പശ്ചിമ ബംഗാളിലെ അഞ്ച് ജില്ലകളിലായി ഇടിമിന്നലേറ്റ് 14 പേർക്ക് ജീവൻ നഷ്ടമായി. ഇടിമിന്നലിൽ കിഴക്കൻ ബർധമാൻ ജില്ലയിൽ നാലുപേരും മുർഷിദാബാദിലും നോർത്ത്-24 പർഗാനാസിലും രണ്ടുപേരും മരിച്ചതായി ദുരന്തനിവാരണ വകുപ്പ്. മരിച്ചവരിൽ ഭൂരിഭാഗവും കർഷകരാണ്
ജില്ലകളിൽ നിന്ന് ആറ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതായി പശ്ചിമ ബംഗാൾ പൊലീസ് അറിയിച്ചു.
കൊൽക്കത്ത, ഹൗറ, നോർത്ത് 24 പർഗാനാസ്, പുർബ ബർധമാൻ, മുർഷിദാബാദ് എന്നിവയുൾപ്പെടെ തെക്കൻ ബംഗാൾ ജില്ലകളിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയാണ് ലഭിച്ചത്.
കൃഷിയിടങ്ങളിൽ പണിയെടുക്കുന്നതിനിടെ ഇടിമിന്നലേറ്റ് മരിച്ച കർഷകരാണ് കൂടുതലും മരിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.