നാട്ടിലെ ഡ്രൈവിങ് ലൈസന്‍സുണ്ടോ? യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സിന് നേരിട്ട് അപേക്ഷിക്കാം

ദുബൈ: 40 രാജ്യങ്ങളില്‍ നിന്നുള്ള ഡ്രൈവിംഗ് ലൈസന്‍സ് കൈവശമുള്ള യുഎഇ നിവാസികള്‍ക്ക് അവരുടെ നിലവിലുള്ള ലൈസന്‍സുകള്‍ യുഎഇ ഡ്രൈവിംഗ് ലൈസന്‍സിലേക്ക് മാറ്റാം. യുഎഇ നിവാസികള്‍ക്ക് ആര്‍ടിഎയുടെ ഗോള്‍ഡന്‍ ചാന്‍സ് പദ്ധതി വഴി യുഎഇ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കാം. യുഎഇയില്‍ നേരിട്ട് ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാവുന്ന ഗോള്‍ഡന്‍ ചാന്‍സ് പദ്ധതി പുനരാരംഭിക്കുന്നു.

സാങ്കേതിക പ്രശ്‌നം മൂലം ഇടക്കാലത്ത് ഈ പദ്ധതി നിര്‍ത്തിവെച്ചിരുന്നു. ഗോള്‍ഡന്‍ ചാന്‍സ് വഴി നേരിട്ട് റോഡ് ടെസ്റ്റിന് അപേക്ഷിക്കാം. ഇതിനായി പ്രത്യേക ഡ്രൈവിങ് ക്ലാസില്‍ ചേരേണ്ടതില്ല. ഏപ്രിലില്‍ ദുബൈ ആര്‍ടിഎ ആരംഭിച്ച പദ്ധതിയിലൂടെ മലയാളികളടക്കം നിരവധി പേര്‍ക്ക് ലൈസന്‍സ് ലഭിച്ചിരുന്നു.

ദുബൈ ഗോള്‍ഡന്‍ ചാന്‍സ് ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിന് അപേക്ഷിക്കേണ്ട വിധം

നിലവിലുള്ള ലൈസന്‍സുകള്‍ക്ക് പകരം പുതിയ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുക എന്ന സേവനം ലഭിക്കാന്‍ നിങ്ങള്‍ക്ക് യോഗ്യതയുണ്ടോയെന്ന് ആര്‍ടിഎയുടെ ഓണ്‍ലൈന്‍ സേവനം ഉപയോഗിച്ച് പരിശോധിച്ച് ഉറപ്പാക്കുക.

ആടിഎയുടെ വെബ്‌സൈറ്റില്‍ പ്രവേശിച്ച് ഗോള്‍ഡന്‍ ചാന്‍സ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങള്‍ നല്‍കണം. എമിറേറ്റ്‌സ് ഐഡി നമ്പര്‍, കാലപരിധി, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കിയാല്‍ ഫോണില്‍ ലഭിക്കുന്ന ഒടിപിയും നല്‍കി നടപടി പൂര്‍ത്തിയാക്കണം. വ്യക്തി വിവങ്ങള്‍, പേര്, സ്‌പോണ്‍സറുടെ പേര്, ജോലി, കോണ്‍ടാക്‌സ് വിവരങ്ങള്‍ എന്നിങ്ങനെ നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. അതിന് ശേഷം നിങ്ങള്‍ക്ക് സ്വന്തം നാട്ടിലെ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടോ ഇല്ലയോ എന്ന വിവരം നല്‍കണം. മെനുവില്‍ നിന്ന് നിങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയ രാജ്യത്തിന്റെ പേര് സെലക്ട് ചെയ്യുക.

ഡ്രൈവിങ് ലൈസന്‍സ് വിവരങ്ങള്‍, ലൈസന്‍സ് ഇഷ്യു ചെയ്ത തീയതി, കാലപരിധി, കാറ്റഗറി (ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍) എന്നിവ നല്‍കണം. നിങ്ങളുടെ രാജ്യത്തെ ലൈസന്‍സ് ഓട്ടോമാറ്റിക് കണ്‍വേര്‍ഷന് യോഗ്യമല്ലെങ്കില്‍ രണ്ട് ഓപ്ഷനുകളാണ് ഉള്ളത് – ഗോള്‍ഡന്‍ ചാന്‍സ് വഴി ഡ്രൈവിങ് ക്ലാസുകള്‍ ഇല്ലാതെ റോഡ് ടെസ്റ്റും നോളജ് ടെസ്റ്റും പാസാകുക. അല്ലെങ്കില്‍ സാധാരണ രീതിയില്‍ ഡ്രൈവിങ് ക്ലാസുകള്‍, പ്രാക്ടിക്കല്‍ ക്ലാസുകള്‍, ഡ്രൈവിങ് ടെസ്റ്റ് എന്നിവ വഴി ലൈസന്‍സ് നേടുക.

ഗോള്‍ഡന്‍ ചാന്‍സ് അപേക്ഷകര്‍ ഐ ടെസ്റ്റും നോളജ് ടെസ്റ്റും റോഡ് ടെസ്റ്റും പാസ്സാകണം. 2,000 ദിര്‍ഹമാണ് ഏകദേശ ചെലവ്. ലൈസന്‍സ് വിവരങ്ങളും ഡ്രൈവിങ് സ്‌കൂളും അനുസരിച്ച് ചെലവില്‍ മാറ്റം വരുമെന്ന് ആര്‍ടിഎ വെബ്‌സൈറ്റില്‍ അറിയിച്ചു. പാസായാല്‍ രണ്ട് വര്‍ഷത്തേക്ക് ലൈസന്‍സ് ലഭിക്കും. കാലാവധി കഴിഞ്ഞാല്‍ പിന്നീട് അഞ്ച് വര്‍ഷത്തേക്ക് പുതുക്കാം.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.