കേരളത്തിൽ ഇനി പച്ച പിടിക്കാൻ സാധ്യതയുള്ളത് 2 ബിസിനസുകൾ മാത്രം

കേരളം വൃദ്ധരുടെ സംസ്ഥാനമായി മാറാൻ കാലം അധികം വേണ്ടിവരില്ലെന്ന് ഒരു നിരീക്ഷണമുണ്ട് . കാരണം യുവത ഒട്ടുമുക്കാലും പുറം രാജ്യങ്ങളിലാണ്. അങ്ങനെ നോക്കിയാല്‍ ഭാവിയില്‍ കേരളത്തില്‍ ഏറ്റവും നന്നായി പച്ചപിടിക്കാൻ സാദ്ധ്യതയുള്ള ബിസിനസ് മേഖലയാണ് വൃദ്ധ സദനങ്ങള്‍. ഇതിനോടകം തന്നെ ഇത്തരത്തിലുള്ള ഹോമുകള്‍ നാട്ടില്‍ സജീവമായിട്ടുണ്ട്.

നല്‍കുന്ന തുകയ്ക്കനുസരിച്ച്‌ നമ്മുടെ മാതാപിതാക്കളെ അവര്‍ പരിപാലിക്കും. തുക കൂടുന്നതനുസരിച്ച്‌ ‘കരുതലും’ കൂടും. എ.സി മുറിയും ഹോം നഴ്സ് സൗകര്യവും 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനവുമെല്ലാം ഇത്തരം ഹോമുകളില്‍ ലഭ്യമാക്കും. സ്വന്തം മക്കളെക്കാള്‍ നന്നായി അവര്‍ ഈ വയോജനങ്ങളെ പരിപാലിക്കും. നഗരങ്ങളില്‍ സ്റ്റാര്‍ റേറ്റിംഗിലാണ് ഇത്തരം ഹോമുകളേയും വിലയിരുത്തുന്നത്.

കേരളത്തിൽ ഇനി പച്ചപിടിക്കാൻ സാധ്യതയുള്ള മറ്റൊരു മേഖല ടൂറിസം ആണ്. അവധിക്കാലം ആഘോഷിക്കാൻ നാട്ടിലേക്ക് എത്തുന്ന വിദേശ മലയാളികൾ തന്നെ ടൂറിസം മേഖലയ്ക്ക് വലിയ കരുത്ത് പകരും. ഈ തോതിൽ വിദ്യാർത്ഥികളുടെ യുവാക്കളുടെയും പാലായനം തുടർന്നാൽ ഭൂരിപക്ഷം മലയാളികൾക്കും കേരളം ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ മാത്രമായി തീരും. മാതാപിതാക്കളെ സന്ദർശിക്കാനോ, അവരുടെ കാലം കഴിഞ്ഞാലും നാട്ടിലുള്ള സ്വത്തു വകകളും മറ്റും കൈകാര്യം ചെയ്യുവാനോ, ക്രയ വിക്രയം ചെയ്യുവാനോ, വിദേശ ജീവിതത്തിന്റെ വേഗത ഇടയ്ക്കൊന്നും മടുപ്പിക്കുമ്പോൾ ഗൃഹാതുരത്വം ഒന്ന് അയവിറക്കാനോ കേരളം അവർ തിരഞ്ഞെടുത്താൽ ടൂറിസം മേഖലയ്ക്ക് അത് വലിയ രീതിയിൽ ഗുണം ചെയ്യും.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഐടി മേഖലയിലും മറ്റും ജോലി ചെയ്യാൻ ഇവിടെയെത്തുന്നവർ, സമീപ സംസ്ഥാനങ്ങളായ കർണാടകത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വിനോദസഞ്ചാരത്തിന് എത്തുന്നവർ, കേരളത്തിലെ പ്രകൃതിരമണീയമായ കാഴ്ചകൾ ആസ്വദിക്കാൻ എത്തുന്ന വിദേശ സഞ്ചാരികൾ, ആയുർവേദ ചികിത്സ തേടിയെത്തുന്നവർ തുടങ്ങി വിദേശ മലയാളികൾക്ക് അപ്പുറവും കേരളത്തിന് ടൂറിസം സാധ്യതകൾ ഉണ്ട്. എന്നാൽ ഇത്തരം മേഖലയിൽ ജോലി ചെയ്യുവാൻ എത്രത്തോളം മലയാളികളെ ലഭിക്കും എന്നത് കണ്ടറിയേണ്ട കാര്യമാണ്. കാരണം അവർക്ക് എപ്പോഴും താൽപര്യം വിദേശരാജ്യങ്ങളോ, അന്യസംസ്ഥാനങ്ങളോ ഒക്കെ തന്നെയാണ്. അതിനുള്ള കാരണങ്ങളിൽ ഉത്തരവാദിത്വബോധമില്ലാത്ത രാഷ്ട്രീയ നേതൃത്വവും, വികസന മുരടിപ്പും, ജീവിത സാഹചര്യങ്ങൾക്ക് അനുപാതികമല്ലാത്ത വിലക്കയറ്റവും, ജീവിത നിലവാരവും എല്ലാമുൾപ്പെടും.

