ഫോണിന്റെ ക്യാമറയും മൈക്കും നിങ്ങളറിയാതെ പ്രവര്‍ത്തിക്കുന്നുണ്ടോ?

ഉപയോക്താവിന്റെ അനുമതിയില്ലാതെ മൊബൈല്‍ ഫോണിലെ ഡിവൈസുകളിലെ മൈക്രോഫോണുകളും ക്യാമറകളും ഉപയോഗിക്കുന്ന ആപ്പുകളെക്കുറിച്ചുള്ള നിരവധി റിപ്പോര്‍ട്ടുകള്‍ അടുത്ത കാലത്തായി പുറത്ത് വന്നിട്ടുണ്ട്. യൂസര്‍ അറിയാതെ തന്നെ സ്വകാര്യ സംഭാഷണങ്ങളും വീഡിയോകളുമൊക്കെ റെക്കോര്‍ഡ് ചെയ്യാനും മറ്റും ഈ ആപ്പുകള്‍ക്ക് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്ബോഴോ മറ്റോ ഇത്തരത്തില്‍ നമ്മള്‍ അറിയാതെ പെര്‍മിഷന്‍ നല്‍കുന്ന സാഹചര്യമുണ്ടാകാറുണ്ട്.

അത്തരത്തില്‍ ആന്‍ഡ്രോയിഡില്‍ ആപ്പ് പെര്‍മിഷനുകള്‍ മനസിലാക്കാന്‍ ആദ്യം സെറ്റിങ്‌സ് ആപ്പ് തുറക്കുക. തുടര്‍ന്ന് പ്രൈവസി ഓപ്ഷന്‍ സെലക്റ്റ് ചെയ്യുക. തുടര്‍ന്ന് ആപ്പ് & നോട്ടിഫിക്കേഷന്‍സും സെലക്റ്റ് ചെയ്യണം. പെര്‍മിഷനുകള്‍ പരിശോധിക്കേണ്ട ആപ്പ് സെലക്‌ററ് ചെയ്യണം. ആപ്പിലെ പെര്‍മിഷന്‍ ലിസ്റ്റ് ചെക്ക് ചെയ്താല്‍ മൈക്രോഫോണിനും ക്യാമറയ്ക്കും ആക്‌സസ് നല്‍കിയിട്ടുണ്ടോ എന്നറിയാന്‍ കഴിയും. ചില ആന്‍ഡ്രോയിഡ് ഫോണുകളില്‍ പ്രൈവസി ഓപ്ഷനില്‍ നിന്ന് നേരിട്ട് പെര്‍മിഷന്‍ മാനേജറിലേക്കും പോകാന്‍ സാധിക്കും.

ആന്‍ഡ്രോയിഡില്‍ മൈക്രോഫോണിന്റെയും ക്യാമറയുടെയും ഉപയോഗം മനസിലാക്കാന്‍ സ്‌ക്രീനിന്റെ മുകളിലുള്ള നോട്ടിഫിക്കേഷന്‍ പാനല്‍ ആക്‌സസ് ചെയ്യുക. സ്റ്റാറ്റസ് ബാറില്‍ മൈക്രോഫോണ്‍ ക്യാമറ ഐക്കണുകള്‍ കാണുന്നുണ്ടെങ്കില്‍ ഇവ ഉപയോഗിക്കപ്പെടുന്നുവെന്നാണ് അര്‍ഥം. ഈ ഐക്കണുകളില്‍ ക്ലിക്ക് ചെയ്താല്‍ ഏത് ആപ്പാണ് ഇവ ഉപയോഗിക്കുന്നതെന്നും മനസിലാക്കാന്‍ സാധിക്കും. ഈ ലളിതമായ മാര്‍ഗങ്ങളിലൂടെ യൂസേഴ്‌സിന് ആപ്പ് പെര്‍മിഷനുകള്‍ മാനേജ് ചെയ്യാനും പ്രൈവസി സംരക്ഷിക്കാനും കഴിയും.

ഐഫോണില്‍ ആപ്പ് പെര്‍മിഷനുകള്‍ മനസിലാക്കാന്‍ : ഇതിനായി ആദ്യം സെറ്റിങ്‌സ് ആപ്ലിക്കേഷനിലേക്ക് പോകണം. ആപ്പ് തുറന്ന് താഴേക്ക് സ്‌ക്രോള്‍ ചെയ്താല്‍ പ്രൈവസി ഓപ്ഷന്‍ കാണാന്‍ കഴിയും. ഈ ഓപ്ഷനില്‍ ടാപ്പ് ചെയ്യണം. തുറന്ന് വരുന്ന ഓപ്ഷനുകളില്‍ നിന്ന് മൈക്രോഫോണോ ക്യാമറയോ സെലക്റ്റ് ചെയ്യുക. അവയിലേക്ക് ആക്‌സസ് ഉള്ള ആപ്പുകള്‍ ഏതൊക്കെയാണെന്ന് കാണാന്‍ കഴിയും. ഏതെങ്കിലും ആപ്പിന്റെ ആക്‌സസ് ഒഴിവാക്കണമെന്നുണ്ടെങ്കില്‍ അവയുടെ വശത്തുള്ള ടോഗിള്‍ ബട്ടണ്‍ ഉപയോഗപ്പെടുത്താന്‍ കഴിയും.

