പ്രഥമ-ലൂവിക്കാസ് ബാലകൃഷ്ണൻ സാഹിത്യപുരസ്കാരം നിർമ്മല സ്കൂൾ തരിയോട് വിദ്യാർത്ഥിനിയായ അലോണ ഷിബി ഏറ്റുവാങ്ങി. 3001 രൂപയും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം.
സ്കൂൾ വാർഷികത്തോടനുബന്ധിച്ച് നിർമ്മല സ്കൂളിൽവച്ച് നടന്ന ചടങ്ങിലായിരുന്നു പുരസ്കാര സമർപ്പണം.
1988 ൽ നിർമ്മല ഹൈസ്കൂളിൽനിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയവരുടെ സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ലൂവിക്കാസ്.
അകാലത്തിൽ വിടപറഞ്ഞ അവരിലൊരാളായ ബാലകൃഷ്ണന്റെ ഓർമ്മ നിലനിർത്തുന്നതിനായി ഏർപ്പെടുത്തിയ പുരസ്കാരമാണ് ലൂവിക്കാസ് ബാലകൃഷ്ണൻ സ്മാരകസാഹിത്യ പുരസ്കാരം.
ഈ വർഷം നിർമ്മല സ്കൂൾ വിദ്യാർത്ഥികളിലെ സാഹിത്യമേഖലയിൽ കഴിവുതെളിയിക്കുന്നവർക്കാണ് ലൂവിക്കാസ് ബാലകൃഷ്ണൻ സ്മാരകപുരസ്കാരം ഏർപ്പെടുത്തെടുത്തിയത്.
തുടർന്നുള്ള വർഷങ്ങളിലും പ്രതിഭകളെ കണ്ടെത്തി ആദരിക്കും.
സ്കൂൾ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽവച്ചുനടന്ന പരിപാടിയിൽ ലൂവിക്കാസ് വൈസ് പ്രസിഡന്റും കവിയുമായ കിനാവ് അവാർഡ് വിവരങ്ങൾ പ്രഖ്യാപിച്ചു.
അൻഹ പർവിൻ,ഫാത്തിമ ലുബാബ എന്നിവർക്ക് പ്രത്യേക സമ്മാനവുമുണ്ട്.
പ്രഥമ-പുരസ്കാരം ലൂവിക്കാസ് പ്രസിഡണ്ട് ബോബി ജോസഫ് അലോണ ഷിബിക്ക് കൈമാറി. നിർമ്മല സ്കൂൾ പ്രധാനാധ്യാപകൻ ജോബി 3001 രൂപയുടെ ക്യാഷ് അവാർഡ് കൈമാറി.
പ്രോത്സാഹനസമ്മാനങ്ങൾ ലൂവിക്കാസ് സെക്രട്ടറി ശിവദാസൻ പി. ബിയും എക്സികുട്ടീവ് മെംബർ ബിജു ജോസഫും നൽകി. മുതിർന്ന അധ്യാപകൻ ഷിജു മാത്യൂ,പൂർവ്വ വിദ്യാർത്ഥി റജിലാസ് എന്നിവരും സംബന്ധിച്ചു.
കോവിഡുകാലത്ത് അർഹ്ഹതപ്പെട്ടകുട്ടികൾക്കുള്ള റ്റി. വി, മൊബൈൽ ഫോൺ, പഠനസാമിഗ്രികൾ എന്നിവയ്ക്കു പുറമേ സ്വയംതൊഴിലിനുള്ള കുമുട്ടിക്കട (ബാലകൃഷ്ണൻ) വീടുവച്ചുകൊടുക്കൽ, വീടിനുള്ള ധനസഹായം ( മൂന്നുപേർക്ക്) വൈദ്യസഹായം (മൂന്നുപേർക്ക്) എന്നിവയും പൂർവ്വവിദ്യാർത്ഥികളായ ലൂവിക്കാസിന്റെ ചാരിറ്റിപ്രവർത്തനങ്ങളുടെ ഭാഗമാണ്.