120 കോടിക്ക് 11 വര്‍ഷം മുന്‍പ് വാങ്ങിയ നാല് നില കെട്ടിടം; സല്‍മാന്‍ ഖാന് വാടകയിനത്തില്‍ പ്രതിമാസം ലഭിക്കുന്നത്

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ നഗരമാണ് മുംബൈ. റിയല്‍ എസ്റ്റേറ്റ് ബിസിനസിന്‍റെ കാര്യവും അങ്ങനെതന്നെ. മുംബൈയിലെ പ്രധാന ലൊക്കേഷനില്‍ ഒരു കട മുറിയ്ക്ക് കൊടുക്കേണ്ടിവരുന്ന തുക ലക്ഷങ്ങള്‍ വരും. ഇപ്പോഴിതാ ബോളിവുഡ് താരം സല്‍മാന്‍ ഖാന് 2012 ല്‍ വാങ്ങിയ ഒരു കെട്ടിടത്തിലൂടെ പ്രതിമാസം വാടകയിനത്തില്‍ ലഭിക്കുന്ന തുക വാര്‍ത്തയായിരിക്കുകയാണ്.

മുംബൈ സാന്‍റാക്രൂസ് ഭാഗത്ത് നാല് നിലകളുള്ള കെട്ടിടം 2012 ലാണ് സല്‍മാന്‍ വാങ്ങിയത്. 120 കോടിയാണ് അന്ന് ഇതിനായി മുടക്കിയത്. കിഷോര്‍ ബിയാനിയുടെ ഫ്യൂച്ചര്‍ ഗ്രൂപ്പിന് കീഴിലുള്ള ഫുഡ് ഹാള്‍ എന്ന റീട്ടെയില്‍ ചെയിന്‍ ആണ് ഈ സ്ഥലം ആദ്യം വാടകയ്ക്ക് എടുത്തത്. അഞ്ച് വര്‍ഷത്തേക്കുള്ള എഗ്രിമെന്‍റ് പ്രകാരം ഇവര്‍ പ്രതിമാസം 80 ലക്ഷമാണ് നല്‍കേണ്ടിയിരുന്നത്. പിന്നീട് അത് 89.60 ലക്ഷമായി വര്‍ധിച്ചു. 2.40 കോടിയാണ് ഡിപ്പോസിറ്റ് ആയി ഇവര്‍ നല്‍കിയിരുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷം അടുത്ത രണ്ട് വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കി. ഇതുപ്രകാരം പ്രതിമാസ വാടക 94.01 ലക്ഷം ആയി. എന്നാല്‍ കുടിശ്ശിക അധികമായതോടെ കരാര്‍ അവസാനിപ്പിക്കാന്‍ സല്‍മാനും കുടുംബവും തീരുമാനിച്ചു. നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിനെയിം സല്‍മാന്‍ സമീപിച്ചു. താരത്തിന് അനുകൂലമായ വിധിയാണ് ലഭിച്ചത്.

ലാന്‍ഡ്ക്രാഫ്റ്റ് റീട്ടെയിലിന് കീഴിലുള്ള ഫുഡ് സ്ക്വയര്‍ എന്ന സ്ഥാപനവുമായാണ് സല്‍മാന്‍ പുതുതായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ഇതുപ്രകാരം ഈ സ്ഥലത്തിന് ലഭിക്കുന്ന പ്രതിമാസ വാടക 1 കോടിയാണ്. അതേസമയം ടൈഗര്‍ 3 ആണ് സല്‍മാന്‍ ഖാന്‍റെ അടുത്ത റിലീസ്. കത്രീന കൈഫ് നായികയാവുന്ന ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദീപാവലി റിലീസ് ആയിരിക്കും ചിത്രം.

2025ൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് അമേരിക്കയല്ല; കണക്കില്‍ സൗദി അറേബ്യ മുന്നില്‍

ന്യൂഡൽഹി: 2025ൽ 81 രാജ്യങ്ങളിൽ നിന്നായി 24,600 ഇന്ത്യക്കാരെ നാടുകടത്തി. വിവിധ രാജ്യങ്ങൾ ഇന്ത്യക്കാരെ നാടുകടത്തിയതുമായി ബന്ധപ്പെട്ട വിദേശകാര്യ മന്ത്രാലത്തിൻ്റെ കണക്കുകൾ രാജ്യസഭയിൽ വെച്ചു. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയത് സൗദി

പിടിച്ചുകെട്ടാനാകാതെ സ്വർണവില: ഇന്നും വന്‍ വർധനവ്; പൊന്നിന്‍റെ കാര്യം മറക്കേണ്ടി വരും

കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ലക്ഷം കടന്നിട്ട് 4 ദിവസമായെങ്കിലും വില കൂടുന്നതല്ലാതെ അല്‍പ്പംപോലും കുറയുന്നില്ല എന്നത് സാധാരണക്കാരുടെ നെഞ്ചില്‍ കനല്‍ കോരിയിടുന്നതിന് തുല്യമായി മാറുകയാണ്. ഇന്ന് 880 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. വിലയില്‍

കളഞ്ഞു കിട്ടിയ 18000 രൂപ തിരികെ നൽകി ബസ് കണ്ടക്ടർ മാതൃകയായി

മാനന്തവാടി പന്തിപ്പൊയിൽ പടിഞ്ഞാറത്തറ റൂട്ട് ഹിന്ദുസ്ഥാൻ ബസ് കണ്ടക്ടർ ആണ് ആദിൽ.ബസ്സിന്റെ സീറ്റിനടിയിൽ നിന്നാണ് പണം കിട്ടിയത്.തുടർന്ന് ആദിൽ മാനന്തവാടി ട്രാഫിക് പോലീസിൽ പണം ഏൽപ്പിച്ചു. ഉടമയെ കണ്ടുപിടിച്ചതിനു ശേഷം മാനന്തവാടി ട്രാഫിക് എസ്ഐ

വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധിയുടെ കലണ്ടർ

വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധി എം.പിയുടെ പുതുവത്സര സമ്മാനമായി കലണ്ടർ പുറത്തിറക്കി. എം.പി ആയതിനു ശേഷം പ്രിയങ്ക ഗാന്ധി നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് കലണ്ടർ. മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു

എല്‍.എസ്.ഡി സ്റ്റാമ്പുമായി പിടിയില്‍

ബത്തേരി: വീട്ടില്‍ വില്‍പ്പനക്കായി സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍. ബത്തേരി, കൊളഗപ്പാറ, ചെരുപറമ്പില്‍ വീട്ടില്‍, സി.വൈ. ദില്‍ജിത്ത് (25)നെയാണ് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി

കുറവില്ല തെരുവുനായ ആക്രമണം; ആറുവര്‍ഷത്തിനിടെ കടിയേറ്റത് മുക്കാല്‍ ലക്ഷം പേര്‍ക്ക്

തെരുവുനായകളുടെ അനിയന്ത്രിത വർദ്ധനവും ആക്രമണോത്സുകതയും മൂലം ജില്ലയില്‍ ജനങ്ങളുടെ സ്വൈര്യസഞ്ചാരം കടുത്ത ഭീഷണിയില്‍.വിദ്യാർത്ഥികള്‍ മുതല്‍ വയോജനങ്ങള്‍ വരെ ഒരുപോലെ നായകളുടെ ആക്രമണത്തിനിരയാകുന്നു. കഴിഞ്ഞ ദിവസം അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരികടവിലും മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവിലുമായി മൂന്ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.