സാരി ഉടുത്താൽ ക്യാൻസർ വരുമോ? എന്താണ് സാരി ക്യാൻസർ?

വളരെ അപരിചിതമായി കേട്ട അർബുദ ബാധയാണ് സാരി ക്യാൻസർ. എന്താണ് സാരി ക്യാൻസർ? പേര് കേട്ടാല്‍ സാരിയുടുത്താല്‍ ക്യാൻസർ വരുമെന്ന് തോന്നുമെങ്കിലും ഇതിന്റെ യാഥാർത്ഥ്യമെന്തെന്ന് അറിയേണ്ടതുണ്ട്. എന്നാല്‍ സാരി എന്നല്ല, ഇറുകിയ വസ്ത്രങ്ങള്‍ സ്ഥിരമായി ധരിക്കുന്നത് മൂലമുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങളില്‍ നിന്നുണ്ടാവുന്ന അർബുദത്തെയാണ് സാരി ക്യാൻസർ എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്. പെറ്റിക്കോട്ട് പൊലെയൊക്കെ വളരെ മുറുകി ധരിക്കുന്ന വസ്ത്രങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന വീക്കങ്ങളില്‍ നിന്നും അർബുദ ബാധ ഉണ്ടാവുന്നു എന്നതാണ് സാരി ക്യാൻസർ കൊണ്ട് അർത്ഥമാക്കുന്നത്.

1945 ലാണ് ധോത്തി ക്യാൻസർ എന്ന രീതിയില്‍ ഈ അർബുദബാധയെ ആദ്യമായി വിശേഷിപ്പിക്കുന്നത്. ഇറുകിയ സാരിയോ മുണ്ടോ ജീൻസോ ധരിക്കുന്നത് മൂലം അരക്കെട്ടില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാവുകയും ഇത് അർബുദ ബാധയിലേക്ക് നയിക്കുമെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഇത്തരത്തിലുള്ള അർബുദ ബാധ ഇന്ത്യയില്‍ വിരളമായേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. 2011-ല്‍ ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ്റെ ജേണലില്‍ ഡോക്ടർമാർ ഇത്തരത്തിലുള്ള രണ്ട് കേസുകളെ കുറിച്ച്‌ വിശദമാക്കുന്നുണ്ട്. സാരിയുള്‍പ്പെടെയുള്ള ഇറുകിയ വസ്ത്രങ്ങള്‍ സ്ഥിരമായി ധരിക്കുന്നത് അരക്കെട്ടിലെ ചർമ്മത്തിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്നും അത് അരക്കെട്ടിലെ അർബുദത്തിന് കാരണമായെന്നും ഇതിനെയാണ് സാരി ക്യാൻസറെന്നും പറയുന്നതെന്നും ജേണലില്‍ പറയുന്നു.

ഇത്തരത്തിലുള്ള അർബുദത്തെ സ്ക്വാമസ് സെല്‍ കാർസിനോമ എന്നാണ് വിളിക്കുന്നതെന്ന് ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി ലീഡ് കണ്‍സള്‍ട്ടൻ്റ് ഡോ എൻ സ്വപ്ന ലുല്ല പറയുന്നു. സാരി കാൻസർ എന്നും അറിയപ്പെടുന്ന സ്ക്വാമസ് സെല്‍ കാർസിനോമ ഒരു തരം ത്വക്ക് ക്യാൻസറാണ്. ഇത് സാരിയില്‍ നിന്ന് മാത്രമല്ലെന്നും, ഇറുകിയ പെറ്റിക്കോട്ട്, മുണ്ടുകള്‍, ജീൻസ് എന്നിവ ധരിച്ചാലും ഉണ്ടാവുന്ന അസ്വസ്ഥതകളില്‍ നിന്നും രൂപപ്പെടുന്ന അർബുദമാണെന്നും ഡോക്ടർ പറയുന്നു. എന്നാല്‍ സാരി ധരിക്കുന്നത് നേരിട്ട് ക്യാൻസറിന് കാരണമാകില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അരക്കെട്ടിന് ചുറ്റുമുള്ള ചുവന്ന പാടുകള്‍, ചൊറിച്ചില്‍, അരക്കെട്ടിന് സമീപമുള്ള മുഴകള്‍, വീക്കം തുടങ്ങിയവയാണ് അർബുദത്തിന്റെ കാരണങ്ങള്‍.

