സാരി ഉടുത്താൽ ക്യാൻസർ വരുമോ? എന്താണ് സാരി ക്യാൻസർ?

വളരെ അപരിചിതമായി കേട്ട അർബുദ ബാധയാണ് സാരി ക്യാൻസർ. എന്താണ് സാരി ക്യാൻസർ? പേര് കേട്ടാല്‍ സാരിയുടുത്താല്‍ ക്യാൻസർ വരുമെന്ന് തോന്നുമെങ്കിലും ഇതിന്റെ യാഥാർത്ഥ്യമെന്തെന്ന് അറിയേണ്ടതുണ്ട്. എന്നാല്‍ സാരി എന്നല്ല, ഇറുകിയ വസ്ത്രങ്ങള്‍ സ്ഥിരമായി ധരിക്കുന്നത് മൂലമുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങളില്‍ നിന്നുണ്ടാവുന്ന അർബുദത്തെയാണ് സാരി ക്യാൻസർ എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്. പെറ്റിക്കോട്ട് പൊലെയൊക്കെ വളരെ മുറുകി ധരിക്കുന്ന വസ്ത്രങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന വീക്കങ്ങളില്‍ നിന്നും അർബുദ ബാധ ഉണ്ടാവുന്നു എന്നതാണ് സാരി ക്യാൻസർ കൊണ്ട് അർത്ഥമാക്കുന്നത്.

1945 ലാണ് ധോത്തി ക്യാൻസർ എന്ന രീതിയില്‍ ഈ അർബുദബാധയെ ആദ്യമായി വിശേഷിപ്പിക്കുന്നത്. ഇറുകിയ സാരിയോ മുണ്ടോ ജീൻസോ ധരിക്കുന്നത് മൂലം അരക്കെട്ടില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാവുകയും ഇത് അർബുദ ബാധയിലേക്ക് നയിക്കുമെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഇത്തരത്തിലുള്ള അർബുദ ബാധ ഇന്ത്യയില്‍ വിരളമായേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. 2011-ല്‍ ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ്റെ ജേണലില്‍ ഡോക്ടർമാർ ഇത്തരത്തിലുള്ള രണ്ട് കേസുകളെ കുറിച്ച്‌ വിശദമാക്കുന്നുണ്ട്. സാരിയുള്‍പ്പെടെയുള്ള ഇറുകിയ വസ്ത്രങ്ങള്‍ സ്ഥിരമായി ധരിക്കുന്നത് അരക്കെട്ടിലെ ചർമ്മത്തിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്നും അത് അരക്കെട്ടിലെ അർബുദത്തിന് കാരണമായെന്നും ഇതിനെയാണ് സാരി ക്യാൻസറെന്നും പറയുന്നതെന്നും ജേണലില്‍ പറയുന്നു.

ഇത്തരത്തിലുള്ള അർബുദത്തെ സ്ക്വാമസ് സെല്‍ കാർസിനോമ എന്നാണ് വിളിക്കുന്നതെന്ന് ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി ലീഡ് കണ്‍സള്‍ട്ടൻ്റ് ഡോ എൻ സ്വപ്ന ലുല്ല പറയുന്നു. സാരി കാൻസർ എന്നും അറിയപ്പെടുന്ന സ്ക്വാമസ് സെല്‍ കാർസിനോമ ഒരു തരം ത്വക്ക് ക്യാൻസറാണ്. ഇത് സാരിയില്‍ നിന്ന് മാത്രമല്ലെന്നും, ഇറുകിയ പെറ്റിക്കോട്ട്, മുണ്ടുകള്‍, ജീൻസ് എന്നിവ ധരിച്ചാലും ഉണ്ടാവുന്ന അസ്വസ്ഥതകളില്‍ നിന്നും രൂപപ്പെടുന്ന അർബുദമാണെന്നും ഡോക്ടർ പറയുന്നു. എന്നാല്‍ സാരി ധരിക്കുന്നത് നേരിട്ട് ക്യാൻസറിന് കാരണമാകില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അരക്കെട്ടിന് ചുറ്റുമുള്ള ചുവന്ന പാടുകള്‍, ചൊറിച്ചില്‍, അരക്കെട്ടിന് സമീപമുള്ള മുഴകള്‍, വീക്കം തുടങ്ങിയവയാണ് അർബുദത്തിന്റെ കാരണങ്ങള്‍.

ജില്ലയിൽ കായികരംഗത്തുണ്ടായത് വലിയ മുന്നേറ്റം: മന്ത്രി വി. അബ്ദുറഹിമാൻ

കായികരംഗത്ത് ജില്ലയിൽ ഉണ്ടായത് വലിയ മുന്നേറ്റമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിൻ. വൈത്തിരി മിനി സ്റ്റേഡിയം നവീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കായിക മേഖലയിലെ പശ്ചാത്തല സൗകര്യവികസനത്തിന് സംസ്ഥാന സർക്കാർ വിവിധ

ജില്ലയിലേവർക്കും പ്രാഥമിക ജീവൻ രക്ഷാ ഉപാധികളുടെ പരിശീലനം ലൈഫ് ലൈൻ പദ്ധതിയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

കൽപറ്റ : വയനാട് ജില്ലയിലെ എല്ലാവർക്കും ബേസിക് ലൈഫ് സപ്പോർട്ട് (BLS) അഥവാ പ്രാഥമിക ജീവൻരക്ഷാ ഉപാധികളിൽ പരിശീലനം നൽകുന്ന ലൈഫ് ലൈൻ പദ്ധതിയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. ബഹു. പട്ടികജാതി, പട്ടികവർഗ്ഗ,

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.

തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളവരെ എസ്ഐആറിനുള്ള ബിഎൽഒ ജോലിയിൽ നിന്ന് ഒഴിവാക്കും; കോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ

തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളവരെ എസ്ഐആറിനുള്ള ബിഎൽഒ ജോലിയിൽനിന്ന് ഒഴിവാക്കണം എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പകരക്കാരെ നിയോഗിക്കാൻ തുടങ്ങി കളക്ടർമാർ. മിക്ക ജില്ലകളിലും പകരം അങ്കണവാടി വർക്കർമാരെയാണ് ബിഎൽഓയായി നിയോഗിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് ജോലി

ക്വട്ടേഷൻ ക്ഷണിച്ചു.

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സുൽത്താൻബത്തേരി അമ്മായിപ്പാലയിലെ ഗ്രാമീണ കാർഷിക മൊത്ത വിപണനകേന്ദ്രത്തിലെ വാണിജ്യാവശ്യത്തിനുള്ള സിംഗിൾ, ഡബിൾ ഷട്ടർ മുറികളും നാല് കോൾഡ് സ്റ്റോറേജ് മുറികളും വാടകയ്ക്ക് നൽകുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു.

അപേക്ഷ ക്ഷണിച്ചു.

മീനങ്ങാടി മോഡൽ കോളജിൽ നവംബർ 10ന് ആരംഭിക്കുന്ന മൂന്ന് മാസം ദൈർഘ്യമുള്ള ജിഎസ്‌ടി കംപ്ലൈൻസ് ആൻഡ് ഇ-ഫയലിങ്‌, മൊബൈൽ സർവീസ് ടെക്‌നിഷ്യൻ എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ നവംബർ ഏഴിന് വൈകിട്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.