35 വയസ്സ് കഴിഞ്ഞവർ ആണോ നിങ്ങൾ? ചെറുപ്പം നിലനിർത്തണമെങ്കിൽ ഇവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക

പ്രായം 50 ആയാലും 30 കാരനോ, കാരിയെയോ പോലെ നടക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മള്‍ എല്ലാവരും. എന്നാല്‍ ഇന്ന് ഒരു 35 വയസ് കഴിഞ്ഞതും പല തരം ആരോഗ്യപ്രശ്‌നങ്ങളും ഒപ്പം പ്രായാധിക്യം തോന്നിക്കുന്നതും നമ്മുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നുണ്ട്. കഴിയുന്നത്ര പ്രായം കുറച്ച്‌ ചെറുപ്പം നിലനിര്‍ത്താനാണ് നാം എപ്പോഴും ശ്രമിക്കുന്നത്.

35 വയസ്സ് കഴിഞ്ഞ് പ്രായാധിക്യം അലട്ടുന്നവരാണ് നിങ്ങളെങ്കില്‍ ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം.ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറഞ്ഞ മധുരകിഴങ്ങാണ് ഇതിന് ഗുണം ചെയ്യുന്ന ഭക്ഷണം. വൈറ്റമിനുകളുടെയും ആന്റി ഓക്‌സിഡന്റുകളുടെയും ഒരു കലവറ കൂടിയാണ് മധുരകിഴങ്ങ്.മുടികൊഴിച്ചില്‍ തടയുന്നതിന് മുഖത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്തുന്നതിന് മധുരകിഴങ്ങ് സഹായിക്കും.

നമ്മുടെ നാട്ടിലെ മാര്‍ജിന്‍ ഫ്രീ ഷോപ്പുകളില്‍ ലഭിക്കുന്ന കറുത്ത പയറാണ് പ്രായാധിക്യം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണം. പതിവായി ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് കാന്‍സറിനെയും സ്ത്രീകളിലെ സ്തനാര്‍ബുധത്തെയും ചെറുക്കുന്നു. ചര്‍മം തൂങ്ങിപോകുന്നതിനെ തടയുന്നു.

ബ്രോക്കോളിയില്‍ വൈറ്റമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. ചെറുപ്പം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന വഴുതനയാണ് ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണം. കോശങ്ങളിലെ ആരോഗ്യം നിലനിര്‍ത്താനും ചര്‍മത്തിന്റെ ആരോഗ്യത്തിനും വഴുതന നല്ലതാണ്. ബീറ്റ്‌റൂട്ട് രക്തം വര്‍ധിപ്പിക്കുന്നതിനൊപ്പം പ്രൊബയോട്ടിക് ആയി പ്രവര്‍ത്തിക്കുകയും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. മത്തി,അയല, ചൂര തുടങ്ങിയ മത്സ്യങ്ങളിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് തലച്ചോറിലെ ഏയ്ജിംഗ് പക്രിയയെ ചെറുക്കുന്നു.

അവക്കാഡോയാണ് ഗുണം ചെയ്യുന്ന മറ്റൊരു ഭക്ഷണം. ഇത് ഗുണകരമായ കൊഴുപ്പ് ശരീരത്തിന് നല്‍കും. കടലയാണ് ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണം.മസിലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. പ്രായം ചെല്ലുമ്ബോള്‍ കോശങ്ങളിലെ ഘടനയില്‍ വരുന്ന മാറ്റമാണ് പ്രായം തോന്നിപ്പിക്കുന്നതില്‍ മറ്റൊരു കാരണം. ഈയൊരു മാറ്റം കോശങ്ങളില്‍ നടക്കുന്നത് ചെറുക്കുവാന്‍ ഇഞ്ചി വളരെ നല്ലതാണ്. ഇഞ്ചി ചതച്ച ചായക്കൊപ്പം കഴിക്കുന്നത് ശരീരത്തിലെ ഫ്‌ളാവിനോയ്ഡ്‌സിന്റെ അളവ് ഉയര്‍ത്തുന്നു. കോളി ഫ്‌ളവറാണ് നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട മറ്റൊരു ഭക്ഷണം.

കാസർകോട് 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

കാസര്‍കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പിതാവ് വീട്ടില്‍

വോട്ടു ചോരിക്കെതിരെ ഒപ്പ് ശേഖരണം

വോട്ടു ചോരിക്കെതിരെ വൈത്തിരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഒപ്പ് ശേഖരണം നടത്തി. തരിയോട് മണ്ഡലം കാവുമന്ദം ടൗണിലായിരുന്നു ഒപ്പ് ശേഖരണ പരിപാടി സംഘടിപ്പിച്ചത്. സാധാരണക്കാരൻറെ സമ്മതിദാനാവകാശം കള്ളത്തരത്തിലൂടെ തട്ടിയെടുത്ത് ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം

എം.ടി. ബി കേരള ട്രാക്ക് പരിശോദന നടത്തി

മാനന്തവാടി: എട്ടാമത് എം.ടി. ബി കേരള ഇൻ്റർനാഷണൽ സൈക്ലിംഗ് ടൂർണമെൻ്റിൻ്റെ ട്രാക്ക് പരിശോദന മാനന്തവാടി പ്രിയദർശിനി എസ്റ്റേറ്റിൽ വെച്ച് നടന്നു. തുടർന്ന് ട്രാക്കുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച പട്ടിക ജാതി – പട്ടിക വർഗ

സുൽത്താൻ ബത്തേരിയിൽ വാഹനാപകടം; വയോധികൻ മരിച്ചു

സുൽത്താൻ ബത്തേരിയിൽ കെഎസ്ആർടിസി ബസിടിച്ച് വയോധികൻ മരിച്ചു. കരടിപ്പാറ പാമ്പള സ്വദേശി കുഞ്ഞപ്പൻ (87)ആണ് മരിച്ചത്. ഗാന്ധിജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിക്കുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. Facebook Twitter WhatsApp

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍

റിവേഴ്‌സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.