അലഹബാദ്: ദമ്പതികൾ വിവാഹം കഴിക്കാൻ തീരുമാനിച്ചിട്ടില്ലെങ്കിൽ ലിവ് ഇൻ റിലേഷൻഷിപ് ആത്മാർഥത ഇല്ലാത്ത നേരംപോക്ക് മാത്രമാണെന്ന് അലഹബാദ് ഹൈക്കോടതി. ജസ്റ്റിസ് രാഹുൽ ചതുർവേദി, ജസ്റ്റിസ് മൊഹമ്മദ് അസ്ഹർ ഹുസൈൻ ഇദ്രിസി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നിരീക്ഷണം.സുപ്രീം കോടതി നിരവധി കേസുകളിൽ, ലിവ്-ഇൻ ബന്ധത്തെ സാധൂകരിച്ചുവെന്നതിൽ സംശയമില്ല. എന്നാൽ 20-22 വയസ് പ്രായമുള്ള രണ്ട് പേർ രണ്ട് മാസത്തിനുള്ളിൽ ഇത്തരമൊരു തീരുമാനം എടുത്തതിനെ ഗൗരവമായി കാണാനാവില്ല. ഇത്തരം താൽക്കാലിക ബന്ധത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ കഴിയുന്നവരാണ് ഈ പ്രായത്തിലുള്ളവരെന്ന് കരുതാനാവില്ല. ജീവിതം റോസാപ്പൂക്കളാൽ നിറഞ്ഞ കിടക്കയല്ല. കഠിനവും പരുഷവുമായ യാഥാർത്ഥ്യങ്ങളാണ് ഓരോ ദമ്പതികളെയും കാത്തിരിക്കുന്നത്. അത് മനസിലാക്കാതെയുള്ള ഇത്തരം നേരംപോക്ക് ബന്ധങ്ങൾ താത്കാലികവും ദുർബലവുമാണ് എന്ന് അനുഭവങ്ങൾ തെളിയിക്കുന്നുണ്ട്’. കോടതി അഭിപ്രായപ്പെട്ടുഹിന്ദു പെൺകുട്ടിയുമായി ലിവ് ഇൻ റിലേഷനിലായ മുസ്ലിം യുവാവിനെതിരെ പൊലീസ് കേസെടുത്തതിനെതിരായ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. പെൺകുട്ടിയുടെ ബന്ധു നൽകിയ പരാതിയിലാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തത്. പെൺകുട്ടിയെ. യുവാവ് വശീകരിച്ച് വശത്താക്കിയതാണെന്നാണ് ബന്ധുവിന്റെ ആരോപണം. ഈ കേസിൽ അറസ്റ്റ് ചെയ്യരുതെന്നും തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

വാട്‌സ്ആപ്പിൽ അക്കൗണ്ട് ഇല്ലേ? എങ്കിൽ ഗസ്റ്റ് ചാറ്റ് ചെയ്താലോ? പുത്തൻ അപ്പ്‌ഡേറ്റ് ഇങ്ങനെ
വാട്‌സ്ആപ്പ് എപ്പോഴും പുതുമകളുമായി യൂസർമാരെ ഞെട്ടിക്കാറുണ്ട്. വ്യത്യസ്തമായ അപ്പ്‌ഡേറ്റുകൾ കൊണ്ട് ഉപയോക്താക്കളെ എന്നും ചേർത്തു നിർത്തുന്ന വാട്‌സ്ആപ്പ് ഇപ്പോൾ പല പരീക്ഷണങ്ങളും നടത്തിവരികയാണ്. യൂസർ നെയിം അടിസ്ഥാനമാക്കിയ നമ്മുടെ ഫോൺ നമ്പറുകൾ ആർക്കും മനസിലാക്കാൻ







