ഇ-വിസയ്ക്ക് അപേക്ഷിക്കേണ്ടതെങ്ങനെ? ആവശ്യമായ രേഖകള്‍ എന്തെല്ലാം? യുഎഇയിലേക്ക് ഇനി യാത്ര എളുപ്പം

ദുബൈ: ഗള്‍ഫ് കോഓപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് യുഎഇയിലേക്ക് ഇ-വിസ. യുഎഇ സന്ദര്‍ശിക്കാനോ, അവധിക്കാലം ചെലവിടാനോ, ജോലി ആവശ്യത്തിനുള്ള യാത്രയ്‌ക്കോ ഇ-വിസ സൗകര്യം ഉപയോഗിക്കാം.

30 ദിവസത്തെ ഇ-വിസയ്ക്കായി ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. ഇ-വിസയ്ക്കുള്ള അപേക്ഷ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റിയുടെ ഔദ്യോഗിക സേവന പ്ലാറ്റ്‌ഫോമായ smartservices.icp.gov.ae വഴി ലഭ്യമാണ്.

ജിസിസി താമസക്കാര്‍ക്കുള്ള ഇ-വിസയ്ക്ക് വേണ്ട രേഖകള്‍

ഏതെങ്കിലും ജിസിസി രാജ്യങ്ങളില്‍ സാധുതയുള്ള താമസവിസ- കുറഞ്ഞത് മൂന്ന് മാസത്തേക്ക് എങ്കിലും കാലാവധിയുള്ള വിസയാകണം.
സാധുവായ പാസ്‌പോര്‍ട്ടിന്റെ കോപ്പി- ആറ് മാസത്തേക്ക് എങ്കിലും സാധുവായ പാസ്‌പോര്‍ട്ടാവണം.
കളര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ. പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ അപ്ലോഡ് ചെയ്യുന്നതിന് മുമ്പ് ഐസിപി നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പ്രകാരമാണെന്ന് ഉറപ്പുവരുത്തുക.
ഭാര്യയോ മക്കളോ ഉള്‍പ്പെടെ കുടുംബാംഗങ്ങളുമായാണ് യാത്ര ചെയ്യുന്നതെങ്കില്‍ അവരുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ സമര്‍പ്പിക്കണം. ചില രാജ്യക്കാര്‍ക്ക് ഇതിന് പുറമെ അവരുടെ സ്വദേശത്തെ ഐഡന്റിറ്റി രേഖയും ആവശ്യമാണ്. അപേക്ഷയ്‌ക്കൊപ്പം നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് അധിക രേഖകളും ആവശ്യമെങ്കില്‍ സമര്‍പ്പിക്കേണ്ടി വരും. ആകെ 350 ദിര്‍ഹമാണ് ഫീസിനത്തില്‍ ചെലവാകുക.

അപേക്ഷ സമര്‍പ്പിക്കേണ്ട വിധം

ഐസിപി സ്മാര്‍ട്ട് സര്‍വീസ് വഴി ഇ-വിസ ആപ്ലിക്കേഷനില്‍ ഓണ്‍ലൈനായി പ്രവേശിക്കുന്നതിന് യുഎഇ പാസ്സ് അക്കൗണ്ട് നിര്‍ബന്ധമാണ്. പൗരന്മാര്‍, താമസക്കാര്‍, സന്ദര്‍ശകര്‍ എന്നിവര്‍ക്കുള്ള ഡിജിറ്റല്‍ ഐഡന്റിറ്റിയാണിത്. സന്ദര്‍ശകര്‍ക്ക് യുഎഇ പാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് വിസിറ്റര്‍ ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് അക്കൗണ്ട് തുടങ്ങാവുന്നതാണ്.
smartservices.icp.gov.ae വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഇ-മെയില്‍ ഐഡി, പാസ്വേഡ് എന്നിവയോ യുഎഇ പാസ് അക്കൗണ്ടോ നല്‍കി ലോഗിന്‍ ചെയ്യാം.
തുടര്‍ന്ന് ഒരു പേഴ്‌സണ്‍ ഡാഷ്‌ബോര്‍ഡ് തുറന്നുവരും.ഏത് എമിറേറ്റിലേക്കാണോ യാത്ര ചെയ്യേണ്ടത് അവിടുത്തെ ഐസിപി ഡിപ്പാര്‍ട്ട്‌മെന്റ് ക്ലിക്ക് ചെയ്യുക.
ഇഷ്യു എന്‍ട്രി പെര്‍മിറ്റി ഫോര്‍ ജിസിസി റെസിഡന്റ് ക്ലിക്ക് ചെയ്യുക.
സ്റ്റാര്‍ട്ട് സര്‍വീസ് ക്ലിക്ക് ചെയ്യുക.
അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുക.ഇതിന് ശേഷം ഒരു ട്രാന്‍സാക്ഷന്‍ നമ്പരോ അല്ലെങ്കില്‍ അപേക്ഷാ നമ്പരോ ലഭിക്കും. ഇത് ഉപയോഗിച്ച് നിങ്ങളുടെ വിസ ആപ്ലിക്കേഷന്‍ നടപടികള്‍ ട്രാക്ക് ചെയ്യാം.
അപേക്ഷ അംഗീകരിച്ചാല്‍ രണ്ട് മുതല്‍ അഞ്ച് ബിസിനസ് ദിവസങ്ങള്‍ക്കുള്ളില്‍ വിസിറ്റ് വിസ ലഭിക്കും. ആപ്ലിക്കേഷനില്‍ നല്‍കിയ ഇ-മെയില്‍ വിലാസത്തിലേക്കാണ് ഇ-വിസ ലഭിക്കുക.

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.