ശ്ശെടാ… കോഴിക്കോട്ടെ കാക്കക്കൂട്ടിൽ സ്വർണവള! യഥാർത്ഥത്തിൽ സംഭവിച്ചതെന്ത്? നസീറും നാട്ടുകാരും അമ്പരപ്പിൽ

കോഴിക്കോട്: സ്വര്‍ണവില ഓരോ ദിവസവും കുതിച്ചുുരുന്ന ഈ കാലത്ത് ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ വള നഷ്ടമായാല്‍ നമ്മള്‍ എവിടെയെല്ലാം തിരയും? ആരെയെല്ലാം സംശയിക്കും? വള മോഷ്ടിച്ചത് ഒരു കാക്കയും ഒളിപ്പിച്ചുവെച്ചത് ഒരു കാക്കക്കൂട്ടിലും ആണെങ്കിലോ. അതെ, കോഴിക്കോട് കാപ്പാടാണ് അറിഞ്ഞവരെ മുഴുവന്‍ അതിശയത്തിലാഴ്ത്തിയ സംഭവങ്ങള്‍ നടന്നത്.

കാപ്പാട് സ്വദേശികളായ കണ്ണന്‍കടവ് പരീക്കണ്ടി പറമ്പില്‍ നസീറിന്റെയും ഷരീഫയുടെയും ആറുവയസ്സുകാരിയായ മകള്‍ ഫാത്തിമ ഹൈഫയുടെ വളയാണ് കാണാതായത്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി ആഭരണങ്ങള്‍ തിരഞ്ഞപ്പോഴാണ് കുട്ടിയുടെ മാലയും വളയും കാണാനില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. വീട് മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും ആഭരണങ്ങള്‍ കണ്ടെത്താനായില്ല. എന്നാല്‍ ഇതിന് മുന്‍പ് ഒരു ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുവന്നപ്പോള്‍ ആഭരണങ്ങള്‍ കടലാസില്‍ പൊതിഞ്ഞ് വേസ്റ്റ് ബിന്നിന്റെ അടപ്പിന് മുകളില്‍ വെച്ചിരുന്നതായി കുട്ടി പിന്നീട് നസീറിനോടും ഷരീഫയോടും പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ വീടിന് സമീപം മാലിന്യങ്ങള്‍ കൂട്ടിയിടുന്ന സ്ഥലത്ത് തിരഞ്ഞു നോക്കിയപ്പോള്‍ ഒരു പവന്റെ മാല ലഭിച്ചു. എന്നാല്‍ മുഴുവന്‍ സ്ഥലത്തും പരിശോധിച്ചെങ്കിലും വള കണ്ടെത്താനായില്ല. ആഭരണം നഷ്ടമായെന്ന് ഉറപ്പിച്ച് തിരച്ചില്‍ അവസാനിപ്പിച്ചു.

എന്നാല്‍ ആഭരണം നഷ്ടമായത് അറിഞ്ഞെത്തിയ അയല്‍വാസി, താന്‍ ഒരു കാക്ക പ്ലാസ്റ്റിക് വള കൊത്തിയെടുത്ത് തെങ്ങിന്റെ മുകളിലേക്ക് പറക്കുന്നത് കണ്ട കാര്യം നസീറിനോട് സൂചിപ്പിച്ചു. തങ്ങളുടെ സ്വര്‍ണ്ണവളയും ഇതേരീതിയില്‍ കാക്ക കൊത്തിപ്പറന്നുകാണുമോ എന്ന സംശയം നസീറിനും ഉണ്ടായി. ഒടുവില്‍ അവസാനവട്ട ശ്രമമെന്ന നിലയ്ക്ക് തെങ്ങിന് മുകളില്‍ കയറി പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കാക്ക കൂട്ടില്‍ ഇല്ലാത്ത സമയത്ത് തെങ്ങിന് മുകളില്‍ കയറിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. കാക്ക തന്റെ കൂട് നിര്‍മിക്കുന്നതിനായി ഒരു പവന്‍ തൂക്കമുള്ള സ്വര്‍ണ്ണവളയും ഉപയോഗിച്ചിരിക്കുന്നു. കേസൊന്നുമില്ലാതെ തന്റെ തൊണ്ടിമുതലായ വള തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് നസീറും കുടുംബവും.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.