മുട്ടിൽ :കാണാതായ യുവാവിന്റെ മൃതദേഹം നാല് ദിവസത്തിന് ശേഷം വെള്ളകെട്ടിൽ നിന്നും കണ്ടെത്തി. കാക്കവയൽ തെനേരി കാദർപടി സ്വദേശി വാരിയാട്ടുകുന്ന് രവിയുടെ മകൻ അരുൺകുമാർ (27) ന്റെ മൃതദേഹമാണ് മുട്ടിൽ കെവിആറിന് എതിർവശത്തായുള്ള ചതുപ്പിൽ നിന്നും കണ്ടെത്തിയത്. സമീപത്തുനിന്ന് അരുണിന്റെ ബൈക്കും മൊ ബൈൽ ഫോണും ചെരിപ്പും കണ്ടെത്തിയിട്ടുണ്ട്. റോഡപകടമാണന്ന് സംശയിക്കുന്നതായും, രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണതായിരിക്കുമെന്നും പോലീസ് പറയുന്നു. മീനങ്ങാടി 54 ൽ പുക പരിശോധന കേന്ദ്രം നടത്തി വരികയായിരുന്നു അരുൺ. ജൂലൈ 17 നാണ് അരുണിനെ കാണാതായത്. മീനങ്ങാടി സ്റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തിരുന്നു. അമ്മ: ശോഭന, രണ്ട് സഹോദരങ്ങളുണ്ട്.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