ആപ്പുകള്‍ മൈക്രോഫോണോ ക്യാമറയോ ഉപയോഗിക്കുന്നുണ്ടോ എന്ന് മനസിലാക്കാന്‍ നിങ്ങളുടെ ഐഫോണ്‍ സ്‌ക്രീനിന്റെ മുകളിലുള്ള സ്റ്റാറ്റസ് ബാര്‍ നിരീക്ഷിക്കുക. ഗ്രീന്‍ ഡോട്ട് ക്യാമറ തത്സമയം ഉപയോഗിക്കപ്പെടുന്നതായും ഓറഞ്ച് ഡോട്ട് മൈക്രോഫോണ്‍ ഉപയോഗിക്കപ്പെടുന്നതായും സൂചിപ്പിക്കുന്നു. മറ്റൊരു മാര്‍ഗത്തില്‍ കൂടെയും ഇത് മനസിലാക്കാന്‍ കഴിയും. സ്‌ക്രീനിന്റെ മുകളില്‍ വലത് കോണില്‍ നിന്ന് താഴേക്ക് സ്വൈപ്പ് ചെയ്ത് കണ്‍ട്രോള്‍ സെന്റര്‍ തുറക്കുക. ഇവിടെ നിലവില്‍ മൈക്രോഫോണോ ക്യാമറയോ ഉപയോഗിക്കുന്ന ആപ്പുകള്‍ ഡിസ്‌പ്ലെ ചെയ്തിരിക്കും.

ക്ഷയരോഗ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു.

മാർച്ച്‌ 24 ലോക ക്ഷയ രോഗ ദിനത്തോടെനുബന്ധിച്ചു കമ്പളക്കാട് ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെയും കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ കമ്പളക്കാട് ടൗൺ ബസ് സ്റ്റോപ്പിൽ വെച്ച് പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ്സ്‌, കഫം പരിശോധന, പ്രഷർ,

താമരശ്ശേരി ചുരത്തിൽ തകരാറിലായ കെ.എസ്. ആർ ടി സി ബസ് മാറ്റി.ഗതാഗത കുരുക്ക് പരിഹരിച്ചു.

ചുരത്തിൽ ആറാം വളവിൽ രാവിലെ എട്ട് മണിയോടെയാണ് കെ.എസ്.ആർ.ടി.സി ബസ് കുടുങ്ങിയത്. വൺവേ ആയി മാത്രമാണ് വാഹനങ്ങൾ കടന്നു പോയത് . പത്തരയോടെയാണ് ബസ് മാറ്റാനുള്ള നടപടികൾ പൂർത്തിയായത് . ചുരമിറങാനും കയറാനും വാഹനങ്ങളുടെ

ജ്യോതിർഗമയ രക്തദാന വാരാചരണം നാളെ തുടങ്ങും

മാനന്തവാടി: ടീം ജ്യോതിർഗമയയുടെ പതിനേഴാം വാർഷികത്തിന്റെ ഭാഗമായുള്ള രക്തദാന വാരാചരണം നാളെ ആരംഭിക്കും. പീഡാനുഭവവാരം രക്തദാന വരായരണമായി അപരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലഡ് ബാങ്കുകളിൽ രക്തദാനം നടക്കും. രാവിലെ 10.30ന് മാനന്തവാടി ബ്ലഡ്

ചുരത്തിൽ മിന്നൽ കുടുങ്ങി : ഗതാഗത തടസം

25.03.2026 8:00 AM താമരശ്ശേരി/വയനാട് : ചുരം ആറാം വളവിൽ KSRTC മിന്നൽ ബസ്സ്‌ തകരാറിലായി കുടുങ്ങിയത് കാരണം രൂക്ഷമായ ഗതാഗത തടസം നേരിടുന്നുണ്ട്. വലിയ വാഹനങ്ങൾ കടന്ന് പോവാൻ പറയാം നേരിടുന്നുണ്ട്. ചുരം

മനുഷ്യാവകാശ കമ്മീഷന്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്

മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിന് പ്രതിമാസ വാര്‍ത്താക്കുറിപ്പ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വെബ് സൈറ്റിലെ https://nhrc.nic.in/ മീഡിയ വിഭാഗത്തില്‍ ലഭ്യമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. Facebook Twitter WhatsApp

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ റിമാൻഡിൽ

കല്‍പ്പറ്റ:പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച 18-കാരന്‍ പിടിയില്‍. തരിയോട്, കാവുംമന്ദം, കോമത്തൊടി വീട്ടില്‍ യദു കൃഷ്ണ(18)യെയാണ് വയനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം, ടെലഗ്രാം അക്കൗണ്ടുകള്‍ വഴിയാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.