പര്‍ദയിട്ട് വേഷം മാറിയ കളക്ടര്‍ ആശുപത്രിയിലെത്തി; ഫാര്‍മസിയിലെ ആ കാഴ്ച അദ്ദേഹത്തെ ഞെട്ടിച്ചു

കള്ളന്മാരെ പിടികൂടാൻ പൊലീസ് ഉദ്യോഗസ്ഥർ സ്റ്റിംഗ് ഓപ്പറേഷൻ നടത്തുന്നത് പതിവാണ്. എന്നാൽ അടുത്തിടെ, ചില കള്ളന്മാരെ കയ്യോടെ പിടികൂടാൻ കളക്ട‌ർ തന്നെ വേഷം മാറിയിറങ്ങേണ്ടി വന്നു. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. ഇവിടുത്തെ ദിദാ മായ് ഹെൽത്ത് കെയർ സെന്‍ററിൽ രോഗിയായി അഭിനയിച്ച് എത്തിയ കളക്ടർ നടത്തിയ രഹസ്യ ഓപ്പറേഷനിടെ കണ്ട കാഴ്ച കളക്ടറെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.

പൊതുജനങ്ങളിൽ നിന്ന് ആശുപത്രിയുമായി ബന്ധപ്പെട്ട് തുടർച്ചയായി പരാതികൾ ലഭിച്ചതോടെയാണ് വിഷയത്തിൽ നേരിട്ട് ഇറങ്ങി അന്വേഷണം നടത്താൻ ഫിറോസാബാദ് എസ്ഡിഎം (സദർ) ക്രാതി രാജ് തീരുമാനിച്ചത്. ഇതേതുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച ഐഎഎസ് ഉദ്യോഗസ്ഥയായ ക്രതി രാജ് പർദ്ദ കൊണ്ട് മുഖം മറച്ച് രോഗിയായി അഭിനയിച്ച് ആരോഗ്യ കേന്ദ്രത്തിലെത്തി. തുടർന്ന് നടത്തിയ രഹസ്യ പരിശോധനയിലാണ് ക്രിതി രാജ് ആശുപത്രിയിൽ നടക്കുന്ന ഗുരുതര നിയമലംഘനം കണ്ടെത്തിയത്.

മറ്റേത് അന്വേഷണവും അട്ടിമറിക്കപ്പെട്ടേക്കാമെന്ന ആശങ്കയിലാണ് കളക്ടർ വിഷയത്തില്‍ നേരിട്ട് ഇടപെട്ടാന്‍ തീരുമാനിച്ചത്. തുടർന്നാണ് പർദ്ദ ധരിച്ച് രോഗിയായി അഭിനയിച്ച് ക്രാതി രാജ് ഐഎഎസ് ആശുപത്രിയിൽ എത്തിയത്. ദിദാ മായ് ഹെൽത്ത് സെന്‍റിറിൽ നടത്തിയ പരിശോധനയിൽ നിരവധി പൊരുത്തക്കേടുകൾ കലക്ടർ കണ്ടെത്തി. ഫാർമസിയിൽ രോഗികൾക്ക് നൽകാനായി സൂക്ഷിച്ചിരിക്കുന്ന കാലഹരണപ്പെട്ട മരുന്നുകളുടെ നീണ്ട നിര തന്നെ കളക്ടറോടൊപ്പം ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആശുപത്രിയില്‍ രോഗികൾക്ക് ആവശ്യമായ ചികിത്സകളും കുത്തിവയ്പ്പുകളും കൃത്യമായി നൽകുന്നില്ലെന്നും ഉദ്യോഗസ്ഥ സംഘം കണ്ടെത്തി.

