കേരളത്തിൽ ഇനി പച്ച പിടിക്കാൻ സാധ്യതയുള്ളത് 2 ബിസിനസുകൾ മാത്രം

കേരളം വൃദ്ധരുടെ സംസ്ഥാനമായി മാറാൻ കാലം അധികം വേണ്ടിവരില്ലെന്ന് ഒരു നിരീക്ഷണമുണ്ട് . കാരണം യുവത ഒട്ടുമുക്കാലും പുറം രാജ്യങ്ങളിലാണ്. അങ്ങനെ നോക്കിയാല്‍ ഭാവിയില്‍ കേരളത്തില്‍ ഏറ്റവും നന്നായി പച്ചപിടിക്കാൻ സാദ്ധ്യതയുള്ള ബിസിനസ് മേഖലയാണ് വൃദ്ധ സദനങ്ങള്‍. ഇതിനോടകം തന്നെ ഇത്തരത്തിലുള്ള ഹോമുകള്‍ നാട്ടില്‍ സജീവമായിട്ടുണ്ട്.

നല്‍കുന്ന തുകയ്ക്കനുസരിച്ച്‌ നമ്മുടെ മാതാപിതാക്കളെ അവര്‍ പരിപാലിക്കും. തുക കൂടുന്നതനുസരിച്ച്‌ ‘കരുതലും’ കൂടും. എ.സി മുറിയും ഹോം നഴ്സ് സൗകര്യവും 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനവുമെല്ലാം ഇത്തരം ഹോമുകളില്‍ ലഭ്യമാക്കും. സ്വന്തം മക്കളെക്കാള്‍ നന്നായി അവര്‍ ഈ വയോജനങ്ങളെ പരിപാലിക്കും. നഗരങ്ങളില്‍ സ്റ്റാര്‍ റേറ്റിംഗിലാണ് ഇത്തരം ഹോമുകളേയും വിലയിരുത്തുന്നത്.

കേരളത്തിൽ ഇനി പച്ചപിടിക്കാൻ സാധ്യതയുള്ള മറ്റൊരു മേഖല ടൂറിസം ആണ്. അവധിക്കാലം ആഘോഷിക്കാൻ നാട്ടിലേക്ക് എത്തുന്ന വിദേശ മലയാളികൾ തന്നെ ടൂറിസം മേഖലയ്ക്ക് വലിയ കരുത്ത് പകരും. ഈ തോതിൽ വിദ്യാർത്ഥികളുടെ യുവാക്കളുടെയും പാലായനം തുടർന്നാൽ ഭൂരിപക്ഷം മലയാളികൾക്കും കേരളം ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ മാത്രമായി തീരും. മാതാപിതാക്കളെ സന്ദർശിക്കാനോ, അവരുടെ കാലം കഴിഞ്ഞാലും നാട്ടിലുള്ള സ്വത്തു വകകളും മറ്റും കൈകാര്യം ചെയ്യുവാനോ, ക്രയ വിക്രയം ചെയ്യുവാനോ, വിദേശ ജീവിതത്തിന്റെ വേഗത ഇടയ്ക്കൊന്നും മടുപ്പിക്കുമ്പോൾ ഗൃഹാതുരത്വം ഒന്ന് അയവിറക്കാനോ കേരളം അവർ തിരഞ്ഞെടുത്താൽ ടൂറിസം മേഖലയ്ക്ക് അത് വലിയ രീതിയിൽ ഗുണം ചെയ്യും.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഐടി മേഖലയിലും മറ്റും ജോലി ചെയ്യാൻ ഇവിടെയെത്തുന്നവർ, സമീപ സംസ്ഥാനങ്ങളായ കർണാടകത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വിനോദസഞ്ചാരത്തിന് എത്തുന്നവർ, കേരളത്തിലെ പ്രകൃതിരമണീയമായ കാഴ്ചകൾ ആസ്വദിക്കാൻ എത്തുന്ന വിദേശ സഞ്ചാരികൾ, ആയുർവേദ ചികിത്സ തേടിയെത്തുന്നവർ തുടങ്ങി വിദേശ മലയാളികൾക്ക് അപ്പുറവും കേരളത്തിന് ടൂറിസം സാധ്യതകൾ ഉണ്ട്. എന്നാൽ ഇത്തരം മേഖലയിൽ ജോലി ചെയ്യുവാൻ എത്രത്തോളം മലയാളികളെ ലഭിക്കും എന്നത് കണ്ടറിയേണ്ട കാര്യമാണ്. കാരണം അവർക്ക് എപ്പോഴും താൽപര്യം വിദേശരാജ്യങ്ങളോ, അന്യസംസ്ഥാനങ്ങളോ ഒക്കെ തന്നെയാണ്. അതിനുള്ള കാരണങ്ങളിൽ ഉത്തരവാദിത്വബോധമില്ലാത്ത രാഷ്ട്രീയ നേതൃത്വവും, വികസന മുരടിപ്പും, ജീവിത സാഹചര്യങ്ങൾക്ക് അനുപാതികമല്ലാത്ത വിലക്കയറ്റവും, ജീവിത നിലവാരവും എല്ലാമുൾപ്പെടും.