സംസ്ഥാനത്ത് ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. ഇന്ന്അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള

കാന്‍സര്‍ ഒരു ജനിതക രോഗമാണോ? രോഗം വരുന്ന വഴികള്‍ ഇങ്ങനെയാണ്

കാന്‍സര്‍ ഒരു ജനിതക രോഗമാണോ? ഇങ്ങനെയൊരു സംശയമുണ്ടാകുമ്പോള്‍ പലപ്പോഴും നമ്മള്‍ പാരമ്പര്യത്തെക്കുറിച്ചാവും ചിന്തിക്കുന്നത്. മാതാപിതാക്കള്‍ക്കോ കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലുമോ രോഗം ഉണ്ടായിരുന്നോ? എനിക്കും കാന്‍സര്‍ വരുമോ? എന്നൊക്കെയുള്ള സംശയങ്ങള്‍ ഉണ്ടാവാം. പാരമ്പര്യമായുണ്ടാകുന്ന കാന്‍സര്‍ വരുന്ന വഴി

പറയുന്നതെല്ലാം ശ്രദ്ധിക്കുന്ന സ്മാർട്ട്‌ഫോൺ! സ്വകാര്യത എങ്ങനെ സംരക്ഷിക്കും?

നമ്മൾ സംസാരിക്കുന്ന ഉത്പന്നങ്ങളുടെ ആഡുകൾ സ്മാർട്ട്‌ഫോണിൽ ഏതെങ്കിലും ആപ്ലിക്കേഷനുകൾ തുറക്കുമ്പോൾ പ്രത്യേക്ഷപ്പെടുന്നത് ശ്രദ്ധിച്ചിട്ടില്ലേ.. ഈ എഐ യുഗത്തിൽ നമ്മളുടെ സ്വകാര്യതയെല്ലാം ഇത്തരത്തിൽ പിടിച്ചെടുക്കുന്ന പല സംവിധാനങ്ങളും കണ്ടുപിടിക്കപ്പെട്ട് കഴിഞ്ഞിരിക്കുന്നു. പക്ഷേ ഇങ്ങനെ നമ്മുടെ പ്രൈവസിയിലേക്ക്

ഏകദിന ഫിലിം ഫെസ്റ്റിവൽ നടത്തി.

കൽപ്പറ്റ: നേതി ഫിലിം സൊസൈറ്റി സ്ത്രീ ശാക്തികരണ കൂട്ടായ്മയായ വിംഗ്സ് കേരളയുമായി സഹകരിച്ച് കൽപ്പറ്റ എം ജി റ്റി ഹാളിൽ ഏകദിന ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു.മർസിയ മെഷ്കിനി സംവിധാനം ചെയ്ത ‘ദി ഡേ ഐ

‘പ്രതിരോധിക്കാം പകർച്ചവ്യാധികളെ’ ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു.

ജമാഅത്ത് ഇസ്ലാമി കൽപ്പറ്റ ഏരിയ വിംഗ്സ് വയനാടുമായി സഹകരിച്ച് ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു. വിംഗ്സ് വൈസ് പ്രസിഡന്റ് ഡോ.ഷൗക്കീൻ അശ്ഹർ ക്ലാസ്സ് എടുത്തു. സഫിയ.വി,മാരിയത്ത് കാട്ടിക്കുളം, ഡോ.ഷാമില , ഹിന ഹാശിർ, ഏരിയ സെക്രട്ടറി പി.ജസീല

ഭാര്യയേയും,ഭാര്യ മാതാവിനേയും ആക്രമിച്ചു; പോലീസിനും മർദനം; യുവാവ് അറസ്റ്റിൽ

മേപ്പാടി: ഭാര്യയെയും ഭാര്യയുടെ അമ്മയെയും ഉപദ്രവിച്ചെന്ന പരാതിപ്രകാരം യുവാവിനെ കസ്റ്റഡിയിലെടുക്കാൻ ചെന്ന പോലീസുകാരെ ആക്രമിച്ചു പരിക്കേ ൽപ്പിച്ചു. മേപ്പാടി പോലീസ് ‌സ്റ്റേഷനിലെ എസ്.ഐ പി.രജിത്ത്, സിവിൽ പോലീസ് ഓഫീസർ എഫ്. പ്രമോദ് എന്നിവരെയാണ് തൃക്കൈപ്പറ്റ,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.