അങ്ങനെ വരുമ്പോൾ കേരളം വൃദ്ധസദനങ്ങളുടെയും, ചെറുകിട, വൻകിട റിസോർട്ടുകളുടെയും നാടായി മാറും എന്ന് വിലയിരുത്താം. ഈ സാധ്യതകളെക്കുറിച്ച് സംസാരിക്കുമ്പോഴും നശിച്ചുപോയ ഒരുപാട് മേഖലകളും കേരളത്തിൽ ഉണ്ടാവും. അവയുടെ അവശിഷ്ടങ്ങൾ സന്ദർശിക്കാൻ ഒരുപക്ഷേ നമുക്ക് ആളുകളെ ആകർഷിക്കാൻ സാധിക്കും. നശിച്ചു പോയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരമ്പരാഗത കൃഷിയിടങ്ങൾ, വൻകിട തേയില റബ്ബർ തോട്ടങ്ങൾ, കശുവണ്ടി ഫാക്ടറികൾ, പരമ്പരാഗത മത്സ്യ തൊഴിലാളി മേഖല ഇങ്ങനെ ഭരണ വർഗ്ഗത്തിൻറെ കാര്യപ്രാപ്തി ഇല്ലായ്മ കൊണ്ട് നശിച്ചു നാറാണക്കല്ലായി പോയ ഒരുപാട് മേഖലകളുടെയും സംരംഭങ്ങളുടെയും അവശിഷ്ടങ്ങളിലേക്കുള്ള ഒരു കാഴ്ചയും ടൂറിസം സാധ്യതകൾക്കായി നമുക്ക് ഉപയോഗിക്കാൻ സാധിക്കും.

ട്രേഡ്‌സ്മാന്‍ നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ഓട്ടോമൊബൈല്‍, ഫിറ്റര്‍, കാര്‍പെന്ററി, മേഷനിസ്റ്റ്, പ്ലംബര്‍ ട്രേഡുകളില്‍ ട്രേഡ്സ്മാനെ നിയമിക്കുന്നു. ഡിപ്ലോമ, ഐ.ടി.ഐ, എന്‍.സി.വി.റ്റി, എസ്.സി.വി.റ്റി, കെ.ജി.സി.ഇ, ടി.എച്ച്.എസ്.എല്‍.സിയാണ് യോഗ്യത. പി.എസ്.സി അനുശാസിക്കുന്ന പ്രായ

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളെജില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജി. എസ്. ടി കോംപ്ലിയന്‍സ് ആന്‍ഡ് ഇ-ഫിലിങ്, സര്‍ട്ടിഫിക്കറ്റ്

ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ് വിഭാഗത്തില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് II തസ്തികയില്‍ താത്ക്കാാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ

വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.

ജില്ലാതല ഐ.സി.ഡി.എസ് സെല്‍ ജില്ലാ പ്രോഗ്രാം ഓഫീസ് ഉപയോഗത്തിന് കരാറടിസ്ഥാനത്തില്‍ വാഹനം (കാര്‍) നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഒന്‍പത് ഉച്ചയ്ക്ക് രണ്ട് വരെ ജില്ലാ പ്രോഗ്രാം

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

2024-2024 അധ്യായന വര്‍ഷത്തില്‍ കേരള സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ1/എ+ ലഭിച്ചവര്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി സിലബസില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ്

ബാണസുര ഡാമിൻ്റെ മൂന്നാം നമ്പർ സ്പിൽവെ ഷട്ടർ ഉയർത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗര്‍ ഡാമിലെ മൂന്നാം നമ്പർ സ്‌പിൽവെ ഷട്ടർ ഇന്ന് രാവിലെ 10.30തോടെ ഉയർത്തി. ഷട്ടർ 10 സെന്റീമീറ്റർ ഉയർത്തി സെക്കൻ്റിൽ 50 ക്യുബിക് വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടുന്നത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.