2021 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥയാണ് ക്രാതി രാജ്. രോഗിയുടെ വേഷത്തിൽ ഡോക്ടറോട് സംസാരിച്ച അവർ അദ്ദേഹത്തിന്‍റെ പെരുമാറ്റം പ്രൊഫഷണലല്ലെന്നും റിപ്പോർട്ട് ചെയ്തു. കൂടാതെ, ആശുപത്രി രജിസ്റ്ററിൽ ജീവനക്കാർ ഹാജരാണെങ്കിലും ഭൂരിഭാഗം ആളുകളും ജോലിയിൽ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യപരിപാലന കേന്ദ്രത്തിൽ ശുചിത്വവും വൃത്തിയും അൽപ്പം പോലും ഇല്ലെന്നും ക്രാതി രാജ് റിപ്പോര്‍ട്ട് ചെയ്തു. കലക്ടർ ആശുപത്രിയിൽ പരിശോധന നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ എഎൻഐ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. എന്നാല്‍, ആശുപത്രിയില്‍ കാലഹരണപ്പെട്ട മരുന്നുകളാണ് രോഗികൾക്ക് നൽകുന്നതെന്ന കളക്ടറുടെ വാദം ചീഫ് മെഡിക്കൽ ഓഫീസർ ഡോ റംബദൻ റാം തള്ളി. ബുധനാഴ്ച ഉച്ചയ്ക്ക് 12.05 -ന് താൻ പരിശോധന നടത്തി സ്ഥിരീകരിച്ചതാണന്നും ആശുപത്രിയില്‍ ശുചീകരണത്തിനും പെയിന്‍റിംഗിനുമുള്ള ജോലികൾ നടന്നു വിരകായാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://x.com/ANINewsUP/status/1767754515812368819?s=20

ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം; കെസിവൈഎം മാനന്തവാടി രൂപത

കാക്കവയൽ: രാജ്യത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കാക്കവയൽ സ്മൃതി മണ്ഡപത്തിൽ കെ സി വൈ എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ധീരജവാൻ അനുസ്മരണവും റിപ്പബ്ലിക് ദിനാചരണവും സംഘടിപ്പിച്ചു. രാജ്യത്തിന്റെ അതിർത്തി കാക്കുന്നതിനിടയിൽ വീരമൃത്യു വരിച്ച

ശ്രേയസ് റിപ്പബ്ലിക് ദിനാഘോഷവും,ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി

നെല്ലിമാളം യൂണിറ്റിൽ സംഘടിപ്പിച്ച റിപ്പബ്ലിക്ദിനാഘോഷവും,ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണവും യൂണിറ്റ് ഡയറക്ടർ ഫാ.ചാക്കോ മാടവന ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ ബീന ദേവസ്യ അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യസന്ദേശം നൽകി.കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്

ഹെല്‍ത്തി കേരള ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി ആരോഗ്യവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു.

സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഹെല്‍ത്തി കേരള ഫീല്‍ഡ് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. കല്‍പ്പറ്റ മുണ്ടേരി നഗര പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ജില്ലാതല പരിപാടി കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.

വൈദ്യുതി മുടങ്ങും

ചെറുകാട്ടൂര്‍ സബ്സ്റ്റേഷനില്‍ അറ്റകുറ്റപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ മുട്ടങ്കര, പടമല, പാല്‍വെളിച്ചം, പുതിയൂര്‍, തോണിക്കടവ്, ഷണാമംഗലം, ബാവലി പ്രദേശങ്ങള്‍ ഇന്ന് (ജനുവരി 28) രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം പൂര്‍ണമായോ ഭാഗികമായോ

മരം ലേലം

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഓഫീസിന് കീഴിലെ ചീരാല്‍ പ്രീ മെട്രിക് ഹോസ്റ്റല്‍ നിര്‍മ്മാണ സ്ഥലത്ത് നിന്നും മുറിച്ചു മാറ്റിയ 32 ടിമ്പര്‍/ മര ഉരുപ്പടികള്‍ ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്ക് രണ്ടിന് ചീരാല്‍ പ്രീ മെട്രിക്

മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം

സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി രണ്ട്, മൂന്ന് തിയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവര്‍ ജനുവരി 31 നകം 04936 –

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.