അങ്ങനെ വരുമ്പോൾ കേരളം വൃദ്ധസദനങ്ങളുടെയും, ചെറുകിട, വൻകിട റിസോർട്ടുകളുടെയും നാടായി മാറും എന്ന് വിലയിരുത്താം. ഈ സാധ്യതകളെക്കുറിച്ച് സംസാരിക്കുമ്പോഴും നശിച്ചുപോയ ഒരുപാട് മേഖലകളും കേരളത്തിൽ ഉണ്ടാവും. അവയുടെ അവശിഷ്ടങ്ങൾ സന്ദർശിക്കാൻ ഒരുപക്ഷേ നമുക്ക് ആളുകളെ ആകർഷിക്കാൻ സാധിക്കും. നശിച്ചു പോയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരമ്പരാഗത കൃഷിയിടങ്ങൾ, വൻകിട തേയില റബ്ബർ തോട്ടങ്ങൾ, കശുവണ്ടി ഫാക്ടറികൾ, പരമ്പരാഗത മത്സ്യ തൊഴിലാളി മേഖല ഇങ്ങനെ ഭരണ വർഗ്ഗത്തിൻറെ കാര്യപ്രാപ്തി ഇല്ലായ്മ കൊണ്ട് നശിച്ചു നാറാണക്കല്ലായി പോയ ഒരുപാട് മേഖലകളുടെയും സംരംഭങ്ങളുടെയും അവശിഷ്ടങ്ങളിലേക്കുള്ള ഒരു കാഴ്ചയും ടൂറിസം സാധ്യതകൾക്കായി നമുക്ക് ഉപയോഗിക്കാൻ സാധിക്കും.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്

ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ

അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് തിരിതെളിഞ്ഞു: മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

വയനാടിന്റെ വര്‍ണോത്സവമായ പൂപ്പൊലിക്ക് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ തിരിതെളിഞ്ഞു. കാർഷിക വികസന- കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് മേള ഉദ്ഘാടനം ചെയ്തു. പൂപ്പൊലി ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഏറെ പ്രയോജനകരമാകുന്നതോടൊപ്പം

മന്തട്ടിക്കുന്നിലെ വീട്ടിൽ നിന്നും എം.ഡി.എം.എയുമായി യുവാക്കൾ പിടിയിലായ സംഭവം; ലഹരി നൽകിയയാൾ പിടിയിൽ

ബത്തേരി: മന്തട്ടിക്കുന്നിലെ വീട്ടിൽനിന്നും എം.ഡി.എം.എ പിടികൂടിയ സംഭവ ത്തിൽ എം.ഡി.എം.എ നൽകിയയാൾ അറസ്റ്റിൽ. മുഖ്യപ്രതിയായ ബത്തേരി, മുള്ളൻകുന്ന്, കണ്ടാക്കൂൽ വീട്ടിൽ കെ.അനസ് (34) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 29.12.2025 തിയ്യതി കോഴിക്കോട് തിരുവള്ളൂരിൽ

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.