സാമൂഹിക പ്രതിബദ്ധതാ സഹകരണം;പദ്ധതികള്‍ സമര്‍പ്പിക്കും -ജില്ലാ കളക്ടര്‍

വിവിധ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും സാമൂഹിക പ്രതിബദ്ധതാ പദ്ധതി വഴി ജില്ലയില്‍ പ്രത്യേക വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പറഞ്ഞു. സര്‍ക്കാര്‍ പദ്ധതികള്‍ക്ക് പുറമെ ആവശ്യമുള്ള മേഖലകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ സാമൂഹിക പ്രതിബദ്ധത പദ്ധതികള്‍ വഴിയും എത്തിക്കുക എന്നതാണ് ലക്ഷ്യം. മതിയായ പ്രോജക്ടുകള്‍ തയ്യാറാക്കാത്തതിനാല്‍ പലപ്പോഴും ജില്ലയ്ക്ക് ലഭ്യമാകേണ്ടിയിരുന്ന പല സി.എസ്.ആര്‍ ഫണ്ടുകളും ഇതിന് മുമ്പ് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ ന്യൂനതകള്‍ പരിഹരിച്ച് സന്നദ്ധരായ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും സാമൂഹിക പ്രതിബദ്ധതാ സഹായങ്ങളും ജില്ലയിലെത്തിക്കാനുള്ള ശ്രമമാണിത്.
ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളുടെ പദ്ധതികള്‍ അവലോകനം ചെയ്തു. ആദിവാസി മേഖല, കാര്‍ഷിക, ആരോഗ്യ മേഖല എന്നിവയ്ക്കെല്ലാം പ്രയോജനപ്പെടുന്ന ഏറ്റവും പ്രാധാന്യമുള്ള പദ്ധതിയാണ് ഫണ്ട് ലഭ്യതയ്ക്കായി ജില്ലയില്‍ നിന്നും സമര്‍പ്പിക്കുക. ഇതിനായി സാമൂഹിക പ്രതിബദ്ധതാ സന്നദ്ധരായ വിവിധ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കും. 24 വകുപ്പുകള്‍ അവരവരുടെ പ്രോജക്ടുകള്‍ അവതരിപ്പിച്ചു. ഇതുസംബന്ധിച്ച ചെലവുകള്‍, ലക്ഷ്യങ്ങള്‍, ഗുണഭോക്താക്കള്‍, ജില്ലയ്ക്കുണ്ടാകുന്ന നേട്ടങ്ങള്‍ എന്നിവ വിശദീകരിച്ചു. പ്രാഥമിക അവലോകന യോഗത്തില്‍ 88 പ്രോജക്ടുകളാണ് ചര്‍ച്ച ചെയ്തതത്. കാര്‍ഷിക കര്‍ഷക ക്ഷേമവകുപ്പ്, ഡയറ്റ്, എക്സൈസ്, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യവകുപ്പ്, വനം വകുപ്പ് പട്ടികവര്‍ഗ്ഗ വികസനവകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ശുചിത്വമമിഷന്‍ തുടങ്ങി വിവിധ വകുപ്പുകള്‍ വിശദമായി തയ്യാറാക്കിയ പ്രോജക്ടുകള്‍ യോഗത്തില്‍ വിശദീകരിച്ചു. പ്രോജക്ടുകള്‍ സമര്‍പ്പിക്കാത്ത വകുപ്പുകള്‍ ഉടന്‍ പദ്ധതി രൂപരേഖ എസ്റ്റിമേറ്റ് തുക കണക്കാക്കി സമര്‍പ്പിക്കണം. ലഭിച്ച പ്രോജക്ടുകളില്‍ നിന്നും പ്രധാനപ്പെട്ടവ ഉള്‍പ്പെടുത്തി ചുരുക്കപ്പട്ടിക തയ്യാറാക്കും. ഈ പ്രോജക്ടുകളാണ് വിവിധ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും മുന്നില്‍ അവതരിപ്പിക്കുക.
ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം എന്‍.ഐ. ഷാജു, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ആര്‍. മണിലാല്‍ എന്നിവര്‍ സംസാരിച്ചു. വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

ലോമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

തരുവണ: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പുലിക്കാട് പരിയാര മുക്കിൽ 2024-25 പഞ്ചായത്ത് പ്രാദേശിക ഫണ്ട് വകയിരുത്തി നിർമ്മിച്ച ലോമാസ് ലൈറ്റിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ നിസാർ കൊടുക്കാട് നിർവഹിച്ചു.പ്രദേശവാസികൾ മധുര വിതരണം നടത്തി. നവാസ് പി.കെ,മമ്മൂട്ടി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.