മാനന്തവാടി: രക്തധമനിയിൽ വീക്കം ബാധിച്ച് അമിത രക്തസ്രാവമായി
ചികിത്സയിൽ കഴിയുകയായിരുന്ന തൃശിലേരി ആനപ്പാറ താനിവിള
വീട്ടിൽ അഖിൽ രാജ് (28) മരണപ്പെട്ടു. ചികിത്സാർത്ഥം കോഴിക്കോട്
മെഡിക്കൽ കോളേജിലായിരുന്ന അഖിൽ രാജ് കെഎസ്ആർടിസി
ബസ്സിൽ തിരിച്ചു വരുന്നവഴി മാനന്തവാടി ടൗണിലെത്തിയപ്പോൾ ബസ്സിൽ
വെച്ച് ചോര ഛർദിക്കുകയായിരുന്നു. ഉടൻ തന്നെ ഡ്രൈവർ പ്രശാന്ത്
കുമാറിന്റെയും, കണ്ടക്ടർ വി.ടി ദീപുവിൻ്റേയും നേതൃത്വത്തിൽ അഖിലി
നെ അതേ ബസ്സിൽ മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ചുവെ
ങ്കിലും മരിക്കുകയായിരുന്നു.
രാജൻ-സുശീല
ദമ്പതികളുടെ മകനാണ് അഖിൽ രാജ്. അജു രാജ് ഏക
സഹോദരനാണ്.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.