ട; എതിര്‍പ്പുമായി നാല് ബാഴ്‌സ സൂപ്പര്‍ താരങ്ങള്‍; റിപ്പോര്‍ട്ട്

ജൂണ്‍ മാസത്തോടെ പാരിസ് ക്ലബ്ബായ പി.എസ്.ജി വിട്ട് ലയണല്‍ മെസി തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് പോകുമെന്ന തരത്തിലുളള അഭ്യൂഹങ്ങള്‍ പുറത്ത് വരുന്നുണ്ട്. ജൂണില്‍ പി.എസ്.ജിയുമായുളള കരാര്‍ അവസാനിക്കുന്നതോടെ താരം ഫ്രീ ഏജന്റായി മാറും. ഇതോടെയാണ് മെസി ബാഴ്‌സയിലെത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

എന്നാല്‍ മെസി ബാഴ്‌സയിലേക്കെത്തുന്നതില്‍ നാല് ബാഴ്‌സ താരങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിരിക്കുകയാണ് സ്പാനിഷ് മാധ്യമമായ എല്‍ നാഷണല്‍.ബാഴ്‌സയുടെ സൂപ്പര്‍ താരങ്ങളായ റോബര്‍ട്ട് ലെവന്‍ഡോസ്‌കി, ഒസ്മാന്‍ ഡെമ്പലെ, അന്‍സുഫാറ്റി, മാര്‍ക്ക് ആന്‍ഡ്രേ ടെര്‍ സ്റ്റീഗന്‍ എന്നീ താരങ്ങള്‍ക്കാണ് മെസി ബാഴ്‌സയിലേക്കെത്തുന്നതില്‍ എതിര്‍പ്പുളളത് എന്നാണ് എല്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അന്‍സു ഫാറ്റിക്ക് തന്റെ പത്താം നമ്പര്‍ ജേഴ്‌സി നഷ്ടപ്പെടുന്നതിലും ടീമിലെ തന്റെ സ്ഥാനത്തിന് നഷ്ടം വരുമോയെന്ന പേടിയുമാണ് മെസി തിരിച്ചെത്തണ്ട എന്ന ചിന്തയിലേക്ക് അന്‍സു എത്തിച്ചേരാന്‍ കാരണം എന്നാണ് എല്‍ നാഷണലിന്റെ റിപ്പോര്‍ട്ട്.ഇടതു വിങ്ങില്‍ ബാഴ്‌സക്കായി കളിക്കുന്ന ഡെമ്പലെക്ക് മെസി ക്ലബ്ബിലെത്തിച്ചേരാന്‍ ഇടയായാല്‍ തന്റെ സ്ഥിരം പൊസിഷന് സ്ഥാന വ്യത്യാസമുണ്ടാകുന്നുണ്ടോ എന്ന പേടിയുണ്ട്.

മെസി ബാഴ്‌സയിലെത്തിച്ചേര്‍ന്നാല്‍ തന്റെ ക്ലബ്ബിലെ സൂപ്പര്‍താരം എന്ന പദവിക്ക് മാറ്റമുണ്ടാകുമോയെന്നും ടീമിലെ തന്റെ മുന്‍തൂക്കം നഷ്ടപ്പെടുമോയെന്നും റോബര്‍ട്ടോ ലെവന്‍ഡോസ്‌കി ഭയപ്പെടുന്നുണ്ട് എന്നതാണ് താരത്തിന്റെ ക്ലബ്ബ് പ്രവേശനത്തെ ലെവ ഭയപ്പെടാന്‍ കാരണം എന്നാണ് എല്‍ നാഷണല്‍ പരാമര്‍ശിക്കുന്നത്.
അതേസമയം മെസി പി.എസ്.ജി വിട്ടാല്‍ താരത്തെ സ്വന്തമാക്കാനായി ഇന്റര്‍ മിലാന്‍, ഇന്റര്‍ മിയാമി, അല്‍ ഹിലാല്‍ എന്നീ ക്ലബ്ബുകള്‍ രംഗത്തുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

അല്‍ ഹിലാലും ഇന്റര്‍ മിയാമിയും മെസിക്കായി പ്രതിഫല തുക സംബന്ധിച്ച തീരുമാനങ്ങളിലും എത്തിച്ചേര്‍ന്നിട്ടുണ്ട്.എന്നാല്‍ മെസിയുമായുള്ള കരാര്‍ പുതുക്കാനും താരത്തെ ടീമില്‍ പിടിച്ചുനിര്‍ത്താനുമുളള തീരുമാനങ്ങളാണ് പി.എസ്.ജി കൈകൊണ്ടിരിക്കുന്നതെന്നാണ് ക്ലബ്ബുമായുള്ള അടുത്ത വൃത്തങ്ങളില്‍ നിന്നും പുറത്ത് വരുന്ന സൂചനകള്‍.

നിലവില്‍ ലാ ലിഗയില്‍ 30 മത്സരങ്ങളില്‍ നിന്നും 24 വിജയങ്ങളുമായി 76 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ബാഴ്‌സ. ഇത്തവണത്തെ ലീഗ് കിരീടത്തിലേക്ക് ഏതാണ്ട് അടുത്ത അവസ്ഥയിലാണ് ബാഴ്‌സലോണയുളളത്.

ആശ്വാസം! വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില കുറച്ചു; ഗാര്‍ഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്‍റെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ

900 അടി താഴ്ന്ന് പറന്നു; അഹമ്മദാബാദ് വിമാന അപകടത്തിന് 38 മണിക്കൂർ ശേഷം മറ്റൊരു എയർ ഇന്ത്യ വിമാനം രക്ഷപ്പെട്ടത് തലനാരിഴക്ക്

ദില്ലി: ജൂൺ 12 ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ ബോയിങ് ഡ്രീംലൈനർ വിമാനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, 38 മണിക്കൂറിനുള്ളിൽ മറ്റൊരു എയർ ഇന്ത്യ വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ജൂൺ 14 ന്

ഇടയ്ക്കിടെ മൂത്രാശയ അണുബാധ ഉണ്ടാവാറുണ്ടോ ? ശ്രദ്ധിച്ചില്ലെങ്കിൽ കാൻസറിലേക്ക് നയിച്ചേക്കാമെന്ന് പഠനങ്ങൾ

സ്ത്രീകളിൽ പലപ്പോഴും കണ്ടുവരുന്ന രോഗമാണ് മൂത്രാശയ അണുബാധ. മൂത്രമൊഴിക്കുമ്പോളുണ്ടാകുന്ന കുത്തുന്ന പോലുള്ള വേദന അല്ലെങ്കിൽ അസ്വസ്ഥതകളെല്ലാം സാധാരണമായി കരുതുന്നവരുമുണ്ട്. എന്നാൽ ഇത് ഇടയ്ക്കിടെ അനുഭവപ്പെടുന്ന ആളുകൾ തീർച്ചയായും വിദഗ്ധ ചികിത്സ തേടണമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഗവ പോളിടെക്‌നിക് കോളെജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഹൃസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസ് (വയര്‍മാന്‍ ലൈസന്‍സിങ്്) കോഴ്‌സുകളിലേക്കാണ് അവസരം. പത്താം ക്ലാസാണ്

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.